Kerala School Teachers Movement

Kerala School Teachers Movement KSTM is a movement that advocates for various issues within the education sector in Kerala State.

It serves as a platform for teachers to address concerns related to their profession, curriculum development, and overall education system improvements.

സ്നേഹത്തിന്റെയുംസാഹോദര്യത്തിന്റെയുംസഹജീവിതത്തിന്റെയുംസന്ദേശവുമായി,അറിവിന്റെയും നന്മയുടെയും വെളിച്ചംഒന്നായി നമ്മളിൽ ജ്വലി...
26/08/2026

സ്നേഹത്തിന്റെയും
സാഹോദര്യത്തിന്റെയും
സഹജീവിതത്തിന്റെയും
സന്ദേശവുമായി,
അറിവിന്റെയും നന്മയുടെയും വെളിച്ചം
ഒന്നായി നമ്മളിൽ ജ്വലിക്കട്ടെ…

ഹൃദയങ്ങൾ ഒന്നാകട്ടെ,
നന്മകൾ പൂത്തുലയട്ടെ…

ഏവർക്കും ഓണാശംസകൾ..


HAPPY INDEPENDENCE DAYKerala School Teachers Movement
15/08/2026

HAPPY INDEPENDENCE DAY

Kerala School Teachers Movement



25/07/2026
പരീക്ഷ ക്രമക്കേട് :വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് അധ്യാപക സമൂഹത്തിന്റെ ഐക്യദാർഢ്യം.
24/07/2026

പരീക്ഷ ക്രമക്കേട് :
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്
അധ്യാപക സമൂഹത്തിന്റെ
ഐക്യദാർഢ്യം.


കെ. എസ്. ടി. എം നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു..
25/06/2026

കെ. എസ്. ടി. എം നേതാക്കൾ വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു..

*അധ്യാപകരെ ക്ലാസു മുറികളിലേക്ക് തിരികെ അയക്കുക*കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രത...
18/06/2026

*അധ്യാപകരെ ക്ലാസു മുറികളിലേക്ക് തിരികെ അയക്കുക*

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അധ്യാപകരുടെ മേൽ അനിയന്ത്രിതമായി അടിച്ചേൽപ്പിക്കപ്പെടുന്ന അക്കാദമികേതര ജോലിഭാരങ്ങൾ.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും പഠന മികവിനെക്കുറിച്ചും വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചും നിരന്തരം ചർച്ചകൾ നടക്കുന്ന ഒരു സമൂഹത്തിൽ, വിദ്യാർത്ഥികളുടെ മുന്നിൽ നിൽക്കേണ്ട അധ്യാപകരെ ക്ലാസ് മുറികളിൽ നിന്ന് അകറ്റി കണക്കെടുപ്പുകളുടെയും വിവരശേഖരണങ്ങളുടെയും ലോകത്തേക്ക് തള്ളിവിടുന്ന നയങ്ങളാണ് തുടർച്ചയായി നടപ്പിലാക്കപ്പെടുന്നത്.

സ്കൂൾ തുറന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കേരളത്തിലെ ആയിരക്കണക്കിന് അധ്യാപകർ സെൻസസ് പരിശീലന ക്യാമ്പുകളിലേക്ക് വിളിച്ചുവരുത്തപ്പെട്ടിരിക്കുകയാണ്.
മൂന്ന് ദിവസങ്ങളിലധികം നീളുന്ന പരിശീലന പരിപാടികൾ സംസ്ഥാനത്തുടനീളം നടക്കുന്നു. ഒരു വശത്ത് പുതിയ അധ്യയന വർഷത്തിന്റെ അടിത്തറ പാകേണ്ട സമയമാണിത്. മറുവശത്ത് അധ്യാപകരെ ക്ലാസ് മുറികളിൽ നിന്ന് മാറ്റി ഭരണനിർവഹണ ജോലികളിലേക്ക് നിയോഗിക്കുകയാണ്.

അധ്യാപകന്റെ മുന്നിൽ ഇരിക്കുന്നത് കണക്കിലെ അക്കങ്ങളല്ല; ജീവനുള്ള കുട്ടികളാണ്. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആശങ്കകളും കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തേണ്ട ഉത്തരവാദിത്വമാണ് അധ്യാപകനുള്ളത്. ഒരു കുഞ്ഞ് ക്ലാസ് മുറിയിൽ എത്തുമ്പോൾ അവൻ ഒരു റോൾ നമ്പറോ ഡാറ്റാ എൻട്രിയോ അല്ല. അവൻ ഒരു മനുഷ്യജീവിതമാണ്. ആ ജീവിതത്തെ വാർത്തെടുക്കാനുള്ള ദൗത്യമാണ് അധ്യാപകന്റെ യഥാർത്ഥ ജോലി.

