ആർഷവിദ്യാസമാജം

ആർഷവിദ്യാസമാജം

Share

An institution for the Adhyayana, Anushthana, Prachaarana, Adhyapana, and Samrakshana of Sanathana Dharma.

16/01/2026

മഹാകവി കുമാരനാശാൻ വിട വാങ്ങിയിട്ട് ഇന്ന് 102 വർഷം പൂർത്തിയാകുന്നു!

മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കംകുറിച്ച കവിശ്രേഷ്ഠണ്‌ ശ്രീ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924).

ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ സഹായകമായി. ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിങ്ങനെയും ആശാൻ അറിയപ്പെടുന്നു.

ശ്രീനാരായണ ഗുരുദേവനെ പരിചയപ്പെട്ടത്‌ ആശാന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. ഒരിക്കൽ, കുമാരനാശാൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ, അദ്ദേഹത്തിൻ്റെ അച്ഛൻ അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വരക്ഷേത്രത്തിൽ വിശ്രമിയ്ക്കുകയായിരുന്ന ശ്രീനാരായണഗുരുദേവനെ, അഞ്ചുതെങ്ങ് കായിക്കരയിലെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നു. ആദ്യകാഴ്ചയിൽത്തന്നെ ആ മഹായോഗിയും ആശാനും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്ത ഒരാത്മീയബന്ധത്താൽ ആകൃഷ്ടരായി. ആശാൻ രചിച്ച സ്തോത്രകവിതകൾ ഗുരുവിനെ അത്യധികമാകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരുദേവൻ ആശാനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്ന, സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ശ്രീനാരായണഗുരുദേവന്റെ ആത്മീയചൈതന്യം ആശാനെ, ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ സുബ്ര്യമണ്യസ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഏകദേശം ഇരുപതുവയസ് പ്രായമായപ്പോൾ, ആശാൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽച്ചെന്നുകൂടി അന്തേവാസിയായി, വേദ-വേദാന്ത ഗ്രന്ഥപാരായണത്തിലും ഗവേഷണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത്, അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്നു വിളിച്ചുതുടങ്ങി. അതിനുമുമ്പ് കുമാരൻ, കുമാരു എന്നിങ്ങനെയായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അല്പകാലം അവിടെക്കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ട്, കുറ്റാലത്തെത്തി. അവിടെവച്ച്, അദ്ദേഹത്തിനു മലമ്പനി ബാധിച്ചു. ഈ യാത്രയുടെയവസാനം, അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത്, ആശ്രമവാസികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.

ഗുരുദേവന്റെ ആശിർവാദത്തോടുകൂടി ബാംഗ്ലൂരിലും പിന്നീട് കൊൽക്കത്തയിലും പോയി ഡോ. പല്പുവിൻ്റെ സഹായത്താൽ ഉയർന്ന വിദ്യാഭ്യാസത്തിന് കുമാരനാശാൻ ശ്രമിച്ചിരുന്നു.
ശ്രീനാരായണഗുരുദേവന്റെ നിർദ്ദേശമനുസരിച്ച്, കൊൽക്കത്തയിലെ ഉന്നത വിദ്യാഭ്യാസം അവസാനിപ്പിച്ച്, കുമാരനാശാൻ അരുവിപ്പുറത്തു മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക്, അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം”തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല”തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്നകാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽക്കഴിഞ്ഞു.

ശ്രീനാരായണഗുരുദേവനും ഡോ. പല്പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിച്ചു. യോഗത്തിന്റെ സംഘടനാപരമായ ചുമതലകളേൽപ്പിക്കാൻ ഗുരുദേവൻ തിരഞ്ഞെടുത്തത് പ്രിയശിഷ്യനായ കുമാരനാശാനെയായിരുന്നു. അങ്ങനെ 1903-ൽ കുമാരനാശാൻ യോഗത്തിൻ്റെ ആദ്യസെക്രട്ടറിയായി. ഏകദേശം പതിനാറുവർഷക്കാലം സ്തുത്യർഹമായ രീതിയിൽ അദ്ദേഹം ആ ചുമതല വഹിച്ചു. 1904-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി, “വിവേകോദയം” മാസിക ആശാൻ ആരംഭിച്ചു.

