20/06/2026
Hindu Aikyavedi Keralam
Official page of Hindu Aikyavedi, Keralam.
Hindu Aikyavedi (Hindu United Front) is a 'platform to bring all Hindu organizations together beyond castes and party politics', and is more active in the Kerala state of India. Hindu Aikyavedi is not against any religious freedom (of other religions), but it's goal is to unite all the Hindus and strengthen its stand against the destruction of it's culture by external elements.
20/06/2026
19/06/2026
പ്രിയ കെ.റ്റി കുഞ്ഞിക്കണ്ണൻ സഖാവേ....
സഖാവെന്ന് വിളിക്കുന്നതിലാണോ അതോ ജിഹാദി കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നതാണോ താങ്കൾക്കിഷ്ടം എന്നെനിക്കുറപ്പില്ല . തെറ്റായെങ്കിൽ ക്ഷമിക്കണം .
കെ ഇ എൻ കുഞ്ഞഹമ്മദിനെ കുറിച്ച് ഞാനെഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് സി പി എം ബുദ്ധി ജീവിയായി അറിയപ്പെടുന്ന അങ്ങ് ഫേസ്ബുക്കിൽ എഴുതിയത് വായിക്കാനിടയായി . ജന്മഭൂമിയിൽ ടി എസ് നീലാംബരൻ എഴുതിയ കുറിപ്പിനെ ആധാരമാക്കിയാണ് ഞാൻ ആ പോസ്റ്റ് ചെയ്തത്.
കുഞ്ഞഹമ്മദിനെതിരെ ഞാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കൾ എവിടേയും തൊടാതെ ഒരു മറുപടിയാണ് പറയുന്നത് . ഒരു പതിറ്റാണ്ട് മുൻപ് കുഞ്ഞഹമ്മദ് ഉയർത്തിയ സ്വത്വ രാഷ്ടീയത്തെ ശക്തമായി എതിർത്തത് സി പി എം തന്നെയായിരുന്നു എന്ന് അങ്ങ് ഓർക്കാത്തതിൽ ഞാൻ തെറ്റ് പറയില്ല . കാരണം അക്കാലത്ത് താങ്കൾ സിപിഎമ്മിലായിരുന്നില്ലല്ലോ.. ഈ വിഷയത്തിലടക്കം സിപിഎം കുഞ്ഞഹമ്മദിനെ തള്ളിപ്പറയുകയാണുണ്ടായത് . തുടർന്ന് വി എസ് അച്ചുതാനന്ദൻ കുഞ്ഞഹമ്മദിനെ കുരങ്ങൻ എന്ന് വരെ വിളിച്ച് പരിഹസിക്കുകയുണ്ടായി . പിന്നീട് കുഞ്ഞഹമ്മദിനെ സ്ഥിരമായി ജമാ അത്തെ ഇസ്ലാമിയുടെ വേദികളിലാണ് നാം കണ്ടത് . അക്കാലത്താണ് Times of India യിൽ കുഞ്ഞഹമ്മദ്, ഹിന്ദുക്കൾ ഇസ്ലാമിലേക്ക് മതം മാറുന്നത് ഒരു നവോത്ഥാനമാണെന്നെഴുതിയത് . പുകസ യിലിരുന്ന് കൊണ്ടാണ് ജിഹാദികളുടെ കൈയ്യടിക്ക് വേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഓണാഘോഷ കാലത്ത് കാളൻ ആകാമെങ്കിൽ കാളയിറച്ചിയുമാകാം എന്ന് അതിനും മുമ്പേ കുഞ്ഞഹമ്മദ് ലേഖനമെഴുതിയത് . കാളയിറച്ചിയാകാമെങ്കിൽ റംസാൻ കാലത്ത് പന്നിയിറച്ചിയുമാകാമെന്ന് എന്തേ കുഞ്ഞഹമ്മദ് എഴുതാത്തത് എന്ന് അന്നേ ചിലരൊക്കെ ചോദിച്ചിരുന്നു . കുഞ്ഞഹമ്മദ് അത് കണ്ടതായി നടിച്ചില്ല . കാരണം കുഞ്ഞഹമ്മദിന്റെ ലക്ഷ്യം ഹിന്ദുക്കളും ഹിന്ദു സംസ്കാരവുമായിരുന്നു.
