GUPS Purathur

GUPS Purathur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GUPS Purathur, School, PURATHUR, Tirur.

കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം 2022-23
കേരളത്തിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള PM ഫൗണ്ടേഷൻ അവാർഡ് ഒന്നാം സ്ഥാനം. 2023-24.

ഇന്നലെ ഡിസംബർ 3, ലോക ഭിന്നശേഷി ദിനം. പുറത്തൂർ UP യ്ക്ക് അവിസ്മരണീയമായ ഒരു ദിനം കൂടെയായിരുന്നു. ഞങ്ങളുടെ പൊന്നുമക്കളെ ഞങ്...
04/12/2025

ഇന്നലെ ഡിസംബർ 3, ലോക ഭിന്നശേഷി ദിനം. പുറത്തൂർ UP യ്ക്ക് അവിസ്മരണീയമായ ഒരു ദിനം കൂടെയായിരുന്നു. ഞങ്ങളുടെ പൊന്നുമക്കളെ ഞങ്ങൾ എന്നും ചേർത്ത് പിടിക്കാറുണ്ട്. ഇന്നലെ അവർക്കായി ഒരു ദിനം ഞങ്ങൾ ഒരുക്കി. അവർ പാട്ട് പാടി, നൃത്തം ചെയ്തു, ചിന്താവിഷയം പറഞ്ഞു. വലിയൊരു കൂട്ടത്തിന് മുൻപിൽ അവർ ആദരിക്കപ്പെട്ടു.

ഞങ്ങളുടെ പൊന്നുമോൾ, ഇപ്പോൾ ഹൈ സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന റിയ മോളാണ് ഒരു കവിത ചൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രതീക്ഷിക്കാതെ ഇന്നലെ രാവിലെ മഴ പെയ്തു. എന്നിട്ടും റിയ മോളെ ഉപ്പ രാവിലെ തന്നെ സ്കൂളിൽ എത്തിച്ചു. എന്നിട്ട് തീരുമ്പോൾ വിളിച്ചാൽ മതി എന്ന് പറഞ്ഞു കടന്നുപോയി. ഉപ്പയ്ക്കറിയാം പുറത്തൂർ UP സ്കൂൾ അവളുടെ വീട് തന്നെയാണ് എന്ന്. അവിടെ ഉള്ള ഓരോ അധ്യാപകരും അവൾക്ക് ഉപ്പയും ഉമ്മയും തന്നെയാണെന്ന്. അധ്യാപകർക്കൊപ്പം അവൾ സന്തോഷവതിയായിരുന്നു. സീനിയർ അസിസ്റ്റന്റ് രാജശ്രീ ടീച്ചർ അവൾക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാടൻ പാട്ടും സംഘഗാനവും അഭിഷേകിന്റെ മനസ്സിലായോ ഡാൻസും ഒക്കെ പരിപാടിക്ക് മിഴിവേകി. മഴ വകവെക്കാതെ ഞങ്ങൾ രണ്ട് കുട്ടികളുടെ ഭവനത്തിലേക്ക് പോയി. സ്കൂളിൽ വരാൻ പറ്റാത്ത കുട്ടികൾ ആണ് അവർ. അവരെ കാണാൻ ചെന്നത് അവർക്കും വീട്ടുകാർക്കും ഉണ്ടാക്കിയ സന്തോഷം ചെറുതല്ല. രണ്ടാം ക്ലാസ്സിലെ ഹിഷാന്റെ ചിരി മതിയായിരുന്നു ഞങ്ങളുടെ ഇന്നലത്തെ ദിവസം ധന്യമാകാൻ. ഇന്ന് കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചന മത്സരവും പോസ്റ്റർ നിർമാണ മത്സരവും കുട്ടികളിൽ എല്ലാവരെയും ചേർത്ത് നിർത്തുക എന്നൊരു സന്ദേശം കൂടി ഊട്ടിയുറപ്പിക്കാൻ ഉതകുന്നതായി.

