18/04/2024
വർഷം 2003-04...
പത്തനംതിട്ട വെച്ചുചിറ കുന്നം ടൈഗഴ്‌സ് വോളിയുടെ 10 വാർഷികം പ്രമാണിച്ചു ഒരു സ്കൂൾസ് ടൂർണമെന്റ് കൂടെ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ലോക്കൽ ടൂർണമെന്റ്കളുടെ ഏറ്റവും പ്രധാന ആകർഷണം ആണല്ലോ കൂപ്പൺ വിൽപ്പന, വിൽപ്പനക്കാർ ചെറിയ കുട്ടികളും. 25 രൂപയുടെ 20 സമ്മാനകൂപ്പണുകൾ.500 രൂപയുടെ കൂപ്പൺ വിറ്റാൽ 50 രൂപ കുട്ടിക്ക് കമ്മീഷൻ കിട്ടും. .കമ്മറ്റിക്ക് ചെറിയൊരു സാമ്പത്തിക ലാഭവും, കുട്ടികൾക്ക് ഒരു ആഘോഷവും.
കൂപ്പൺ കുറ്റി കിട്ടിയോയൊരു 4 ആം ക്ലാസുകാരൻ പയ്യൻ അവസാന രണ്ടെണ്ണം വിറ്റു 50 രൂപ കമ്മീഷൻ അടിക്കാൻ അലഞ്ഞു നടക്കുന്നു എല്ലാവരും കൂപ്പൺ എടുത്ത് കഴിഞ്ഞു ആർക്കും വേണ്ട. ഒടുവിൽ സ്‌കൂൾസ് കളിക്കാൻ വന്നപിള്ളേര് സെറ്റിനടുത്തേക്ക് കൂപ്പണുമായി പയ്യൻ ചെന്നു കൃത്യം കാശുമായി കളിക്കാൻ വന്ന പിള്ളേർ കൈമലർത്തി നിരാശനായി മടങ്ങാൻ തുടങ്ങിയ പയ്യൻസിനെ പിന്നിൽ നിന്ന് ഒരു നീണ്ടു മെലിഞ്ഞൊരു പയ്യൻ ചേർത്ത് പിടിച്ചു
" വന്നേ ചോദിക്കട്ടെ, നിനക്കെന്തിനാ കൂപ്പൺ വിറ്റു കിട്ടുന്ന 50 രൂപ?
"അത് താഴത്തെ കടയിൽ നിന്നും ചായയും പഴം നിറച്ചതും കഴിക്കാൻ "
"ആണോ നിനക്ക് പഴം നിറച്ചത് അത്ര ഇഷ്ടമാണോ?"
"ആ ചേട്ടാ ആ കടയിലെ പഴം നിറച്ചത് അത്രയും സൂപ്പറാ "
"ആണോ എന്നാ നമുക്കു പോയി നോക്കാം "
ആ കളിക്കാരൻ പയ്യനെയും കൂട്ടി ചായക്കടയിലെക്ക്
അവിടെ ചെന്നു ചൂട് പഴം നിറച്ചതും, ചായയും വാങ്ങി കൊടുത്ത്,പയ്യൻസിന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന രണ്ട് കൂപ്പണും എടുത്തതിന് ശേഷം പറഞ്ഞു
" എല്ലാ കളിയും കാണണം കേട്ടോ, എല്ലാ ടീമിനെയും സപ്പോർട്ട് ചെയ്യണം "
കൂപ്പൺ വിൽക്കാൻ നടന്ന ആ നാലാം ക്ലാസ് പയ്യനെ നമ്മൾ അറിയും " വോളിഡോണർ " എന്നൊരു സോഷ്യൽമീഡിയ പേജിലൂടെ വോളിബോൾ വാർത്തകൾ നമ്മളിൽ എത്തിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച വോളിബോൾ സോഷ്യൽമീഡിയ പ്രമോട്ടർമാരിൽ ഒരാളായ ജെമിൻ.
അന്ന് കൂപ്പൺ വിൽക്കാൻ വന്ന പയ്യനെ ചേർത്ത് പിടിച്ച പ്ലസ് ടുക്കാരൻ ഗിരിദീപം സെറ്ററെയും നമ്മൾ അറിയും ടിനു ആന്റണി
ടിനു ഇന്നും അന്ന് കൂപ്പൺ വിറ്റു തീർക്കാൻ അലഞ്ഞു നടന്ന പയ്യനെ ചേർത്ത് പിടിച്ചത് പോലെ തന്നാലാവും വിധം വോളിബോളിനെ ചേർത്ത് പിടിച്ചുകൊണ്ടേ ഇരിക്കുന്നു
" Happy Birthday Tinu Antony "
ദീപു തോമസ്.
