Ghss vatanappally

Ghss vatanappally

Share

ഞങ്ങള്‍ പഠിച്ച സ്കൂള്‍ ആണ് ഇത്.

Photos 11/12/2015
Photos 10/12/2015

ക്ല ക്ലാ ക്ളി ക്ലീ സുരേഷ് തിരിഞ്ഞു നോക്കി, ഓര്‍മ്മയുടെ ഈ പാഠം???

Mobile uploads 01/07/2015
07/05/2015

ഓര്‍ക്കുമ്പോള്‍ മനസ്സിലേക്കൊരു മഞ്ഞുമഴ പെയ്യുന്ന പ്രതീതി...
ഒരിക്കലും തിരിച്ചുവരാത്ത ആ നല്ല നാളെയുടെ ഓര്‍മ്മകള്‍..............................

കാലത്തിന്‍റെ ഒഴുക്കില്‍ ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതം.. കൂട്ടുകാരോടൊപ്പം ഈ തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം.. എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും.............................,
ഈ തിരുമുറ്റത്ത് പന്ത് കളിച്ചതും ,കോട്ടികളി,.... അങ്ങിനെ എന്തെല്ലാം കളികളായിരുന്നു...
വല്ലാത്തൊരുകാലം..!!
കൂട്ടുകാരന്‍മാര്‍.., കൂട്ടുകാരികള്‍..
കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ പല സുഖദായാകമായ ഓര്‍മ്മകളും എന്നില്‍ ഉണര്‍ത്തുന്നു..
മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ ഈ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു...

04/04/2015

ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.

അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം

ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം

അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..

04/04/2015

കവിതകൾ - കുഞ്ഞുണ്ണിമാഷ്
==============================
(1 )
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ.
==============================
(2 )
സത്യമേ ചൊല്ലാവൂ
ധർമ്മമേ ചെയ്യാവൂ
നല്ലതേ നൽകാവൂ
വേണ്ടതേ വാങ്ങാവൂ
===============================
(3 )
ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ
ഒരു മയിൽപ്പിലിയുണ്ടെന്നുള്ളിൽ
വിരസ നിമിഷങ്ങൾ സരസമാക്കുവാ
നിവ ധാരാളമാണെനിക്കെന്നും.
=============================
(4 )
ജീവിതം നല്ലതാണല്ലോ
മരണം ചീത്തയാകയാൽ
============================
(5 )
ഉടുത്ത മുണ്ടഴിച്ചിട്ടു
പുതച്ചങ്ങു കിടക്കുകിൽ
മരിച്ചങ്ങു കിടക്കുമ്പോ
ഴുള്ളതാം സുഖമുണ്ടിടാം.
============================
(6)
ഞാനെന്റെ മീശ ചുമന്നതിന്റെ

കൂലിചോദിക്കാൻ

ഞാനെന്നോടു ചെന്നപ്പോൾ
ഞാനെന്നെ തല്ലുവാൻ വന്നു.
=========================
(7)
പൂച്ച നല്ല പൂച്ച
വൃത്തിയുള്ള പൂച്ച
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചു.
==========================
(8)

എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ.
=============================
(9)
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം.
=================================
(10)
മഴ മേലോട്ട് പെയ്താലേ
വിണ്ണു മണ്ണുള്ളതായ് വരു
മണ്ണുള്ള ദിക്കിലുള്ളോർക്കേ
കണ്ണു കീഴോട്ടു കണ്ടിടൂ
==============================
(11)
കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോൾ
ഞാനുമില്ലാതാകുന്നു
===============================
(12)
പൊക്കമില്ലാത്തതാണെന്റെ പൊക്കം
=====================================
(13)
മന്ത്രിയായാൽ മന്ദനാകും
മഹാ മാർക്സിസ്റ്റുമീ
മഹാ ഭാരതഭൂമിയിൽ
======================================
(14)
മഴയും വേണം കുടയും വേണം കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊരിത്തിരി കനിവും വേണം
കൈയിലൊരിത്തിരി കാശും വേണം
ജീവിതം എന്നാൽ പരമാനന്ദം
===========================================
(15)
ആശകൊണ്ടേ മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു
മൂസ മലർന്നു വീണു
മടലടുപ്പിലായി
മൂസ കിടപ്പിലായി!
=============================
(16)
ശ്വാസം ഒന്ന് വിശ്വാസം പലത്
======================================
(17)
ശ്വാസമാവശ്യം ആശ്വാസമാവശ്യം വിശ്വാസമത്യാവശ്യം
=========================================
(18)
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെൻ പരാജയം
=======================================
(19)
"ആറുമലയാളിക്കു നൂറുമലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരുമലയാളിക്കും മലയാളമില്ല"
=========================================
(20)

