Saleem Mannarkkad

Saleem Mannarkkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Saleem Mannarkkad, Tutor/Teacher, Mannarkkad.

ഇതാണ് എന്റെ ഇന്ത്യയുടെ സൗന്ദര്യം.ചന്ദന കുറി തൊട്ട ചന്ദ്രനും കുരിശ് മാലയിട്ട കുര്യാകോസും നമസ്ക്കാര തഴമ്പുള്ള മുഹമ്മദും തോ...
07/02/2022

ഇതാണ് എന്റെ ഇന്ത്യയുടെ സൗന്ദര്യം.
ചന്ദന കുറി തൊട്ട ചന്ദ്രനും കുരിശ് മാലയിട്ട കുര്യാകോസും നമസ്ക്കാര തഴമ്പുള്ള മുഹമ്മദും തോളോട് തോൾ ചേർന്ന് നിൽക്കുന്ന മതേതര ഇന്ത്യയുടെ സൗഹൃദ സൗന്ദര്യം.
മത വർഗീയതയുടെയും വിഭാഗീയത യുടെയും വിഷവിത്തുകൾ പാകി ഇന്ത്യയെ കീറി മുറിക്കുന്ന ചിദ്ര ശക്തികൾക്കെതിരെ നമുക്ക് ഒരുമിച്ച് കൈ കോർക്കാം.

 #ഹിജാബിനൊപ്പംഹിജാബ് ഒരു നിലപാടാണ്തുറന്നുകാട്ടാൽ സ്വാതന്ത്ര്യമെങ്കിൽ മറച്ചു വെക്കൽ അവകാശമാണ്.
06/02/2022

#ഹിജാബിനൊപ്പം
ഹിജാബ് ഒരു നിലപാടാണ്
തുറന്നുകാട്ടാൽ സ്വാതന്ത്ര്യമെങ്കിൽ മറച്ചു വെക്കൽ അവകാശമാണ്.

31/08/2020

ഗുണ്ടകൾ തമ്മിൽ 15 മിനിറ്റ് ഏറ്റുമുട്ടി. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വെട്ടി...
അവസാനം 2 പേര് കൊല്ലപ്പെട്ടു.
ഡക്കറേഷൻ കൊടുക്കാൻ വരട്ടെ സഖാക്കളെ.

കൊലപാതകം ആരു ചെയ്താലും ശക്തമായ ശിക്ഷ കിട്ടിയേ തീരൂ...

പാലത്തായി കേസ് പ്രതീക്ഷിച്ച പോലെ തന്നെ പോലീസ് സംഘിപക്ഷം ചേർന്ന് വിറോടെ വാദിച്ചത് RSS കാരൻ പപ്പന് ജാമ്യം 1 നിലനിർത്താൻ വേ...
29/08/2020

പാലത്തായി കേസ് പ്രതീക്ഷിച്ച പോലെ തന്നെ പോലീസ് സംഘിപക്ഷം ചേർന്ന് വിറോടെ വാദിച്ചത് RSS കാരൻ പപ്പന് ജാമ്യം 1 നിലനിർത്താൻ വേണ്ടി തന്നെ.

ഇത്രയൊക്കെ വിവാദമായ ഒരു കേസ് ഇത്രയേറെ വീറോടെ പ്രതിക്ക് വേണ്ടി വാദിക്കുന്ന ഒരു പ്രോസിക്യൂഷൻ ഉള്ളപ്പോൾ പിന്നെ പ്രതിക്ക് സ്വന്തം വക്കീൽ തന്നെ ആവശ്യമില്ല
ല്ലോ.

ഏതെങ്കിലും ഒരു കേസിൽ പ്രോസിക്യൂഷൻ പ്രതിഭാഗം ചേരാറുണ്ടോ മിസ്റ്റർ വിജയൻ ?
സാക്ഷികൾ കൂറ് മാറി എന്ന് കേൾക്കാറുണ്ട്. എന്നാൽ പ്രോസിക്യൂഷൻ കൂറ് മാറിയ ചരിത്രം ഒരു പക്ഷെ കേരളത്തിൽ ഇതാദ്യമായിരിക്കും.

മിസ്റ്റർ വിജയൻ
താങ്കൾ ഈ കേരളത്തിന്റെ ആഭ്യന്തരം കൈയ്യാളുന്ന മുഖ്യമന്ത്രിയല്ലെ?
നാണമില്ലെ ആ സ്ഥാനത്തിരുന്നു കൊണ്ട് ഒരു പീഡന പ്രതിക്ക് അനുകൂലമായി പ്രസ്ഥാവന ഇറക്കാൻ .

രണ്ടഭിപ്രായമുണ്ട് പോലും. ഏതാണ് രണ്ടാമത്തെ അഭിപ്രായം. കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായ മെഡിക്കൽ റിപ്പോർട്ടുണ്ട്. സാക്ഷിമൊഴികൾ വേറെയുമുണ്ട്.

താങ്കൾ പറയുന്ന രണ്ടാമത്തെ അഭിപ്രായം താങ്കളുടെ പോലീസിന്റെ റിപ്പോർട്ടാണെങ്കിൽ ഒരു കാര്യം ഏതാണ്ട് ഉറപ്പാണ്. താങ്കൾക്ക് പോലീസ് സേനയിൽ കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ല.
പോലീസിനെ ഭരിക്കുന്നത് ഏതോ RSS നേതാവാണ്.

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പാലത്തായി പീഡനക്കേസ് എടുത്ത് ഉയർത്തിക്കാണിക്കുന്നവർക്ക് രാഷ്ട്രീയ താൽപര്യം ഉണ്ടാവാം. പക്ഷെ അവർ പറയുന്നതിലും കുറച്ചൊക്കെ കാര്യമുണ്ട് എന്ന് വ്യക്തമായി വരികയാണ്.

RSS കാർ പ്രതിസ്ഥാനത്ത് വരുന്ന ഏത് കേസിലും താങ്കളുടെ പോലീസിന്റെ സമീപനം ഇതാണ്. RSS നെതിരെശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്ന് താങ്കൾക്കും "പരിമിതികൾ" ഉണ്ടായോ?
ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്ന് പോയി എന്നതൊക്കെ സ്വപ്നത്തിലായിരുന്നുവോ?