May be he was VolleyDonor’s first mentor🥰
എഴുത്ത്: ദീപു തോമസ്✍️🏐❤️
വർഷം 2003-04...
പത്തനംതിട്ട വെച്ചുചിറ കുന്നം ടൈഗഴ്‌സ് വോളിയുടെ 10 വാർഷികം പ്രമാണിച്ചു ഒരു സ്കൂൾസ് ടൂർണമെന്റ് കൂടെ നടക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ലോക്കൽ ടൂർണമെന്റ്കളുടെ ഏറ്റവും പ്രധാന ആകർഷണം ആണല്ലോ കൂപ്പൺ വിൽപ്പന, വിൽപ്പനക്കാർ ചെറിയ കുട്ടികളും. 25 രൂപയുടെ 20 സമ്മാനകൂപ്പണുകൾ.500 രൂപയുടെ കൂപ്പൺ വിറ്റാൽ 50 രൂപ കുട്ടിക്ക് കമ്മീഷൻ കിട്ടും. .കമ്മറ്റിക്ക് ചെറിയൊരു സാമ്പത്തിക ലാഭവും, കുട്ടികൾക്ക് ഒരു ആഘോഷവും.
കൂപ്പൺ കുറ്റി കിട്ടിയോയൊരു 4 ആം ക്ലാസുകാരൻ പയ്യൻ അവസാന രണ്ടെണ്ണം വിറ്റു 50 രൂപ കമ്മീഷൻ അടിക്കാൻ അലഞ്ഞു നടക്കുന്നു എല്ലാവരും കൂപ്പൺ എടുത്ത് കഴിഞ്ഞു ആർക്കും വേണ്ട. ഒടുവിൽ സ്‌കൂൾസ് കളിക്കാൻ വന്നപിള്ളേര് സെറ്റിനടുത്തേക്ക് കൂപ്പണുമായി പയ്യൻ ചെന്നു കൃത്യം കാശുമായി കളിക്കാൻ വന്ന പിള്ളേർ കൈമലർത്തി നിരാശനായി മടങ്ങാൻ തുടങ്ങിയ പയ്യൻസിനെ പിന്നിൽ നിന്ന് ഒരു നീണ്ടു മെലിഞ്ഞൊരു പയ്യൻ ചേർത്ത് പിടിച്ചു
“ വന്നേ ചോദിക്കട്ടെ, നിനക്കെന്തിനാ കൂപ്പൺ വിറ്റു കിട്ടുന്ന 50 രൂപ?
“അത് താഴത്തെ കടയിൽ നിന്നും ചായയും പഴം നിറച്ചതും കഴിക്കാൻ “
“ആണോ നിനക്ക് പഴം നിറച്ചത് അത്ര ഇഷ്ടമാണോ?”
“ആ ചേട്ടാ ആ കടയിലെ പഴം നിറച്ചത് അത്രയും സൂപ്പറാ “
“ആണോ എന്നാ നമുക്കു പോയി നോക്കാം “
ആ കളിക്കാരൻ പയ്യനെയും കൂട്ടി ചായക്കടയിലെക്ക്
അവിടെ ചെന്നു ചൂട് പഴം നിറച്ചതും, ചായയും വാങ്ങി കൊടുത്ത്,പയ്യൻസിന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്ന രണ്ട് കൂപ്പണും എടുത്തതിന് ശേഷം പറഞ്ഞു
“ എല്ലാ കളിയും കാണണം കേട്ടോ, എല്ലാ ടീമിനെയും സപ്പോർട്ട് ചെയ്യണം “
കൂപ്പൺ വിൽക്കാൻ നടന്ന ആ നാലാം ക്ലാസ് പയ്യനെ നമ്മൾ അറിയും “ വോളിഡോണർ “ എന്നൊരു സോഷ്യൽമീഡിയ പേജിലൂടെ വോളിബോൾ വാർത്തകൾ നമ്മളിൽ എത്തിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച വോളിബോൾ സോഷ്യൽമീഡിയ പ്രമോട്ടർമാരിൽ ഒരാളായ ജെമിൻ.
അന്ന് കൂപ്പൺ വിൽക്കാൻ വന്ന പയ്യനെ ചേർത്ത് പിടിച്ച പ്ലസ് ടുക്കാരൻ ഗിരിദീപം സെറ്ററെയും നമ്മൾ അറിയും ടിനു ആന്റണി
ടിനു ഇന്നും അന്ന് കൂപ്പൺ വിറ്റു തീർക്കാൻ അലഞ്ഞു നടന്ന പയ്യനെ ചേർത്ത് പിടിച്ചത് പോലെ തന്നാലാവും വിധം വോളിബോളിനെ ചേർത്ത് പിടിച്ചുകൊണ്ടേ ഇരിക്കുന്നു
“ Happy Birthday Tinu Antony “
ദീപു തോമസ്.