എന്നാൽ ഇന്നത്തെ അവസ്ഥ എന്താണ്?

സെൻസസ്, തിരഞ്ഞെടുപ്പ്, വിവിധ വകുപ്പുകളുടെ വിവരശേഖരണം, ഉച്ചഭക്ഷണ പദ്ധതി, പ്രഭാതഭക്ഷണ പദ്ധതി, ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ, ഗുളിക വിതരണം, കുത്തിവെപ്പ് പരിപാടികൾ, സാമൂഹിക സർവേകൾ, ഓൺലൈൻ റിപ്പോർട്ടുകൾ, കണക്കുകൾ, പട്ടികകൾ, അപ്‌ലോഡുകൾ, വെരിഫിക്കേഷനുകൾ — ഇങ്ങനെ അനന്തമായി നീളുന്ന അക്കാദമികേതര ജോലികളുടെ ഭാരമാണ് അധ്യാപക സമൂഹത്തിന്റെ ചുമലുകളിൽ കെട്ടിവെച്ചിരിക്കുന്നത്.

സെൻസസ് ജോലികൾ എല്ലാം കഴിഞ്ഞു അധ്യാപകർ തിരികെ സ്കൂളിൽ എത്തുമ്പോൾ വിദ്യാർഥികൾ അവിടെയുണ്ടോ എന്ന് പരിശോധിക്കേണ്ടിവരും.
മാത്രമല്ല ഇത്തരം സമീപനങ്ങൾ കാരണം പൊതു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾ കൂട്ടംകൂട്ടമായി സ്വകാര്യ വിദ്യാലയങ്ങളിലേക്കും സിബിഎസ്ഇ സ്കൂളിലേക്കും പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.
കാലക്രമേണ കുട്ടികളുടെ എണ്ണം കുറഞ്ഞ് പൊതുവിദ്യാലയ സംവിധാനങ്ങൾ തന്നെ തകർച്ചയിലാവും .

വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനേക്കാൾ കൂടുതൽ സമയം കണക്കുകൾ തയ്യാറാക്കുന്നതിനും ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനും രേഖകൾ പരിശോധിക്കുന്നതിനും ചെലവഴിക്കേണ്ട അവസ്ഥയിലാണ് ഇന്ന് അധ്യാപകർ.

ഒരു ക്ലാസ് മുറിയിൽ 45 മിനിറ്റ് നിൽക്കുന്നത് മാത്രമല്ല അധ്യാപനം. അതിന് പിന്നിൽ മണിക്കൂറുകളുടെ തയ്യാറെടുപ്പുണ്ട്. ടീച്ചിങ് മാനുവലുകൾ തയ്യാറാക്കണം. പഠന പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്യണം. പഠന പിന്നാക്കം നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗണിക്കണം. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കണം. രക്ഷിതാക്കളുമായി ഇടപെടണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. ഇതെല്ലാം ചെയ്യേണ്ടവരെയാണ് വീടുകൾ കയറിയിറങ്ങി കണക്കെടുക്കാൻ നിയോഗിക്കുന്നത്.

വരുന്ന ജൂലൈ മുതൽ ആയിരക്കണക്കിന് അധ്യാപകർ നാൽപ്പതിലധികം ചോദ്യങ്ങളടങ്ങിയ സെൻസസ് ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾക്കായി വീടുകൾ സന്ദർശിക്കേണ്ടി വരും.
പലർക്കും സ്വന്തം വീടിനോ വിദ്യാലയത്തിനോ സമീപമല്ലാത്ത പ്രദേശങ്ങളിലാണ് ഡ്യൂട്ടി. അവധി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവുമാണ് പ്രവർത്തനം നടത്തേണ്ടത്. അതും കേരളത്തിന്റെ ശക്തമായ മഴക്കാലത്ത്.

ഇത് പ്രായോഗികമാണോ?
ഇത് മാനുഷികമാണോ?
ഇത് വിദ്യാഭ്യാസ സൗഹൃദമാണോ?

ഈ ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നൽകേണ്ടതുണ്ട്.

അതിലുപരി, ഇത്തരം അധിക ചുമതലകൾ നിർവഹിക്കാൻ അധ്യാപകർക്ക് ആവശ്യമായ ഡ്യൂട്ടി ലീവ് പോലും അനുവദിച്ചിട്ടില്ല. വാർഷിക ട്രാൻസ്ഫർ നടപടികൾ മരവിപ്പിക്കപ്പെടുന്നു. പ്രമോഷൻ ഉത്തരവുകൾ വരെ നീട്ടിവെക്കപ്പെടുന്നു. എന്നാൽ അക്കാദമികേതര ജോലികളുടെ ഭാരം മാത്രം വർധിച്ചുകൊണ്ടിരിക്കുന്നു.