കുരിശേശുവിലേശുമോ?
=======================================
(21)
യേശുവിലാണെൻ വിശ്വാസം
കീശയിലാണെൻ ആശ്വാസം.
===========================================
(22)
അമ്പത്താറക്ഷരമല ്ല
അമ്പത്തൊന്നക്ഷര വുമ-
ല്ലെന്‍റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാ-
ണെന്‍റെ മലയാളം.
=======================================
(23)
പൂവുപോലുള്ളതാകേണം
പുഴപോലുള്ളതാകേണം
ആഴിപോലുള്ളതാകേണം
കാവ്യമെന്നേ വിളങ്ങീടു
==================================
(24)

ഫലിതം പലതും പലരും പറയും
പലതും ഫലിതം പറയും പലരും
പലരും പറയും ഫലിതം പലതും
പറയും പലരും പലതും ഫലിതം
=====================================
(25)
ഞാനൊരു പാട്ടു പഠിച്ചിട്ടുണ്ട്
കൈതപ്പൊത്തില്‍ വച്ചിട്ടുണ്ട്
അപ്പം തന്നാല്‍ ഇപ്പം പാടാം
ചക്കര തന്നാല്‍ പിന്നേം പാടാം..!
===============================
(26)

അപ്പൂപ്പന്‍ താടിയിലുപ്പിട്ടു കെട്ടി
അമ്മൂമ്മ വന്നപ്പോളഴിച്ചിട്ടു കെട്ടി..!

==================================
(27)

ചെറിയ കുറുപ്പിനു പണ്ടേയുണ്ടേ ചെറിയൊരു ദുഃശീലം
ഉറക്കമുണര്‍ന്നാല്‍ മുറുക്കു തിന്നണമെന്നൂരു ദുഃശീലം
ചെറിയ കുറുപ്പിനു പിന്നെയുമുണ്ടേ വലിയൊരു ദുഃശീലം
മുറുക്കു തിന്നാലുടനെ മുറുക്കണമെന്നൊരു ദുഃശീലം..!
=======================================
(28)

ഉറുമ്പുറങ്ങാറുണ്ടെന്നെനിക്കറിയാം
പക്ഷെ, സ്വപ്‌നം കാണാറുണ്ടോ എന്നറിയില്ല
അതിനാല്‍ ഞാന്‍ അജ്ഞാനി..!
====================================
(29)
ജീവിതം മറ്റാര്‍ക്കും പകുക്കാന്‍ കഴിയാഞ്ഞു,
ഞാനെന്നെത്തന്നെ വേളി കഴിച്ചുകൂടീടുന്നു..!
===================================
(30)

ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
===============================
(31)
തുള്ളിക്കൊണ്ട് വരുന്നുണ്ടേ.....
തുള്ളിക്കൊരു കുടം എന്ന മഴ....
കൊള്ളാമീ മഴ, കൊള്ളരുതീ മഴ...
കൊള്ളാം കൊള്ളാം പെയ്യട്ടെ....!!!
=============================
(32)
ഇതു ഞാനെന്നൊരൊട്ട വര
ഇതിലെഴുതാ‍മെന്റെ കൈപ്പടയില്‍ത്തന്നെ
മറ്റൊരു സമാന്തര വര വന്നിതൊരിരട്ടവരയായാല്‍ പിന്നെ
കോപ്പി എഴുത്തു തന്നെ എനിക്കു ഗതി..!
====================================
(33)
അങ്ങിനെ ഇങ്ങിനെ എങ്ങിനെയെന്ന -
ല്ലങ്ങനെ ഇങ്ങനെ എങ്ങനെയെന്നു ശരി..!
=================================
(34)
ഒന്നെന്നെങ്ങനെയെഴുതാം
വളവും വേണ്ട, ചെരിവും വേണ്ട,
കുത്തനെയൊരു വര, കുറിയ വര,
ഒന്നായി, നന്നായി,
ഒന്നായാല്‍ നന്നായി, നന്നാ‍യാല്‍ ഒന്നായി..!
=====================================
(35)

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം..!
=======================
(36)

കാക്കാ പാറി വന്നു
പാറമേലിരുന്നു
കാക്ക പാറി പോയി
പാറ ബാക്കിയായി..!
==============================
(37)

ഞാനൊരു കവിയൊ കവിതയോ ?
അല്ലല്ല..!
കവിയും ഞാന്‍ കവിതയും ഞാന്‍
ആസ്വാദകനും ഞാന്‍..!
=========================
(38)

ആനക്കുള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം..!
==============================
(38)

മഞ്ഞു വേണം മഴയും വേണം
വെയിലും വേണം ലാവും വേണം
ഇരുട്ടും വേണം പുലരീം വേണം
പൂവും വേണം പുഴുവും വേണം
വേണം വേണം ഞാനും പാരിന്..!
==============================
(39)
പൂ വിരിയുന്നതു കണ്ടോ പുലരി വിരിയുന്നു?
പുലരി വിരിയുന്നതു കണ്ടോ പൂ വിരിയുന്നു..?
==============================
(40)
മണ്ണു വേണം പെണ്ണു വേണം
പണം വേണം പുരുഷന്
പെണ്ണിന്
കണ്ണുവേണം കരളുവേണം
മന്നിലുള്ള ഗുണവും വേണം..!
===========================
(41)

കണ്ണിലെ കരട്‌ നല്ലതോ ചീത്തയോ
കാട്ടിലൊരു കരടി നല്ലതോ ചീത്തയോ..!
==================================
(42)

കുട്ടികള്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നൊരു
കുട്ടിയും കോലും മരിച്ചുപോയി
വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌ത
ക്രിക്കറ്റിലാണിന്നത്തെ ഭ്രാന്തന്‍ തലമുറ..!
===================================
(43)

അത്ഭുതമെന്നൊരു സാധനം കൊണ്ടല്ലോ
സൃഷ്‌ടിച്ചതീശ്വരന്‍ എന്നെ നന്നായ്
എന്നിട്ടതിന്‍ ബാക്കിയെടുത്തവന്‍
ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും..!
==============================
(44)

വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!
================================
(45)

വലിയൊരു ലോകം മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക..!
=========================
(46)
കണ്ണുപാടില്ല കാന്തയ്‌ക്ക്
കാതുപാടില കാന്തനും
ഇങ്ങനെ എന്നാല്‍ ദാമ്പത്യം കാന്തം
ഇല്ലെങ്കില്‍ കുന്തമായിടും..!
=============================
(47)

ഒരു തീപ്പെട്ടിക്കൊള്ളി തരൂ
ഒരു ബീഡി തരൂ
ഒരു ചുണ്ടുതരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ..!
================================
(48)

ഒരക്ഷരത്തിന് നീളമധികം
ഒരക്ഷരത്തിന് വണ്ണമധികം
എന്റെ പേരില്‍ ഒരക്ഷരം
മാത്രമേ എന്നെപ്പോലെയുള്ളൂ..!
=============================
(49)

കോവാലന്‍ പൂവാലന്‍
കന്നാലി വാലിന്മേല്‍ ഊഞ്ഞാലാടിക്കളിക്കുന്നു
ഞാനെന്റെ വീട്ടിലീ അടുക്കളേലമ്മേടെ
വാലില്‍ തൂങ്ങി കരയുന്നു..!

