Socrates The Finishing School

Socrates The Finishing School

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Socrates The Finishing School, Education Website, kalloorkad po, kalloorkad, Muvattupuzha.

Socrates Academy - Foundation courses in MALAYALAM, ENGLISH AND HINDI,Tuitions, Teacher Trainings, Student Trainings, Public Speaking, Spoken English, K-tet Coaching

Photos from Socrates The Finishing School's post 02/12/2025

പ്രിയരേ

സന്തോഷം പറയട്ടെ
സോക്രട്ടീസ് അക്കാദമിയും നല്ല മലയാളവും 3000 ബി സി യും സംയുക്തമായി
ഈ വർഷവും സംസ്ഥാന തലത്തിൽ കുട്ടികൾ ക്കായി സാഹിത്യ രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഒന്നാം സമ്മാനം 2000 രൂപയും
പുസ്തകങ്ങളും
രണ്ടാം സമ്മാനം 1000 രൂപയും
പുസ്തകങ്ങളും

നാലാമത് സംസ്ഥാന സാഹിത്യ രചന മത്സരത്തിൽ

രണ്ട് വിഭാഗങ്ങളിലായാണ് മത്സരം

10 മുതൽ 17 വയസ് വരെ ഉള്ളവർക്ക് കഥയും

9 വയസ് വരെ ഉള്ളവർക്ക് കവിതയും

മുൻവർഷങ്ങളിൽ വിജയിച്ചവർ അയക്കേണ്ടതില്ല

കൂടുതൽ വിവരങ്ങൾക്ക്
094965 02346

രചനകൾ തന്നിരിക്കുന്ന mail ഐഡി വഴി മാത്രം അയക്കുക

Photos from Socrates The Finishing School's post 19/02/2025

കഥ എഴുതിയ റോജക്ക് സമ്മാനം

02/02/2025

പരീക്ഷ എത്തിക്കഴിഞ്ഞു

പാഠഭാഗങ്ങൾ പഠിക്കാൻ ഞങ്ങൾ സഹായിക്കാം
ഒരു വിഷയം മുഴുവനായോ
ചാപ്റ്റർ വൈസ് ആയിട്ടോ
പഠിക്കാം
ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസ്സ്‌

ഓഫ്‌ലൈൻ & vazhakulam

നിങ്ങളുടെ ടീച്ചർ നിങ്ങളുടെ സമയത്ത്

കൂടുതൽ വിവരങ്ങൾക്ക്
094965 02346

22/01/2025

സോക്രട്ടീസ് അക്കാദമിയുടെ
കുട്ടികൾക്കായുള്ള സംസ്ഥാനതല സാഹിത്യ പുരസ്കാരം
രണ്ടാം വർഷത്തിൽ കരസ്ഥമാക്കിയ

ശ്രിയ വിദ്യാഭ്യാസ പ്രവർത്തകനും
പാഠപുസ്തക സമിതി അംഗവുമായ
റ്റി പ്പി വിനോദൻ മാഷിൽ നിന്നും

പുരസ്കാരം ഏറ്റുവാങ്ങുന്നു.

നാളെ നമ്മളെല്ലാവരും ആവേശത്തോടെ വായിക്കുന്ന
നിരവധി കഥകൾ നൽകാൻ ശ്രിയക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു

സ്നേഹം വിനോദൻ മാഷേ 🍂

ചെറുതെങ്കിലും നമുക്ക് ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുക❤️

15/01/2025

പ്രിയപ്പെട്ടവരെ

സോക്രട്ടീസ് അക്കാദമി
IELTS / UKVI

ക്ലാസുകൾ ഓൺലൈനായി ആരംഭിക്കുന്ന വിവരം
സന്തോഷപൂർവ്വം അറിയിക്കട്ടെ

കൂടുതൽ വിവരങ്ങൾക്ക്

9496502346

Socratesacademy

11/01/2025

സോക്രട്ടീസ് അക്കാദമിയുടെ 2025ലെ സാഹിത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കഥ

ഉറവ*
------------
"എന്ത് പറ്റി... ആകെ കൂടി ഒരു ശോകം?"

മുറിയിൽ ഇരുന്ന് ജനാലയിലൂടെ മഴ ആസ്വദിക്കുകയാണെന്ന വ്യാജേനയുള്ള എന്റെ ഇരുപ്പിനിടയിലാണ് അവൾ ഈ ഗുലുമാൽ ചോദ്യവുമായി വന്നത്.അന്നേരം പുറത്തു നിന്നും കണ്ണുവിടുവിക്കാതെ ഞാൻ ഇരുന്നു. അവൾ എന്റെ അരികിലേക്ക് വന്ന് കട്ടിലിൽ ഇരുന്ന്, വീണ്ടും എന്നോടെന്തോ പറയാണെന്നൊണമായി. കേൾക്കാൻ താല്പര്യപെടാത്തതിനാൽ എടുത്തു ചാടിയൊരു മറുപടി എറിയുകയായിരുന്നു.

"ഏയ് ഒന്നും പറ്റിയൊന്നുമില്ല.!"