എസ്.എൻ.ഡി.പി. യോഗം സെക്രട്ടറിയെന്നനിലയ്ക്ക്, കേരളത്തിലെ പിന്നോക്ക സമുദായങ്ങളുടെ പുരോഗതിക്ക് വേണ്ടി കുമാരനാശാൻ വഹിച്ച പങ്കു നിസ്തുലമാണ്. സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല അദ്ദേഹം. അന്നത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള നവോത്ഥാന പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത്, ഈ സാമൂഹികബോധവും ധാർമ്മിക പ്രതിബദ്ധതയും ആണ്.

നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയ സ്വതന്ത്ര കൃതികൾക്ക് പുറമേ, ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം -എന്നിവയുടെ വിവർത്തനങ്ങളും കുമാരനാശാൻ രചിച്ചിട്ടുണ്ട്. ഗദ്യ ലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പലർക്കും മറുപടിയായി എഴുതിയ 'മതപരിവർത്തന രസവാദം' എന്ന ഗ്രന്ഥത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ട്.
1921-ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ രചിച്ച 'ദുരവസ്ഥ', യാഥാർത്ഥ്യങ്ങൾക്ക് നേരെ തുറന്നുവച്ച ഒരു കണ്ണാടി തന്നെയായിരുന്നു! എതിർപ്പുകൾ തൃണവത്ഗണിച്ചുകൊണ്ട്, തനിക്ക് ബോധ്യപ്പെട്ട സത്യങ്ങൾക്ക് വേണ്ടി നിലകൊണ്ടത് കൊണ്ടാവാം, അകാലത്തിൽ ആശാന് ഇഹലോക ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.

മലയാള കാവ്യലോകത്ത് ദീപ്തമായ സാന്നിദ്ധ്യമായി നിറഞ്ഞുനിൽക്കുമ്പോഴായിരുന്നു 1924 ജനുവരി 16-ന്,
വെളുപ്പിന് മൂന്നുമണിക്ക്, പല്ലനയാറ്റിൽ
'റെഡീമർ' ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ, കുമാരനാശാൻ അന്തരിച്ചത്. 51 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ദുരൂഹമായ ഈ അപകടം നടന്നത്, ബോട്ട് കൊല്ലത്ത് നിന്ന് ആലപ്പുഴയിലേക്കു പോകുമ്പോളാണ്.145 യാത്രക്കാരോളം ബോട്ടിലുണ്ടായിരുന്നു.
കുമാരനാശാന്റെ മൃതശരീരം അപകടം നടന്നതിന്റെ പിറ്റേ ദിവസമാണ്
കണ്ടെടുത്തത്. പല്ലനയാറ്റിൽ ഉണ്ടായ ഈ അപകടത്തിൽ ഭൂരിഭാഗം യാത്രക്കാരും രക്ഷപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ചന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 25 -നും 35 -നും ഇടയ്ക്കാകുമെന്ന് അനുമാനിക്കുന്നു. ചില സാമൂഹിക വിരുദ്ധരുടെ കറുത്ത കരങ്ങൾ ഇതിന് പിന്നിൽ ഉണ്ടോ എന്ന സംശയങ്ങൾക്ക് ഇന്ന് ബലമേറുന്നു.

കവിതയെ പടവാളാക്കി സാമൂഹിക വിപ്ലവത്തിന് പരിശ്രമിച്ച മഹാകവിയുടെ ദീപ്തസ്മരണകൾക്ക് മുന്നിൽ അശ്രുപുഷ്പങ്ങൾ! പ്രണാമം......!!

ആദരപൂർവം,
ആർഷവിദ്യാസമാജം

12/01/2026

ഇന്ന് (12/01/2026) ശ്രീമദ് വിവേകാനന്ദജയന്തി (ദേശീയയുവജനദിനം)!

(12/01/1863 - 04/07/1902)

ആ മഹാത്മാവിന്റെ ജന്മദിനം രാഷ്ട്രം, ദേശീയ യുവജനദിനമായി ആചരിക്കുന്നു!

“അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ” എന്ന വിഖ്യാതമായ അഭിസംബോധനയിലൂടെ ആരംഭിച്ച മാസ്മരികമായ പ്രസംഗത്തിലൂടെ മാനവഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ച മഹാത്മാവായിരുന്നു സ്വാമി വിവേകാനന്ദൻ. പാശ്ചാത്യചിന്തയിൽ അപൂർവ്വമായ, വിശ്വസാഹോദര്യത്തിന്റെ പാഞ്ചജന്യമായിരുന്നു അന്നവിടെ മുഴങ്ങിയത്!

കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത മഹാസമ്മേളനത്തിലായിരുന്നു 1893-ൽ ചിക്കാഗോയിൽ സ്വാമിജി പ്രസംഗിച്ചത്. പത്രങ്ങളും മറ്റും വിവേകാനന്ദജിക്ക് നല്ല പ്രാധാന്യം കൊടുത്തായിരുന്നു വാർത്തകൾ പ്രസിദ്ധീകരിച്ചത്. അതായിരുന്നു അദ്ദേഹത്തിൻ്റെ പാശ്ചാത്യ ദിഗ്വിജയത്തിൻ്റെ തുടക്കം!
തുടർന്ന് വിവേകാനന്ദജി മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങളും പര്യടനങ്ങളും നടത്തി സനാതനധർമ്മത്തിന്റെ മഹത്ത്വം ലോകജനതയെ ബോധ്യപ്പെടുത്തി.

“ഈശ്വരൻ ഉണ്ടോ? ഈശ്വരനെ കാണാൻ സാധിക്കുമോ? എങ്ങനെയാണത്‌ സാധിക്കുക? ജീവിതത്തിന്റെ ശരിയായ അർത്ഥമെന്ത്?”; മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു കുട്ടിക്കാലം മുതലേയുള്ള സ്വാമിജിയുടെ മനസ്‌. വളരെയധികം സന്യാസിമാരെയും പണ്ഡിതന്മാരെയുമെല്ലാം കണ്ടെങ്കിലും ആർക്കും അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ് സ്വാമിജി നരേന്ദ്രൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ.ഹേസ്റ്റിയിൽ നിന്നായിരുന്നു വിദ്യാർത്ഥിയായ ശ്രീ നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന മഹായോഗി ശ്രീരാമകൃഷ്ണ പരമഹംസരെ കുറിച്ച്‌ അറിയുന്നത്‌.

1881-ൽ ഏതാനും ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ, ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ആളെ പോലെ, ശ്രീരാമകൃഷ്ണ പരമഹംസർ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ ദിവ്യസമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണ ദേവന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....!’

നരേന്ദ്രനെ ഏറെക്കാലമായി അലട്ടിയിരുന്ന ‘ഈശ്വരനെ കാണാൻ കഴിയുമോ?’ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ മുമ്പിൽ ഈശ്വരൻ പ്രത്യക്ഷപ്പെടും’ എന്നായിരുന്നു ശ്രീരാമകൃഷ്ണപരമഹംസരുടെ മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ. തന്റെ ആത്മീയഗുരുവിനെയാണ്‌ ശ്രീരാമകൃഷ്ണദേവനിൽ അദ്ദേഹം കണ്ടത്‌. പരമഹംസരാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.

കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും ഇതിഹാസ പണ്ഡിതയുമായിരുന്ന ഭുവനേശ്വരിദേവിയുടെയും പത്ത് മക്കളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെ, പൗഷമാസത്തിലെ കൃഷ്ണസപ്തമിയും അത്തം നക്ഷത്രവും കൂടിയ സമയത്താണ്, പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയ ശ്രീ നരേന്ദ്രനാഥ് ദത്ത ജനിച്ചത്. സനാതനധർമ്മത്തിലെ ഏറ്റവും ഉയർന്ന ദർശനമായ വേദാന്തതത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ പ്രമുഖനായ വക്താവും ലോകത്തിലെമ്പാടും സ്വാധീനമുണ്ടാക്കിയ ആദ്ധ്യാത്മികഗുരുവുമായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനും രാമകൃഷ്ണമഠം, രാമകൃഷ്ണമിഷൻ എന്നിവയുടെ സ്ഥാപകനുമാണ് സ്വാമിജി.

ഭാരതത്തിൻ്റെ യുവത്വത്തെ തൊട്ടുണർത്താൻ ശ്രീമദ് വിവേകാനന്ദസ്വാമികളുടെ പ്രബോധനങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. ആശയസമ്പുഷ്ടമായ പ്രസംഗങ്ങൾകൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾകൊണ്ടും ലോകത്തിലെമ്പാടും അനുയായികളെയും സനാതനധർമ്മ സന്ദേശവാഹകരെയും സൃഷ്ടിച്ചെടുക്കാൻ സ്വാമിജിക്ക് സാധിച്ചു. വിവേകാനന്ദസ്വാമികളുടെ നിസ്വാർത്ഥവും കർമ്മയോഗ രീതിയിലുള്ളതുമായ മഹനീയ പ്രവർത്തനങ്ങൾ ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുധർമ്മത്തിന്റെയും നവോത്ഥാനചരിത്രത്തിൽ പുതിയ അധ്യായങ്ങൾ വിളക്കിച്ചേർത്തു.