====================
(50)

മഴയറിയാതെ ഞാന്‍ കട്ടെടുത്ത
മഴത്തുള്ളികള്‍ കൊണ്ടോരു
മഴനൂല്‍ തീര്‍ത്തു
നിനക്കായ് മാത്രം..!
==========================
(51)

ഉണ്ടാല്‍ ഉണ്ടപോലിരിക്കണം
ഉണ്ടാല്‍ ഉണ്ട പോലിരിക്കരുത് ..!
============================
(52)

കൊച്ചിയില്‍ നിന്നും കൊല്ലത്തെത്തിയ
കുസൃതിക്കാരന്‍ പൂച്ച
കാപ്പിക്കടയില്‍ കഥകള്‍ പറഞ്ഞു
കാപ്പി കുടിച്ചുരസിച്ചു
കാപ്പി കുടിക്കാന്‍ കൂടെക്കേറിയ
കൊതിയച്ചാരന്‍ ഈച്ച
കഥകള്‍ കേട്ടുചിരിച്ചു പിന്നെ
കാപ്പിയില്‍ വീണു മരിച്ചു..!
============================
(53)

ഗുരുവായൂരിലേക്കുള്ള വഴി ഞാന്‍ ചോദിക്കവേ
എന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കണ്ടമ്പരന്നു ഞാന്‍..!

==========================================
(54)

എനിക്കു പൊക്കമില്ലൊട്ടും
എന്നെ പൊക്കാതിരിക്കുക..!
=============================
(55)

അമ്മിയെന്നാല്‍ അരകല്ല്
അമ്മയെന്നാ‍ല്‍ അമ്മിഞ്ഞക്കല്ല് !!

(56)
=============================

(57)
ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും

===============================
(58)

ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍

==============================

(59)
എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ
=========================

(60)
എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി
============================

ഞാന്‍
==================

കു കഴിഞ്ഞാല്‍ ഞ്ഞു
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുവും ണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി
കുഞ്ഞുണ്ണിയും കഴിഞ്ഞാലോ

ഞാനൊരു പൂവിലിരിക്കുന്നു
മറ്റൊരുപൂവിന്‍ തേനുണ്ടീടാന്‍ വെമ്പുന്നു.

കുന്നിക്കുരുവിലുമുന്നതനാണുഞ്ഞാ-
നെന്നൊരു തോന്നലെഴുന്നമൂലം
എള്ളിലുംചെറുതാണു ഞാനെന്ന വാസ്തവം
അറിയുന്നതില്ല ഞാനെള്ളോളവും

എന്‍മുതുകത്തൊരാനക്കൂറ്റന്‍
എന്‍നാക്കത്തൊരാട്ടിന്‍കുട്ടി
ഞാനൊരുറുമ്പിന്‍കുട്ടി

ഞാന്‍
ഞാനെന്നവാക്കിന്റെ
യൊക്കത്തിരിക്കയോ
വക്കത്തിരിക്കയോ
മുന്നിലിരിക്കയോ
പിന്നിലിരിക്കയോ
മേലെയിരിക്കയോ
താഴെയിരിക്കയോ
എള്ളിലെയെണ്ണപോ
ലാകെയിരിക്കയോ
അതോ
ഞാനെന്ന വാക്കായിരിക്കയോ

ഞാനെനിയ്ക്കൊരു ഞാണോ
ആണെങ്കിലമ്പേതാണ്‌

എനിക്കു ഞാന്‍ തെല്ലുമുപകരിക്കില്ലെ
ന്നതിനൊരു തെളിവുരച്ചീടുന്നു ഞാന്‍
ഒരുകരത്തിന്മേല്‍ ചൊറിയണമെന്നാ
ലതേ കരത്തിനു കഴിയില്ലല്ലോ