അത് കള്ളം എന്ന കണക്കെ അവൾ എന്നെ വീണ്ടും സൂക്ഷിച്ചു നോക്കി. ഞാൻ ആകെ അസ്വസ്ഥത ആകുകയായിരുന്നു. പുറത്തെ മഴത്തുള്ളികൾ എന്നെ മുറിവേൽപ്പിക്കും പോലെ.
അവൾ ഇനിയൊരു ചോദ്യവുമായി എത്തും മുൻപ് മനസ് ഉറവപൊട്ടി ഒഴുകി തുടങ്ങിയിരുന്നു.

"വീട്ടിൽ നിന്നും അച്ഛനുമമ്മയിൽ നിന്നും നമുക്ക് ലഭിക്കുന്ന ഒരു കംഫർട് സോൺ ഉണ്ട്. അത് മറ്റുള്ളവരിൽ നിന്നും കിട്ടാൻ കുറച്ച് പ്രയാസമാണ്. പക്ഷേ... എനിക്കതു കിട്ടിയിരുന്നു. എന്നാൽ കുറച്ചായി അതിനൊരു തെളിച്ചം പോരാ. എന്താണെന്നറിയില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമ്മളും മനസ്സിലാക്കണമല്ലോ... അപ്പൊ ആ കംഫർട് സോണിൽ നിന്നും സ്വയമങ്ങ് പിൻമാറി!"

അവൾക്ക് പ്രതേയ്കിച്ചൊന്നും മനസിലായിട്ടുണ്ടാവില്ല എന്ന് വ്യക്തമാണ്.

"എന്താപ്പോ ഉണ്ടായേ?അങ്ങനെ ഒന്നും തോന്നണ്ടാട്ടോ!അത്രയൊക്കെ ആവുമോ എന്ന് അറിയില്ല. എന്നാലും..ഒത്തിരി അകലെ.അല്ല.അടുത്ത്
ഉണ്ടാകും.!"

എന്തോ ഓർത്തെടുത്തപോലെ അവൾ പറയുന്ന നേരത്ത് എന്തുകൊണ്ടോ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നത് ഞാൻ കണ്ടു.

"നിന്നോട് ഞാൻ അതികം മിണ്ടാറില്ലല്ലോ!എന്നിട്ടും നിനക്കെന്നെ ഇഷ്ടമാകുന്നത്?"

"എനിക്ക് മിണ്ടാലോ..സ്നേഹത്തിനു മുൻപിൽ അങ്ങനെ ഒന്നും ഇല്ല.!"

അവൾ വിട്ടു തരുന്നതേയുണ്ടായിരുന്നില്ല.അമ്മയുടെ മനസെന്നൊക്കെ പറയുന്നത് ഇതാണോ, അതുകാണാൻ ഇന്നേവരെ ഒരു ഭാഗ്യം ഇല്ലാത്ത എന്റെ പൊട്ടബുദ്ധി ഇങ്ങനെ!

"എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടമൊന്നുമല്ല! എന്തൊക്കെ പറഞ്ഞാലും എന്റെ അമ്മയാവില്ലല്ലോ!"

"എനിക്ക് വിഷമം ആവുംട്ടോ
അങ്ങനെ പറയരുത്..!"

അവൾ നിന്നു പരുങ്ങി. ഞാൻ ഒട്ടും ചിന്തിക്കാതെ ഭ്രാന്തമായ് സംസാരിച്ച നേരങ്ങളാണ് പിന്നീട്!

"നീയെന്റെ മോളെ പോലെ ആണ്.അല്ല മോളായിത്തന്നെ!"

"അതൊക്കെ ദ്രവിച്ചു. അത് എടുത്ത് മാറ്റ്. നിന്നെ എനിക്കെന്റെ അമ്മയാക്കാൻ കഴിയില്ല. അവരുടെ മുഖം കണ്ടിട്ടില്ലെങ്കിലും നിന്നെ എനിക്ക് വേണ്ട!"

"അതങ്ങനെ മാറ്റാനൊന്നും പറ്റില്ല.ഒരു അമ്മയുടെ കടമയാണത്!"

അവൾ എന്നെ കൂടുതൽ കൂടുതൽ ഭ്രാന്തു പിടിപ്പിച്ചു. പുറത്ത് മഴ തോരുന്നുണ്ടായിരുന്നു. ആകെ കൂടി നിശബ്ദത മാത്രം അവശേഷിക്കും പോലെ.

"എന്നെ ഒന്ന് വിടുമോ.?"

"എനിക്കങ്ങനെ വിടാൻ പറ്റുമോ? കഴിയില്ല!"

"ഹൃദയം കല്ലാണ്!"

"ആരുടെ... എന്റെ അല്ല... പക്ഷെ ചിലരോട് അങ്ങനെ അല്ല. ഹർഷു, നിന്നോട് ഒരിക്കലും അങ്ങനെ ആവാൻ കഴിയില്ല.!"

പുറത്തു നിന്നും ജനൽ കമ്പികൾക്കിടയിലൂടെ തണുത്ത കാറ്റ് ഉള്ളിലേക്ക് വീശി. ഞാൻ ഒന്നും മിണ്ടാതെ പുറത്തോട്ട് മാത്രം നോക്കിയിരിക്കുകയായിരുന്നു. അവൾ എന്റെ എണ്ണമയമില്ലാത്ത മുടിയിഴകൾ പതിയെ തലോടുന്നുണ്ടായിരുന്നു. എന്നോടൊപ്പം ചേർന്നിരുന്നു. ഞാൻ അവളെ നോക്കുന്നതേയില്ല. ഞാൻ പതിയെ അവളുടെ മാറോടു ചേർന്ന്, കൈകൾ അമർത്തി പിടിച്ചുകൊണ്ടു കിടന്നു. അവളെ ഞാൻ ശരിക്കറിഞ്ഞത് അന്നാവാം!

