07/05/2024
“The only way to prove that you’re a good sport is to lose.”
– Ernie Banks –
It's an official page of Thalassery Darussalam Islamic Academy students' union (SADA). it aims students' and union's Progressive activities.
07/05/2024
“The only way to prove that you’re a good sport is to lose.”
– Ernie Banks –
06/05/2024
"We read the world wrong and say that it deceives us."
-RABINDRANATH TAGORE-
06/05/2024
12/10/2023
AL JANAH'23
ദാറുസ്സലാം ആർട്സ് ഫെസ്റ്റ് ലോഗോ പാണക്കാട് സ്വാദിഖഅലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.
29/12/2022
സുല്‍ത്താനുല്‍ ആരിഫീന്‍ അശ്ശൈഖ് അഹ്ദമുല്‍ കബീര്‍ അര്‍രിഫാഈ,അദ്ധ്യാത്മിക ലോകത്തെ അത്യുന്നത സ്ഥാനീയന്‍.ഖുര്‍ആന്‍ വ്യാഖ്യാതാവ്, ഹദീസ് നിവേദകന്‍,ശാഫിഈ കര്‍മ്മ ശാസ്ത്രജ്ഞന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാല്‍ ഇസ്ലാമിക ലോകത്തെ പ്രശസ്ത വ്യക്തിത്വം. ഇറാഖിലെ ബസ്വറയുടെയും വാസിത്വിനുമിടയിലെ ബത്വഹായില്‍ ഹിജ്‌റ 500 റജബ് 21ന് മഹാനായ ശൈഖ് രിഫാഈ ജനിച്ചു. പിതാവ് സൂഫിവര്യനായ സയ്യിദ് അബ്ദുല്‍ ഹസന്‍ അലിയും മാതാവ് ഫാത്തിമ അന്‍സാരിയ്യയുമാണ്. ബനൂ രിഫാഅ കുടുംബത്തിലേക്ക് ചേര്‍ത്തിയാണ് രിഫാഈ എന്ന് പറയുന്നത്. ശൈഖിന്റെ ജനനത്തിന് മുമ്പ് തന്നെ പല മഹാന്മാരും അവിടുത്തെ വരവിനെ കുറിച്ച് വാര്‍ത്ത അറിയിക്കപ്പെട്ടിരുന്നു. ശൈഖ് മുഹമ്മദ് ശംബകിയുടെ പ്രൗഢ ഗംഭീരമായ വിജ്ഞാന സദസ്സിലേക്ക് ഫാത്തിമ അന്‍സാരിയ്യ കടന്നു വന്നപ്പോള്‍ മഹാന്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു. അനേകം ആളുകള്‍ ഉണ്ടായിട്ടും മറ്റാര്‍ക്കും നല്‍കാത്ത പരിഗണന ഒരു സ്ത്രീക്ക് കൊടുത്തത് കണ്ട ശിഷ്യന്മാര്‍ കാരണമന്വേഷിച്ചു. അപ്പോള്‍ മഹാന്‍ പറഞ്ഞു: 'ഇലാഹീ സാമീപ്യം കൊണ്ട് അനുഗ്രഹീതമായ ഒരു പുണ്യ പുരുഷന്റെ മാതാവാണിത്. ലോകത്തിന്റെ ആത്മീയ നേതാവാകാന്‍ പോകുന്ന വ്യക്തിയെ ഞാന്‍ ബഹുമാനിക്കുന്നു'. ശൈഖ് ജനിച്ച ഉടനെ പിതാമഹന്‍ മന്‍സൂറുസ്സാഹിദ് ഇപ്രകാരം പറയുകയുണ്ടായി: 'ഞങ്ങളുടെ വീട്ടില്‍ മുഹമ്മദീയ പ്രകാശം പ്രകടമാക്കിയ നാഥന്ന് സര്‍വ്വസ്തുതിയും'. തന്റെ മകന്‍ വളരെ ചെറുപ്പത്തില്‍ തന്നെ തസ്ബീഹ് ചൊല്ലുകയും തൊട്ടിലില്‍ വച്ച് സംസാരിക്കുകയും ചെയ്യുന്നത് കണ്ട മാതാവ് അത്ഭുതപ്പെട്ടിരുന്നു. വലതു മുലയില്‍ നിന്നല്ലാതെ മഹാന്‍ പാലു കുടിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.