ഗുജറാത്ത് വംശഹത്യക്കേസുകളിൽ പ്രതികളെ രക്ഷപ്പെടുത്താൻ ഗുജറാത്ത് പോലീസ് ചെയ്തത്, ഡൽഹി വംശഹത്യാക്കേസുകളിൽ ഡൽഹി പോലീസ് ചെയ്തു കൊണ്ടിരിക്കുന്ന തൊക്കെ ഇത് തന്നെയല്ലെ.

അത് തന്നെയല്ലെ ഇപ്പോൾ കേരളാ പോലീസും ചെയ്ത് കൊണ്ടിരിക്കുന്നത്.

മിസ്റ്റർ പിണറായി വിജയൻ, ആഭ്യന്തരമന്ത്രി സ്ഥാനത്ത് താങ്കൾ തികഞ്ഞ പരാജയമാണ്.
കടപ്പാട്

''പ്രിയപ്പെട്ട ജനങ്ങളേ, അല്ലാഹുവിന്റെ തൗഫീഖിനാലും നിങ്ങളുടെ തീരുമാനത്താലും ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ എഴുന്നേറ്റുനി...
18/06/2019

''പ്രിയപ്പെട്ട ജനങ്ങളേ, അല്ലാഹുവിന്റെ തൗഫീഖിനാലും നിങ്ങളുടെ തീരുമാനത്താലും ഇന്ന് ഞാന്‍ നിങ്ങളുടെ മുന്നില്‍ എഴുന്നേറ്റുനില്‍ക്കുന്നു. ഞാന്‍ നിങ്ങളേക്കാള്‍ വലിയവനോ ഉത്തമനോ അല്ല, നിങ്ങളിലെ ഒരാള്‍ മാത്രം. എനിക്ക് നിങ്ങളേക്കാള്‍ അധികാരങ്ങളില്ല, ഉത്തരവാദിത്വങ്ങളാണുള്ളത്. ഞാന്‍ അതിനെ ഒരു അമാനത്തായി കാണുന്നു. ഏറെ ഭാരമുള്ള അമാനത്ത്.''

''പ്രിയരേ, നാം എല്ലാവരും തുല്യരാണ്. നമ്മില്‍ ക്രിസ്ത്യനോ മുസ്‌ലിമോ ആണോ പെണ്ണോ സമ്പന്നനോ ദരിദ്രനോ പണ്ഡിതനോ പാമരനോ ആരുമാകട്ടെ, എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്, തുല്യരാണ്. നമുക്കിടയില്‍ സമത്വവും നീതിയും നടപ്പിലാകണം. വലിയവര്‍ക്കു മുന്നില്‍ അവഗണിക്കപ്പെടാത്ത, ചെറിയവരുടെ അവകാശങ്ങള്‍ നഷ്ടപ്പെട്ടുപോകാത്ത നിഷ്‌കൃഷ്ടമായ നീതി. നമുക്കിടയില്‍ ആര്‍ക്കും പ്രത്യേകാവകാശങ്ങള്‍ ഇല്ല, നന്മയും നീതിയും ന്യായവും കൊണ്ടല്ലാതെ.''

''ഞാന്‍ നിങ്ങള്‍ക്കിടയില്‍ നീതി നടപ്പാക്കുവോളം നിങ്ങള്‍ എന്നോട് സഹകരിക്കുക. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ അനുസരിക്കുവോളം നിങ്ങള്‍ എന്നെ അനുസരിക്കുക. അവനെ എന്ന് ധിക്കരിക്കുന്നുവോ, അന്നു മുതല്‍ നിങ്ങളെന്നെ അനുസരിക്കണമെന്നില്ല.''

ചരിത്രകൃതികളില്‍നിന്ന് എടുത്തുദ്ധരിച്ചതല്ല ഈ വരികള്‍. പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിമുഖീകരിച്ചു ചെയ്ത ഹ്രസ്വ പ്രഭാഷണത്തില്‍നിന്നുള്ള വാക്കുകളാണിവ. വിപ്ലവത്തിന്റെ തീച്ചൂടില്‍ നില്‍ക്കുന്നവരുടെ ഹൃദയത്തിലേക്ക് കുളിരായി പെയ്തിറങ്ങിയ വാചകങ്ങള്‍.

അദ്ദേഹം തുടര്‍ന്നു: ''പ്രിയ ജനങ്ങളേ, നിങ്ങള്‍ എന്റെ കുടുംബമാണ്, ബന്ധുക്കളാണ്, കൂട്ടുകാരാണ്, മക്കളാണ്, മാതാക്കളാണ്, പിതാക്കളാണ്, സഹോദരങ്ങളാണ്. നിങ്ങളെ ഞാന്‍ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് അല്ലാഹുവിനു മാത്രം അറിയാം. ഞാന്‍ നിങ്ങളുടെ അധികാരിയല്ല, സേവകനാണ്. നിങ്ങളുടെ വികാരങ്ങള്‍ തൊട്ടറിയുന്ന, നിങ്ങള്‍ക്കുവേണ്ടി സദാ സേവനംചെയ്യാന്‍ നിയോഗിതനായ ഒരു സാധാരണ സേവകന്‍.''

''ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു ചരിത്ര നിമിഷത്തിലാണ്. പച്ചയായ വികാരങ്ങള്‍കൊണ്ട് എഴുതിയുണ്ടാക്കിയ, രക്തം കൊണ്ട് വര്‍ണം നല്‍കിയ, കണ്ണുനീര്‍ തുള്ളികള്‍കൊണ്ട് കഴുകി ശുദ്ധിയാക്കിയ ചരിത്ര നിമിഷം. എന്നെ നിങ്ങള്‍ക്കു മുന്നില്‍ നിര്‍ത്തിയത് വിപ്ലവ കാലത്ത് പിടഞ്ഞുവീണ ഒട്ടനവധി രക്തസാക്ഷികളുടെ ജീവനുകളാണ്. അവര്‍ സമ്മാനിച്ചതാണ് ഈ അസുലഭ നിമിഷം. അതിനാലാണ് നമുക്ക് ജനാധിപത്യമുണ്ടായത്, പ്രസിഡന്റുണ്ടായത്. അവരുടെ വിലമതിക്കാനാകാത്ത രക്തത്തുള്ളികള്‍ എനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നുണ്ട്, ഇന്‍ശാ അല്ലാഹ്, ഞാന്‍ അത് നിര്‍വഹിക്കുക തന്നെ ചെയ്യും. അത് എന്റെ കൈകളില്‍ പാഴായിപ്പോവുകയില്ല.''