ഇപ്പോൾ കുഞ്ഞിക്കണ്ണൻ തീവ്രവാദികളേക്കാൾ ആവേശത്തോടെ ജിഹാദിനെ വെള്ളപൂശാൻ
തയ്യാറായിരിക്കുന്നു . ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് അഭിമാനകരമായ വിശേഷണമാണെന്ന കുഞ്ഞഹമ്മദിന്റെ വാദത്തെ അങ്ങ് ശരിവയ്ക്കുന്നു !!! എത്ര മായ്ക്കാൻ ശ്രമിച്ചാലും പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാനാവില്ല സഖാവേ . മലബാറിലെ ആയിരങ്ങളെ കൊന്നൊടുക്കിയതും കാശ്‌മീരിലെ ലക്ഷങ്ങളെ ഇല്ലാതാക്കിയതും ബംഗ്ലാദേശിലും പാകിസ്ഥാനിലും അമുസ്ലീങ്ങളായ ന്യൂനപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്നതും ഇതേ ജിഹാദിൻ്റെ പേരിൽ തന്നെയാണെന്ന് ആർക്കും മറച്ച് വയ്ക്കാനാവില്ല . അവിശ്വാസികളെയും വിഗ്രഹാരാധകരേയും ഇല്ലായ്മ ചെയ്യലാണ് ജിഹാദ് എന്ന് ഏത് കൊച്ചു കുട്ടിക്കും അറിയാം . മറ്റൊരുവാദത്തെ സാധൂകരിക്കുന്ന ഒന്നും തന്നെ ചരിത്രത്തിലോ വർത്തമാനത്തിലോ ഇല്ല . അന്യൻ്റെ ചോരയൊഴുക്കുന്ന പണിയാണ് ലോകമെങ്ങും ജിഹാദിൻ്റെ പേരിൽ മുസ്ലിം മതവാദികൾ ചെയ്ത് വരുന്നത് . കമ്മ്യൂണിസ്റ്റുകൾ ചില പ്രത്യേക അവസരങ്ങളിലൊഴികെ എക്കാലവും ജിഹാദികളെ പിന്തുണച്ചവരാണ് . ജിഹാദികളെ വച്ചാണല്ലോ താഷ്‌കൻ്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത് . എന്ന് വച്ചാൽ ജിഹാദി DNA തന്നെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്കൾക്കുള്ളതെന്നർത്ഥം . അത് കൊണ്ട് കുഞ്ഞഹമ്മദ് പറയുന്നതിൽ കാര്യമുണ്ട് . നിങ്ങൾ ജിഹാദി കമ്മ്യൂണിസ്റ്റുകൾ തന്നെയാണ്. അതിനോട് ഞാനും യോജിക്കുന്നു.
എന്ന് സ്നേഹത്തോടെ
ആർ.വി.ബാബു
17/06/2026
ജിഹാദി കമ്മ്യൂണിസ്റ്റ് എന്നത് ഒരു അഭിമാനകരമായ വിശേഷണമായി കാണണമെന്നാണ് ഇടത് ജിഹാദി ബുദ്ധിജീവിയായി അറിയപ്പെടുന്ന കെ ഇ എൻ പറയുന്നത്. ഇസ്ലാം ഉയർത്തുന്ന സ്വത്വരാഷ്ട്രീയത്തെ സിപിഎം പിന്തുണക്കണമെന്ന് കെ ഇ എൻ ആവശ്യപ്പെടുന്നു .1947 ലെ ഇന്ത്യയുടെ വിഭജനത്തിന് മൂലകാരണമായത് ഇസ്ലാമിൻ്റെ സ്വത്വരാഷ്ട്രീയത്തിലധിഷ്ഠിതതമായ ദ്വിരാഷ്ട വാദമായിരുന്നു . വീണ്ടുമൊരു മുസ്ലിം രാജ്യത്തിന് വേണ്ടിയുള്ള ഇന്ത്യാ വിഭജനത്തിന് ആശയപരമായ അടിത്തറ പാകുകയാണ് കുഞ്ഞുമുഹമ്മദ് . ഹിന്ദുക്കൾ പ്രത്യേകിച്ച് പട്ടികജാതി വിഭാഗങ്ങൾ ഇസ്ലാമിലേക്ക് മതം മാറുന്നത് ഒരു നവോത്ഥാന പ്രവർത്തനമാണെന്ന് ലേഖനമെഴുതിയ കുഞ്ഞു മുഹമ്മദ് "എട്ടണക്ക് കത്തിവാങ്ങി കുത്തിവാങ്ങും ഹിന്ദുസ്ഥാൻ" എന്ന പഴയ മുദ്രാവാക്യത്തിൻ്റെ മൂർച്ച കൂട്ടാനാണ് പരിശ്രമിക്കുന്നത് .