"അമ്മ..!"

പകുതിവച്ചു ശബ്ദം മുറിഞ്ഞുപോകുന്നുണ്ടായിരുന്നു.അവൾ മനസുകൊണ്ടാണ് എന്നെ തഴുകിയത്. എന്നെ പെറുമ്പോഴമ്മയ്ക്ക് ഉണ്ടായ അവൾ അറിഞ്ഞതും മനസുകൊണ്ടുതന്നെ.

പുറത്തെ ചെറു ചാറ്റൽ മഴ ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ചു. കൂട്ടിന് അന്നേരം കാറ്റും ഉണ്ടായിരുന്നു.

11/01/2025

സോക്രട്ടീസ് അക്കാദമിയുടെ
2025 ലെ സാഹിത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കഥ 🍂

നിലാവു പെയ്യുന്നിടങ്ങൾ
----------------------------

ആയിഷ തൻസ

ഞാൻ അയാളെ ആദ്യമായി കാണുന്നത് ഉമ്മയുടെ കൂടെ ഹോസ്പിറ്റലിൽ പോയ ഒരു ദിവസമാണ്.
അന്നു ഞാൻ യുപി സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഹോസ്പിറ്റലിനു മുന്നിലെ ബസ് സ്റ്റോപ്പിൽ
കുനിഞ്ഞിരുന്ന് ചെരിപ്പുകൾ തുന്നി കൊണ്ടിരിക്കുന്ന കറുത്തു മെലിഞ്ഞ ഒരു പാവം മനുഷ്യൻ.
അയാളുടെ ചുറ്റിലും തുന്നൽസാമഗ്രികളും പൊട്ടിയ ചെരിപ്പുകളും നിരന്നിരുന്നു.
കേടുകൾ ഒന്നുമില്ലായിരുന്നുവെങ്കിലും എന്റെ ചെരുപ്പുകൾ തുന്നണമെന്നു ഞാൻ ഉമ്മയോട് വാശി പിടിച്ചു.

ആ മനുഷ്യൻ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
ചെരുപ്പുകൾ തുന്നുന്നതിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ.

പിന്നീട് ഞാൻ അയാളെ കാണുന്നത്
മലപ്പുറം ഗവൺമെന്റ് ഗേൾസ് സ്കൂളിൽ ചേർന്നതിനുശേഷമാണ്.
ബസ് കയറുമ്പോഴും
ഇറങ്ങുമ്പോഴും ഞാൻ അയാളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
ഒരു ദിവസം ചെരുപ്പുകൾ തുന്നിക്കൊണ്ടിരുന്ന അയാളുടെ അടുത്തു പോയിരുന്നു കൊണ്ട്
ഞാൻ അയാളോട് പേര് ചോദിച്ചു.

ആദ്യമായി അയാളെ ഒന്ന് തലയുയർത്തിക്കണ്ടു.
ദാമോദരൻ.
ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞപ്പോൾ അയാളുടെ പല്ലുകൾ പരത്തിയ ഒരു ദിവ്യ വെളിച്ചം എനിക്ക് ചുറ്റും പരന്നു.
അതിൽ പിന്നെ എന്നും അയാളെ ഞാൻ ദാമുവേട്ടാ എന്ന് വിളിച്ചു.
അയാളെനിക്കും തിരിച്ചൊരു പുഞ്ചിരി സമ്മാനിക്കും.

മഴ കോരിച്ചൊരിഞ്ഞ ഒരു അവധി ദിവസം...

ഞങ്ങൾ കുടുംബമൊന്നിച്ചു ഒരു റസ്റ്റോറന്റിലേക്ക് പോയി.
പുറത്ത് പെയ്തുകൊണ്ടിരിക്കുന്ന മഴ
ചില്ലുഗ്ലാസിന് പുറത്തുകൂടെ തീർക്കുന്ന ചിത്രങ്ങളെയും നോക്കിയിരിക്കുകയായിരുന്നു ഞാൻ.
റസ്റ്റോറന്റിനകത്ത് തീർത്ത അലങ്കാരങ്ങളെക്കാളും വൈദ്യുതി പ്രഭയെക്കാളും മനോഹരമായിരുന്നു
മഴയുടെ കാറ്റിനോടൊന്നിച്ചുള്ള വികൃതികൾ.

ആ മഴയത്താണ് ഒരു കുടക്കീഴിൽ ഒരു അച്ഛനും മകളും വന്നു കയറുന്നത്.
മകളെ എനിക്കറിയാം.
എന്റെ സ്കൂളിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി.
എല്ലാ മത്സര പരീക്ഷകളിലും ഒന്നാം സ്ഥാനം നേടുന്നവൾ.
മാത്രമോ കഥയിലും കവിതയിലും പ്രസംഗത്തിലും, അങ്ങനെ എല്ലാ മേഖലയിലും സമ്മാനങ്ങൾ വാങ്ങിക്കൂട്ടുന്ന
പെൺകുട്ടി.
അദ്വൈത.

