14/01/2026
All India Save Education Committee - Kerala Chapter
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All India Save Education Committee - Kerala Chapter, Education, Law college Junction, Thiruvananthapuram.
14/01/2026
12/01/2026
21/12/2025
NEP ക്കും പി എം ശ്രീക്കുമെതിരെ ജനകീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് വിദ്യാഭ്യാസ രക്ഷാ സദസ്
കുണ്ടറ: ദേശീയ വിദ്യാഭ്യാസ നയത്തിനും, പിഎം ശ്രീ പദ്ധതിക്കും എതിരെ അഖിലേന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി വിദ്യാഭ്യാസ രക്ഷാ സദസ്സ് നടത്തി. കുണ്ടറ എം.സി. പ്രഭാകരൻ പിള്ള സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം. കബീർ ഉദ്ഘാടനം ചെയ്തു. അതി ഭീകരമായ വിപത്താണ് എൻ ഇ പി നടപ്പിലാക്കുന്നത് വഴി വിദ്യാഭ്യാസത്തിൽ ഉണ്ടാകുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി എം ശ്രീ- ൽ ഒപ്പ് വെച്ചത് വഴി എൻ ഇ പി പൂർണമായും കേരളത്തിൽ നടപ്പിലാക്കും എന്ന കരാറാണ് കേരള സർക്കാർ ഒപ്പ് വെച്ചത്, ഇതിലൂടെ സംഘ പരിപാവിന്റെ നയങ്ങൾ കേരളത്തിലെയും വിദ്യാഭ്യാസത്തിൽ എളുപ്പം തിരുകി കയറ്റാനാകും. അടിസ്ഥാന വിദ്യാഭ്യാസം ഇല്ലാതാക്കുകയും നൈപുണി എന്ന പേരിൽ ചിലവ് കുറഞ്ഞ തൊഴിലാളികളെ സൃഷ്ടിക്കാനുള്ള പരിശീലനം മാത്രം നൽകുന്ന കോഴ്സുകൾ നടപ്പിലാക്കുകയുമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. AISEC സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജർ ഖാൻ വിഷയാവതരണം നടത്തി. എ. ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ഗീവർഗീസ് തരകൻ, എൻ. ടെന്നിസൺ, കെ. ശശാങ്കൻ, രാജു ഡി. പണിക്കർ, മാത്യു പണിക്കർ, മാനവ് ജ്യോതി, എസ്. രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ ആയി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടെ മുൻകൈയിൽ തയ്യാറാക്കിയ ജനകീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ യോഗത്തിൽ അവതരിപ്പിച്ചു. 2026 ജനുവരി 24 ന് ബെംഗളൂരുവിൽ നടക്കുന്ന ജനകീയ പാർലമെന്റിൽ ഈ കരട് രേഖ അവതരിപ്പിക്കും.
03/12/2025
വിദ്യാഭ്യാസ രക്ഷാ സദസ്സ്:
വിദ്യാഭ്യാസം തിവ്രദേശീയതയുടെ വിളനിലമാകുന്നു. -ഡോ.എം.പി.മത്തായി.
ബദൽ ജനകീയ വിദ്യാഭ്യാസ നയം ആവിഷ് കരിക്കുമെന്ന് വിദ്യാഭ്യാസ സംസ്കാരിക നായകർ.
---------------------------------------
തൃശൂർ
2/11/25
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തീവ്രദേശീയതയുടെ പ്രചാരണത്തിൻ്റെയും തൊഴിൽ പരിശീലനത്തിൻ്റേയും കേന്ദ്രങ്ങളായി മാറ്റുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലക്ഷ്യംവക്കുന്നത്
കോർപ്പറേറ്റുകളെ
സഹായിക്കുകയാണ്. തീവ്രദേശീയതയും അതുതന്നെചെയ്യുന്നു. ന്യൂറോ നാഷണലിസമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നതെന്ന് പ്രമുഖ ഗാന്ധിയൻ ഡോ.എം.പി.മത്തായി പറഞ്ഞു. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ തൃശൂർ പൗരസമൂഹവും
അഖിലേന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയും ചേർന്ന് നടത്തിയ വിദ്യാഭ്യാസ രക്ഷാസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കരുത്, പിഎംശ്രീ കരാർ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രക്ഷാസദസ്സ്.