അയ്യോ എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ

അയ്യോ എനിക്കെന്റെ മനസ്സില്‍നിന്നു
പുറത്തുകടക്കാനാവുന്നില്ലല്ലോ

അയ്യോ ഞാനെന്നെ എവിടെയോ
മറന്നുവച്ചുപോന്നിരിക്കുന്നുവല്ലോ

ഞാനൊരു കവിതക്കാരന്‍
കപട കവിതക്കാരന്‍
വികടകവിതക്കാരന്‍
എന്നാലും വിതക്കാരന്‍

ഞാനിനിയെന്നുടെയച്ഛനാകും
പിന്നെയമ്മയാകും
പിന്നെ മോനാകും മോളാകും
പിന്നെയോ
ഞാനെന്റെ ഞാനുമാകും

ഞാന്‍ വളയില്‍ വളയില്ല
വളപ്പൊട്ടില്‍ വിളയും

എനിക്കുതന്നെ കിട്ടുന്നൂ
ഞാനയയ്ക്കുന്നതൊക്കെയും
ആരില്‍നിന്നെതതേ നോക്കൂ
വിഡ്ഢിശ്ശിപ്പായിയീശ്വരന്‍

നീണ്ടവഴി
മഴക്കാലമൂവന്തി
ഞാനേകന്‍

കുഞ്ഞുണ്ണി എന്ന ഞാനോ
ഞാനെന്ന കുഞ്ഞുണ്ണിയോ

എന്റെപേരെന്റെ വേര്‌

എന്‍മനമെന്‍ മന

എനിക്കുള്ള കവിത ഞാന്‍തന്നെ

എന്നെത്തിന്നൊരു പുലിയെത്തിരയുകയാകുന്നൂ ഞാന്‍

എനിക്കുറങ്ങാനറിയില്ല
ഉണരാനൊട്ടുമറിയില്ല

കുഞ്ഞില്‍നിന്നുണ്ണുന്നോന്‍ കുഞ്ഞുണ്ണി

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയവുമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ടൂ

കൊട്ടാരം കാക്കുന്ന പട്ടിയാണല്ലോ ഞാന്‍
കേള്‍ക്കട്ടെ പട്ടീ നിന്‍ മേല്‍വിലാസം

എന്‍നാമമെന്നാമം

ഞാനുണര്‍ന്നപ്പോളെന്നെക്കണ്ടില്ല ഭാഗ്യം ഭാഗ്യം

പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാന്‍

എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം

ഞാനാരുടെ തോന്നലാണ്‌

എന്നെപ്പെറ്റതു ഞാന്‍തന്നെ

ഞാനെന്ന കുഞ്ഞുണ്ണിയോ
കുഞ്ഞുണ്ണി എന്ന ഞാനോ

എന്നിലൂടെ നടക്കാനേ
എന്റെ കാലിനറിഞ്ഞിടൂ

ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ
അഥവാ
വെറുമൊരരയ്ക്കാക്കവിയാമോ

ഞാന്‍ ആധുനികോത്തരനല്ല
അത്യന്താധുനികനല്ല
ആധുനികനുമല്ല
വെറും ധുനികനാണ്‌
തനി ധുനികന്‍

ഞാനൊരു വാടകവീടാണ്‌
ആരുടെ
ആരാണിതില്‍ താമസിക്കുന്നത്‌

ഞാനെനിക്കു മരിക്കാനായ്‌
ജീവിക്കാമെന്നുവെയ്ക്കുക
എനിക്കു ജീവിച്ചീടാനാ
യാരുണ്ടൊന്നു മരിക്കുവാന്‍

ഞാനാകും കുരിശിന്മേല്‍
തറഞ്ഞുകിടക്കുകയാണു ഞാന്‍
എന്നിട്ടും ഹാ ക്രിസ്തുവായ്‌ തീരുന്നില്ല