''പ്രിയരേ, ഇനി നമുക്ക് പിന്നോട്ട് നടക്കാന്‍ നേരമില്ല, നമുക്ക് പുതിയൊരു നാളെയുണ്ടാകണം. സ്വസ്ഥതയും സമാധാനവും പുലര്‍ന്നു കാണുന്ന നാളെ. ലോകര്‍ക്ക് മാതൃകയാകുന്ന ഒരു നാളെ. ലോകം നമ്മെ കണ്ടിട്ട് അത്ഭുതപ്പെടണം. ഇവിടെ നമുക്ക് പ്രതികാരം ചെയ്യാനോ കണക്കുകള്‍ തീര്‍ക്കാനോ സമയമില്ല. ഇനി നാമെല്ലാം ഒന്നാണ്. എന്നെ അനുകൂലിച്ചവരെന്നോ പ്രതികൂലിച്ചവരെന്നോ രണ്ടു കൂട്ടരില്ല. നമ്മുടെ നാടിനും ജനങ്ങളുടെ നന്മക്കും വേണ്ടി നമുക്ക് ഒരുമിച്ചു നീങ്ങാം.''

മുര്‍സിയുടെ വാക്കുകള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ ഏറ്റുവാങ്ങിയത്. ജനലക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ തഹ്‌രീര്‍ സ്‌ക്വയര്‍ നൃത്തം വെക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ വന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുമ്പില്‍ ജനങ്ങള്‍ വികാരാവേശത്താല്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി.

വിപ്ലവാനന്തരം അധികാരത്തിലേറിയ ഭരണാധികാരി ജനങ്ങളെ കൈയിലെടുക്കാന്‍ നടത്തുന്ന വാചകക്കസര്‍ത്ത് ആ പ്രഭാഷണത്തില്‍ കാണുന്നില്ല. പകരം, ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവ ഭക്തിയും നീതിബോധവും സാമൂഹിക പ്രതിബദ്ധതയും സസുന്ദരം സമ്മേളിച്ച ധീരനായ ഒരു നേതാവിന്റെ വാക്കുകള്‍. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ എന്നും മുന്നില്‍നടക്കുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പരിശീലിപ്പിച്ച ആദര്‍ശബോധം.

പ്രഭാഷണത്തിലൂടെ ആവേശം അലതല്ലിക്കാന്‍ മാത്രമല്ല, ജീവിതത്തില്‍ ആദര്‍ശം നടപ്പാക്കിക്കാണിക്കാന്‍ ഇഖ്‌വാന്റെ സാരഥികളെപ്പോലെ മുര്‍സിയും സദാ സമര്‍പ്പിതനായിരുന്നു. അദ്ദേഹത്തിനു കീഴില്‍ വളര്‍ന്നുവന്ന അഞ്ചു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബവും ആ ആദര്‍ശചിന്തയുടെ മാതൃകാ രൂപമാണ്.

മുര്‍സിയുടെ പത്‌നി നജ്‌ല മഹ്മൂദ് (ഉമ്മു അഹ്മദ്). പത്രക്കാര്‍ അവരെ രാഷ്ട്രത്തിന്റെ പ്രഥമ വനിതയെന്നു വിശേഷിപ്പിച്ചു. അത് അവര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ഉടനെ തിരുത്തി: ''നിങ്ങള്‍ അങ്ങനെ വിളിക്കരുത്. ഞാന്‍ പ്രഥമ വനിതയല്ല, പ്രഥമ സേവകയാണ്, നിങ്ങളെപ്പോലെ നിങ്ങളില്‍നിന്നുള്ള ഒരാള്‍ മാത്രം. നമുക്കിടയില്‍ എന്തിനാണ് വിവേചനങ്ങള്‍? രണ്ടു വ്യക്തികള്‍ക്കിടയില്‍ അന്യായമായി വിവേചനങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഇസ്‌ലാം കണിശമായി വിലക്കുന്നു.''

ഏകാധിപതികളുടെ നേര്‍പാതികളെ ഒട്ടേറെ അനുഭവിച്ച നാടാണ് ഈജിപ്ത്. സൂസന്‍ മുബാറക്, ജീഹാന്‍ സാദാത്ത്, തഹിയ്യ ജമാല്‍ അങ്ങനെ എത്ര പേര്‍. അധികാരത്തിന്റെ മത്ത് തലക്കു പിടിച്ച് ധൂര്‍ത്തും ദുര്‍വ്യയവുമായി അവര്‍ വിലസിയത് ജനങ്ങള്‍ എങ്ങനെ മറക്കാനാണ്. ആ മാതൃകകള്‍ മുന്നില്‍നില്‍ക്കെയാണ് നജ്‌ലയുടെ തിരുത്തല്‍. നജ്‌ലക്കും ചില മാതൃകകളുണ്ട്. ചരിത്രത്തില്‍നിന്ന് താന്‍ പഠിച്ച ചില അതുല്യ മാതൃകകള്‍.

ഈജിപ്തിലെ പാരമ്പര്യം അനുസരിച്ച് നജ്‌ലയെ കാണേണ്ടത് ചില പ്രത്യേക പദവികളിലാണ്. പക്ഷേ, അവര്‍ തിരുത്തി: ''വനിതാ ക്ഷേമ വകുപ്പിന്റെയോ ശിശുക്ഷേമ വകുപ്പിന്റെയോ തലപ്പത്ത് നിങ്ങള്‍ എന്നെ പ്രതീക്ഷിക്കേണ്ടതില്ല, ഞാന്‍ ഇഖ്‌വാനിലൂടെ വളര്‍ന്നുവന്ന വിനീതയായ പ്രബോധകയാണ്. അതില്‍തന്നെ തുടരാനാണ് എനിക്ക് താല്‍പര്യം.''

