Mentor Vatakara

Mentor Vatakara Mentor is an Edu-Tech startup from Vatakara

We are providing educational related videos for PSC, SSC, RRB exams.

11/09/2021

Kerala Public Service Commission

അറിയിപ്പ്.
പത്താംക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളുടെ മുഖ്യ
പരീക്ഷകൾക്കായി പ്രസിദ്ധീകരിച്ച പരീക്ഷാകലണ്ടറിൽ 2021 ഡിസംബർ 2, 10 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ പൊതുപരീക്ഷയായി 2021 ഡിസംബർ 11 ന് നടത്തും. ഡിസംബർ 11ന്
നടത്തുവാൻ നിശ്ചയിച്ചിരുന്ന ഫീൽഡ് വർക്കർ തസ്തികയുടെ മുഖ്യപരീക്ഷ 2021 ഡിസംബർ 10 ന് നടത്തും.
പുതുക്കിയ പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ ലഭിക്കും.

'ഇന്ന് ഏപ്രില്‍ 8തോപ്പില്‍ ഭാസി (1924 – 1992) ജന്മവാര്‍ഷികദിനംപ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധാ...
08/04/2020

'ഇന്ന് ഏപ്രില്‍ 8
തോപ്പില്‍ ഭാസി (1924 – 1992) ജന്മവാര്‍ഷികദിനം
പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. അച്ഛൻ പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടി അമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങന്‍കുളങ്ങര സംസ്‌കൃതസ്‌കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദകോളജില്‍ നിന്നു വൈദ്യകലാനിധി പാസ്സായി.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ-കലാ രംഗത്തെ മഹാരഥനാണ് തോപ്പിൽ ഭാസി. ഒളിവില്‍ കഴിയുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം തോപ്പില്‍ ഭാസി എഴുതുന്നത്. നാടകം, തിരക്കഥ, ചെറുകഥ, ആത്മകഥ, ചലച്ചിത്രസംവിധാനം എന്നീ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.
പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ അംഗമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1946-ലെ പുന്നപ്ര വയലാർ സമരത്തോടെ കോൺഗ്രസിൽനിന്ന്‌ അകന്ന്‌ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഭൂവുടമകൾക്കുനേരെ കർഷകരെ അണിച്ചേർത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന സമയത്താണ് ആദ്യ നാടകമായ ‘മുന്നേറ്റം’ രണ്ടാമത്തെ നാടകമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നിവ എഴുതുന്നത്.
കെ.പി.എ.സിയുടെ ആഭിമുഖ്യത്തില്‍ 1952 ഡിസംബര്‍ 6-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ആദ്യമായി അരങ്ങേറിയത്. പിന്നീട് 4000-ത്തോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. 1945-ല്‍ ആദ്യ നാടകമായ ‘മുന്നേറ്റം’ അരങ്ങേറി. ‘ശൂദ്രകന്റെ മൃച്ഛകടികം’ പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം ‘ശകുന്തള’ എന്ന പേരില്‍ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സർവേക്കല്ല്, വിശക്കുന്ന കരിങ്കാലി, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, കൂട്ടുകുടുംബം, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, െെകയും തലയും പുറത്തിടരുത്, സൂക്ഷിക്കുക ഇടതുവശം ചേർന്ന് പോകുക, മൃച്ഛകടികം, പാഞ്ചാലി, രജനി, ഒളിവിലെ ഓർമകൾ എന്നിവ തോപ്പിൽ ഭാസിയുടെ പ്രധാന നാടകങ്ങളാണ്. പല നാടകങ്ങളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