ഞാനൊരു ദുഃഖം മാത്രം

ഞാനാം പൂവിലെ
ഞാനാം തേനും തേടിനടക്കും
ഞാനാം വണ്ടിനെ മാടിവിളിച്ചീടുന്ന
വിളക്കായ്‌ കത്തുകയാകുന്നൂ ഞാന്‍

ഇഞ്ഞാനിങ്ങനെയല്ലാതായാല്‍
ഇബ്രഹ്മാണ്ഡമിങ്ങനെയല്ലാതായീടും
അമ്പട ഞാനേ

എനിക്കു പൊക്കം കുറവാ
ണെന്നെപ്പൊക്കാതിരിക്കുവിന്‍
എനിക്കൂക്കു കുറവാ
ണെന്നെത്താങ്ങാതിരിക്കുവിന്‍

എനിക്കു വിശക്കുമ്പോളുണ്ണും ഞാന്‍
ദാഹിക്കുമ്പോള്‍ കുടിക്കും
ക്ഷീണിക്കുമ്പോളുറങ്ങും
ഉറങ്ങുമ്പോളെഴുതും കവിതകള്‍
==============================

20/04/2014

നമ്മൾ ആരെല്ലാം ആയിതീർന്നാലും....
കാലം എത്ര കഴിഞ്ഞാലും.....
ആ പഴയ സ്ക്കൂളിനു മുന്നിലൂടെ കടന്നു പോവുമ്പോൾ....
ഓർമ്മകൾ നമ്മെ അകത്തേക്ക് മാടി വിളിക്കുന്നു....
കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ച മുറ്റവും...
അടിപിടി കൂടിയ ഇടനാഴികളും...
ഒച്ച വെച്ച ക്ളാസ് മുറികളും കാണുമ്പോൾ...
മനസ്സിലേക്ക് കടന്നു വരുന്ന അനുഭൂതിയെ എന്താണ് വിളിക്കേണ്ടത്....
മനസ്സ് അറിയാതെ അന്വേഷിച്ചു പോകുന്നു....
ബ്ലേഡ് കൊണ്ട് ചുരണ്ടി തന്റെയും കൂട്ടുകാരുടെയും പേരുകൾ ആലേഖനം ചെയ്ത....
ആ പഴയ ബെഞ്ചും ഡസ്ക്ഉം ഇപ്പോഴും ഉണ്ടാവുമോ????????
ദൈവമേ വലുതാവേണ്ടിയിരുന്നില്ല......
നമ്മൾ ആരെല്ലാം ആയിതീർന്നാലും....
കാലം എത്ര കഴിഞ്ഞാലും.....
ആ പഴയ സ്ക്കൂളിനു മുന്നിലൂടെ കടന്നു പോവുമ്പോൾ....
ഓർമ്മകൾ നമ്മെ അകത്തേക്ക് മാടി വിളിക്കുന്നു....
കൂട്ടുകാർക്കൊപ്പം ഓടിക്കളിച്ച മുറ്റവും...
അടിപിടി കൂടിയ ഇടനാഴികളും...
ഒച്ച വെച്ച ക്ളാസ് മുറികളും കാണുമ്പോൾ...
മനസ്സിലേക്ക് കടന്നു വരുന്ന അനുഭൂതിയെ എന്താണ് വിളിക്കേണ്ടത്....
മനസ്സ് അറിയാതെ അന്വേഷിച്ചു പോകുന്നു....
ബ്ലേഡ് കൊണ്ട് ചുരണ്ടി തന്റെയും കൂട്ടുകാരുടെയും പേരുകൾ ആലേഖനം ചെയ്ത....
ആ പഴയ ബെഞ്ചും ഡസ്ക്ഉം ഇപ്പോഴും ഉണ്ടാവുമോ????????
ദൈവമേ വലുതാവേണ്ടിയിരുന്നില്ല......

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Thrissur
680614

Opening Hours

Monday 10am - 4pm
Tuesday 10am - 4pm
Wednesday 10am - 4pm
Thursday 10am - 4pm
Friday 10am - 4pm
Saturday 10am - 4pm