മുര്‍സിയുടെ പാഠശാലയില്‍ വളര്‍ന്ന മകന്‍ അബ്ദുല്ലക്കും പിതാവിനോട് ചിലത് പറയാനുണ്ടായിരുന്നു. പിതാവിന്റെ പ്രഭാഷണത്തിന് പ്രതികരണമായി മകന്‍ ജനങ്ങളുടെ ചേരിയില്‍നിന്നുകൊണ്ട് ഫേസ് ബുക്കില്‍ എഴുതിയിട്ടു: ''ഞങ്ങളുടെ കാര്യത്തില്‍ താങ്കള്‍ അല്ലാഹുവിനെ അനുസരിക്കുന്നുവെങ്കില്‍ ഞങ്ങളും താങ്കളെ അനുസരിക്കും. വിപ്ലവത്തില്‍ രക്തസാക്ഷികളായവരുടെയും അംഗവൈകല്യം അനുഭവിക്കുന്നവരുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ താങ്കള്‍ പിന്നോട്ടുപോയാല്‍, വിപ്ലവത്തിന്റെ ബാക്കി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ താങ്കള്‍ക്കെതിരെ വിപ്ലവം നയിക്കാന്‍ മുന്‍നിരയില്‍ ഞാനുണ്ടാകും.''

ഈജിപ്തിലെ പ്രസിഡന്‍ഷ്യല്‍ പാലസ് പ്രസിദ്ധമാണ്. കയ്‌റോവില്‍ തലയുയര്‍ത്തിനില്‍ക്കുന്ന രമ്യഹര്‍മ്യം. ആര്‍ഭാടത്തിനും ആഡംബരത്തിനും കേളികേട്ട ഭരണ സിരാകേന്ദ്രം. മുര്‍സി നയം വ്യക്തമാക്കി: ''ഔദ്യോഗിക കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഞാന്‍ അവിടെയുണ്ടാകും. തനിക്ക് താമസിക്കാന്‍ അത് അനുയോജ്യമല്ല.'' പാശ്ചാത്യ യൂനിവേഴ്‌സിറ്റികളില്‍ എഞ്ചിനീയറിംഗ് പ്രഫസറായിരിക്കുമ്പോഴും ലളിത ജീവിതം നയിച്ച മുര്‍സിക്ക് തീരുമാനമെടുക്കാന്‍ താമസമുണ്ടായില്ല.

#കടപ്പാട്

 േർപാടിന്_പതിനാല്_വർഷം_തികയുന്നു മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് നമ്മോട് വിട പറഞ്ഞിട്ട്  ഏപ്രിൽ 27 ന്...
27/04/2019

േർപാടിന്_പതിനാല്_വർഷം_തികയുന്നു

മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് നമ്മോട് വിട പറഞ്ഞിട്ട് ഏപ്രിൽ 27 ന് പതിനാൽ വർഷം പൂർത്തിയാവുന്നു ,

മൈസൂർ കച്ച് മേമൻ വിഭാഗത്തിലെ സമ്പന്ന വ്യവസായ കുടുംബത്തിലെ മുഹമ്മദ് സുലൈമാൻ സേട്ടിന്റെയും തലശ്ശേരിയിലെ സൈനബയുടെയും മകനായി ബാംഗ്ലൂരിൽ ജനിച്ച സേട്ട് സാഹിബ് തലശ്ശേരിയിലെ ബ്രണ്ണൻ സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചു 1937ൽ മംഗലാപുരം സെന്റ്അലോഷ്യസ് ഹൈസ്‌കൂളിലും പിതാവിന്റെ മരണ ശേഷം ബാംഗ്ലൂരിലെ സെന്റ്ജോസഫ് ഹൈസ്‌കൂളിലുമായി സ്‌കൂൾ പഠനം , സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടി ...

1941 ൽ എം എസ് എഫ് മലബാർ ജില്ലാ സമ്മേളനത്തിൽ ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ സമുന്നതരായ നേതാക്കൾ വേദിയിലിരിക്കെ 19 ആം വയസ്സിൽ നടത്തിയ പ്രസംഗം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി , അതായിരുന്നു രാജ്യം കണ്ട ഏറ്റവും മികച്ച ആദർശവാനായ രാഷ്ട്രീയ നേതാവിന്റെ പിറവിക്ക് വഴിത്തിരിവായത് ,

മെഹ്ബൂബെ മില്ലത്ത് എന്നും ഒരു വിസ്മയമായിരുന്നു , സ്‌നേഹ സമ്പന്നൻ ,
നിസ്വാർത്ഥ സേവകൻ , ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള നേതാവായിരുന്നിട്ടും ലോക തലത്തിൽ അറിയപ്പെടുന്ന വെക്തിയായിട്ടും അതീവ വിനയാന്വിധൻ , ആർക്കും ഏതു പാതിരാത്രിയിലും സമീപിക്കാമായിരുന്ന ഉത്തമ പൊതു പ്രവർത്തകൻ ,
അദ്ദേഹത്തിന്റെ ആദർശ നിഷ്ടയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാക്കിയത്, സാത്വിക സ്രേഷ്ടനായ ഒരു മഹാ മനീഷിയായി അദ്ദേഹം ജീവിച്ചു ,രാഷ്ട്രീയത്തിൽ ഇത്രയൊക്കെ സത്യസന്ധത സാധ്യമാകുമോ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് സേട്ട് സാഹിബ് , പൊതു പ്രവർത്തനം ആരാധനാ സമാനമായ ഒരു സദ് കർമ്മമാണെന്നായിരുന്നു സേട്ട് സാഹിബിന്റെ നിലപാട് , രാഷ്ട്രീയത്തിന് ഒരു സദാചാര മുഖമുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചു , ജീവിതാവസാനം വരെ വ്യക്തി ജീവിതത്തിൽ വിശുദ്ധി പുലർത്തി ,
അര നൂറ്റാണ്ട് കാലം സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിട്ടും ഇത്തിരി പോലും കളങ്കമേൽക്കാതെ ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് സേട്ട് സാഹിബിനെ ഇന്നത്തെ രാഷ്ട്രീയ നേതാക്കളിൽ നിന്നും ഏറെ വ്യത്യസ്ഥനാക്കുന്നതും ,

