04/06/2020
അഭിമാന നിമിഷം...
യുഎൻഎ ചാർട്ടേണ്ട് ഫ്ലൈറ്റിന് അനുമതി...
റിയാദിൽ നിന്നും കൊച്ചിയിലേക്കുളള ആദ്യ ഫ്ലൈറ്റ് സൗദി സമയം 1.40 pm ന് മറ്റു തടസ്സങ്ങൾ ഒന്നുമില്ലായെങ്കിൽ 177 നേഴ്സുമാരും, കുടുംബാംഗങ്ങളും നവജാത ശിശുക്കളായ 12 പേരും, 12 വയസ്സിൽ താഴെയുള്ള വരും, 60 വയസ്സിന് മുകളിലുള്ള 16 പേരും അടങ്ങുന്നതാണ് ആദ്യ ഇവാക്വാഷേൻ ഫ്ലൈറ്റ്.
രണ്ടാമത്തെ ഫ്ലൈറ്റ് ജിദ്ദയിൽ നിന്നും, മൂന്നാമത്തെ ഫ്ലൈറ്റ് റിയാദിൽ നിന്നും, ഈ മാസം 9 തിനും നാലാമത്തെ ഫ്ലൈറ്റ് ദമാമിൽ നിന്ന് 11 നും അനുമതികളെല്ലാം ലഭിക്കുകയാണെങ്കിൽ കൊച്ചിയിൽ പറന്നിറങ്ങുന്നതോടെ മുഴുവൻ നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പൂർണ്ണമായും നാട്ടിലെത്തും.
ഈ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഓരോരുത്തരുടെയും പിന്തുണയാണ് ഇത്തരമൊരു ചരിത്ര ദൗത്യവുമായി മുന്നോട്ട് പോകാനും വിജയിപ്പിക്കാനും സാധിച്ചത്. നേഴ്സിംഗ് സമൂഹത്തിൻ്റെ കൂട്ടായ്മയുടെ ഉദാഹരണം.
ഈ ദൗത്യം വിജയിപ്പിക്കാൻ യുഎൻഎയുടെ കൂടെ നിന്ന മറുനാടൻ മലയാളി, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരൻ, ഇന്ത്യൻ എംബസി റിയാദ്, മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, ഷാജൻ സ്കറിയ, മിനി,സുരേഷേട്ടൻ, ലാൽജി, കേന്ദ്ര സർക്കാർ,കേരളാ സർക്കാർ, കെ.സുരേന്ദ്രൻ, ഡീൻ കുര്യാക്കോസ് എം.പി അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ.ശ്രീറാം. ആവാസ് ചാരിറ്റബിൾ ട്രസ്റ്റ് ഫ്ലൈറ്റിന് സംഭാവനയായി തുക നൽകിയ മുഴുവൻ പേരെയും നന്ദിയോടെ ഓർക്കുന്നു.
വിമർശകരോട്:
യുഎൻഎയുടെ ഫ്ലൈറ്റിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് പേരില്ലാ കത്ത് അയച്ചവരോട്, നിങ്ങൾക്ക് രണ്ട് ദിവസം വൈകിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകാം പക്ഷേ പിന്തുണക്കാൻ ആയിരങ്ങൾ ഉള്ളതിനാൽ തകർക്കാൻ കഴിയില്ല. നിങ്ങളുടെ പിതൃശൂന്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തിയിലൂടെ തന്നെയാണ് ഞങ്ങളുടെ മറുപടി.നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത് എങ്ങിനെയെങ്കിലും നാടെത്താൻ പാടുപെടുന്ന പാവം പ്രവാസികളെയായിരുന്നു.
ജാസ്മിൻഷ.എം
യുഎൻഎ