ചെറിയ പ്രായത്തില്‍ തന്നെ വിലായത്തിന്റെ അനേകം അടയാളങ്ങളും മഹാനില്‍ കാണപ്പെട്ടിരുന്നു. കളി തമാശകളില്‍ മുഴുകാതെ വിജ്ഞാന സദസ്സുകളില്‍ പോയിരിക്കലും, സജ്ജനങ്ങളോട് സഹവാസം പുലര്‍ത്തലും മഹാന്റെ പതിവായിരുന്നു. പിതാമഹനായ മന്‍സൂറുസ്സാഹിദ് തന്നെയായിരുന്നു ആദ്യ ഗുരു. പിന്നീട് പ്രവാചകന്‍ (സ്വ ) യുടെ നിര്‍ദ്ദേശപ്രകാരം പ്രശസ്ത ഖുര്‍ആന്‍ പണ്ഡിതനായ അലി വാസിത്വിയുടെ അടുത്തെത്തി. അബൂബക്കര്‍ അല്‍ വാസിത്വി, അബ്ദുല്‍ മാലിക് തുടങ്ങിയവരില്‍ നിന്നും വിജ്ഞാനം നുകര്‍ന്നു. വളരെ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മന:പാ ഠമാക്കി. കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, വിശ്വാസ ശാസ്ത്രം, തുടങ്ങിയ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടുകയും പ്രസിദ്ധ ശാഫിഈ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ അബൂ ഇസ്ഹാഖ് ശീറാസിയുടെ 'തന്‍ബീഹ്' എന്ന ഗ്രന്ഥം ഹൃദിസ്ഥമാക്കുകയും ചെയ്തു. പ്രധാന ഗുരുവായ ശൈഖ് അലിയില്‍ നിന്ന് തന്നെയാണ് അധ്യാപനം നടത്താനുള്ള ഇജാസത്ത് നേടിയത്. പണവും പ്രശസ്തിയും പൂര്‍ണമായി ത്യജിച്ച്, വിനയവും ലാളിത്യവും നിറഞ്ഞ ജീവിതമായിരുന്നു മഹാന്റെത്. അധികസമയവും മൗനിയായിരുന്ന മഹാന്‍ വയോധികര്‍ക്ക് വിറകും വെള്ളവും നല്‍കുക, കുഷ്ഠരോഗികളെ കുളിപ്പിച്ച് വേണ്ട ശുശ്രൂഷകള്‍ നല്‍കുക, വഴിയരികിലുള്ള അന്ധര്‍ക്ക് വഴി കാണിക്കുക, മിണ്ടാ പ്രാണികളെ സഹായിക്കുക, തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ആനന്ദം കണ്ടത്തിയിരുന്നു. 'കരുണ ചെയ്യാത്തവര്‍ കരുണ ചെയ്യപ്പെടുകയില്ല' എന്ന തിരു വചനത്തെ പൂര്‍ണ്ണമായി അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവിടുത്തെ ജീവിതം. നിത്യശുദ്ധിയോടെ ഇടം വലം നോക്കാതെയുള്ള നടത്തത്തിലൂടെ, ഒരു നിമിഷം പോലും അല്ലാഹുവിന്റെ പ്രീതിയിലല്ലാതെ പാഴായി പോകരുതെന്ന് നിര്‍ബന്ധം മഹാനുണ്ടായിരുന്നു. തന്റെ ശിഷ്യന്മാര്‍ക്ക് സ്വന്തമായി ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ പോലും മഹാന്‍ മടി കാണിച്ചിരുന്നില്ല. എന്നും ആയിരം ഇഖ്‌ലാസ് ഓതിയുള്ള നാല് റകഅത്ത് നിസ്‌കാരവും ആയിരം പാപമോചന പ്രാര്‍ത്ഥനയും തന്റെ ദൈനംദിന ആരാധനാകര്‍മങ്ങളില്‍ പെട്ടതായിരുന്നു. ഒരു രാത്രി ഞാന്‍ രിഫാഈ ശൈഖിനൊപ്പം ചെലവഴിച്ചപ്പോള്‍ എനിക്ക് 40 നല്ല സ്വഭാവ ഗുണങ്ങള്‍ കരസ്ഥമായെന്ന് ശൈഖ് മക്കിയ്യുല്‍ വാസിത്വി പറയുന്നു. ഒരിക്കല്‍ ശൈഖ് തന്റെ ശിഷ്യന്മാരോട് പറഞ്ഞു.