21/03/2020

Free Online psc class a new initiative by mentor......🥰

Coming soon
21/03/2020

Coming soon

10/02/2020
13/01/2020

ജനുവരി 13 പ്രാധാന്യം
രാകേഷ് ശര്‍മ്മയുടെ ജന്മദിനം
ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനാണ് രാകേഷ് ശര്‍മ (രാകേശ് ശര്‍മ) (ജനനം: 1949 ജനുവരി 13). 1984 ഏപ്രില്‍ 2-ന് റഷ്യന്‍ നിര്‍മ്മിത സോയൂസ് ടി-11 എന്ന വാഹനത്തിലാണ് അദ്ദേഹം ശൂന്യാകാശത്തിലെത്തിയത്. സല്യൂട്ട് -7 എന്ന ബഹിരാകാശ നിലയത്തില്‍ 8 ദിവസം അദ്ദേഹം ചിലവഴിച്ചു. ശൂന്യാകാശത്തിലെത്തുന്ന ലോകത്തിലെ 138-മത്തെ സഞ്ചാരിയായിരുന്നു അദ്ദേഹം.
പഞ്ചാബിലെ പട്യാലയില്‍ ജനിച്ച അദ്ദേഹം വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അശോകചക്രം ബഹുമതി ലഭിച്ചു. വിങ് കമാന്‍ഡറായി റിട്ടയര്‍ ചെയ്ത അദ്ദേഹം പിന്നീട് HAL ടെസ്റ്റ് പൈലറ്റായി നിയമിതനായി. 1992-നു ശേഷം HAL ടെസ്റ്റ് പൈലറ്റ് ആകാന്‍ ബാംഗ്ലൂരിലേക്ക് മാറി. 2001-ല്‍ ടെസ്റ്റ് ഫ്ലൈയിംഗില്‍ നിന്ന് വിരമിച്ചു. 1984-ല്‍ വ്യോമസേനയില്‍ സ്ക്വാഡ്രണ്‍ ലീഡര്‍ പദവിയിലിരിക്കെയാണ് അദ്ദേഹം ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ടത്‌.
രാജ്യം അശോകചക്രം നല്‍കി രകേഷ്‌ ശര്‍മ്മയെ ആദരിച്ചു. യു.എസ്.എസ്.ആറിന്‍റെ ഓഡര്‍ ഓഫ് ലെനിന്‍ എന്ന ബഹുമതി നേടി. ഹീറോ ഓഫ് ദ സോവിയറ്റ് യൂണിയന്‍ എന്ന ബിരുദവും ലഭിച്ചു. എയ്റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ റോക്കറ്റ് സൊസൈറ്റി, ക്രിക്കറ്റ് ബ്ലു എന്നിവയുടെ ഓണററി മെമ്ബര്‍ ആണ് രാകേഷ് ശര്‍മ. വ്യോമസേനയില്‍ നിന്ന് വിങ്ങ്‌ കമാന്‍ഡറായാണ് അദ്ദേഹം വിരമിച്ചത്‌. Mentor vatakara

10/01/2020

ജനുവരി 10 - ലോക ഹിന്ദി ദിനം
ജനുവരി പത്താം തിയതി ലോക ഹിന്ദി ദിനം ആഘോഷിക്കുന്നു. ഹിന്ദി ഭാഷയുടെ മഹത്വം പ്രചരിപ്പിക്കുക എന്നതാണ് ലോക ഹിന്ദി ദിനത്തിന്റെ ആത്യന്തിക ലക്ഷ്യം.
ആദ്യ ഹിന്ദി സമ്മേളനം 1975 ജനുവരി 10 നാണ് നടന്നത്
ഈ പ്രത്യേക ദിനത്തിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കപ്പെടുന്നത്
അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ആദ്യ ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
ഹിന്ദിയുടെ മഹത്വം ഉയർത്താൻ ഹിന്ദി ദിവസം ദിവസം തുടക്കമിട്ടു. ലോകത്തെ 250 ദശലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ഒരു ഭാഷയാണ് ഹിന്ദി

2020 പി.എസ്.സി. പരീക്ഷകളുടെ വര്‍ഷം; പി.എസ്.സി.യുടെ ഏറ്റവും വലിയ പരീക്ഷകളുമായി പുതുവര്‍ഷമെത്തുന്നു. എല്‍.ഡി. ക്ലാര്‍ക്ക്,...
03/01/2020

2020 പി.എസ്.സി. പരീക്ഷകളുടെ വര്‍ഷം;

പി.എസ്.സി.യുടെ ഏറ്റവും വലിയ പരീക്ഷകളുമായി പുതുവര്‍ഷമെത്തുന്നു. എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് എന്നിവയുടെ പരീക്ഷകള്‍ ഒരേവര്‍ഷം നടക്കുന്ന അപൂര്‍വതയ്ക്കാണ് 2020 സാക്ഷ്യംവഹിക്കുന്നത്. സംസ്ഥാന സര്‍വീസില്‍ പുതുതായി ആരംഭിച്ച രണ്ട് വിഭാഗങ്ങളിലേക്ക് പുതുവര്‍ഷത്തില്‍ പരീക്ഷ ഉറപ്പിക്കാം. രാജകീയപ്രൗഢിയോടെ എത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസാണ് അതില്‍ പ്രധാനം. ഇതിന്റെ ആദ്യ റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാമത്തെ പുതു സര്‍വീസ് സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റാണ്. യൂണിഫോം സേനകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (സിവില്‍ പോലീസ് ഓഫീസര്‍), സബ്ബ് ഇന്‍സ്പെക്ടര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ഫയര്‍മാന്‍, ഫയര്‍വുമണ്‍, അസിസ്റ്റന്റ് ജയിലര്‍ എന്നിവയുടെ പരീക്ഷകളും പുതുവര്‍ഷമുണ്ടാവും. കോളേജ്, എല്‍.പി., യു.പി., ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനും വിജ്ഞാപനമായി. ഇവയുടെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം.