രാഷ്ട്രീയത്തിൽ സേട്ട് സാഹിബിന്റെ ഏറ്റവും വിലപ്പെട്ട സംഭാവന പിന്നോക്ക ന്യൂനപക്ഷ സമൂഹത്തിനു കൃത്യമായ ദിശാബോധം നൽകി എന്നതാണ് ,
അവകാശ സമരങ്ങൾക്കും പൗരാവകാശ നിഷേധങ്ങളോടുള്ള പ്രതിഷേധങ്ങൾക്കും ജനാധിപത്യ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ രീതിക്ക് അദ്ദേഹം വഴി തുറന്നു ,
സേട്ടു സാഹിബ് നേതൃത്വം കൊടുത്ത സമരങ്ങളെല്ലാം ജനാധിപത്യ മൂല്യങ്ങളിൽ നീതി പുലർത്തുന്നവയായിരുന്നു

സജീവ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ ജീവിത വിശുദ്ദിയെ എങ്ങനെ കാത്തു സൂക്ഷിക്കാമെന്നതിന്റെ ഏറ്റവും നല്ല മാതൃകയാണ് മഹാനായ സേട്ടു സാഹിബ് ഉന്നത സ്ഥാനങ്ങൾ വഹിക്കുമ്പോഴും വലിയ സുഹൃത്ത് വലയത്തിനുടമയായ അദ്ദേഹം അവിഹിതമായി ആരിൽ നിന്നും ഒന്നും സമ്പാദിക്കരുതെന്നു നിർബന്ധമുള്ള ആളായിരുന്നു , തന്റെ നിലപാടുകൾ ആരുടെ മുന്നിലും മുഖത്ത് നോക്കി വെട്ടിത്തുറന്നു പറയാൻ സേട്ടു സാഹിബിനു ഒരു മടിയും ഇല്ലായിരുന്നു ലളിതവും ആർഭാട രഹിതവുമായിരുന്ന ജീവിത രീതി പുലർത്തിയതോടൊപ്പം ആഡംബരം കാണിക്കുന്നവരോട് സൗമ്യമായി അതൊഴിവാക്കാൻ ഗുണദോശിക്കാറുണ്ടായിരുന്നു ,

മുന്നര പതിറ്റാണ്ട് പാർലിമെന്റിൽ അംഗമായിരുന്നിട്ടും സേട്ട് സാഹിബിന് സ്വന്തമായി ഒരു വാഹനം പോലും ഉണ്ടായിരുന്നില്ല , ഡൽഹിയിലാവുമ്പോൾ മിക്കപ്പോഴും ഓട്ടോറിക്ഷയിലും ബസ്സിലും ആയിരുന്നു അദ്ദേഹത്തിൻറെ യാത്ര ,
ഒരിക്കൽ എറണാകുളത്ത് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോവാനായി ഓട്ടോറിക്ഷ കാത്തിരിക്കുന്ന സേട്ട് സാഹിബിനെ കണ്ട ഒരു പ്രമുഖ വ്യക്തി കാറു വാങ്ങിത്തരാമെന്നു പറഞ്ഞു അദ്ദേഹത്തെ സമീപിച്ചെങ്കിലും അതിന്റെ പെട്രോൾ എനിയ്ക്ക് ബാധ്യതയാവും എന്ന് പറഞ്ഞു അത് സ്നേഹപൂർവ്വം നിരസിക്കുകയായിരുന്നു അദ്ദേഹം

ഒരിക്കൽ ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ Respect രാജീവ് എന്ന് സേട്ട് സാഹിബ് അഭിസംബോധന ചെയ്തത് പരിഭാഷകൻ ആരാധ്യനായ രാജീവ്ജി എന്ന് എന്ന് പരിഭാഷപ്പെടുത്തുകയും അത് വീണ്ടും ആവർത്തിക്കുന്നത് കണ്ടപ്പോൾ സേട്ടു സാഹിബ് ഇടയ്ക്ക് പ്രസംഗം നിർത്തി
" എനിക്ക് ആരാധ്യനായി എന്നെ പടച്ച റബ്ബ്‌ മാത്രമാണുള്ളത്‌ വേറൊരു ആരാധ്യനും എനിക്കില്ല" എന്ന് പരിഭാഷകനോടായി അദ്ദേഹം ഓർമ്മിപ്പിച്ചു , വിശ്വാസത്തിൽ ഒരു വിട്ടു വീഴ്ചയും അദ്ദേഹം കാണിക്കാറില്ല .

1960ൽ മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന സെക്രട്രറി , 1961ൽ സംസ്ഥാന വൈസ് പ്രസിഡണ്ട് 1962 മുതൽ 73 വരെ ലീഗിന്റെ ദേശീയ സെക്രട്രറി 1973 മുതൽ 1992 വരെ മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡണ്ട്
ബാബരി മസ്ജിദ് പതനത്തിനത്തിനു ശേഷം നരസിംഹ റാവു നേതൃത്വം നൽകുന്ന കോൺഗ്റസ്സിനോടുളള മുസ്ലിം ലീഗിന്റെ സമീപനത്തിൽ പ്രതിഷേധിച്ചു ലീഗിൽ നിന്ന് രാജിവച്ചു ഇന്ത്യൻ നാഷണൽ ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുകയും മരണം വരെയും അതിന്റെ അധ്യക്ഷ പദവി അലങ്കരിക്കുകയും ചെയ്തു ,

ഭരണകൂട ധിക്കാരങ്ങളോടും അധികാര രാഷ്ട്രീയത്തിന്റെ അടിമത്തത്തോടും നിരന്തരമായി കലഹിച്ചു എന്ന സവിശേഷതയാണ് അദ്ദേഹത്തെ ഇപ്പോഴും ജന ഹൃദയങ്ങളിൽ ആദർശ രാജകുമാരനായി നിലനിർത്തുന്നത് ,
ഇന്ദിരാഗാന്ധി മുതൽ നരസിംഹ റാവു വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ഗര്‍ജിച്ചിരുന്ന സിംഹം തന്നെയായിരുന്നു ഹാജി സേട്ട്. ഇസ്ലാമിക ശരീഅത്ത് വിഷയത്തിലും ബാബരി മസ്ജിദ് വിഷയത്തിലും അലിഗഢ് സർവ്വ കലാശാലയുടെ ന്യൂനപക്ഷ പദവിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിലും ആ ബില്ല് പാർലിമെന്റിനകത്തു പരസ്യമായി പറിച്ചെറിഞ്ഞ് സേട്ടു സാഹിബ് ഉയര്‍ത്തിയ പ്രതിഷേധം ചരിത്രത്തിന്റെ ഭാഗമാണ്.