എന്നില്‍ വല്ല ന്യൂനതകളും കാണുകയാണെങ്കില്‍ നിങ്ങള്‍ എനിക്ക് തിരുത്തി തരണം'. സദസ്സിലുണ്ടായിരുന്ന ഉമറുല്‍ ഫാറൂഖ് എന്ന ശിഷ്യന്‍ പറഞ്ഞു:' അങ്ങയില്‍ ഞാന്‍ ഒരു ന്യൂനത കാണുന്നു'. അതെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഉമര്‍ പറഞ്ഞു :'ഞങ്ങളെപ്പോലുള്ളവര്‍ അങ്ങയുടെ മുരീദന്മാരായി എന്നതാണ് അങ്ങയുടെ ന്യൂനത'. ഇത് കേട്ടതും ശൈഖ് കരയാന്‍ തുടങ്ങി. അതോടെ ശിഷ്യന്മാരും കരഞ്ഞു. അങ്ങനെ ഒരു കൂട്ടക്കരച്ചിലിന് ശേഷം മഹാന്‍ പറഞ്ഞു:' അതെ, വാഹനം രക്ഷപ്പെട്ടാല്‍ അതിനുള്ള അക്രമികളും രക്ഷപ്പെടും'.
ഒരിക്കല്‍ മഹാന്‍ വീട്ടിലേക്ക് വരുമ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടതായി കണ്ടു. മെല്ലെ അകത്തേക്ക് കടന്നപ്പോള്‍ കണ്ടത് ഒരു കള്ളന്‍ ധാന്യത്തിനരികില്‍ പതുങ്ങിയിരിക്കുന്നതാണ്. ഭാവ വ്യത്യാസമില്ലാതെ, സ്‌നേഹത്തോടെ മഹാന്‍ പറഞ്ഞു:' ഇതില്‍നിന്ന് നീ ധാന്യം എടുത്താല്‍ വീട്ടില്‍ കൊണ്ടുപോയി വറുക്കേണ്ടിവരും. അതുകൊണ്ട് എന്റെ കൂടെ വരൂ, ഞാന്‍ നിനക്ക് വറുത്ത ധാന്യം തരാം'. കള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന സഞ്ചി നിറയെ വറുത്ത ധാന്യം നൽകിയ ശേഷം അദ്ദേഹത്തോട് പറഞ്ഞു:' നിങ്ങള്‍ ഒറ്റക്ക് പോകുന്നത് സുരക്ഷിതമല്ല. ഇവിടെ മുഴുവന്‍ കള്ളന്മാരാണ്. അതുകൊണ്ട് ഞാനും നിങ്ങളുടെ കൂടെ വരാം'. എന്നിട്ട് മഹാന്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇത്രയും ഉല്‍കൃഷ്ടമായ സ്വഭാവം കണ്ട ആ കള്ളന്‍ പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും വലിയ മഹാനായി മാറുകയും ചെയ്‌തെന്ന് ചരിത്രത്തില്‍ കാണാം. ജീവികളോട് കരുണ കാണിക്കുന്നതിനും അവയെ പരിചരിക്കുന്നതിലും ശൈഖ് അങ്ങേയറ്റം ഉത്സാഹം കാണിച്ചിരുന്നു. രോഗിയായ നായയെ കുളിപ്പിച്ച് ശുശ്രൂഷിച്ചതും, വസ്ത്രത്തില്‍ പൂച്ച ഉറങ്ങുന്നത് കണ്ടപ്പോള്‍ അതിനെ ബുദ്ധിമുട്ടിക്കാതെ ഖമീസ് മുറിച്ച് ധരിച്ചതും വളരെ പ്രസിദ്ധമായ സംഭവങ്ങളാണ്. ഒരിക്കല്‍ ശൈഖ് രിഫാഈ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു കൂട്ടം നായകള്‍ ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി പരസ്പരം കലഹിക്കുന്നത് കണ്ടു. ആരും അവയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശൈഖ് അവിടെ കാവല്‍ നിന്നു. ശേഷം പറഞ്ഞു: 'നായകളെ, നിങ്ങള്‍ പരസ്പരം സഹകരിച്ച് ഭക്ഷിക്കുക. അല്ലെങ്കില്‍ ഹോട്ടല്‍ ഉടമ നിങ്ങളെ ആട്ടിയോടിച്ചേക്കാം'.