ആരോഗ്യവകുപ്പില്‍ സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ്, ഫീല്‍ഡ് വര്‍ക്കര്‍ എന്നീ പ്രധാന തസ്തികകളുടെ പരീക്ഷകള്‍ക്കും പുതുവര്‍ഷം സാക്ഷിയാകും. ചുരുക്കത്തില്‍ ഏഴാം ക്ലാസ് മുതല്‍ പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം, ബി.എഡ്., ബിരുദാനന്തരബിരുദം, സെറ്റ്, നെറ്റ്, കെടെറ്റ് തുടങ്ങി ഏത് തലത്തില്‍ യോഗ്യതയുള്ളവര്‍ക്കും 2020-ല്‍ പി.എസ്.സി. പരീക്ഷയുണ്ടാവും.
എല്‍.ഡി. ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകള്‍ക്ക് ഒരേ വര്‍ഷം വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന അപൂര്‍വതയാണ് ഇപ്പോഴുണ്ടായത്.
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ 2020 ജൂണില്‍ തുടങ്ങുമെന്നാണ് വിവരം. എട്ട് ഘട്ടമായിട്ടായിരിക്കും നടത്തുന്നത്. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ വിജ്ഞാപനവുമായിക്കഴിഞ്ഞു. ബിരുദധാരികള്‍ക്ക് ഇതിന് അപേക്ഷിക്കാനാകില്ല. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ പൂര്‍ത്തിയായശേഷമായിരിക്കും ലാസ്റ്റ് ഗ്രേഡിന്റേത് ആരംഭിക്കുന്നത്. ഒക്ടോബറിലോ നവംബറിലോ പരീക്ഷ തുടങ്ങുമെന്നാണ് കരുതുന്നത്. ഇതിന്റെ നിലവിലുള്ള റാങ്ക്പട്ടികയ്ക്ക് 2021 ജൂണ്‍ 29 വരെ കാലാവധിയുണ്ട്. അതുകൊണ്ടാണ് പരീക്ഷ 2020 അവസാനത്തിലേക്ക് നീളുന്നത്.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22-ന് നടക്കും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയും 2020 ജൂണിലോ ജൂലായിലോ നടക്കും. ഇത് വിവരണാത്മക പരീക്ഷയാണ്. അതിന്റെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി 2020 നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പി.എസ്.സി. അറിയിച്ചിട്ടുള്ളത്. കെ.എ.എസിലേക്കുള്ള ആദ്യ റാങ്ക്പട്ടികയാണത്. ഇതില്‍നിന്ന് നിയമനം ലഭിക്കുന്ന ആദ്യ ബാച്ചിന്റെ പരിശീലനവും 2020-ല്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

സെക്രട്ടേറിയറ്റ്/നിയമസഭാ സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് എന്നിവിടങ്ങളിലെ ഓഫീസ് അറ്റന്‍ഡന്റ് തസ്തിക പുതിയതാണ്. ഇതിന്റെ പരീക്ഷയും പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാം. പത്താം ക്ലാസ് വിജയിച്ചവരാണ് അപേക്ഷകര്‍. എല്‍.ഡി. ക്ലാര്‍ക്ക് നിലവാരത്തിലുള്ള പരീക്ഷയായിരിക്കും ഇവര്‍ക്ക് നടത്തുന്നത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 64 ഒഴിവാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. മറ്റ് സ്ഥാപനങ്ങളിലെ ഒഴിവുകള്‍ കൂടി കണക്കാക്കിയാല്‍ നിലവില്‍ നൂറിലേറെയുണ്ടാകും. ജൂണില്‍ തുടങ്ങി നാലോ അഞ്ചോ ഘട്ടമായി നടത്താനാണ് സാധ്യത. എല്‍.ഡി. ക്ലാര്‍ക്കിനൊപ്പം നടത്തുന്നതിനെക്കുറിച്ചും കമ്മിഷന്‍ ആലോചിക്കുന്നുണ്ട്.