03/12/2025
മലപ്പുറം ജില്ലാ കലോത്സവത്തിൽ മനുഷ്യ സ്നേഹത്തിൻ്റെ ഭാഷ പാടിയും പറഞ്ഞും ശ്രദ്ധേയരായി  പുറത്തൂർ ഗവൺമെൻറ് യുപി സ്കൂളിൻ്റെ രണ...
02/12/2025

മലപ്പുറം ജില്ലാ കലോത്സവത്തിൽ മനുഷ്യ സ്നേഹത്തിൻ്റെ ഭാഷ പാടിയും പറഞ്ഞും ശ്രദ്ധേയരായി പുറത്തൂർ ഗവൺമെൻറ് യുപി സ്കൂളിൻ്റെ രണ്ടു പെൺകുട്ടികൾ:

1.
യു.പി വിഭാഗം ഹിന്ദി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ അനന്യസിക്ദർ ജനിച്ചതും വളർന്നതും പുറത്തൂരിലാണെങ്കിലും അച്ഛനമ്മമാർ പശ്ചിമബംഗാൾ സ്വദേശികളാണ്. 15 വർഷമായി തൊഴിൽ സംബന്ധമായി പുറത്തൂരിൽ സ്ഥിരതാമസക്കാരായ രക്ഷിതാക്കൾ ഒന്നര വയസ്സുകാരി അനന്യയുമായി ഒരിക്കൽ സ്വദേശത്തേക്ക് മടങ്ങിയെങ്കിലും കുഞ്ഞു അനന്യയോടുള്ള അയലത്തെ ദിൽഷാനതാത്തയുടെ ഇഷ്ടമാണ് ആ കുടുംബത്തെ തിരികെയെത്തിക്കാൻ നിമിത്തമായത്. ഇഷ്ടം തോന്നുന്നവയിൽ തുടരുക എന്നതാണ് അനന്യയുടെ സവിശേഷത എന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ കോമ്പൗണ്ടിൽ അനാഥരായി കിടന്നിരുന്ന 5 നവജാത പൂച്ച കുഞ്ഞുങ്ങളെ അനന്യ പെട്ടിയിലാക്കി വീട്ടിൽകൊണ്ടുപോയി രക്ഷിച്ച സംഭവം അധ്യാപകൻ അനക്ഡോട്ട് രൂപത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത് അനന്യയ്ക്ക് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നിവയ്ക്ക് പുറമേ അനന്യയ്ക്ക് അഞ്ചാമതൊരു ഭാഷ കൂടി അറിയാം തികഞ്ഞ മനുഷ്യസ്നേഹത്തിൻ്റെ ഭാഷ എന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

2.
സഹജീവികളോടുമുള്ള മനുഷ്യ സ്നേഹത്തിൻ്റേയും ഉയർന്ന മാനവിക മൂല്യത്തിൻ്റേയും കഥ അവതരിപ്പിച്ച നാടകം ‘സുന്നത്താലൊരു മൊഹബത്ത്‘ മലപ്പുറം ജില്ല കലോത്സവത്തിൽ A ഗ്രേഡ് നേടി. കാണികളെ ഒന്നടങ്കം കൂടെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് ഉപജില്ല - ജില്ലാതലങ്ങളിലെ സദസ്സുകളിൽ നാടകം വലിയ സ്വീകാര്യത നേടി. അയൽപക്കക്കാരി സൂറാത്തയായും കുട്ടു എന്ന ആൺ ആടായും രണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ആരാധ്യ വിധികർത്താക്കളുടെ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി പരാമർശം നേടി.

സുന്നത്തിന് ബലിയർപ്പിക്കാൻ കൊണ്ടുവന്ന പെണ്ണാടും ആരാധ്യ കഥാപാത്രമവതരിപ്പിച്ച ആൺആടും തമ്മിലുള്ള സൗഹൃദത്തിലൂടെയും ആടുമേക്കുന്നവർ തമ്മിലുള്ള ചങ്ങാത്തത്തിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. സ്കൂൾ പി.ടി.എ. വൈസ് പ്രസിഡൻ്റ് ബിജേഷ് പുതുപ്പള്ളി രചനയും നിജു തമ്പാട്ടി സംവിധാനവും നിർവഹിച്ചു. വിദ്യാർത്ഥികളായ ഫർഹാൻ, മിൽന, ആരാധ്യ, ലിയ റിജേഷ്, ഗൗതം കൃഷ്ണ, ആദികൃഷ്ണ, നചികേതസ്, അഹൽ, നിയ, ഫാത്തിമ റന, എന്നിവർ കഥാപാത്രങ്ങളായി വേഷമിട്ടു.

10 വർഷത്തിന് ശേഷമാണ് സ്കൂൾ കലോത്സവവേദിയിൽ നാടകമത്സരത്തിൽ പുറത്തൂർ ഗവ. യു.പി. സ്കൂൾ വീണ്ടും മാറ്റുരക്കുന്നത്. സ്കൂൾ സംരംഭമായ വിദ്യാലയത്തിലെ സപര്യ ആർട്സ് അക്കാദമിയുടെ ഭാഗമായ സപര്യ തീയേറ്റേഴ്സ് ആണ് നാടകം ഒരുക്കിയത്.