ശൈഖ് യഅഖുബ് എന്ന ശിഷ്യന്‍ പറയുന്നു: 'ഒരു തണുപ്പുള്ള ദിവസം ഞാന്‍ എന്റെ ശൈഖിന്റെ അടുത്തെത്തി. അദ്ദേഹം വുളു ചെയ്ത ശേഷം കൈ ഇളക്കാതെ നീട്ടിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കുറെ സമയം കഴിഞ്ഞിട്ടും കൈ അതേപടി വെച്ചതു കണ്ടപ്പോള്‍ ഞാന്‍ ചുംബിക്കാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ നിന്നും ഒരു കൊതുക് പറന്നുപോയി. ശൈഖ് എന്നോട് പറഞ്ഞു: 'ഒരു പാവം ജീവി ഭക്ഷണം കഴിക്കുകയായിരുന്നു. അതിനെ നീ ശല്യപ്പെടുത്തി കളഞ്ഞല്ലോ'.
ഹജ്ജിന്റെ വേളയില്‍ അറഫയില്‍ വെച്ചുണ്ടായ ഒരു സംഭവം ശൈഖ് രിഫാഈ തന്നെ വിവരിക്കുന്നുണ്ട്. അറഫാ സുദിനത്തില്‍ അല്ലാഹുവിന്റെ ദിവ്യ പ്രഭയുടെ ചൈതന്യം എനിക്ക് അനുഭവപ്പെട്ടു. തത്സമയം അദൃശ്യ രഹസ്യങ്ങളുടെ കലവറകള്‍ എനിക്ക് മുമ്പില്‍ തുറക്കപ്പെടുകയും ദിവ്യസന്നിധിയില്‍ വച്ച് അറിവ് ലഭിക്കുകയും ചെയ്തു. പിന്നെ അല്ലാഹു ഇപ്രകാരം എന്നെ അഭിസംബോധനം ചെയ്തു: ' യാ സുല്‍ത്താനുല്‍ ആരിഫീന്‍ നീ എന്നെ സ്‌നേഹിക്കുന്നു എന്നതിനാല്‍ തന്നെ ഞാന്‍ നിന്നെയും സ്‌നേഹിക്കുന്നു'. ശേഷം പ്രവാചകന്‍ ( സ്വ ) തങ്ങളും എന്നെ സുല്‍ത്താനുല്‍ ആരിഫീന്‍ എന്ന് വിളിച്ചു. പിന്നീട് ഞാന്‍ അറഫയില്‍ നിന്ന് മടങ്ങിയപ്പോള്‍ അനേകം വലിയ്യുകള്‍ ഇപ്രകാരം അഭിസംബോധനം ചെയ്തു.
ഇമാം സുയൂത്വി തന്റെ 'തന്‍വീര്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ശൈഖ് രിഫാഈ ഹജ്ജ് കര്‍മങ്ങള്‍ പുറത്തിയാക്കിയ ശേഷം മദീനയില്‍ എത്തി. റൗളയുടെ അടുത്ത് വന്ന് ഇപ്രകാരം പാടി:
'ഞാന്‍ വിദൂരത്ത് ആയിരിക്കെ എന്റെ റൂഹിനെ ഞാന്‍ അങ്ങയിലേക്ക് അയച്ചിരുന്നു. എന്റെ പ്രതിനിധി എന്ന നിലക്ക് അത് ഭൂമിയെ ചുംബിച്ചിരുന്നു. ഇപ്പോള്‍ ഇതാ ഇവിടെ സന്നിഹിതമായിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ വലതു കൈ ഉയര്‍ത്തിത്തന്നാലും'. ഉടനെ പ്രവാചകന്റെ വലതു കൈ ഉയര്‍ന്നു വരികയും മഹാന്‍ അത് ചുംബിക്കുകയും ചെയ്തു.