ലോകമുസ്ലിംകളുടെ പരമോന്നത വേദിയായ റാബിത്തയിൽ അംഗത്വം ,
മാറി മാറി വരുന്ന എല്ലാ ഭരണാധികാരികളോടും നല്ല ബന്ധം ,
ഒന്നു ശ്രമിച്ചാൽ എന്തും നേടിയെടുക്കാമായിരുന്ന സ്വാധീനം ,
പക്ഷെ ജീവിതം സമുദായത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച സേട്ടു സാഹിബിനു സമുദായത്തിന്റെ രോധനവും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമല്ലാതെ വേറൊന്നും തന്നെ ലക്ഷ്യമായുണ്ടായിരുന്നില്ല സമ്പന്നനായി ജനിച്ചു അവസാനം വാടക വീട്ടിൽ ഒന്നുമില്ലാതെ ഫക്കീറായി മരണത്തിനു മുമ്പിൽ കീഴടങ്ങുമ്പോഴും ആദർശത്തിന്റെ രാജകുമാരനായിക്കൊണ്ട് തന്നെയായിരുന്നു ആ മഹാന്റെ മടക്കം ,
പലതരത്തിലും മലിനമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കാലം തേടുന്നതും ഇന്ന് ഇല്ലാതെ പോയതും സേട്ട് സാഹിബിനെപ്പോലെ ഒരു നേതാവ് തന്നെയാണ് ,

തന്റെ ജീവിതം ചരിത്ര വിദ്യാർത്ഥികൾക്ക് പാഠമാക്കി കാല യവനികകൾക്കുള്ളിലേക്ക് മറഞ്ഞുപോയ മഹാനായ മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം കണ്ണീർ പൂക്കൾ അർപ്പിക്കുന്നു ...

അള്ളാഹു ആ മഹാനുഭാവന്റെ ബർസഖീ ജീവിതവും പാരത്രിക ജീവിതവും ധന്യമാക്കട്ടെ ആമീൻ

കടപ്പാട്

ഇന്ത്യാ വിഭജനത്തിന്റെ രക്തം പൊടിയുന്ന ഭീഷണ നാളുകളില്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ്‌ നല്ലതെന്ന്‌ മുസ്‌ലിം ലീഗിനെ ഉപദേശിച...
17/04/2019

ഇന്ത്യാ വിഭജനത്തിന്റെ രക്തം പൊടിയുന്ന ഭീഷണ നാളുകളില്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതാണ്‌ നല്ലതെന്ന്‌ മുസ്‌ലിം ലീഗിനെ ഉപദേശിച്ചവരോട്‌ കെ.എം സീതി സാഹിബ്‌ പറഞ്ഞു:
'പ്രതിസന്ധി ഘട്ടങ്ങളില്‍ ചുവടുറച്ചു നിന്ന സമൂഹങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ജനം അനിശ്ചിതത്വത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന്‌ പറയുന്നത്‌ ഭീരുത്വം മാത്രമല്ല, ഒരു സമൂഹത്തിന്റെ കൂട്ട ആത്മഹത്യക്ക്‌ തുല്യവുമാണ്‌.....

മുസ്ലിം കൈരളിയുടെ നവോത്ഥാന നായകന്‍ കെ.എം സീതി സാഹിബിന്റെ ഓര്‍മ്മകള്‍ക്ക് 58 വയസ്സ്. അല്ലാഹു ദറജ ഉയര്‍ത്തി കൊടുക്കട്ടെ.. ആമീൻ

11/04/2019

മരണം എന്റെ പിന്നാലെ ഉണ്ട് പക്ഷെ തിരിഞ്ഞോടാൻ ഞാനില്ല

#രാഹുൽ_ഗാന്ധി

10/04/2019

#നാം_മറക്കണോ_ഇതെല്ലാം

ലോകരാജ്യങ്ങളുടെ ആദരവ് ഭാരതത്തിന് നേടി തന്ന ധീര വനിത ധീര രക്തസാക്ഷിത്വത്തിന് മുന്നിൽ പ്രണാമം.......1984ഒക്ടോബർ 31 ന് രാവി...
31/10/2018