29/11/2025

Reading Clinic 2nd stage
വായന ക്ലിനിക്കിലേക്ക് ഡോക്ടർമാർക്കുള്ള തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം.

വീണ്ടും അനന്യ ചർച്ച ചെയ്യപ്പെടുന്നു,അവളുടെ ഭാഷ ചർച്ച ചെയ്യപ്പെടുന്നു...അനന്യമായ ആ സ്നേഹം ചർച്ച ചെയ്യപ്പെടുന്നു....ഇന്നത്...
22/11/2025

വീണ്ടും അനന്യ ചർച്ച ചെയ്യപ്പെടുന്നു,
അവളുടെ ഭാഷ ചർച്ച ചെയ്യപ്പെടുന്നു...
അനന്യമായ ആ സ്നേഹം ചർച്ച ചെയ്യപ്പെടുന്നു....
ഇന്നത്തെ പത്രവാർത്തയും മുമ്പത്തെ FB Post ഉം ചുവടെ.

#മനുഷ്യസ്നേഹത്തിന്റെ #ഭാഷ!

കണ്ണുകീറാത്ത പൂച്ച കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കുമ്പോ നേർപ്പിച്ചു കൊടുക്കണം മാഷേ. മൂന്നിരട്ടി വെള്ളം ചേർത്തില്ലേൽ ചത്തുപോവും” എൻ്റെ കണ്ണു തുറപ്പിച്ച നിർദ്ദേശമായിരുന്നു അത്.

സ്കൂൾ പിരിഞ്ഞ നേരം ഓഫീസിനു മുൻവശത്തെ വരാന്തയുടെ മൂലയിൽ എനിക്കു ചുറ്റും നിൽക്കുന്ന ഒരുകൂട്ടം കുട്ടികളെ വകഞ്ഞുമാറ്റി ആ നിർദ്ദേശത്തോടൊപ്പം ഒരു ആറാം ക്ലാസുകാരിപെൺകുട്ടി മുന്നോട്ടുവന്നു; അനന്യ സിക്ദർ. കൊൽക്കത്തക്കാരിയാണ്. കുറച്ചു കാലമായി അച്ഛനമ്മമാരോടൊപ്പം കേരളത്തിലാണ്. നാലാം ക്ലാസ്സിൽ LSS സ്കോളർഷിപ്പ് നേടിയിരുന്ന മിടുക്കി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ നാല് ഭാഷകളിൽ സംസാരിക്കും. അവളുടെ മലയാളം കേൾക്കാൻ എനിക്ക് കൂടുതൽ ഇഷ്ടമാണ്. ഞാൻ പഠിപ്പിച്ചിട്ടില്ലെ- ങ്കിലും എന്നോട് നല്ല സൗഹൃദവും സ്വാതന്ത്ര്യവുമുണ്ട്.

ഇതേ ദിവസം രാവിലെ ഇൻ്റർവെൽ സമയത്താണ് പേരറിയാത്ത ഒരു രണ്ടാം ക്ലാസ്സുകാരി പെൺകുട്ടി പരിഭ്രാന്തയായി വന്ന് “വേഗം വാ മാഷേ” എന്നു പറഞ്ഞ് എൻ്റെ കൈ പിടിച്ചു വലിച്ചു കൊണ്ടുപോയത്.
“ നിൽക്ക്, ഇതെങ്ങോട്ടാണ് ? “
‘“വേഗം വാ.. പറയാം”