കേവലം പ്രയോജനപരതയാണ് പുതിയ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങൾക്ക് പിന്നിൽ. മനുഷ്യത്വവും ജീവനും സ്നേഹവുമൊന്നുമില്ലാത്ത യന്ത്രങ്ങളാക്കി പുതു തലമുറയെ മറ്റുന്നതാണ്
ദേശീയ വിദ്യാഭ്യാസ നയത്തിന്റേതെന്ന് റഫീഖ് അഹമ്മദ് അഭിപ്രായപെട്ടു.
പ്രമുഖ മധ്യമപ്രവർത്തകൻ എം.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ രക്ഷാ സദസ്സിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സാഹിത്യനിരൂപകൻ പ്രൊഫ.പി.വി.കൃഷ്ണൻ നായർ, കവി റഫീഖ് അഹമ്മദ്, എഴുത്തുകാരനായ
ഷിഹാബുദ്ധീൻ പൊയ്ത്തുംകടവ്,
എം.ഷാജർഖാൻ എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനങ്ങളെ തകർക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി ജനകീയ വിദ്യാഭ്യാസ നയത്തിൻ്റെ പ്രഖ്യാപനം നേതാക്കൾ ഒരുമിച്ച് നടത്തി.ബദൽ നയരേഖ ഉയർത്തിയാണ് പ്രഖ്യാപനം നടത്തിയത്.
തുടർന്ന്,ഫെഡറലിസത്തെ അട്ടിമറിക്കുന്ന ദേശീയ വിദ്യാഭ്യാസവും പിഎംശ്രീയും ചർച്ചയിൽ ഇടതുചിന്തകനായ ഡോ.ആസാദ് വിഷയം അവതരിപ്പിച്ചു. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ തമസ്‌കരിച്ച രേഖയാണ് ദേശീയ നയം. നെഹ്‌റു അവതരിപ്പിച്ച ഇന്ത്യൻ ദേശീയതയെ ഒഴിവാക്കി ഹിന്ദുദേശീയത അവതരിപ്പിക്കുകയാണ് ഇവിടെ. ആത്മീയതയാണ് മതദേശീയതയുടെ അടിസ്ഥാനം. മസീനി മുന്നോട്ടുവെച്ച ആശയമാണിത്. അതിൻ്റെ തുടർച്ചയാണ് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ തത്വശാസ്ത്രം. ഈ ലക്ഷ്യത്തെ പ്രതിയാണ് വിദ്യാഭ്യാസത്തിൻ്റെ അധികാരം കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കപ്പെടുകയാണ്.
പുതിയ മുതലാളത്തത്തിൻ്റെ ആവശ്യമാണ് സാമൂഹ്യവിഭജനം. ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ വേണ്ടിയാണ് ഹിന്ദു ദേശീയത ഉപയോഗിക്കപ്പെടുന്നത്. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഈ തത്വശാസ്‌ത്രത്തെ അടിച്ചേൽപ്പിക്കും വിധമാണ് ഘടനാമാറ്റം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതും. എത്തിനോ - കാപ്പിറ്റലിസത്തിലേക്കാണ് നമ്മൾ ചൂവടുവെക്കുന്നത്. ഡോ.ആസാദ് പറഞ്ഞു.
ഡിപിഇപിയും ദേശീയ വിദ്യാഭ്യാസവും ചർച്ചയിൽ എഴുത്തുകാരൻ രാജൻ ചെറുകാട് വിഷയാവതരണം നടത്തി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തെ ഇരുട്ടിലേക്ക് തള്ളിയ വിദ്യാഭ്യാസ പദ്ധതിയായിരുന്നു ഡിപിഇപി. അക്ഷരപഠനം ഇല്ലാതായത് അക്കാലം മുതലാണ്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്തായിരുന്നു ഈ മാറ്റങ്ങൾ. ഇതിൻ്റെ തുടർച്ചയെന്നോണം ധാരാളം പദ്ധതികൾ വന്നു. അതിൽ അവസാനത്തേതാണ് ദേശീയ വിദ്യാദ്യാസ നയം 2020. ഡിപിഇപിയിൽകണ്ട നൈപുണി വികാസമെന്ന തൊഴിൽ വിദ്യാഭ്യാസവും ഔപചാരിക വിദ്യാഭ്യാസത്തെ നിരാകരിക്കുന്ന കാഴ്ചപ്പാടുകളും ദേശീയ വിദ്യാഭ്യാസ നയത്തിലും കാണാം. രണ്ടും എഴുത്തും പരീക്ഷയെയും നിരാകരിക്കുകയും നിരന്തര മൂല്യനിർണയം എന്ന പേരിൽ മൂല്യനിർണയത്തെ നിരാകരിക്കുകയുംചെയ്യുന്നു. ഓർമയെ ഇല്ലാതാക്കി ചിന്തയെ ഇല്ലാതാക്കുന്നതാണ് രണ്ട് പദ്ധതികളും. രാജൻ ചെറുകാട് പറഞ്ഞു.
