04/02/2023
വേണ്ട ട്രാക്കിലെ അഭ്യാസങ്ങൾ
അശ്രദ്ധയും കൂസലില്ലായ്മയും റെയിൽവേ ട്രാക്കുകളിലെ അപകടങ്ങൾക്ക് കാരണമാകുന്നു. ട്രാക്കിലൂടെ നടന്നും ട്രെയിനിടിച്ചും മരിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിൻ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങൾക്കും കാരണം. മരണങ്ങളിൽ കൂടുതലും ഓടുന്ന തീവണ്ടിയിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെയോ പാളം മുറിച്ചുകടന്നപ്പോഴോ അപകടത്തിൽപെട്ടവരാണ്. കൂടാതെ റെയിൽവേ ട്രാക്കുകളിലെ സാഹസിക പ്രകടനങ്ങളും സെൽഫിയെടുക്കലും അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്.
കാഴ്ചയിൽ ദൂരെയായി തോന്നുന്ന ട്രെയിൻ, പാളത്തിലൂടെ അടുത്തെത്താൻ നിമിഷനേരം മതി. ഒന്നു കുതറിമാറാൻ പോലും സമയം ഉണ്ടാകില്ലെന്നുള്ളത് പലരും മറക്കുകയാണ്. ട്രെയിനുകൾ സ്റ്റേഷനുകളിൽ നിറുത്തുമ്പോൾ ഇറങ്ങി ട്രാക്കുകൾ മുറിച്ചുകടക്കുമ്പോൾ എതിരെവരുന്ന ട്രെയിനിടിച്ചും, ട്രെയിനുകൾ സ്റ്റേഷൻ വിടുമ്പോൾ ഇറങ്ങുന്നതും ചാടിക്കയറുന്നതും, അപകടത്തിനിടയാക്കൂന്നു. മുമ്പൊക്കെ പാളത്തിൽ നിന്ന് ആളുകളെ അകറ്റിനിർത്താൻ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്ദത്തിന് കഴിഞ്ഞിരുന്നു. എന്നാൽ വൈദ്യുതീകരണം പൂർത്തിയാക്കിയതോടെ ഇലക്ട്രിക് എൻജിനുകൾക്ക് ശബ്ദം കുറവായതിനൽ ശബ്ദം കേൾക്കാൻ സാധിക്കില്ല.
റെയിൽവേ ട്രാക്കുകളിൽ അതിക്രമിച്ച് പ്രവേശിക്കുന്നത്ആ ആയിരം രൂപ പിഴയോ ആറു മാസം വരെ തടവോ ലഭിക്കുന്ന കുറ്റമാണ്.
വാതിലിലെ പടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് പിടികൂടിയാൽ ആറുമാസംവരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. അനധികൃതമായി പാളം മുറിച്ചുകടന്നാലും ശിക്ഷ ഇതുതന്നെ. മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയുമല്ലാതെ പാളം മുറിച്ചുകടക്കാനും പാടില്ല.