അഹ്‌മദിയ്യാ, രിഫാഇയ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സൂഫി സരണി മഹാന്റെ പേരിലുള്ളതാണ്. സിംഹം, നരി പോലെയുള്ള വന്യജീവികളുമായി സഹവസിക്കുക, മറ്റുള്ളവരെ സഹായിക്കുക, അത്ഭുത സിദ്ധികള്‍ കാണിക്കുക, തുടങ്ങിയ പല പ്രത്യേകതകളും ഈ സരണിക്കുണ്ട്. തന്റെ ത്വരീഖത്തിന്റെ അവലംബത്തെ കുറിച്ച് ശൈഖ് തന്നെ പറയുന്നു: 'ഖുര്‍ആനിക ആയത്തുകളും ഹദീസുകളും പരസ്പരം ശക്തി പകരുന്നതും, 55 ഖുര്‍ആന്‍ ആയത്തുകളെ ആശ്രയിച്ചിരിക്കുന്നതുമായ 55 കാര്യങ്ങളാണ് എന്റെ ത്വരീഖത്തിന്റെ അടിസ്ഥാനം. അല്ലാഹുവിനെ അടുത്തറിയുക, സൃഷ്ടിപരിപാലകന്‍ അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കുക, അല്ലാഹുവിനെ മാത്രം ആരാധിക്കുക, തുടങ്ങിയ പല കാര്യങ്ങളും അതില്‍പ്പെടുന്നു.' ബാഹ്യജ്ഞാനവും ആന്തരിക ജ്ഞാനവും ഒരുപോലെ നല്‍കപ്പെട്ടതിനാല്‍ 'അബുല്‍ ഇല്‍മൈന്‍' എന്ന പേരും മഹാനവര്‍കള്‍ക്കുണ്ട്.
അനേകം ശിഷ്യ ഗണങ്ങളെ വാര്‍ത്തെടുത്ത മഹാപണ്ഡിതനായ ശൈഖ് രിഫാഈ ഹിജ്‌റ 578 ജമാല്‍ ഊല 12 വ്യാഴാഴ്ചയാണ് ഇഹലോകവാസം വെടിഞ്ഞത്. ഇറാഖിലിനെ ഉമ്മു അബീദ എന്ന സ്ഥലത്താണ് മഹാന്റെ ഖബര്‍ നിലകൊള്ളുന്നത്. അള്ളാഹു അവരോട് കൂടെ നമ്മെയും അവന്റെ ജന്നാതിൽ പ്രവേശിപ്പിക്കട്ടെ ആമീൻ
07/09/2022
അറിവ് പകർന്ന് തന്ന എല്ലാ പ്രിയ അധ്യാപകർക്കും അദ്ധ്യാപക ദിനാശംസകൾ
07/09/2022
പ്രഭാഷണ പുസ്തകം പ്രകാശനം ചെയ്തു
തലശ്ശേരി: ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥി സംഘടന സദ പുറത്തിറക്കുന്ന '30 ഇസ്ലാമിക പ്രഭാഷണങ്ങൾ' എന്ന കൃതി സ്ഥാപനം പ്രിൻസിപാൾ അഹ്മദ് കബീർ ഹുദവി പ്രകാശനം ചെയ്തു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മദ്രസ, ദർസ് വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന 30 പ്രസംഗങ്ങളാണ് കൃതി ഉൾക്കൊള്ളുന്നത്.
പുസ്തകം വേണ്ടവർ wa.me//+918921193849 എന്ന നമ്പറിൽ ബന്ധപ്പെടുക.
02/09/2022
തൃപ്പനച്ചി ഉസ്താദ് അനുസ്മരണ പ്രഭാഷണം. റാജിഫ് എൻ.പി കുറ്റിയാടി
02/09/2022
Some of the recently conducted by SADA
26/08/2022
അറബി ഭാഷയും ചരിത്രവും
മനുഷ്യന്റെ സവിശേഷതകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് സംസാര ശേഷിയും ഭാഷയും. മനുഷ്യന്‍ പരസ്പരം ആശയ വിനിമയം നടത്തി ചിന്തകളെയും വികാരങ്ങളെയും പുറത്തെടുക്കുന്ന രീതിയാണ് സംസാരം. ലോകത്ത് ഇന്ന് ലോകത്ത് നിരവധി ഭാഷകളുണ്ട്. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക ഭാഷകളെല്ലാം അതിലുല്‍പ്പെടും. അതില്‍ വെച്ച് വളരെ പഴക്കമേറിയതും സെമിറ്റിക് ഭാഷാ കുടുംബത്തില്‍ ഉള്‍പെടുന്നതുമാണ് അറബി ഭാഷ. മധ്യകാല നൂറ്റാണ്ടുകളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെട്ട ഭാഷയാണ് അറബി. അഥവാ, ഇന്ന് ഇംഗ്ലീഷ് എപ്രകാരമാണോ ലോകത്തെ നിയന്ത്രിക്കുന്നത് അതുപോലെ. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ഭാഷയായ അറബി ഭാഷ 26 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയുമാണ്. ആഫ്രിക്കന്‍ യൂണിയന്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര സംഘടനകളുടെ ഔദ്യോഗിക ഭാഷയാണ് അറബി.