ഒരു ജനാധിപത്യ സമൂഹത്തിൽ സെൻസസും തിരഞ്ഞെടുപ്പും പോലുള്ള പ്രവർത്തനങ്ങൾ നിർണായകമാണ്. അതിനെ ആരും എതിർക്കുന്നില്ല.
എന്നാൽ
ആ പ്രവർത്തനങ്ങളുടെ മുഴുവൻ ഭാരവും അധ്യാപകരുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അധ്യാപകർ ഇല്ലെങ്കിൽ ഈ രാജ്യത്ത് സെൻസസ് നടക്കില്ല എന്നാണോ സർക്കാർ പറയുന്നത്? അങ്ങനെയാണെങ്കിൽ അധ്യാപകരുടെ കാര്യക്ഷമത അംഗീകരിക്കുന്നതോടൊപ്പം അവരുടെ വിദ്യാലയങ്ങൾക്കായി പകരം സംവിധാനങ്ങളും ഒരുക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.

സെൻസസ് ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർക്ക് പകരം താൽക്കാലിക അധ്യാപകരെ നിയമിക്കണം.
ഡ്യൂട്ടി ലീവ് അനുവദിക്കണം.
ശാരീരികവും കുടുംബപരവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ഒഴിവാക്കണം.
വിദ്യാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടാത്ത തരത്തിൽ സംവിധാനങ്ങൾ സൃഷ്ടിക്കണം.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മുന്നേറ്റം ഒരു ദിവസം കൊണ്ടുണ്ടായതല്ല. പതിറ്റാണ്ടുകളായി അധ്യാപകർ നടത്തിയ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണ് അത്. ആ സംവിധാനത്തിന്റെ കേന്ദ്രബിന്ദുവായ അധ്യാപകനെ ക്ലാസ് മുറിയിൽ നിന്ന് മാറ്റി അക്കാദമികേതര ജോലികളിലേക്ക് തള്ളിവിടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വേരറുക്കുന്നതിന് തുല്യമാണ്.

ഇന്ന് പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ ഭരണസംവിധാനത്തിന്റെ സർവകാര്യക്കാരായി മാറുകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി, ജനസംഖ്യാ സർവേ, ഭക്ഷണ വിതരണം — എല്ലാത്തിന്റെയും ഉത്തരവാദിത്വം അധ്യാപകന്റെ മേൽ ചുമത്തുന്ന പ്രവണത അവസാനിക്കണം.

ഇത് അധ്യാപകരുടെ മാത്രം പ്രശ്നമല്ല.

ഇത് വിദ്യാർത്ഥികളുടെ പ്രശ്നമാണ്.

ഇത് രക്ഷിതാക്കളുടെ പ്രശ്നമാണ്.

ഇത് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ പ്രശ്നമാണ്.

ഇത് നാളെയുടെ സമൂഹത്തിന്റെ പ്രശ്നമാണ്.

അതുകൊണ്ട് അധ്യാപകരുടെ അക്കാദമികേതര ജോലിഭാരം കുറയ്ക്കുന്നതിനും അധ്യാപകരെ അവരുടെ യഥാർത്ഥ ദൗത്യമായ അധ്യാപന പ്രവർത്തനങ്ങളിലേക്ക് പൂർണമായി തിരികെ കൊണ്ടുവരുന്നതിനുമായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാവുകയും അതിന്റെ പ്രത്യാഘാതങ്ങൾ ഒരു തലമുറയെ തന്നെ ബാധിക്കുകയും ചെയ്യും.

അധ്യാപകരെ കണക്കെഴുത്തുകാരാക്കരുത്.
അവരെ ക്ലാസ് മുറികളിലേക്ക് തിരികെ വിടുക.
അതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആദ്യപടി.

പി എ സലാഹുദ്ദീൻ

ജനറൽ സെക്രട്ടറി
കേരള സ്‌കൂൾ ടീച്ചർസ് മൂവ്മെൻ്റ്
(കെ എസ് ടി എം )
8714014588

പുതിയ അധ്യയന വർഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം🙏നിങ്ങളുടെ സ്കൂളിന്റെ പേരും, സ്വന്തം പേരും, ഫോട്ടോയും വെച്ച് പോസ്റ്റർ നിർ...
31/05/2026

പുതിയ അധ്യയന വർഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം🙏

നിങ്ങളുടെ സ്കൂളിന്റെ പേരും, സ്വന്തം പേരും, ഫോട്ടോയും വെച്ച് പോസ്റ്റർ നിർമ്മിക്കാം..
🅺🆂🆃🅼 🅸🆃 🆆🅸🅽🅶

✪ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://socialwaves.in/yN9Si

✪ സ്കൂളിന്റെ പേര് ടൈപ്പ് ചെയ്യുക.