അധികമാരോടും സംസാരിക്കാത്ത
പ്രകൃതക്കാരിയായതു കൊണ്ട് അവൾക്ക് അധികം കൂട്ടുകാരികളില്ല.
അവളുടെ പേര് വിളിച്ച് കൈ
ഉയർത്തിക്കാണിക്കാൻ തുടങ്ങുന്നതിനു മുമ്പാണ്
ഞാൻ അവളുടെ അച്ഛനെ ശ്രദ്ധിക്കുന്നത്.

അത് അയാളല്ലേ?
അതെ, ആ ചെരിപ്പ് കുത്തി.
അയാൾ ഷർട്ടും വെളുത്ത മുണ്ടും ധരിച്ചിട്ടുണ്ട്.
അതുകൊണ്ടാണ് എനിക്ക് പെട്ടെന്ന് മനസ്സിലാകാഞ്ഞത്.
ഞാൻ അവളെ വിളിച്ചില്ല.

ഞാൻ അവളുടെ അച്ഛനെ കണ്ടു എന്നത് അവൾക്ക് ഒരു പ്രശ്നമായി തോന്നിയാലോ?

അവരെന്നെ കണ്ടിട്ടില്ല.
ഞാൻ
അവരറിയാതെ അവരെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അയാൾ ഒരു വെജിറ്റബിൾ ബിരിയാണിയാണോ, അതോ ഫ്രൈഡ് റൈസ് ആണോ എന്നറിയില്ല
അങ്ങനെ ഒന്നാണ് ഓർഡർ ചെയ്തത്.
മകൾ അത് കഴിക്കുന്നത് നോക്കി
അയാളിരിക്കുന്നു.

എനിക്ക് വല്ലാത്ത വിഷമം തോന്നി.
കാരണം എനിക്കറിയാം അദ്വൈതയ്ക്ക്
കഥാരചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഒരു സന്തോഷമാവാം
മകൾക്ക് വാങ്ങിക്കൊടുക്കുന്നത്.
പക്ഷേ...
അദ്ദേഹത്തിന് വിശക്കുന്നില്ലേ?
ഉണ്ടാവും!
പാവം...
തന്റെ വിശപ്പു പോലും മാറ്റിവെച്ചു
മക്കളുടെ സന്തോഷത്തിനായി.

ഞാൻ ഉപ്പയോട് ചോദിച്ചു ഉപ്പാ എനിക്ക് ഒരു 300 രൂപ തരാമോ,?

"എന്തിനാണ് നിനക്കിപ്പോ പൈസ,? "

ഉപ്പ അതു ചോദിച്ചതും ഞാനെന്റെ ഉപ്പയുടെ കൈകളിൽ കൂട്ടിപ്പിടിച്ചു കരഞ്ഞു.

"എന്തിനാണെന്ന് ചോദിക്കരുതേ ഉപ്പ.
വീട്ടിൽ ചെന്നിട്ട് ഞാൻ എന്റെ പൈസക്കുടുക്ക പൊട്ടിച്ചു ഉപ്പാക്ക് പൈസ തരാം. "

എന്റെ മുഖഭാവങ്ങൾ
സങ്കടവും കരച്ചിലും എല്ലാം കണ്ടിട്ടാവാം
ഉപ്പ പണം തന്നു.
ഞാൻ അതും കൊണ്ട് കൗണ്ടറിലേക്ക്
ഓടി.


ഇടതുവശത്തെ മൂന്നാമത് ഇരിക്കുന്ന ആ അച്ഛനും മകളും
ആ അച്ഛൻ മകൾക്ക് എന്താണ് ഓർഡർ ചെയ്തിട്ടുള്ളത് അതയാൾക്കും കൊടുക്കണം.
റിസപ്ഷനിൽ ഇരിക്കുന്ന ആളോട് അത്രയും പറയുമ്പോഴേക്കും ഞാൻ വിതുമ്പിപ്പോയിരുന്നു.

അയാൾ എന്റെ പണം വാങ്ങാതെ
എന്നോട് ചോദിച്ചു.
" അയാളെ മോൾക്കറിയുമോ?
അയാൾ മോളുടെ ആരാ?"

"ആരുമല്ല.
ആ കുട്ടിയെ എനിക്കറിയാം കഥ രചനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയതിന് അച്ഛൻ മകളുടെ സന്തോഷത്തിന്
വാങ്ങിക്കൊടുക്കുന്നതാണ്.
അയാൾ കഴിക്കുന്നില്ല അയാളുടെ കയ്യിൽ പണം ഉണ്ടാവില്ല."
അയാളെന്റെ തോളിൽ തട്ടി.
പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

"മോള് വിഷമിക്കേണ്ട അയാൾക്കുള്ള ഭക്ഷണം ഞങ്ങൾ കൊടുത്തോളാം. "
പിന്നീട് വെയിറ്റർ അയാൾക്ക് ഭക്ഷണം കൊണ്ട് കൊടുക്കുന്നതും
വേണ്ട.
എന്റെ കയ്യിൽ ഇതിനുള്ള പൈസ ഇല്ല എന്ന് പറയുന്നതും
അല്ല ഈ കുട്ടിയെ ഞങ്ങൾക്കറിയാം.
കഥാരചനയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയല്ലേ.
ഇത് ഞങ്ങളുടെ
സന്തോഷത്തിനാണെന്നും,
വീട്ടിൽ ആരാണുള്ളത്
അവർക്കുള്ള ഭക്ഷണം കൂടെ ഇന്ന് ഞങ്ങളുടെ വക എന്ന്
റിസപ്ഷനിലിരുന്നിരുന്ന
ആ മനുഷ്യൻ അയാളോട് പറയുന്നതും ഞാൻ കേട്ടു.