കാലങ്ങള്‍ക്ക് മുമ്പേ അറേബ്യന്‍ ഭൂപ്രദേശത്ത് സംസാരിക്കുന്ന അറബി, ഹിബ്രു, അരാമിക് ഭാഷകള്‍ അടങ്ങുന്ന സെമിറ്റിക് ഭാഷാ കുടുംബത്തിലെ പ്രധാന ഭാഷയാണ് അറബി. വലത്ത് നിന്ന് ഇടത്തോട്ട് എഴുതുന്ന അപൂര്‍വ്വം ഭാഷകളിലൊന്നാണിത്. ലോകത്ത് ജനസംഖ്യ അനുസരിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന നാലാമത്തെ ഭാഷ കൂടിയാണ് അറബി. 25 കോടിയോളം ജനങ്ങളുടെ മാതൃഭാഷ. ഇതിനു പുറമെ മറ്റനേകം പേര്‍ പ്രഥമ ഭാഷ അല്ലാതെയും ഉപയോഗിക്കുന്നു. 28 അക്ഷരങ്ങളുള്ള അറബിയില്‍ വര്‍ണ്ണങ്ങള്‍ക്ക് നല്ല പ്രാധാന്യമുണ്ട്. അ, ഇ, ഉ, അ് എന്നീ നാല് വര്‍ണ്ണങ്ങളാണുള്ളത്. അകാരം (ഫത്ഹ്), ഇകാരം (കസ്ര്), ഉകാരം (ളമ്മ്), അ്കാരം (സുകൂന്‍) എന്നിങ്ങനയാണവ.
ഉത്ഭവവും ചരിത്രവും
ബി.സി 1400 കളില്‍ ജീവിച്ച യഅ്‌റുബ് ബിന്‍ ഖഹ്ത്വാനാണ് അറബി ഭാഷയുടെ പിതാവായി ഗണിക്കപ്പെടുന്നത്. മധ്യകാലത്ത് ഇസ്ലാമിന്റെ വളര്‍ച്ചയോടൊപ്പം അറബിയും ഉന്നതിയിലെത്തിയിരുന്നു. പുള്ളികളും വര്‍ണ്ണങ്ങളും ഇല്ലാത്തതിനാല്‍ അറബികള്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. അനറബികള്‍ക്ക് അറബി പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സാധിക്കാതെ വന്നു. അതിന് പരിഹാരമായി ഹജ്ജാജ് ബിന്‍ യൂസുഫ് അക്ഷരങ്ങളെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ പുള്ളികള്‍ പ്രാവര്‍ത്തികമാക്കി. എങ്കിലും വര്‍ണങ്ങള്‍ ഇല്ലാത്തതിനാല്‍ അറബി പഠിക്കല്‍ ബുദ്ധിമുട്ട് തന്നെയായിരുന്നു. പില്‍ക്കാലത്ത് അബുല്‍ അസ്വദ് അദ്ദുവലി/ ഖലീല്‍ ബിന്‍ അഹ്‌മദ് അല്‍ ഫറാഹിദിയാണ് വര്‍ണ്ണങ്ങള്‍ കൊണ്ടുവന്നത്.