✪ സ്വന്തം പേര് ടൈപ്പ് ചെയ്യുക.

✪ create എന്ന ബട്ടനിൽ ടച്ച്‌ ചെയ്യുക.

✪ Browse എന്നതില്‍ ടച്ച്‌ ചെയ്യുക.

✪ ഗാലറിയിൽ നിന്നും ഫോട്ടോ സെലക്ട് ചെയ്യുക, ഫ്രെയിമില്‍ കൃത്യമാക്കി വെക്കുക.

✪ ക്രോപ് ബട്ടനിൽ ടച്ച്‌ ചെയ്യുക.

✪ Download to Gallery ടച്ച്‌ ചെയ്യുക.

Share, make DP, profile picture, story, status..



30/05/2026

പ്രവേശനോത്സവഗാനം'26
Praveshanolsavaganam'26

Lyrics :
NPA Kabeer

Direction :
Ameer Kandal

Edited by :
Hassan Thayyil

Published by
Kerala School Teachers Movement

Kerala School Teachers Movement

സെൻസസ് ഉത്തരവിന്റെ പേരിൽ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച നടപടി പിൻവലിക്കണം: കെ.എസ്.ടി.എംതിരുവനന്തപുരം: സെൻസസ് പ്രവർത്തനങ...
28/05/2026

സെൻസസ് ഉത്തരവിന്റെ പേരിൽ അധ്യാപക സ്ഥലംമാറ്റം മരവിപ്പിച്ച നടപടി പിൻവലിക്കണം: കെ.എസ്.ടി.എം

തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ പേരിൽ അധ്യാപകരുടെ സ്ഥലംമാറ്റ നടപടിക്രമങ്ങൾ മരവിപ്പിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത് വിദ്യാഭ്യാസ വകുപ്പിനും വിദ്യാലയ പ്രവർത്തനങ്ങൾക്കും വലിയ അനിശ്ചിതത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡൻറ് എ. എ കബീർ അറിയിച്ചു.

കേരളത്തിൽ അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ വർഷങ്ങളായി സീനിയോറിറ്റിയും നിബന്ധനകളും അടിസ്ഥാനമാക്കി സുതാര്യമായ രീതിയിൽ നടന്നു വരികയാണ്.
ഓരോ അധ്യയന വർഷത്തിന്റെയും ആരംഭത്തിൽ തന്നെ സ്ഥലംമാറ്റങ്ങൾ പൂർത്തിയാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സ്ഥിരതയാർന്ന പഠനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ
ഇപ്പോൾ സെൻസസിന്റെ പേരിൽ ഈ നടപടിക്രമങ്ങൾ മരവിപ്പിക്കുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ്.

ഓൺലൈൻ ട്രാൻസ്ഫറുകൾ കഴിഞ്ഞ ശേഷമുള്ള ചില ട്രാൻസ്ഫറുകളെക്കുറിച്ച് മുൻകാലങ്ങളിൽ പരാതികളും ആക്ഷേപങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. അത്തരം പരാതികൾ പുതിയ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് സംഘടന പ്രത്യാശിക്കുന്നു.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും ഇറക്കിയ പ്രൊവോഷണൽ ട്രാൻസ്ഫർ ഓർഡറുകൾ എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

സെൻസസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി തുടങ്ങിയ പൊതുപ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും പോകാൻ അധ്യാപകരും സർക്കാർ ജീവനക്കാരും എല്ലായ്പ്പോഴും സന്നദ്ധരായി സേവനം അനുഷ്ഠിച്ചുവരുന്നവരാണ്.
മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള ഡ്യൂട്ടികൾ നടക്കുന്നതിനിടെ പോലും സ്ഥലംമാറ്റങ്ങളും പ്രമോഷനുകളും തടസ്സപ്പെടാതെ നടപ്പിലാക്കിയിട്ടുണ്ട്.

അതിനാൽ ഇപ്പോൾ മാത്രം സെൻസസിന്റെ പേരിൽ അധ്യാപകരുടെ ട്രാൻസ്ഫർ മരവിപ്പിക്കുന്നത് യുക്തിഹീനവും അധ്യാപക സമൂഹത്തോടുള്ള അവഗണനയുമാണ്.