മഴ തകർത്തു പെയ്തുകൊണ്ടിരിക്കുന്നു. എന്നെ വലിച്ചു കൊണ്ടുചെന്നു നിർത്തിയത് ബാത്ത്റൂമിനു സമീപത്ത് മഴ വെള്ളത്തിൽ നിരങ്ങുന്ന പൂച്ചക്കുഞ്ഞുങ്ങളുടെ സമീപത്ത്. നാലെണ്ണം. ജനിച്ച് നാലോ അഞ്ചോ ദിവസം മാത്രമേ പ്രായമായിക്കാണൂ. വെള്ളത്തിൽ നിന്നും വരാന്തയിലേക്ക് കയറ്റി വച്ചു. കിടന്നു വിറയ്ക്കുകയാണ്. അടുത്തെങ്ങും അവയുടെ അമ്മയെ കാണാനില്ല. വരാന്തയുൾപ്പെടെ ആ പരിസരത്തെല്ലാം മഴവെള്ളം വീഴുന്നതിനാൽ അവിടെയാക്കി പോവാനും കഴിയില്ല. അങ്ങനെയാണ് ഒരു കാർഡ്ബോർഡുപെട്ടി സംഘടിപ്പിച്ച് അതിൽ ചണച്ചാക്കുമിട്ട് അധികം ദൂരെയല്ലാതെ ഓഫീസ് വരാന്തയിലെത്തിച്ചത്. അമ്മപ്പൂച്ചക്ക് കണ്ടുപിടിക്കാൻ പ്രയാസമില്ലാത്ത ഇടം.

ഉച്ചക്കു പോയിനോക്കിയപ്പോൾ ശരീരം ഉണങ്ങിയിട്ടുണ്ടെങ്കിലും നിലവിളിതന്നെയാണ്, വിശക്കുന്നുണ്ടാവാം. സ്കൂളിൽ പാൽ വിതരണമുള്ള ദിവസമായിരുന്നു. അൽപം പാലെടുത്ത് അടുത്ത് വച്ച് വായ് തട്ടിച്ചുനോക്കി. സ്വയം കുടിക്കാനറിയില്ല.
ഡ്രോപ്പർ ഇല്ലാത്തതിനാൽ ഒഴിഞ്ഞ പേനയുടെ കൂടിനെ അൽപം സയൻസും ചേർത്ത് ഡ്രോപ്പറാക്കി ഉപയോഗിക്കുമ്പോഴാണ് മേൽപ്പറഞ്ഞ നിർദ്ദേശമുണ്ടായത്.

‘“ നിന്നോട് ഇത് ആരാ പറഞ്ഞത് ? “

“ഞാൻ പൂച്ചയെ പോറ്റിയിരുന്നു മാഷേ. എനിക്കിവയെ കൊണ്ടുപോകണമെന്നുണ്ട്. പക്ഷേ നോക്കാൻ പകലൊന്നും വീട്ടിൽ ആരുമുണ്ടാവില്ല” മുഖം വാടി.

‘“അതു വേണ്ട, ഇന്ന് തള്ളപ്പൂച്ച വന്ന് കൊണ്ടു പൊയ്ക്കോളും” ഞാൻ നല്ല പ്രതീക്ഷയിലായിരുന്നു.

“മാഷേ ഞാനൊന്ന് കൈയിലെടു ത്തോട്ടെ?”
കണ്ടാൽ എടുത്ത് ഓമനിക്കാൻ തോന്നുന്ന വൃത്തിയോ വെടിപ്പോ ഇല്ല. എന്നിട്ടും എൻ്റെ അനുവാദത്തോടെ എത്ര വാത്സല്യത്തോടെയാണ് അവൾ അതിനെ ലാളിക്കുന്നത്.

“കൈ നന്നായി സോപ്പിട്ടു കഴുകണം” ഞാനോർമ്മിപ്പിച്ചു.

അതേ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരനായ എൻ്റെ മകൻ (നച്ചു) അവയെ വീട്ടിലേക്ക് കൊണ്ടുപോകാൻ എന്നെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. പക്ഷേ അവിടെ അവയ്ക്ക് വളരാനുള്ള സാഹചര്യം ഇല്ല എന്ന് എനിക്കറിയാം.

അടുത്ത ദിവസം വെള്ളിയാഴ്ചയായിരുന്നു. രാവിലെ പെട്ടിക്കടുത്ത് പോയിനോക്കുമ്പോൾ രണ്ടു സാധ്യതകളായിരുന്നു മനസ്സിൽ. ആശിച്ചപോലെ അമ്മപ്പൂച്ച കൊണ്ടുപോയിട്ടുണ്ടാവാം അല്ലെങ്കിൽ തണുപ്പും എൻ്റെ അറിവില്ലായ്മകൊണ്ടുണ്ടായ ദഹനക്കേടും കാരണം ചത്തുപോയി ട്ടുണ്ടാവാം.