അറബി എന്ന നാമകരണം യഅ്‌റുബ് ബിന്‍ ഖഹ്ത്വാനിലേക്ക് ചേര്‍ത്തുകൊണ്ടാണെന്ന് പറയപ്പെടുന്നു. വേറെയും അഭിപ്രായങ്ങളുണ്ട്. ഇഅ്‌റാബ് (ഭാഷാ വര്‍ണ്ണഘടന) എന്നതിലേക്ക് ബന്ധപ്പെടുത്തിയാണ് വന്നത് എന്ന അഭിപ്രായം അവയിലൊന്നാണ്. മധ്യകാലം വൈജ്ഞാനികപരമായി അറബികളുടെ വളര്‍ച്ചയുടെ കാലമായിരുന്നു. അതുകൊണ്ട് തന്നെ അനവധി ഗ്രന്ഥങ്ങള്‍ അറബിയില്‍ രചിക്കപ്പെട്ടു. അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയ തത്വചിന്തകരുടെ ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. സഞ്ചാരപ്രിയരായ അറബികള്‍ കച്ചവടാവശ്യാര്‍ത്ഥവും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് പോവുകയും അവരുടെ ഭാഷയും സംസ്‌കാരവും കൂടുതല്‍ വളര്‍ന്നു പന്തലിക്കുകയും ചെയ്തു. പ്രവാചകന്‍ നൂഹ് നബി (അ)മിന്റെ മകനായ സാമിന്റെ പരമ്പരയിലെ ജനങ്ങള്‍ ഉപയോഗിച്ച ഭാഷകളാണ് സെമിറ്റിക് ഭാഷകള്‍.
ലിപികള്‍
അറബി ഭാഷയില്‍ പ്രധാനമായും അഞ്ച് ലിപികളാണുള്ളത്. കാലാനുസൃതം പല മാറ്റങ്ങളും സംഭവിച്ചതിനാല്‍ ഇതില്‍ ചിലതെല്ലാം നാമവശേഷമായി. ഒന്ന്, കൂഫി ലിപി. ഏറ്റവും പഴക്കം ചെന്ന ലിപിയാണിത്. ക്രിസ്താബ്ദം 700 കളില്‍ ഉപയോഗിച്ചു തുടങ്ങിയ ഈ ലിപി അധികവും മുസ്വ്ഹഫ് എഴുതാനാണ് ഉപയോഗിക്കപ്പെട്ടത്. ഉത്ഭവം കൂഫയില്‍ നിന്നായതു കൊണ്ട് പില്‍ക്കാലത്ത് കൂഫി ലിപി എന്ന നാമത്തില്‍ അറിയപ്പെട്ടു.
രണ്ട്, ഖത്വുന്നസഖ്. അഥവാ അച്ചടി ലിപി. കാലക്രമേണ ഈ ലിപി പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മൂന്ന്, ഖത്വുദ്ധീവാന്‍ (കാവ്യലിപി). കാവ്യപ്രിയരാണ് അറബികള്‍ എന്ന് നമുക്കറിയാമല്ലോ. മുന്‍ കാലങ്ങളില്‍ പ്രാബല്യത്തിലുണ്ടായിരുന്ന ഒരു ലിപിയാണിത്. നാല്, ഖത്വുറുഖ്അ (കയ്യെഴുത്ത് ലിപി). വളരെ മനോഹരമായ ഒരുതരം ലിപിയാണിത്.
വലതു ഭാഗത്ത് നിന്ന് തുടങ്ങുന്നത് കൊണ്ടും, നീട്ടിവലിച്ചെഴുതാന്‍ കഴിയുന്നത് കൊണ്ടും അറബി വ്യത്യസ്തമായി നിന്നു. അതുപോലെ അറബി കാലിഗ്രഫി ഏറെ പ്രശസ്തമാണ്. വര്‍ണ്ണങ്ങളും പുള്ളികളും ഇതിന്റെ ഭംഗി കൂട്ടുന്നു. അഞ്ച്, ഖത്വുല്‍ ഫാരിസി (പേര്‍ഷ്യന്‍ ലിപി). മൂന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന ലിപിയാണിത്. ഇന്ന് ലോകത്ത് ഉപയോഗിച്ചുവരുന്നത് ആധുനിക ലിപികളാണ്. മുന്‍കാലത്ത് കേരളത്തില്‍ ഉപയോഗിച്ചുപോന്ന പൊന്നാനി ലിപിയും ഏറെ പ്രശസ്തമാണ്.