ഒരു വിദ്യാലയത്തിൽ നിന്നും മറ്റൊരു വിദ്യാലയത്തിലേക്ക് ട്രാൻസ്ഫർ ആയി എന്നതിൻറെ പേരിൽ കുറച്ചു ദിവസങ്ങൾ മാത്രം നിലനിൽക്കുന്ന സെൻസസ് ഡ്യൂട്ടികൾ മറ്റൊരു സ്ഥലത്ത് പോയി ഏറ്റെടുക്കുന്നതിനും ആ പ്രവർത്തനം പൂർത്തിയാക്കുന്നതിനും യാതൊരു തടസ്സവും ഉണ്ടാകുന്നതുമില്ല.

വർഷങ്ങളായി ട്രാൻസ്ഫറിനായി കാത്തിരിക്കുന്ന അധ്യാപകരുടെ സീനിയോറിറ്റിയും അവകാശങ്ങളും ഇതിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വീടിനടുത്തുള്ള വിദ്യാലയങ്ങളിലേക്കോ യാത്രാസൗകര്യം പരിഗണിച്ചോ ആണ് ഭൂരിഭാഗം അധ്യാപകരും ട്രാൻസ്ഫറുകൾ അപേക്ഷിക്കുന്നത്.

കുടുംബജീവിതം, കുട്ടികളുടെ വിദ്യാഭ്യാസം, മാതാപിതാക്കളായ അധ്യാപകരുടെ ജീവിതക്രമം എന്നിവയെല്ലാം സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിർണായക ഘടകങ്ങളാണ്.

അധ്യാപകരുടെ മക്കളുടെ പഠനാന്തരീക്ഷം പോലും പലപ്പോഴും ഇത്തരം ട്രാൻസ്ഫറുകളെ ആശ്രയിച്ചാണ് ക്രമീകരിക്കപ്പെടുന്നത്.

കേരളത്തിലെ ഭൂരിഭാഗം സർക്കാർ വകുപ്പുകളിലും ട്രാൻസ്ഫർ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പൂർത്തിയായ സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിൽ മാത്രം ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കൂടുതൽ വിവേചനപരമാണ്.

അധ്യയന വർഷത്തിന്റെ മധ്യത്തിൽ നടക്കുന്ന ട്രാൻസ്ഫറുകൾ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതും അധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ തുടർച്ച തകർക്കുന്നതുമാണ്.

അതിനാലാണ് വർഷങ്ങളായി അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്ഥലംമാറ്റങ്ങൾ പൂർത്തിയാക്കുന്ന രീതിപ്രകാരം സർക്കാർ മുന്നോട്ടുപോയിരുന്നത്.

പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതൽ ആകർഷകവും കാര്യക്ഷമവുമാക്കുന്നതിനും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതിനുമായി അധ്യാപക ട്രാൻസ്ഫറുകളും പ്രമോഷനുകളും സമയബന്ധിതമായി നടപ്പാക്കേണ്ടത് അനിവാര്യമാണ്.
മറ്റു വകുപ്പുകളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകരുടെ സർവീസ് കാലയളവിൽ അപൂർവമായി ലഭിക്കുന്ന പ്രമോഷനും ട്രാൻസ്ഫറും പോലുള്ള അവകാശങ്ങൾ സെൻസസിന്റെ പേരിൽ നീട്ടിവെക്കുന്നത് അംഗീകരിക്കാനാവില്ല.
ചില അധ്യാപകർക്ക് അവരുടെ സർവീസ് കാലയളവിലെ ഏക പ്രമോഷനോ ട്രാൻസ്ഫറോ ആയിരിക്കും ഇപ്പോൾ നടക്കേണ്ടിയിരുന്നത് എന്നതും വളരെ പ്രസക്തമാണ്.

ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെട്ട് നിലവിലെ ഉത്തരവ് പിൻവലിക്കുകയും, സംസ്ഥാനത്തെ മുഴുവൻ അധ്യാപക സ്ഥലംമാറ്റ നടപടികളും വൈകാതെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് ടി എം സംസ്ഥാന ജനറൽ സെക്രട്ടറി സലാഹുദ്ദീൻ പി എ , ക വൈസ് പ്രസിഡൻ്റുമാരായ സി പി രഹ്‌ന , നൂഹ് കെ, സംസ്ഥാന സെക്രട്ടറിമാരായ നാസർ ഇ എച്ച്, ജാഫർ ടി , വഹീദ ജാസ്‌മിൻ എന്നിവർ സംസാരിച്ചു.

Address

Trivandrum City

Alerts

Be the first to know and let us send you an email when Kerala School Teachers Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category