പോലീസിലേക്ക് എസ്.ഐ.യുടെയും സിവില്‍ പോലീസ് ഓഫീസറുടെയും വിജ്ഞാപനം വരുന്നു. രണ്ടിനും 2020-ല്‍ പരീക്ഷ നടത്തും. നാലരവര്‍ഷത്തിനുശേഷമാണ് എസ്.ഐ. തസ്തികയില്‍ വിജ്ഞാപനം വരുന്നത്. വനിതകള്‍ക്കും അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. നിലവിലെ റാങ്ക്പട്ടിക 2020 മാര്‍ച്ച് 13-ന് കാലാവധി തികയ്ക്കും. എക്സൈസിലും ഇന്‍സ്പെക്ടര്‍ക്കും സിവില്‍ ഓഫീസര്‍ക്കും ഒരുമിച്ചാണ് വിജ്ഞാപനം. ജയില്‍ വകുപ്പിലെ യൂണിഫോം തസ്തികയിലേക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നുണ്ട്. സമാന യോഗ്യതയായതിനാല്‍ ഇവയ്‌ക്കെല്ലാം പൊതുപരീക്ഷ നടത്തി പ്രത്യേകം റാങ്ക്പട്ടിക തയ്യാറാക്കും. ഏപ്രിലിലോ മേയിലോ പരീക്ഷയ്ക്ക് സാധ്യതയുണ്ട്.

ഡിസംബര്‍ 31 തുഞ്ചന്‍ദിനംആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്...
31/12/2019

ഡിസംബര്‍ 31 തുഞ്ചന്‍ദിനം
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇന്ന് ഡിസംബർ 31 തുഞ്ചത്തെഴുത്തച്ഛന്റെ സ്മരണ നിലര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും തുഞ്ചൻ ദിനം കൊണ്ടാടുന്നു. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നത് എങ്കിലും പതിനാറാം നൂറ്റാണ്ടാണ് ഇദ്ദേഹത്തിന്റ് ജീവിത കാലഘട്ടം എന്ന് പൊതുവിൽ വിശ്വസിച്ചു പോരുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും കൃഷ്ണൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ കിളിപ്പാട്ട് രചനകള്‍ രാമാനുജന്‍ എഴുത്തച്ഛന്റേതായിട്ടുണ്ട്. ഇതിനുപുറമെ പല കൃതികളുടെയും കര്‍ത്തൃത്വം അദ്ദേഹത്തില്‍ ആരോപിച്ചിട്ടുണ്ട്. പക്ഷേ, അതിനൊന്നും കാര്യമായ തെളിവില്ല. ഇതില്‍ ചിലത് എഴുത്തച്ഛന്റെ അനുകര്‍ത്താക്കള്‍ എഴുതിയതാകാം. ഉത്തരരാമായണം, ഭാഗവതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം, ചിന്താരത്‌നം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവ എഴുത്തച്ഛന്റേതാണെന്നു പറയുന്നു.
കിളിപ്പാട്ട്
മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ ഒരു ശാഖയാണ് കിളിപ്പാട്ട്. ചമ്പുക്കള്‍, ആട്ടക്കഥകള്‍, തുള്ളലുകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ ഈ ശാഖയിലുണ്ട്. മതപരവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ കൈകാര്യംചെയ്ത ശാഖ. ആദിമദശയില്‍ മതവിഷയങ്ങളായിരുന്നെങ്കില്‍ പിന്നീട് ലൗകിക വിഷയങ്ങള്‍ കൂടി വന്നു. പണ്ഡിതന്റെയും സാധാരണക്കാരന്റെയും തുല്യാരാധന കിളിപ്പാട്ടുകള്‍ക്ക് ലഭിച്ചു. രാമായണാദികളായ ഇതിഹാസങ്ങള്‍, സ്‌കാന്ദ ബ്രാഹ്മണപുരാണങ്ങള്‍, പടപ്പാട്ട്, മാമാങ്കപ്പാട്ട് തുടങ്ങിയ ചരിത്രകൃതികള്‍, പഞ്ചതന്ത്രാദി നീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവയും കിളിപ്പാട്ടുകളാണ്.
എ.ഡി. 16-ാം ശതകം മുതല്‍ മൂന്നു നൂറ്റാണ്ടോളം നമ്മുടെ പദ്യസാഹിത്യത്തിന്റെ ഭരണാധികാരം മിക്കവാറും ഈ മഹാപ്രസ്ഥാനത്തിന്റെ കൈയിലായിരുന്നു. ഒരു ഒന്നാന്തരം വിവര്‍ത്തന മാതൃക ഭാഷയില്‍ സൃഷ്ടിച്ചത് കിളിപ്പാട്ടാണ്; ഭാഷയിലെ ഏറ്റവും കനത്ത കൃതികളും എഴുത്തച്ഛന്റെ വകയാണ്.

Address

Vatakara
Vadakara
673101

Telephone

+919744512512

Website

Alerts

Be the first to know and let us send you an email when Mentor Vatakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Mentor Vatakara:

Shortcuts

Share

Category