സ്വാമിജി ഒരിക്കൽ പറയുകയുണ്ടായി: “എല്ലാവരുടെയും ജീവിതത്തിൽ സനാതനധർമ്മം കൊണ്ടുവരിക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. പണ്ട് സാധാരണമായിരുന്നതുപോലെ നാട്ടിലുള്ള രാജാക്കന്മാരുടെ കൊട്ടാരങ്ങളിലും ഏറ്റവും ദരിദ്രരായ കൃഷിക്കാരുടെ കുടിലുകളിലും ഹിന്ദുധർമ്മം കടന്നുചെല്ലണം. നമ്മുടെ വംശത്തിന്റെ പൊതുവായുള്ള പൈതൃകസമ്പത്തായ, ജന്മാവകാശമായ ആർഷധർമ്മത്തെ ഓരോരുത്തരുടെയും പടിവാതിൽക്കൽ സൗജന്യമായി എത്തിക്കണം. ഈശ്വരദത്തമായ വായുവെപ്പോലെ ഭാരതത്തിൽ വൈദികധർമ്മത്തെ സുലഭവും സ്വതന്ത്രവുമാക്കണം. ഇതാണ് ഭാരതത്തിൽ നമുക്ക് ചെയ്യാനുള്ള യഥാർത്ഥ ജോലി. ഓരോ ഹൃദയത്തിലും ആര്യധർമ്മം എത്തുന്നതോടെ സർവ്വദുരിതങ്ങളും വെളിച്ചത്തെ കണ്ട ഇരുട്ടെന്നപോലെ അപ്രത്യക്ഷമാകുമന്നെനിക്കുറപ്പുണ്ട്.”

ആ മഹാത്മാവിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹം നൽകിയ ഈ ആഹ്വാനം അന്വർത്ഥമാക്കുവാൻ ആർഷവിദ്യാസമാജം അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കും എന്ന് പ്രതിജ്ഞ ചെയ്തുകൊള്ളുന്നു.

‘ധർമ്മോ രക്ഷതി രക്ഷിത:’

സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം

11/01/2026

മൂന്ന് ഉപാധികൾ (Conditions) ഉള്ള ആരെയും ശരിയായ പാതയിലേക്ക് എത്തിക്കുവാൻ ഈ പുസ്തകങ്ങൾക്ക് സാധിക്കും.
1.സാമാന്യബുദ്ധി
2. ചർച്ച ചെയ്യുവാനുള്ള സന്നദ്ധത
3. സത്യം നന്മ, പുരോഗതി എന്നീ മൂല്യങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കാനുളള ആർജവം

പൊള്ളുന്ന ജീവിതാനുഭവങ്ങളും ശാസ്ത്രീയപഠനങ്ങളും സമന്വയിക്കുന്ന ഗ്രന്ഥങ്ങൾ! ഈ പുസ്തകങ്ങളിലെ ആശയങ്ങൾ, ഉദ്ധരണികൾ എന്നിവയ്ക്ക് ആധികാരിക സ്രോതസിൽ നിന്നുള്ള Reference സഹിതം നൽകിയിട്ടുണ്ട്.

ഈ ധർമ്മസംരക്ഷണ യജ്ഞത്തിൽ പങ്കാളികളാകുവാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു!

ഇപ്പോൾ ലഭ്യമായ പുസ്തകങ്ങൾ..!!!

*Malayalam*

1."ഒരു പരാവർത്തനത്തിൻ്റെ കഥ" - ഒ. ശ്രുതി - Rs 150/-

2."പുനർജനി" - ശാന്തികൃഷ്ണ - Rs 170/-

3."ഞാൻ ആതിര" - എസ്.ആതിര - Rs 280/-

4."മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി" - Rs 300/-

*English*

1. Story of a Reversion - O Sruthi - Rs 350/-

2. Reborn - Santhi Krishna - Rs 200/-

3. I, Athira... - Rs 390/-

*Kannada*

1.Ondu Paravarthaneya Kathe - Rs 300/-

2. Punarjani - Rs 300/-

3. Naanu Athira - Rs 380/-

*Marathi*

1. Katha Eka Pratyavartanachi - O Sruthi - Rs 300/-

*Hindi*

1. Ek Pratyavartan Ki Kahaani - Rs 300/-

2. Mem Athira - Rs 450/-

പുസ്തകങ്ങൾ ആവശ്യമുളളവർ ബന്ധപ്പെടുക..!