ലോകരാജ്യങ്ങളുടെ ആദരവ് ഭാരതത്തിന് നേടി തന്ന ധീര വനിത

ധീര രക്തസാക്ഷിത്വത്തിന് മുന്നിൽ പ്രണാമം.......
1984ഒക്ടോബർ 31 ന് രാവിലെ ഓറഞ്ചു നിറത്തിലുള്ള ഒരു സാരിയുമുടുത്താണ് ഇന്ത്യ മഹാ രാജ്യത്തിൻറെ ചരിത്രം കറുപ്പ് കൊണ്ട് മൂടിയ നിമിഷങ്ങളിലേക്ക് ഇന്ദിര ഇറങ്ങി നടന്നത്. ബ്രിട്ടീഷ് അഭിനേതാവ് പീറ്റർ ഉസ്റ്റിനോവിന് ഒരു ഡോക്യൂമെൻറി തയ്യാറാക്കാൻ ഉള്ള ഇന്റർവ്യൂവിലേക്ക് നടന്നടുക്കക്കവേ സുരക്ഷാ ഉദ്യോഗസ്ഥരായ സത്വാന്ത്, ബിയാന്ത് എന്നിവർ ഉതിർത്ത 33 റൗണ്ട് വെടിയുണ്ടകൾ ഉരുക്ക് വനിതയുടെ ചുളിവ് വീണ മാർദ്ദവ മാംസങ്ങളിലേക്ക് ഏറ്റു വാങ്ങി നിലം പതിക്കുമ്പോൾ നിമിഷങ്ങൾക്കകം രാജ്യമെമ്പാടും അതിൻറെ അലയൊലികൾ പ്രകമ്പനം കൊണ്ടു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് കുതിച്ചു പാഞ്ഞ ആംബുലൻസിൽ സോണിയാ ഗാന്ധിയുടെ മടിയിൽ കിടന്ന് ജീവൻറെ അവസാന തുടിപ്പും മാഞ്ഞു പോകുമ്പോൾ മരിക്കുന്നതിന് തലേ ദിവസം ഒറീസ്സയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന തൻറെ അവസാന പ്രസംഗത്തിൽ ഒരുൾവിളിയോടെ എന്നവണ്ണം ഇന്ത്യയുടെ ഒരേയൊരു പ്രിയദർശിനി പറഞ്ഞ വാക്കുകൾ അറംപറ്റി..
"ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തു
കയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും".
ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ ഇതുപോലെ മറ്റൊരു വനിത പ്രിയദർശിനിക്ക് മുൻപും ശേഷവും ഇന്ത്യ കണ്ടിട്ടില്ല.
1928 ൽ പത്തു വയസ്സ് മാത്രം പ്രായമുള്ള കാലത്തു ഹിമാലയത്തിലെ മസൂറിയിൽ വേനലവധിക്കാലം ചിലവഴിക്കെ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കനൽപദങ്ങൾക്ക് തീ കൂട്ടുന്ന തിരക്കുകൾക്കിടെ പ്രിയ പുത്രിക്ക് നെഹ്റു അയച്ച ലോക പ്രശസ്തമായ "ഒരച്ഛൻ മകൾക്കയച്ച കത്തുകൾ" വായിച്ചു കൊണ്ടാണ് ഇന്ദിര ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്ത്തിക്കാനും ആ ആദ്യകാല വായനകൾ തന്നെ ധാരാളമായിരുന്നു.
സ്വാതന്ത്ര സമര കോലാഹലങ്ങളുടെ വേലിയേറ്റങ്ങളിൽ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയിൽ അതിൻറെ നെടുംതൂണായിരുന്
ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ട് തന്നെ ഇന്ത്യയുടെ ജീവൻ പരുവപ്പെടുന്നതു
ം ശക്തിയാർജ്ജിക്കുന്നതും വളരെ അടുത്ത് നിന്ന് കണ്ടു കൊണ്ടാണ് അവർ വളർന്നത്. കുഞ്ഞും നാളിൽ കുട്ടികളുടെ പേരിൽ 'വാനര സേന' രൂപീകരിച്ചു നേതാക്കൾക്കുള്ള കത്തുകൾ ഒളിച്ചു കടത്തിയും പിൽക്കാലത്തു കിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വരിച്ചും മൂർച്ച കൊണ്ട ആ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവികളില
ൂടെ പലവുരു ചുറ്റിമറിഞ്ഞാണ് നെഹ്രുവാനന്തര ഇന്ത്യയുടെ ഭാഗദേയം നിർണ്ണയിക്കാൻ പ്രധാന മന്ത്രി പദത്തിലെത്തുന്നത്.
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ്സ് നേതൃത്വം ഇന്ദിരയെ ആനയിക്കുമ്പോൾ 49 വയസ്സുള്ള ആ വിധവക്ക് 49 കോടി ജനതയുടെ ഭാഗദേയം നിർണയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സന്ദേഹിച്ചവർ കുറവല്ല. അതീവ ബുദ്ധിവൈഭവമോ, നല്ല വാക്ചാതുരിയോ ഇല്ലാത്ത, ഇന്ദിരയെ, പാർലമെന്റിൽ പോലും കൃത്യമായി മറുപടി പറയാൻ കഴിവില്ലാത്തവൾ എന്ന് പലരും പരിഹസിച്ചിരുന്നു. "പപ്പുമോൻ" എന്ന പദത്തിന് പകരം "പപ്പി മോൾ" എന്ന സ്ത്രീ ലിംഗം അന്ന് രൂപം കൊള്ളാത്തത് കൊണ്ട് മാത്രമാകാം അന്നവർ ആ പ്രയോഗത്തിൽ നിന്നും രക്ഷപ്പെട്ടത്.
പക്ഷെ, കാലം കരുതിവെച്ച അസാമാന്യ ധീരതയോടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോൾ പിൽക്കാലത്തു ലോകം പറഞ്ഞു തുടങ്ങി ഇന്ത്യയെന്നാൽ ഇന്ദിരയാണ്.. 1971 ൽ ലോക ചരിത്രത്തിൽ തന്നെ സമാനതകളോ, കേട്ട് കേൾവി പോലും ഇല്ലാത്ത യുദ്ധത്തിലൂടെ പാക്കസ്ഥാനെ തറ പറ്റിച്ചു ബംഗ്ലാദേശ് എന്ന രാജ്യം നിർമ്മിച്ച് കൊടുത്തപ്പോൾ ആ ധീരതക്ക് മുൻപിൽ ലോകം അമ്പരന്നതാണ്. ഡിസം. 4 ന് തുടങ്ങി 16 ന് യുദ്ധം അവസാനിക്കിമ്പോഴേക്കും, വെറും 13 ദിവസം കൊണ്ട് പാക്ക്സിസ്ഥാൻറെ 93,000 പട്ടാളക്കാരെ യുദ്ധ തടവുകാരാക്കി പിടിച്ചു, ബംഗ്ളാദേശിനെ സ്വതന്ത്രമാക്കി ശൈഖ് മുജീബ് റഹമാനെ അവർ ഏൽപ്പിച്ചു കഴിഞ്ഞിരുന്നു. അതിൻറെ നന്ദി സൂചകമായാണ് ബംഗ്ളാദേശിൻറെ പരമോന്നത ബഹുമതി നൽകി അവർ ഇന്ദിരാജിയെ ആദരിച്ചത്. പാക്കിസ്ഥാന് ഇന്ത്യയോടുള്ള വെറുപ്പ് ബംഗ്ലാദേശിന് ഇല്ലാത്തതും ഇന്ദിരാ എന്ന അസാമാന്യ വ്യക്തിത്വത്തെ അവർ നന്ദിയോടെ ഓർക്കുന്നത് കൊണ്ടാണ്.