പെട്ടിതുറന്നപ്പോൾ കണ്ടത് കരയുന്ന നാലു പൈതങ്ങളെ. എൻ്റെ അജ്ഞത കാരണം ചത്തുപോയില്ലല്ലോ എന്ന സമാധാനമാണ് ആദ്യം തോന്നിയതെങ്കിലും ഇവയെ എന്തു ചെയ്യും? എന്ന ആശങ്കയായി പിന്നെ. അമ്മ കൊണ്ടുപോവുമെന്ന പ്രതീക്ഷ ഇനിയില്ല. ആയുസ്സ് ഉച്ചവരേക്കുകൂടി കിട്ടിയതുകൊണ്ട് തലേന്നത്തെപ്പോലെ അൽപം വെള്ളം കൊടുത്തു. ഇതിനിടയ്ക്ക് ഇവയെ കാണാൻ മകൻ്റെ നേതൃത്വത്തിലും അല്ലാതെയും കുറേ കുട്ടികൾ വരുന്നും പോവുന്നുമുണ്ട്. ചിലർക്ക് അവയെ കൈയിലെടുക്കണമെന്നുമുണ്ട്.

സ്കൂൾ അവധിയുള്ള ശനിയും ഞായറും കഴിഞ്ഞെത്തുമ്പോൾ ഇവ ജീവനോടെ ഉണ്ടാവില്ലെന്നുറപ്പ്.
വൈകുന്നേരം സ്കൂൾ പിരിഞ്ഞ ശേഷം എല്ലാരും പോയിക്കഴിയാ റായി. പൂച്ചകളെ വേണമെന്നു പറഞ്ഞ് ആരും വന്നില്ല.
എന്തുചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴുണ്ട് മുന്നിലേക്കൊ രാൾ വരുന്നു
“മാഷേ, പൂച്ചകളെ ഞാൻ കൊണ്ടോവാം’” അനന്യതന്നെയാണ്.

“വേണ്ട മോളെ, പാരൻ്റ്സിന് ഇഷ്ടാവൂല”

“അല്ല മാഷേ, രണ്ടു പേർക്കും ഇഷ്ടമാണ്. വീട്ടിൽ ആളുണ്ടാവില്ല എന്നതുമാത്രമാണ് പ്രശ്നം രണ്ടുദിവസം പോറ്റി തിങ്കളാഴ്ച കൊണ്ടുവരാം”

എൻ്റെ ഫോണിൽ അനന്യയെക്കൊണ്ട് ഒന്നുകൂടി വിളിച്ച് ഉറപ്പാക്കിയ ശേഷം
ഞാൻ സന്തോഷത്തോടെ കൊണ്ടുപോകാൻ സമ്മതിച്ചു.
ഒരു ചെറിയ പെട്ടി തെരഞ്ഞു നടക്കുമ്പോഴാണ് തള്ളപ്പൂച്ച എന്ന് തോന്നിക്കുന്ന ഒരു പൂച്ച കുറച്ചപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. കുഞ്ഞുങ്ങളെ അവൾ കയ്യിലെടു ത്ത് അതിന്റെ അടുത്തേക്ക് കൊണ്ടുപോയി വെച്ചുകൊടുത്തു. പക്ഷേ അത് ഓടിപ്പോവുകയാണ് ഉണ്ടായത്.

“മനുഷ്യർ തൊട്ടാൽ പിന്നെ തള്ളപ്പൂച്ച എടുക്കൂല“ അവൾ പറഞ്ഞു. എങ്കിൽ
അത് അവയുടെ തള്ളപൂച്ചയാവില്ല എന്നാണ് എനിക്ക് തോന്നിയത്.
അന്ന് വീട്ടിൽ പോകും വഴി എൻ്റെയും മകന്റെയും കൂടെ ബൈക്കിൽ അനന്യയും പൂച്ചകളും ഉണ്ടായിരുന്നു.

തിരിച്ചുകൊണ്ടുവരാം എന്ന് ഏറ്റ പൂച്ചകൾ ഇല്ലാതെ വെറുംകയ്യോടെയാണ് അനന്യ എന്റെ അടുത്തേക്ക് വന്നത്. ചിലതെങ്കിലും ചത്തു പോയിട്ടുണ്ടാവും എന്ന് ഞാൻ ഊഹിച്ചു.

“എല്ലാം ഉഷാറായിരിക്കുന്നു മാഷേ. ഇന്നലെ അവയെ അമ്മയുടെ ഓഫീസിലെ ഒരാൾ വന്നു കൊണ്ടുപോയി.”
അനന്യ ചിരിച്ചു, കൂടുതൽ ചന്തമുള്ള ചിരി.