സന്തോഷത്തോടെ അന്നു ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ
രാത്രി പുതപ്പുകൊണ്ടു മൂടിക്കളഞ്ഞ ആകാശത്തിൽ
കാർമേഘം കൂടി കൂട്ടിരുന്നിട്ടും അതിനുള്ളിൽ നിന്നും പതിനാലാം രാവിന്റെ പ്രഭയോടെ അമ്പിളിമാമൻ എന്നെ നോക്കി പുഞ്ചിരിച്ചു.
എന്റെ മനസ്സിലും നിലാവ് പെയ്യാൻ തുടങ്ങി.

11/01/2025

2025 ലെ സോക്രട്ടീസ് അക്കാദമി പുരസ്‌കാരം നേടിയ കഥ

ജനാധിപത്യറിപ്പബ്ലിക്ക്

ശ്രിയ എസ്

അവൾ കിടക്കയിൽ ചെന്നുവീണപാടെ അടുക്കളപ്പാത്രങ്ങളുടെ ആവ ലാതികൾ ഉച്ചസ്ഥായിയിലായി. മസാലമണവും പഞ്ചാര രുചിയുമുള്ള ആ പെണ്ണ് വീണ്ടും ചെങ്കോൽ ചുഴറ്റി ആ അടുക്കളയെ യാത്രികമായി നിയന്ത്രി ച്ചുകൊണ്ട് അടുപ്പിൻ്റെ ചൂടിൽ ലയിച്ചുചേർന്നു. അടുക്കളയെന്ന 'ജനാധി പത്യറിപ്പബ്ലിക്കി'ൻ്റെ ആജീവനാന്ത പ്രധാനമന്ത്രിപദം താൽക്കാലികമായെ ങ്കിലും ഒഴിയണമെന്ന് ചിന്തിക്കുമ്പോഴാണ് ചായയ്ക്കുള്ള വിളിവന്നത്. പാലി നേയും പഞ്ചസാരയേയും ചായപ്പൊടിയേയും ഒക്കെ വിളിച്ച് ഒരു ലോകസഭ കൂടിയപ്പോഴേക്ക് നേരം വൈകി. പാത്രങ്ങളുടെ സംഘട്ടനത്തിനും കത്തി യുടെ കൈയ്യേറ്റങ്ങൾക്കും വേദിയായ സഭ പിരിച്ചുവിട്ടുകൊണ്ട് ബില്ല് അടി ച്ചേൽപ്പിച്ച ഭരണകക്ഷിയുടെ പുഞ്ചിരിയും മുഖത്തൊട്ടിച്ചുവച്ച് ചായക്കപ്പു മായി സ്വീകരണമുറിയിലേക്ക് നടക്കുമ്പോഴാണ് അടുപ്പിലിരുന്ന ദോശ കരി ങ്കൊടികാട്ടി പ്രതിഷേധം തുടങ്ങിയത്. അടുപ്പ് അണച്ചുകൊണ്ട് ചായക്കപ്പ് വീണ്ടും കൈയ്യിലെടുക്കുമ്പോഴാണ് ചായയ്ക്കുള്ള അടുത്ത വിളി വന്നത്. സ്വീകരണമുറിയിലെ മേശപ്പുറത്തുകൊണ്ടുവച്ച ചായയിലേക്ക് ഇരുണ്ടമുഖ ത്തോടെ നോക്കുന്ന ഭർത്താവിൻ്റെ ലാത്തിച്ചാർജ്ജിനു മുൻപിൽ കണ്ണീർവാ തകംതന്നെ രക്ഷ എന്നാശ്വസിച്ചുകൊണ്ട് തിരിഞ്ഞുനടക്കുമ്പോഴാണ് ആ വാക്കുകൾ അവളുടെ കാതിൽ കടിച്ചുതൂങ്ങിയത്. "ഞാനെൻ്റെ ഭാര്യയ്ക്ക് വീട്ടിൽ ആവശ്യത്തിനൊക്കെ സ്വാതന്ത്ര്യം കൊടുക്കാറുണ്ടെന്ന് അഭിമാന ത്തോടെ സംസാരിക്കുന്ന ഭർത്താവിൻ്റെ മുഖത്തവൾ ഒരിക്കൽക്കൂടി നോക്കി. “കണ്ടോ ചായ ഇത്ര വൈകിയിട്ടും മറുത്തൊരക്ഷരം പറഞ്ഞില്ലല്ലോ". അതി ഥികൾക്കു മുൻപിൽ പത്രസമ്മേളനം നടത്തുന്ന ആ മനുഷ്യനെ അങ്ങനെ കേട്ടുനിൽക്കുമ്പോഴാണ് അടുക്കളയിൽനിന്ന് ഒരു സമരത്തിനുള്ള ആഹ്വാ നങ്ങൾ ഉയർന്നത്. ജനാധിപത്യറിപ്പബ്ലിക്കിലേക്ക് കാലെടുത്തുവച്ചപ്പോഴാണ് ക്രമസമാധാനം നഷ്‌ടപ്പെടുത്തിയ വെളുത്ത പൂച്ച ഓടിമറയുന്നത്. ചിലപ്പോ ഴൊക്കെ ഈ വെളുത്തപൂച്ച പ്രതിപക്ഷത്തേക്കാൾ കഷ്‌ടമാണ്. അതിഥിക ളുടെ ചായ വൈകിയതിനുള്ള രാഷ്ട്രീയസംഘട്ടനം ഉടൻ നടക്കുമെന്നുറ പ്പിച്ച് അവളുടെ കണ്ണുനീർ പൊടിയാൻ തുടങ്ങി. "അവൾക്ക് സ്വാതന്ത്ര്യം കൊടുക്കാറുണ്ട്" എന്ന ആ വാക്കുകൾ സമരാഗ്നിയായി അവളിലെ രാഷ്ട്രീ യക്കാരിയെ ഉത്തേജിപ്പിച്ചു. കൊടുക്കാനും വാങ്ങാനുമുള്ളതാണോ പെണ്ണിന്റെ സ്വാതന്ത്ര്യം? ഈ നാലുചുവരുകൾക്കുള്ളിലെ ഈ രാഷ്ട്രീയക്കാരിയുടെ
സത്യാഗ്രഹങ്ങൾ കണ്ടില്ലെന്നു നടിക്കാമോ? പാത്രങ്ങളും പച്ചക്കറികളും കരി പിടിച്ച ഈ അടുപ്പും ആധിപത്യം സ്ഥാപിച്ച ഈ റിപ്പബ്ലിക്കിൽ എപ്പോഴാണ് ഇനിയൊരു പൊതുതിരഞ്ഞെടുപ്പ് അനുവദിക്കപ്പെടുക?