"ഇന്ത്യയുടെ നാലതിരുകളെ കാത്തു രക്ഷിക്കാൻ ദൈവം ഇറക്കിയ ദുർഗ്ഗാ ദേവിയാണ് ഇന്ദിര" എന്ന് സാക്ഷാൽ അടൽ ബിഹാരി വാജ്പേയീ കവിത പാടിയത് ഈ ആർജ്ജവം കണ്ട് ത്രില്ലടിച്ചപ്പോഴാണ്.
സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. അന്ന് വരെ ജമീന്ദാർമാരുടേയ
ും സ്വകാര്യ വ്യക്തികയുടെയും കൈവശമായിരുന്ന ബാങ്കിങ് മേഖലയെ 14 ബാങ്കുകൾ ദേശസാൽക്കക്കരിച്ചു കൊണ്ട് ഇന്ദിര നിയമ നിർമ്മാണം നടത്തിയപ്പോൾ ഇടപെടലുകളിലെ ധീരത ഇന്ത്യൻ ജനത അനുഭവിച്ചറിഞ്ഞു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്. മോഡിയുടെ നോട്ട് നോരോധനം പോലെ സമ്പത് വ്യവസ്ഥ കുത്തുപാളയെടുക്കുകയല്ല അന്നുണ്ടായത് പകരം, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. തൊട്ടടുത്ത വർഷങ്ങളിൽ ഈ ദേശ സാൽക്കക്കരണം ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ മേഖലകളിലേക്കെല്
ലാം ഇന്ദിര വ്യാപിപ്പിച്ചു.
വിഭജനത്തിൻറെ ആഴവും പരപ്പും, അതുണ്ടാക്കിയ അസ്വസ്ഥതയും നന്നായി അറിയുന്ന നെഹ്രുവിന്റെ പുത്രിക്ക് വീണ്ടുമൊരിക്കൽ കൂടി അത് ആവർത്തിക്കുന്നത് കണ്ടിരിക്കാനുള്ള മനസ്സില്ല എന്ന പ്രഖ്യാപനത്തിൽ നിന്നാണ് ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഉണ്ടായത്. രാജ്യത്തിൻറെ അഖണ്ഡതക്ക് മേൽ ഖലിസ്ഥാൻ വാദികൾ സുവർണ്ണ ക്ഷേത്രത്തിനകത്തു കയറി പുതിയ ചോദ്യ ചിഹ്നങ്ങൾ പടുത്തുയർത്തിയപ്പോൾ, ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈന്യത്തിന് സുവർണക്ഷേത്രത്ത
ിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ അവർ ഉത്തരവിട്ടു. അതിന് പിൽക്കാലത്ത് അവർ നൽകിയ വിലയാണ് സ്വന്തം ജീവൻ.
ഹരിത വിപ്ലവവും ധവള വിപ്ലവവും ഭംഗിയാക്കി ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച ഇന്ദിരയുടെ മറ്റൊരു ആർജ്ജവമാണ് ഇന്ത്യയുടെ ആദ്യ അണു പരീക്ഷണവും. "ബുദ്ധൻ ചിരിക്കുന്നു" എന്ന പേരിൽ പൊഖ്റാനിൽ 1974 ൽ അവർ ആദ്യ ആണവ പരീക്ഷണത്തിന് അനുമതി നൽകുമ്പോൾ പാക്കിസ്ഥാൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ പോയി കരയുകയായിരുന്നു. കാരണം 3 വർഷങ്ങൾക്ക് മുൻപ് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണല്ലോ ഇന്ദിര ബംഗ്ളാദേശ് വിമോചനത്തിലൂടെ അവർക്ക് നൽകിയത്.
ചുരുക്കത്തിൽ, വിലയേറിയ കോട്ടും നിരോധിച്ച നോട്ടും കൊണ്ട് 56 ഇഞ്ചിന്റെ മഹിമ പറഞ്ഞത് കൊണ്ടല്ല ഇന്ദിരയെ ലോകം ഉരുക്കു വനിതാ എന്ന് വിളിച്ചത്.
ലോകം അന്നേ വരെ ദർശിച്ചിട്ടിലാത
്ത ധീരത അതൊന്ന് കൊണ്ട് മാത്രമാണ്, ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളി ഇന്ത്യയുടെ ഒരേ ഒരു ഇന്ദിര ലോകത്തിൻറെ ഇന്ദിരയായി ഒന്നാമതെത്തിയത്.
ഇന്ത്യയുടെ അഖണ്ഡതക്ക് മേൽ രക്താഭിഷേകം കൊണ്ട് പൂർണ്ണതയേകിയ ആ ഒരു പ്രധാന മന്ത്രിയുടെ പേര് അവരുടെ രക്ത സാക്ഷി ദിനത്തിൽ പോലും ഒന്ന് സ്മരിക്കാൻ ഇന്നത്തെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ രാജ്യ സ്നേഹവും രാഷ്ട്ര ശാപവും വരും നാളുകളിൽ ഇന്ത്യൻ ജനത വേർതിരിക്കപ്പെടുക തന്നെ ചെയ്യും. ജനത അതിൻറെ പൈതൃകത്തിന് മേൽ ചാർത്തപ്പെട്ട പാപക്കറകളെ ചൂണ്ടു വിരലിൽ മഷി പുരട്ടി തുടച്ചു നീക്കുന്ന കാലം അതിവിദൂരമല്ല..
1984 ഒക്ടോ. 31 ന് രാജ്യമാകെ പടർന്നു പന്തലിച്ച ഇന്ദിരാ എന്ന വൻമരം 33 റൗണ്ട് വെടിയുണ്ടകളേറ്റ് കടപുഴകി വീഴുമ്പോൾ അവരെ നെഞ്ചേറ്റിയിരുന്ന ഒരു ജനത ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ പ്രതികാരത്തെ തിരിച്ചറിഞ്ഞു സിഖ് സമൂഹത്തിന് മേൽ രോഷം അഴിച്ചു വിട്ടതിനും ഇന്ത്യ സാക്ഷിയായി..
എങ്കിലും, പ്രിയദർശിനിയുടെ അവസാന പ്രസംഗത്തിലെ വാക്കുകൾ ഇന്നും ഹിമാലയൻ താഴ്വരകളിലൂടെ ഒഴുകി കന്യാകുമാരിയുടെ വിസ്തൃത വിഹായസ്സിലൂടെ ഒഴുകി പരന്നു നടക്കുന്നുണ്ട്.
"ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തു
കയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും"....

Address

Mannarkkad
678595

Website

Alerts

Be the first to know and let us send you an email when Saleem Mannarkkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Saleem Mannarkkad:

Shortcuts

Share

Category