For orders:

https://wa.me/+917356613488/

ഓർഡർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക
Link 👇
https://www.arshaworld.org/avs/books/

To order Whatsapp : +917356613488

Photos from Athira AVS's post 07/01/2026
06/01/2026
Photos from ആർഷവിദ്യാസമാജം's post 06/01/2026

തിരുവനന്തപുരം മെയർ ശ്രീ വി. വി രാജേഷ് ജി, ഡെപ്യൂട്ടി മെയർ ആശാനാഥ് ജി എന്നിവരെ ഇന്നലെ (05/01/2026) ആർഷവിദ്യാസമാജം പൂർണസമയപ്രചാരകർ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു!!

04/01/2026

ഇന്ന്, ജനുവരി 5: ശ്രീ ശ്രീ പരമഹംസ യോഗാനന്ദജിയുടെ 133-ാം ജന്മവാർഷികദിനം!

"ആരാണോ ഈശ്വരനെ ആത്മാർത്ഥമായി തേടുന്നത് അയാളാണ് ഏറ്റവും വലിയ ബുദ്ധിശാലി. ആരാണോ ഈശ്വരനെ
കണ്ടെത്തുന്നത് അയാളാണ് ഏറ്റവും വലിയ വിജയി" - ശ്രീ പരമഹംസയോഗാനന്ദജി.

പാശ്ചാത്യരാജ്യങ്ങളിൽ സനാതനധർമ്മത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ അദ്ധ്യാത്മികതയുടെ വിത്ത് വിതക്കുവാനുള്ള നിലം ഉഴുതു മറിക്കുകയായിരുന്നു ശ്രീമദ് വിവേകാനന്ദ സ്വാമികൾ ചെയ്തത് ! ആത്മീയവിത്തുകൾ വിതക്കുവാനുള്ള ദൗത്യം കൂടുതലായി നിർവ്വഹിച്ചത്
ശ്രീ പരമഹംസ യോഗാനന്ദജിയായിരുന്നു !!

പാശ്ചാത്യർ ഉൾപ്പടെയുള്ള നിരവധി സത്യാന്വേഷികൾക്ക് തന്റെ ആത്മകഥയായ "ഓട്ടോബയോഗ്രഫി ഓഫ് എ യോഗി" എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ ദിവ്യമായ ക്രിയായോഗയുടെ അടിസ്ഥാനപാഠങ്ങൾ ബോധ്യപ്പെടുത്തിക്കൊടുത്ത ഋഷിശ്രേഷ്ഠനും മഹായോഗിയുമായിരുന്നു ശ്രീ പരമഹംസ യോഗാനന്ദജി.

1893 ജനുവരി അഞ്ചിന് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയകുടുംബത്തിലായിരുന്നു യോഗാനന്ദജി ജനിച്ചത്. മുകുന്ദലാൽ ഘോഷ് എന്നായിരുന്നു വീട്ടുകാർ നൽകിയ പേര്. അദ്ദേഹത്തിൻ്റെ പിതാവ് ഭഗവതീചരൺ ഘോഷും മാതാവ് ജ്ഞാനപ്രഭാദേവിയുമാണ്. ശ്രീ മുകുന്ദലാൽജി, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വർഗിരി മഹാരാജിൻ്റെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദയെന്ന പേരിൽ ഈശ്വര- ഗുരു-ധർമ്മസേവനം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തനായി.

മനുഷ്യന്റെ ബോധസത്തയുടെ സൗന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥ ഈശ്വരീയതയും സാക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ - വർണ്ണ- ഗോത്ര - മതവിശ്വാസികളായ ആളുകളെ ദേശഭേദമന്യേ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവച്ചു! "God is realizable. You can know Him now through meditation" - ഇത് അദ്ദേഹത്തിൻ്റെ ഏറെ ശ്രദ്ധേയമായ ആഹ്വാനമായിരുന്നു.

ഭാരതത്തിന്റെ പുരാതനധ്യാനയോഗമാർഗ്ഗമായ ക്രിയായോഗം ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൗത്യമെന്ന് സദ്ഗുരുവായ ശ്രീ യുക്തേശ്വർജി പ്രവചിച്ചിരുന്നു!

ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച്, 1920-ൽ യോഗാനന്ദജി അമേരിക്കയിലേക്ക് പോയി. ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങളും അദ്ധ്യാത്മിക പ്രഭാഷണങ്ങളും ചെയ്യുന്നതിന് അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. അനവധി ശിഷ്യരും അദ്ദേഹത്തിനുണ്ടായി. ലക്ഷക്കണക്കിന് അമേരിക്കക്കാരെ സനാതനധർമ്മപാതയിലേക്ക് നയിക്കുവാനും യോഗാനന്ദജിയ്ക്ക് സാധിച്ചു!!

മഹാഗുരുപരമ്പരകളുടെയും, തന്റെയും ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി "യോഗദ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ" (YSS) 1917-ൽ ഭാരതത്തിലും, "സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ്" (SRF) 1920-ൽ അമേരിക്കയിലും യോഗാനന്ദജി സ്ഥാപിച്ചു. ഈ ആധ്യാത്മികപ്രസ്ഥാനങ്ങളിലൂടെ ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, യഥാർത്ഥ ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, അദ്ധ്യാത്മിക ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും യോഗാനന്ദജി സാമാന്യജനത്തിനെ പരിചയപ്പെടുത്തി.

നിരവധി അദ്ധ്യാത്മികകൃതികളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥം, സ്വന്തം ജീവിതകഥ തന്നെയാണ്.
അതിൽ, 2000 വർഷമായി ഇപ്പോഴും ജീവിക്കുന്ന, മരണരഹിതനായ യോഗീശ്വരൻ ശ്രീ മഹാവതാർ ബാബാജി ഉൾപ്പടെയുള്ള തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾക്കൊള്ളിച്ചിരിക്കുന്നു! വിവിധഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള ഈ അദ്ധ്യാത്മികകൃതി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു, ഇന്നും ആത്മീയതയിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു!! വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം "ഒരു യോഗിയുടെ ആത്മകഥ" എന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.

1952-ൽ ശ്രീ യോഗാനന്ദജി ലോസ് ആഞ്ചലസിലെ ആശ്രമത്തിൽ വച്ച് മഹാസമാധി പ്രാപിച്ചു! ലോസ് ആഞ്ചലസിലെ മോർച്ചറി ഡയറക്ടറായിരുന്ന ഹാരി.ടി. റോവ്, അമേരിക്കൻ സർക്കാറിന് അയച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു! "എന്റെ ഔദ്യോഗികജീവിതത്തിൽ അസാധാരണമായിരുന്ന നിരീക്ഷണമാണിത്. യോഗാനന്ദ മരണപ്പെട്ട ദിവസമായ 1952 മാർച്ച് 7-ാം തീയതി പുത്തനായിരുന്ന മൃതദേഹം അതേ പുതുമയോടെ 1952 മാർച്ച് 27-ാ തീയതിയും കാണപ്പെട്ടു!" അതായത്, മറ്റുള്ളവരെപ്പോലെ, ശ്രീ പരമഹംസ യോഗാനന്ദജിയുടെ മൃതശരീരത്തിൽ യാതൊരുവിധ ചീഞ്ഞഴുകലുകളും സംഭവിച്ചിരുന്നില്ല!! മഹായോഗിമാരുടെ അത്ഭുതങ്ങൾക്ക് ദേശകാലഭേദവുമില്ല!

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജിയുടെ പ്രധാന മൂന്ന് ആർഷഗുരുപരമ്പരകളിൽ ശ്രീ അഗസ്ത്യ മഹർഷി മുതലുള്ള ഗുരുക്കന്മാർ, ശ്രീ മഹാവതാർ ബാബാജി, ശ്രീ ലാഹിരി മഹാശയജി, ശ്രീ യുക്തേശ്വർ ജി, ശ്രീ പരമഹംസ യോഗാനന്ദജി തുടങ്ങി എണ്ണമറ്റ യോഗീശ്വരന്മാർ കണ്ണികളായ ഗുരുപരമ്പരയുമുണ്ട്!

ശ്രീ യോഗാനന്ദജിയുടെ ജന്മദിനത്തിൽ ആ മഹാഗുരുവിന് ശതകോടി പ്രണാമങ്ങൾ
🙏🌹🕉️🌹🙏

ആർഷവിദ്യാസമാജം

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Telephone

Address


Thiruvananthapuram
695501

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 1pm