ആജീവനാന്തമായി തൻ്റെ രാജ്യത്ത് കാലുകുത്തിയിട്ടില്ലാത്ത ഭർത്താ വാണ് സ്വീകരണമുറിയിൽ മാധ്യമങ്ങൾക്കു മുൻപിൽ വാതോരാതെ പ്രസം ഗിക്കുന്നത്. ആ ചെറിയ റിപ്പബ്ലിക്കിൻ്റെ മുള്ളുവേലി ചാടിക്കടന്ന് പഠനമുറി യിലെ ലാപ്ടോപ്പ് തുറക്കുമ്പോഴാണ് തൻ്റെ പ്രമോഷൻ ലെറ്റർ ഇൻബോ ക്സിൽ കിടക്കുന്നതുകണ്ടത്. ഡ്രാഫ്റ്റിൽ കുരുങ്ങിക്കിടക്കുന്ന തൻ്റെ രാജി ക്കത്തിൽ ഒരിക്കൽക്കൂടി കണ്ണോടിച്ചുകൊണ്ട് ഓഫീസിലേക്ക് മെയിൽ അയ യ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് ജനാധിപത്യറിപ്പബ്ലിക്കിൽ വീണ്ടും പ്രതിപക്ഷനേതാവ് ആഗതനായത്. പ്രതിപക്ഷനേതാവിനെ എങ്ങനെ അടി ച്ചൊതൊക്കണമെന്ന് ചിന്തിക്കുമ്പോഴാണ് കരിക്കട്ടയുടെ ഏറുകിട്ടിയ അദ്ദേഹം 'മ്യാവൂ' എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓടിപ്പോയത്. അല്ലെങ്കിലും പ്രതി പക്ഷനേതാവിനെ അടിച്ചൊതുക്കാൻ എനിക്കെന്താണവകാശം? ഞാൻ റഷ്യ യിലെ വ്ളാദിമിർ പുതിനൊന്നുമല്ലല്ലോ എന്ന് സ്വയം ചോദിക്കുമ്പോഴാണ് അടു ക്കളയിൽ നിന്ന് ആഭ്യന്തരമന്ത്രി ഇറങ്ങിവന്നത്. തന്നെത്തിരക്കി വീടുമുഴു വൻ അദ്ദേഹം നടക്കട്ടെ; സമരാസൂത്രണത്തിന് കുറച്ചുകൂടി സമയം കിട്ടു മല്ലോ എന്നുകരുതി അവൾ മുറ്റത്തേക്കിറങ്ങി. ആഭ്യന്തരമന്ത്രിയെ പേടിച്ച് ഒരു ആജീവനാന്ത പ്രധാനമന്ത്രി എന്തിന് പാലായനം ചെയ്യുന്നുവെന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്തുവന്നാലും ആത്യന്തികമായി ഞാൻ ഭാര്യയും ആ മനു ഷ്യൻ ഭർത്താവുമാണല്ലോ

Photos from Socrates The Finishing School's post 11/01/2025

സന്തോഷം പറയട്ടെ
സോക്രട്ടീസ് അക്കാദമി നടത്തിയ സംസ്ഥാനം കഥ മത്സരത്തിൽ പുരസ്കാരം🍂🍂🍂🍂

💚ശ്രിയ എസ്💚 എഴുതിയ

💥ജനാധിപത്യ റിപ്പബ്ലിക് 💥എന്ന കഥയ്ക്ക്.

