SSF MAMO College

SSF MAMO College SUNNI STUDENT FEDERATION

_☘️Let's smile__It's Charity_.and the*SMILE*spreads...*CAMPUS MEMBERSHIP DAY**_➡️MAMO MANASSERY_*Campus Chamber*SSF Mukk...
19/11/2021

_☘️Let's smile_
_It's Charity_
.and the
*SMILE*
spreads...

*CAMPUS MEMBERSHIP DAY*

*_➡️MAMO MANASSERY_*

Campus Chamber
*SSF Mukkam division*

11/09/2021





 #കാലിക്കറ്റ് യൂണിവേഴ്സിറ്റി;വിലയില്ലാത്ത പൂജ്യങ്ങളല്ല ഇതൊന്നുംവിലപ്പെട്ട വിദ്യാർത്ഥി കാലങ്ങളോടുള്ള പരിഹാസമാണ്©️Campus S...
07/09/2021

#കാലിക്കറ്റ് യൂണിവേഴ്സിറ്റി;
വിലയില്ലാത്ത പൂജ്യങ്ങളല്ല ഇതൊന്നും
വിലപ്പെട്ട വിദ്യാർത്ഥി കാലങ്ങളോടുള്ള പരിഹാസമാണ്

©️
Campus Syndicate,
SSF Kerala






കേരളത്തിൽ ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ...
06/09/2021

കേരളത്തിൽ ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുള്ളതും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് കാലിക്കറ്റ് സർവകലാശാല. അധികൃതരുടെ നിരന്തരമായ അനാസ്ഥ കാരണം പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന വിദ്യാർഥികളെ പരിഗണിക്കാൻ പോലും സർവകലാശാല തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്.
വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും തൊഴിൽ സാധ്യതയ്ക്കും തടസ്സം വരുന്ന രീതിയിൽ കൃത്യമായ സമയത്ത് കോഴ്സുകൾ പൂർത്തിയാവില്ല എന്നത് ഗൗരവതരമായി കാണേണ്ടതുണ്ട്. പരീക്ഷകൾ കൃത്യമായി നടക്കാത്തതും അവസാന വർഷ വിദ്യാർത്ഥികളുടെ ഒരു റിസൾട്ട് പോലും ഇത്രയും കാലയളവിൽ വന്നിട്ടില്ല എന്നതും സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി തന്നെ വിലയിരുത്തപ്പെടണം. അസാധാരണമായ ഒരു സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ പോലും അതിനുവേണ്ടി പ്രത്യേകമായി പദ്ധതി തയ്യാറാക്കാത്തതാണ് കാര്യങ്ങൾ ഇത്രയേറെ സങ്കീർണ്ണമാകാൻ കാരണമായത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും വേഗം വിദ്യാർഥികളുടെ ആശങ്കകൾക്ക് അറുതി വരുത്തേണ്ടതുണ്ട്.

പഠനത്തിന് തടസ്സം സർവകലാശാല തന്നെയോ..?

കാമ്പസ് സിൻഡിക്കേറ്റ്
SSF KERALA





SSF മുക്കം ഡിവിഷൻ ക്യാമ്പസ്‌ സാഹിത്യോത്സവിൽ ചാമ്പ്യൻമാരായ MAMO കോളേജിന് SSF മുക്കം ഡിവിഷൻ ക്യാമ്പസ്‌ സെക്രട്ടറി അസ്ഹർ സഖ...
03/09/2021

SSF മുക്കം ഡിവിഷൻ ക്യാമ്പസ്‌ സാഹിത്യോത്സവിൽ ചാമ്പ്യൻമാരായ MAMO കോളേജിന് SSF മുക്കം ഡിവിഷൻ ക്യാമ്പസ്‌ സെക്രട്ടറി അസ്ഹർ സഖാഫി ട്രോഫി കൈമാറുന്നു.




കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ അറബിക് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ  പാഠപുസ്തകത്തിൽ സലഫി- വഹാബി മൂവ്മെന്റിന്റെ സ്ഥാപക...
31/08/2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ അറബിക് വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പാഠപുസ്തകത്തിൽ സലഫി- വഹാബി മൂവ്മെന്റിന്റെ സ്ഥാപകനും, പാരമ്പര്യ ഇസ്ലാമിന്റെ വൈരിയുമായ ഇബ്നു അബ്ദുൽ വഹാബിനെ മഹത്വവത്കരിച്ചു കൊണ്ടുള്ള പാഠഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നത് അത്യന്തം അപകടകരവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. മതപരിഷ്കരണമെന്ന പുറന്തോടണിഞ്ഞ് തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിന്റെ തനിമയെ നശിപ്പിക്കുകയും ചെയ്ത ഇബ്നു അബ്ദിൽ വഹാബിനെ കലർപ്പില്ലാത്ത ഇസ്ലാമിന്റെ വക്താവായാണ് വിവാദ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. മാത്രമല്ല വഹാബിസം എന്നത് പുതിയതായി രൂപപ്പെട്ട മറ്റൊരു സംഘടനയല്ല ഇസ്ലാമിന്റെ തനിപ്പകർപ്പാണെന്നുമുള്ള അവകാശ വാദവും പുസ്തകത്തിലുണ്ട്. ഇസ്ലാമിക ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള മതവികല പ്രസ്ഥാനങ്ങളിൽ ഒന്നു മാത്രമാണ് വഹാബിസം. അങ്ങിനെയൊരു സംഘടനയുടെ നേതാവിനെയും, സംഘത്തെ തന്നെയും വെള്ളപൂശാൻ സർക്കാർ ചിലവിൽ ശ്രമം നടക്കുന്നത് അത്യന്തം അപലപനീയമാണ്. പാരമ്പര്യ ഇസ്ലാമിന്റെ വക്താക്കളായ സുന്നി മുസ്ലിംകളെ ശിർക്കാരോപിച്ച് മതത്തിൽ നിന്ന് പുറത്താക്കുകയും ഒരു വേള സൗദി അറേബ്യയിൽ ഭീകര താണ്ഡവ മാടി നൂറുകണക്കിന് മുസ്ലിംകളെ കൊന്നൊടുക്കുകയും ചെയ്ത പാരമ്പര്യമുള്ള ഇബ്നു അബ്ദുൽ വഹാബിനെ നവോത്ഥാന നായകനായി ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിന്റെ ഫാസിസ്റ്റ് വത്കരണം പോലെ തന്നെ അപകടകരമാണ് ചരിത്രത്തിന്റെ വഹാബി വത്കരണവും. നവോത്ഥാനത്തിനു പകരം നശീകരണമായിരുന്നു ഇബ്നു അബ്ദിൽ വഹാബിന്റെ നേതൃത്വത്തിൽ നടന്നതെന്ന് ശൈഖ് സൈനീ ദഹ്‌ലാനെ പോലെയുള്ള ഹറമൈനിയുടെ ആധികാരിക ചരിത്രകാരൻമാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണ്. മുല കുടിക്കുന്ന കുട്ടികളെ പോലും ക്രൂരമായി കൊന്ന സംഭവം അവർ വിവരിക്കുന്നുണ്ട്. ക്രൂരനായ മതവികല ഭ്രാന്തൻ എന്ന് മാത്രം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ട ഒരു വ്യക്തിയെയാണ് അനാവശ്യമായ അലങ്കാരങ്ങൾ നൽകി അവതരിപ്പിക്കുന്നത്. ഇബ്നു അബ്ദുൽ വഹാബും സംഘവും നടത്തിയ അക്രമ പരമ്പരകളെ കുറിച്ച് ഇ മൊയ്തു മൗലവിയും, വഹാബി നേതാവായിരുന്നെ ഇ.കെ മൗലവിയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന അൽ ഇത്തിഹാദ് മാസികയും എഴുതിയിട്ടുള്ളതാണ്. അങ്ങിനെ മോശം പ്രതിച്ഛായ മാത്രമുള്ള, ബഹുഭൂരിഭാഗം വരുന്ന പാരമ്പര്യ മുസ്ലിംകളെ ശത്രു പക്ഷത്ത് നിർത്തിയിട്ടുള്ള ഒരു വ്യക്തിയെ, നൻമയുടെ പ്രതീകമായി ചിത്രീകരിച്ച് പൊതുസമ്മതി നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്നത്. വസ്തുതകളുടെ തരിമ്പും പിൻബലമില്ലാത്ത, തെറ്റായ ചരിത്രത്തെ,
സർക്കാർ ചിലവിൽ പഠിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പ്രസ്തുത പാഠപുസ്തകത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. പല കാലങ്ങളിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം പാഠപുസ്തക കമ്മിറ്റികളിൽ കയറി പറ്റി ചരിത്രത്തിന്റെ ഈ അപനിർമ്മാണം നടത്തിയിട്ടുണ്ട്. മുസ്ലിം മുഖ്യധാരക്ക് ഒട്ടും സ്വീകാര്യരല്ലാത്ത മുജാഹിദ് നേതാക്കളുടെ ചരിത്രവും, വർണ്ണനകളും പാഠപുസ്തകങ്ങളിൽ തിരുകി കയറ്റിയിട്ടുണ്ട്. വഹാബി ആശയങ്ങളെ പാഠപുസ്തകങ്ങളിലൂടെ ഒളിച്ചു കടത്താനുള്ള ഈ ശ്രമങ്ങളെയെല്ലാം എസ് എസ് എഫ് പൊതു ശ്രദ്ധയിലേക്ക് കൊണ്ടുവരികയും അവസാനം സർക്കാർ അവ തിരുത്തി പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. അക്ഷന്തവ്യമായ ആ തെറ്റ് വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. അത് തിരുത്തിയേ മതിയാകൂ. ഇനിയൊരിക്കലും ആവർത്തിക്കാൻ പാടില്ല താനും. അതിനാൽ അതിന്റെ പിറകിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. വിദ്യാഭ്യാസ രംഗത്തെ വഹാബീ വത്കരണത്തിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തുകയും വേണം.

©SSF KERALA

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി പാഠപുസ്തകങ്ങളിലൂടെ വീണ്ടും സലഫി- വഹാബി ആശയങ്ങൾ ഒളിച്ചു കടത്തുന്നു.ഇബ്നു അബ്ദിൽ വഹാബിനെ ...
30/08/2021

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി പാഠപുസ്തകങ്ങളിലൂടെ വീണ്ടും
സലഫി- വഹാബി ആശയങ്ങൾ ഒളിച്ചു കടത്തുന്നു.

ഇബ്നു അബ്ദിൽ വഹാബിനെ വെള്ള പൂശുന്ന വിവാദ പാഠങ്ങൾ പിൻവലിക്കുക

©SSF Kerala


#സലഫിസം_സർക്കാർ_ചിലവിൽ_പഠിപ്പിക്കേണ്ട

ചരിത്രം തീർത്ത് MAMO COLLEGE MANASSERY
29/08/2021

ചരിത്രം തീർത്ത് MAMO COLLEGE MANASSERY

29/08/2021

Address

Mukkam
673602

Telephone

+917902786576

Website

Alerts

Be the first to know and let us send you an email when SSF MAMO College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SSF MAMO College:

Shortcuts

Share

Category