അറബി കാവ്യം
പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പ് കാവ്യങ്ങള്‍ അറബികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കവിതയായിരുന്നു അറബ് ദേശത്തുള്ളവരുടെ പ്രധാന സാഹിത്യ ശാഖ. ജാഹിലിയ്യാ കാലഘട്ടത്തിലും അറബികള്‍ ധാരാളം കവിതകള്‍ രചിച്ചിട്ടുണ്ടെങ്കിലും, അതിന്റെ ചെറിയ ഭാഗം മാത്രമാണ് ഇന്ന് ശേഷിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)ക്ക് പ്രവാചകത്വം ലഭിച്ച ശേഷം കാവ്യത്തിന് പ്രാധാന്യം വര്‍ധിച്ചു. പ്രവാചകന്‍ ദൈവിക ഗ്രന്ഥമായ ഖുര്‍ആനിക സാഹിത്യവുമായി അറബികളെ വെല്ലുവിളിച്ചപ്പോള്‍ അറബി സാഹിത്യത്തിന്റെയും കാവ്യത്തിന്റെയും പ്രസക്തി വര്‍ധിക്കുകയും, അന്നുണ്ടായിരുന്ന പലരും വെല്ലുവിളി സ്വീകരിച്ച് മുന്നോട്ട് വരികയും ചെയ്തിരുന്നു. എന്നാല്‍ ഖുര്‍ആന്റെ സാഹിത്യത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇനി സാധിക്കുകയുമില്ല.
അറബി കവിതയുടെ സുവര്‍ണ്ണ കാലഘട്ടമായി അറിയപ്പെടുന്നത് അമവികളുടെ ഭരണകാലമാണ്. ഗോത്രത്തെയും പാരമ്പര്യത്തെയും അധിക്ഷേപിച്ചും, രാജാക്കന്മാരെയും പ്രപിതാക്കന്മാരെയും പുകഴ്ത്തിയും ധാരാളം കവിതകള്‍ വിരചിതമായി. വളരെ ലളിതവും അതിലേറെ സ്പഷ്ടവുമായ കവിതകളായിരുന്നു അവയെല്ലാം. ജരീര്‍, ഫറസ്ദഖ്, അഖ്ത്വല്‍, മുതനബ്ബി തുടങ്ങി വ്യത്യസ്ത കാലങ്ങളിലായി ജീവിച്ചിരുന്ന നിരവധി കവികള്‍ അറബികള്‍ക്കിടയിലുണ്ടായിരുന്നു. ശേഷം വന്ന തലമുറയിലെ കവികള്‍ പല മാറ്റങ്ങളും കൊണ്ട് വന്നു. മുന്‍ കാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് ഇന്നത്തെ കവിതകള്‍. ഹൈക്കുകവിതകളും അറബിയില്‍ ഇന്ന് വ്യാപകമാണ്.
ആധുനിക അറബി
ഐക്യരാഷ്ട്രസഭ അംഗീകരിച്ച അറബി ഭാഷക്ക് ഫിഫയുടെ അംഗീകാരം കൂടിയുണ്ട്. 2022 ഖത്തര്‍ വേള്‍ഡ്കപ്പിന്റെ ഔദ്യോഗിക ഭാഷ അറബിയാണ്. പഴയ അറബിയില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് ആധുനിക അറബി ഭാഷ. കിതാബീ ഭാഷയില്‍ നിന്ന് ഇന്നത്തെ അറബി പത്രങ്ങളും നാട്ടുഭാഷകളും ഏറെ വ്യത്യാസം പുലര്‍ത്തുന്നുണ്ട്. ഇത്രയും സാധ്യതയും സ്വാധീനവുമുള്ള അറബി ഭാഷ ഇന്നും ഇന്ത്യയിലടക്കം അരികുവല്‍ക്കരിക്കപ്പെടുകയാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. കേവല രാഷ്ട്രീയ ലാഭത്തിന് വേണ്ടി ബലിയാടാക്കപ്പെടുന്ന അറബി, ഉര്‍ദു തുടങ്ങിയ ഭാഷകളെ അതിന്റെ സൗന്ദ്യര്യത്തോടെ അവതരിപ്പിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. 2010 മുതല്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ദിനമായി ആചരിക്കപ്പെടുന്നു.
റാജിഫ് കുറ്റ്യാടി
22/08/2022
പുതുവത്സര ദിനത്തോട് അനുബന്ധിച്ച് പാപ്പിനിശ്ശേരി ഇമാദുദ്ധീൻ ദർസ് നടത്തിയ ലേഖന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ദാറുസ്സലാം ഇസ്ലാമിക് അക്കാദമി ഏഴാം ക്ലാസ് വിദ്യാർത്ഥി മെഹ്‌സിൻ അമാന് സദയുടെ അഭിനന്ദനങ്ങൾ.