വിവിധ ജില്ലകളിൽ നിന്നായി 29 കഥകളാണ് മത്സരത്തിൽ ലഭിച്ചത്.
ഭൂരിഭാഗം കഥകളും നല്ല നിലവാരം പുലർത്തുന്നവയായിരുന്നു.
കൃത്യമായ നിർദ്ദേശങ്ങൾ നൽകിയാൽ ഈ കുട്ടികളിൽ പലരും നാളെ മലയാളത്തിന്റെ അഭിമാനമായി മാറുന്ന കഥാകൃത്തുക്കൾ ആകാൻ സാധ്യത ഉള്ളവരാണ്. അതിനെ കൃത്യമായ പ്രോത്സാഹനങ്ങൾ നിർദ്ദേശങ്ങൾ തിരുത്തലുകൾ എന്നിവ നൽകേണ്ടതുണ്ട്.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതിൽ വലിയ പങ്കുവഹിക്കാൻ ഉണ്ട്.
കിട്ടിയ കഥകൾ 20 ഓളം എണ്ണം
പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നായിരുന്നു.
ഇടുക്കി അടക്കമുള്ള പല ജില്ലകളിൽ നിന്നും പങ്കാളിത്തം വളരെ കുറവാണ്.
കഴിഞ്ഞവർഷവും ഇതുതന്നെയായിരുന്നു അവസ്ഥ.

പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉള്ള വിദ്യാലയങ്ങളിൽ കലയും സാഹിത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്.
കഥയും കവിതയും എഴുതുന്ന കുട്ടികളെ കണ്ടെത്തുന്നതിനും
അവർക്ക് വേണ്ട പരിശീലനങ്ങൾ നടത്തുന്നതിനും
ഉള്ള കാര്യക്ഷമമായ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.

അത്തരത്തിൽ കഴിഞ്ഞ വർഷവും നമ്മൾ പങ്കുവെച്ച പേരായിരുന്നു വിനോദൻ മാഷിന്റെ നേതൃത്വത്തിലുള്ള അക്കര കവികളുടെത്

എല്ലാ ജില്ലകളിലും അത്തരത്തിലുള്ള കൂട്ടായ്മകൾ വരേണ്ടതുണ്ട്.
പുതിയ കാലത്തിന്റെ കവിതകളും കഥകളും കുട്ടിയെഴുത്തുകാർക്ക് പരിചയപ്പെടാനുള്ള ഇടങ്ങൾ നമുക്ക് ഒരുക്കണം

സോക്രട്ടീസ് രണ്ടാം വർഷത്തെ അവാർഡും പാലക്കാട് ജില്ലയിലേക്ക് ആണ് പോകുന്നത്.

മത്സരത്തിൽ ആയിഷ തൻസ എഴുതിയനിലാവ് പെയ്യുന്നിടങ്ങൾ
ഹർഷിത പാലക്കാട്‌ എഴുതിയ ഉറവ
രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിരുന്നു
രണ്ടാൾക്കും വായനാ സമ്മാനം ഉണ്ടാകും ❤️

മത്സരത്തിൽ ഒരു കഥയ്ക്ക് മാത്രം സമ്മാനം നൽകുവാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ കഥകളുടെ വിലയിരുത്തലിൽ ഒപ്പം ചേർന്ന പ്രിയ ശ്രീജിത യാണ്
രണ്ടാൾക്കും സമ്മാനം കൊടുക്കണം എന്ന് പറയുകയും
അതിനായുള്ള വായന സമ്മാനം തിരഞ്ഞെടുത്ത് വാങ്ങി നൽകുകയും ചെയ്തിരിക്കുന്നത്

പ്രിയപ്പെട്ട ശ്രീജിതയ്ക്ക് സ്നേഹം

മത്സരത്തിലേക്ക് കുട്ടികളെ പങ്കെടു അയച്ച ഒരുപാട് ആളുകൾ ഉണ്ട്
അധ്യാപകരും സുഹൃത്തുക്കളുമായവർ
ഏവരോടും സോക്രട്ടീസ് അക്കാദമി ഹൃദയപൂർവ്വം സ്നേഹം അറിയിക്കുന്നു.

കഴിഞ്ഞവർഷം പറഞ്ഞ ഒരു സ്വപ്നം ഈ വർഷവും പങ്കുവെക്കുന്നു
കുട്ടികൾക്കായി സംസ്ഥാനതലത്തിൽ ഒരു സാഹിത്യ ക്യാമ്പ്

ഇത്തവണ അത് നടത്തണം. 🩷

മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ

.