അഖിലേന്ത്യാ സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ.ജോർജ് ജോസഫ് മോഡറേറ്റായ ചർച്ചയിൽ പ്രൊഫ.കുസുമം ജോസഫ്, ഡോ.കൃഷ്‌ണകുമാരി എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രത്തെ കെട്ടുകഥയാക്കുന്ന ഇന്ത്യൻ വിജ്ഞാനമെന്ന നിഗൂഢ അജണ്ടയെന്ന വിഷയം എം.പി.സുരേന്ദ്രൻ അവതരിപ്പിച്ചു.ഡോ.എം. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു.
കുത്തക താല്പര്യവും
ഏകശിലാത്‍മകമായ അധികാര അജണ്ടയുടേയും ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റേത്.
സത്യത്തെ തമസ്ക്ക രിക്കലും സത്യം വിളിച്ചുപറയുന്നവരെ നിശബ്ദരാക്കലും ഇന്ത്യൻ ജ്ഞാന അജണ്ടയുടെയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ഗൂഢ പദ്ധതിയുടെ ഭാഗമാണെന്ന്
എം.പി.സുരേന്ദ്രൻ പറഞ്ഞു.
അസ്തമിക്കുന്ന
അദ്ധ്യാപനവും പഠനവുമെന്ന വിഷയം മുൻ എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ ഡോ.കെ.വി.മനോജ് അവതരിപ്പിച്ചു. മനു പ്രകാശ് അധ്യക്ഷത വഹിച്ചു.
അധ്യാപകനെ കേവലം സഹായി ആക്കി നിസ്സഹായനാക്കുകയാണ്
പുതിയ വിദ്യാഭ്യാസ നയം. ക്ലാസ് മുറിയിൽ അധ്യാപകൻ ആവശ്യമില്ലാത്ത സങ്കല്പമാണ് എൻ.ഇ.പി മുന്നോട്ടു വെക്കുന്നതെന്ന്
ഡോ.കെ.വി.മനോജ് അഭിപ്രായപ്പെട്ടു.
തീർക്കാം പ്രതിരോധത്തിന്റെ മഹാബദലെന്ന സമാപന സെഷനോടെയാണ് വിദ്യാഭ്യാസ രക്ഷാ സദസ്സ് സമാപിച്ചത്.
എൻ.ഇ.പി-ക്കും പി.എം. ശ്രീ-ക്കുമെതിരയ വിശാല വേദിക്ക് സദസ്സ് രൂപം നൽകി.
കെ.സച്ചിദാനന്ദൻ, കെ.ജി.ശങ്കരപ്പിള്ള,
ഡോ.എ.കെ. രാമകൃഷ്ണൻ തുടങ്ങിയവർ ഉപദേശക സമിതിയും ഡോ.ആസാദ് ചെയർമാനും എം.പി. സുരേന്ദ്രൻ കൺവീനറുമായുള്ള
വിശാല വേദിക്കാണ് സദസ്സ് രൂപം നൽകിയത്.
വിദ്യാഭ്യാസ സംസ്കാരിക മനഃസാക്ഷിയെ പ്രതിനിധാനം ചെയ്യുന്ന ധാരാളം വിദ്യാഭ്യാസ സ്നേഹികളും വിദ്യാഭ്യാസ പ്രവർത്തകരും സംഘടനാ നേതാക്കളും സദസ്സിൽ പങ്കെടുത്തു.
-------------------
ഡോ.എം.പ്രദീപൻ
ഫോൺ: 8893210031
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Law College Junction
Thiruvananthapuram