13/02/2026
*പട്ടാമ്പി ഗവണ്മെന്റ്ഹൈസ്കൂളിൽ സ്കൂളിൽ വൻ സംഘർഷം*
പട്ടാമ്പി : വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക്, സ്കൂളിൽ ഗുണ്ടാ ആക്രമണത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഹൈസ്കൂൾ അധ്യാപികക്കും ഒരു വിദ്യാർത്ഥിക്കും വാടക ഗുണ്ടകളുടെ ഇടികട്ട കൊണ്ടുള്ള മർദ്ദനമേറ്റു. രണ്ടുപേരെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥിയെ അതെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സിൽ പഠിക്കുന്ന സ്ഥിരം വഴക്കാളിയും, സ്കൂളിൽ ഗുണ്ടായിസവും കാട്ടി നടക്കുന്ന ക്രിമിനൽ മനസ്സുള്ള വിദ്യാർത്ഥി മർദിച്ചതാണ് സംഭവത്തിന് തുടക്കം.
ഈ പത്താം ക്ലാസ്സ് വിദ്യാർത്ഥിക്കു എതിരായി പലതവണ അധ്യാപകർ തന്നെ പരാതിപ്പെട്ടുണ്ട്. എന്നാൽ സർക്കാർ നയങ്ങൾ എല്ലാം വിദ്യാർത്ഥികൾക്ക് അനുകൂലമായി ഉണ്ടാക്കിയ നിയമങ്ങൾ കാരണം ഒരു നടപടിയും എടുക്കാൻ സാധിച്ചില്ല. അധ്യാപകർ വെറും ഡമ്മികളെ പോലെയാണ് ജോലി ചെയുന്നത്. കുട്ടികൾക്ക് ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മിഷൻ എല്ലാം സ്കൂൾ കുട്ടികളുടെ എന്ത് തോന്ന്യവാസത്തിനു കൂട്ട് നില്കുന്നതിനാൽ അധ്യാപകർക്കു കുട്ടികൾക്ക് മേൽ ഒരു സ്ഥാനവും വിലയും ഇല്ലാതായി.
ഈ വഴക്ക് ചോദിക്കാനായി മർദ്ദനം കിട്ടിയ കുട്ടിയുടെ അച്ഛനും ബന്ധുക്കളായ 4 പേരും സ്കൂളിൽ വന്നു. ഒത്തു തീർപ്പു ചർച്ചക്ക് സ്കൂൾ അധികൃതർ സംസാരിക്കവേ മർദിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥി ഇവരെ പരസ്യമായി അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തതോടെ, കൂട്ടത്തിൽ വന്ന 4 പേര് ഈ വിദ്യാർത്ഥിയെ എടുത്തിട്ട് മർദിച്ചു, അതോടെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളും ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ കൂട്ടതല്ലായി മാറി.
ഈ സംഘർഷത്തിനിടയിൽ വിദ്യാർത്ഥികളെ പിടിച്ചു മാറ്റാൻ ചെന്ന അധ്യാപികയെ പുറത്തു നിന്ന് വന്ന ഗുണ്ടകൾ തൊഴിച്ചു നിലത്തിട്ടു മർദ്ധിക്കുകയും, മുഖത്തു ഇടിക്കട്ട കൊണ്ട് മർദിച്ചു ഇടതു കണ്ണിനും പരിക്കു പറ്റി.
രംഗം വഷളായത്തിനെ തുടർന്ന് ജനങ്ങൾ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പട്ടാമ്പി പോലീസ് വൻ സന്നാഹത്തോടെ വന്നു പ്രതികളെ അറസ്റ്റ് ചെയുക ആയിരുന്നു.
ക്രിമിനൽ ബുദ്ധിയുള്ള പത്താം ക്ലാസ്സ് വിദ്യാർത്തിക്കെതിരെ സ്കൂളിലെ അധ്യാപകർ തന്നെ നിരവധി പരാതികൾ കൊടിത്തിട്ടുള്ളതാണ്. എന്നാൽ സർക്കാർ നിയമം വിദ്യാർത്ഥികളെ സംരക്ഷിക്കാൻ വേണ്ടിയായത് കൊണ്ട് ഇത്തരം വിദ്യാർത്ഥികൾക്ക് എതിരായി ഒരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നു അധ്യാപകർ തന്നെ കുറ്റപ്പെടുത്തുന്നു.
ഇങ്ങനെയുള്ള വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്കും ദോഷം ഉണ്ടാകുന്നു എന്നത് അധ്യാപകർ ചൂണ്ടികാട്ടുന്നു.
സർക്കാർ ആണ് ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ അവരുടെ ഇഷ്ടത്തിന് നിയമങ്ങൾ ഉണ്ടാക്കി വഴിതെറ്റിക്കുന്നത് എന്ന് ഒരു കൂട്ടം അധ്യാപകർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾ പരാതി പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ എന്ന് പോലും അന്വേഷിക്കാതെ അധ്യാപർക്ക് എതിരായി നിയമനടപടി എടുക്കുന്ന സർക്കാർ നിയമങ്ങൾ പുതു തലമുറയെ വഴി തെറ്റിക്കാൻ മാത്രം ഉപകരിക്കു എന്ന് അധ്യാപകർ ആരോപിക്കുന്നു.
ഈ പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പിരിച്ചു വിടണം എന്ന് എല്ലാ അധ്യാപകരും ഉന്നയിക്കുന്ന ആവശ്യം. ഈ കൂട്ടി കാരണം മറ്റുള്ള കുട്ടികൾക്കും സ്കൂളിലും, അദ്ധ്യാപകർക്കും മോശം പേര് ഉണ്ടാവുന്നത് ആദ്യമായല്ല എന്ന് കുറ്റപ്പെടുത്തി..!