🩷🩷കുട്ടികൾ മിടുക്കരാണ്
അവരെ നമുക്ക് കഴിയുന്ന വിധത്തിൽ പ്രോത്സാഹിപ്പിക്കണം.🩷🩷

അജയ് വേണു പെരിങ്ങാശ്ശേരി

സോക്രട്ടീസ് അക്കാദമി

06/01/2025

സന്തോഷം പറയട്ടെ💚💚
💚 നല്ല മലയാളത്തിന്റെ രണ്ട് ബാച്ചുകൾ കൂടി പൂർത്തിയായി 🤝

മലയാളത്തോടുള്ള പേടി മാറി നല്ല സ്നേഹമായി എന്ന് കേൾക്കുമ്പോ ഉള്ള സന്തോഷമുണ്ടല്ലോ ❤️❤️

ബാച്ച് 46 ഈതൻ
കൈലാസ്
സൂര്യനാരായണൻ
ഇഷാനി

ബാച്ച് 47
ദുർഗ
ഭവ്യ
ജോവാൻ 🍂

കുട്ടികൾ അടിപൊളിയാണ്

നല്ല മലയാളവും 🍂

01/01/2025

സോക്രട്ടീസ് അക്കാദമിയുടെ കുട്ടികൾക്കായുള്ള സംസ്ഥാന കഥാപുരസ്‌കാരത്തിന്റെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കഥകൾ

❤️❤️💚💚💚💚💚💚💚💚💚

1.നിലാവ് പെയ്യുന്നിടങ്ങൾ ആയിഷ തൻസ മലപ്പുറം
2.വിശപ്പിന്റെ കാത്തിരിപ്പ് ശാമിൽ എഴുത്തുതൊടി മലപ്പുറം

3.ഉറവ,ഹർഷിത,പാലക്കാട്‌

4.അപ്ഡേറ്റ് മുഹമ്മദ്‌ ഷാഫി പാലക്കാട്‌
5.ജനാധിപത്യ റിപ്പബ്ലിക് ശ്രേയ

6.മേൽവാരത്ത് വീട്, ഇഷ, എറണാകുളം
7.മണ്ണെണ്ണ ആകാശം വൈഗപ്രഭ കെ എ പാലക്കാട്‌
8.കഥനം നിറഞ്ഞ വിരുന്നു മുസമ്മിൽ പാലക്കാട്‌
9.ചോക്ലേറ്റ് അയ്മൻ എലായി മലപ്പുറം
10.മഴക്കോള് അക്ഷര പി ആർ മലപ്പുറം

01/01/2025

സോക്രട്ടീസ് അക്കാദമി
നടത്തുന്ന സംസ്ഥാന സാഹിത്യ പുരസ്‌കാരം രണ്ടാം വർഷത്തിലേക്ക് 💚💚
ഇത്തവണ കഥാമത്സരമാണ്

ഒന്നാം ഘട്ടത്തിൽ മത്സരിക്കുന്നവർ 💚

1.ദയയില്ലാത്തവൻ
യഹ്യ പി വി കണ്ണൂർ
2. ഉയരത്തിലേക്ക് പറക്കാൻ, സൈനബ് എറണാകുളം
3. മഴക്കോള്, അക്ഷര മലപ്പുറം

4.ഉമ്മുമ്മ മുഹമ്മദ്‌ സിനജ് കണ്ണൂർ
5.വിശപ്പിന്റെ കാത്തിരിപ്പ്, ശാമിൽ എഴുത്തുതൊടി, മലപ്പുറം
6.നിലാവ് പെയ്യുന്നിടങ്ങൾ,ആയിഷ തൻസ മലപ്പുറം
7.കാടിന്റെ പുത്രൻ ആന്മരിയ ബിനോയ്‌ കോട്ടയം
8.തിരിച്ചറിവ് അനീറ്റ് ബിജു കോട്ടയം
9ഒരു പ്ലാവിന്റെ കഥ ആഷ്ന എറണാകുളം
10 മരിക്കാത്തവൾ അൽഹ പാലക്കാട്‌
11 വിശപ്പിന്റെ വില ഹൃദിക എറണാകുളം
12 കാത്തിരിപ്പിനോടുവിൽ
ആഷിക ഇടുക്കി

13, ആനയും മുയലും റോജ ഖത്തൂൻ കോട്ടയം
14 ജനാധിപത്യ റിപ്പബ്ലിക് ശ്രിയ
പാലക്കാട്‌
15 സ്നേഹിക്കാൻ പഠിപ്പിച്ച കുഞ്ഞിക്കിളി
ഹൃദ്യ ഇടുക്കി
16.മേൽവാരത്തു വീട് ഇഷ എറണാകുളം
17 മണ്ണെണ്ണ ആകാശം വൈഗ പാലക്കാട്‌
18 കാഴച്ചക്കപ്പുറം നിഖിത ഇടുക്കി
19 കഥനം നിറഞ്ഞ് മുസമ്മിൽ പാലക്കാട്‌
20 നല്ല മനസ്സ് പ്രണവ് ഇടുക്കി
21 മനുഷ്യൻ സോന ബിനോയ്‌ ഇടുക്കി
22 മുഹമ്മദ്‌ ഷാഫി അപ്ഡേറ്റ് പാലക്കാട്‌
23 ഹർഷിത ഉറവ പാലക്കാട്‌
24 ദേവിക ചിറകുള്ള പക്ഷി എറണാകുളം
25 അയ്മൻ ചോക്ലേറ്റ് മലപ്പുറം
26 നീഹാര രാമുവിന്റെ കഥ
എറണാകുളം

Want your school to be the top-listed School/college in Muvattupuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Kalloorkad Po, Kalloorkad
Muvattupuzha