ക്ലാസ്സിൽ കയറാനുള്ള ബെൽ കേട്ട് അവൾ തിരിച്ചു പോകുമ്പോൾ എനിക്ക് തോന്നി അവൾക്ക് അഞ്ചാമത് ഒരു ഭാഷ കൂടി അറിയാം എല്ലാ ജീവജാലങ്ങളോടുമുള്ള ഉപാധികൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഭാഷ!

എനിക്ക് പേരറിയാത്ത, മുഖം ഓർമ്മയില്ലാത്ത രണ്ടാം ക്ലാസുകാരീ...... നിൻ്റെകൂടി ഭൂതദയയിൽ നാലു ജീവനുകൾ ഇപ്പോഴും സ്പന്ദിക്കുന്നു.

- സുഭാഷ് ചമ്രവട്ടം.

(നച്ചുവിനും ആ പൂച്ചകളെ കൊണ്ടുവരണം എന്നുണ്ടായിരുന്നു. പുതിയ പൂച്ചയെ വാങ്ങിക്കൊടുക്ക ണം എന്നു പറഞ്ഞ് ശല്യപ്പെടുത്തൽ തുടരുന്നു.)

മലപ്പുറം ജില്ല കലോത്സവത്തിൽ നമ്മൾ അവതരിപ്പിച്ച നാടകത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആരാധ്യ
20/11/2025

മലപ്പുറം ജില്ല കലോത്സവത്തിൽ നമ്മൾ അവതരിപ്പിച്ച നാടകത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആരാധ്യ

13/11/2025

തിരൂർ ഉപജില്ലാ കലോത്സവം സംഘ നൃത്തം യുപി വിഭാഗം ഗ്രേഡോടെ മൂന്നാംസ്ഥാനം

ഇത് കരളുറപ്പിൻ്റെ വിജയം

ഈ കുട്ടികളുടെ......അവരുടെ രക്ഷിതാക്കളുടെ......

പണക്കൊഴുപ്പിൻ്റെ തിളക്കമില്ലായ്മ ചമയങ്ങളിൽ കാണാമെങ്കിലും പരിശ്രമത്തിൻ്റെ അഗ്നി അവരുടെ പ്രകടനത്തിന് മാറ്റ് കൂട്ടി......

അതിജീവനത്തിൻ്റെ കഥ പറയാൻ വന്ന ഈ കുരുന്നുകൾ പ്രതിസന്ധികൾ ഏറെ തരണം ചെയ്താണ് ഈ വേദിയിലെത്തിയത്.

അച്ഛനമ്മന്മാർ ഒരുമിച്ച് മക്കൾക്ക് വേണ്ടി കുപ്പായങ്ങൾ തുന്നിയെടുക്കാനും property കൾ ഒറ്റ രാത്രികൊണ്ട് ഒരുക്കാനും ഒരു മനസ്സോടെ കൂടെ നിന്നപ്പോൾ ആത്മവിശ്വാസത്തോടെ ഈ കുരുന്നുകൾക്ക് വേദിയിലെത്താനുള്ള ഊർജവും ലഭിച്ചു.

പ്രതിസന്ധികളിൽ പതറാതെ തളരാതെ അതിജീവിച്ച അവരുടെ കട്ടക്ക് കൂടെ നിന്ന ഈ രക്ഷിതാക്കൾക്ക് ബിഗ് സല്യൂട്ട്.

ഒരൊറ്റ രാത്രികൊണ്ട് പൊട്ടിയോലിച്ചു പോയ ചൂരൽമലയുടെ അതിജീവനത്തിൻ്റെ കഥ , കരളുറപ്പുള്ള കേരളത്തിൻ്റെ കഥ മക്കൾ അവതരിപ്പിക്കുമ്പോൾ കാണികളുടെ ഉള്ളൊന്നുലഞ്ഞു.കണ്ണുകൾ ഈറനണിഞ്ഞു.ഒടുവിൽ
വേദി ഒന്നടങ്കം നെടുവീർപ്പോടെ കരഘോഷങ്ങൾ മുഴക്കി.

ഒന്നിനൊന്നു മെച്ചമായ 8 ടീമുകളിൽ മൂന്നാം സ്ഥാനത്തെത്താൻ സഹായിച്ചത് ഈ കുട്ടികളുടെ കരളുറപ്പ് തന്നെ.....

ഈ വിജയം ഒന്നാംതരം തന്നെ........

Address

PURATHUR
Tirur
676102

Website

Alerts

Be the first to know and let us send you an email when GUPS Purathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GUPS Purathur:

Shortcuts

Share

Category