06/06/2026
സമസ്തയുടെ യുക്തിഹീനത !
നിലവിളക്ക് കൊളുത്തുന്നത് വെളിച്ചത്തിന് വേണ്ടിയാണെങ്കിൽ അതിൽ തെറ്റില്ല എന്നും എന്നാൽ അത് മതവിശ്വാസവുമായി ബന്ധപ്പെട്ടാണെങ്കിൽ കടുത്ത ഇസ്ലാമിക വിരുദ്ധവുമാണെന്നാണ് സമസ്തയുടെ തിട്ടൂരം ! എന്തായാലും വെളിച്ചത്തിന് വേണ്ടി ഇക്കാലത്ത് പ്രത്യേകിച്ചും പകൽ സമയം ആരും നിലവിളക്ക് കൊളുത്താറില്ല. അപ്പോൾ നിലവിളക്ക് കൊളുക്കുന്നതിലല്ല മറിച്ച് അത് മതവിശ്വാസത്തിൻ്റെ ഭാഗമാകുമ്പോഴാണ് സമസ്തക്ക് പ്രശ്‌നം . എത്ര ബാലിശമായ ചിന്തയാണിത് .മതവിശ്വാസവുമായി ബന്ധപ്പെട്ടല്ല ഒരു പരിപാടിയുടെ ഉൽഘാടനം നിലവിളക്ക് കൊളുത്തി നടത്തുന്നതെന്ന് എല്ലാവർക്കുമറിയാം . നാട മുറിക്കുന്നത് പോലെയുള്ള ഒരു ചടങ്ങാണ് നിലവിളക്ക് കൊളുത്തൽ . ദീപം തെളിയിക്കുന്നത് കുറച്ച് കൂടി ഭാവാത്മകമാണ് എന്ന് മാത്രം . ഉൽഘാടനത്തിനായി നാട മുറിക്കുന്നത് ഒരു പാശ്ചാത്യ ശൈലിയും നിലവിളക്ക് കൊളുത്തുന്നത് ഒരു ഭാരതീയശൈലിയുമാണ് . തേങ്ങ ഉടയ്ക്കുന്നതും നാരങ്ങ വയ്ക്കുന്നതുമെല്ലാം നമ്മുടെ നാടിൻ്റെ ജീവിത സംസ്‌കാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞവയാണ് . അതിനെ മതത്തിൻ്റെ പേരിൽ നിരാകരിക്കുന്നത് സ്വയം ഒറ്റപ്പെടലാണ് .
വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് സ്റ്റാൻസ ചൊല്ലാൻ വിഷമമില്ലത്രെ! പിന്നീടുള്ളവ ഹിന്ദു ദേവത സ്തുതിയാണ് എന്നാണ് വാദം. ( തെറ്റാണത്. ഭാരതത്തെയാണ് സ്തുതിക്കുന്നത്) അള്ളാഹുവിനെയല്ലാതെ മറ്റാരെയും മുസ്ലിങ്ങൾ വണങ്ങില്ല എന്നാണ് ന്യായം . എന്നാൽ വന്ദേമാതരം എന്നാൽ അമ്മക്ക് വന്ദനം എന്നാണ്. ആദ്യ സ്റ്റാൻസയിൽ തന്നെ അമ്മയെ വന്ദിക്കുന്നു എന്നിരിക്കെ അത് ചൊല്ലുന്നതിൽ എതിർപ്പില്ല എന്ന ന്യായവും യുക്തിഹീനമാവുന്നു.
ചിന്തിക്കുക .... തിരുത്തുക
ഇല്ലാത്ത ചടങ്ങിന്റെ പേര് പറഞ്ഞ് കൊട്ടിയൂർ അമ്പലത്തിൽ പ്രശ്നമുണ്ടാക്കാനുള്ള ശ്രമത്തെ ചെറുക്കും. വത്സൻ തില്ലങ്കേരി
Click here to claim your Sponsored Listing.
Location
Contact the school
Telephone
Website
Address
Thiruvananthapuram
695023