Team Swada

Team Swada

Share

Education

01/09/2025

ഈജിപ്തിലെ ജാമിഉൽ അസ്ഹറിലേക്ക് 'ഹദീസ് ദൗറ കോഴ്സി'ൻ്റെ ഭാഗമായി പുറപ്പെടുന്ന പ്രിയ സുഹൃത്ത് മുസമ്മിൽ സിദ്ധീഖിന് Muzammil Siddique ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️
Wishing a remarkable journey


31/08/2025

ഒരുപാട് കാലം കാത്തു വെച്ച ആഗ്രഹത്തിനു ഇന്നാണ് പിറ കൊണ്ടത്. ഓർക്കൂട്ട്, ഞങ്ങളെ ഞങ്ങളാക്കിയ റോസാപ്പൂക്കൾക്ക്‌..
ദാറുൽ ഹുദാ മുപ്പത്തിയൊന്നാം ബാച്ച് ( TEAM SWADA) ഉമ്മമാരുടെ സംഗമം. നീണ്ട വ്യാഴവെട്ടക്കാലം പരിസമാപ്തി കുറിക്കാനിരിക്കുമ്പോൾ ഞങ്ങളുടെ ഉമ്മമാർ പരസ്പരം കാണാൻ കൊതിച്ചു കൊണ്ടിരുന്ന ആ ദിവസം.
പറയാനും കേൾക്കാനും ഏറ്റവും നല്ല കൂട്ട് ഉമ്മ തന്നെ. തന്റെ മക്കളെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് അവർ. ആയുസ്സ് മുഴുക്കെ മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ആ ജന്മങ്ങൾക്ക് പകരം കൊടുക്കാൻ പ്രാർത്ഥനകൾ മാത്രമാണ് ഞങ്ങളുടെ അടുക്കലുള്ളത്. ആ സാമീപ്യം തന്നെ അനുഗ്രഹമായി കണ്ട അനേകം പണ്ഡിത മഹത്തുകളുടെ പിൻമുറക്കാരാണ് ഞങ്ങൾ. ഞങ്ങൾക്കായ് പതിനൊന്നു വർഷമായി താങ്ങും തണലുമായി നില കൊണ്ട ഉമ്മമാർ സംഗമിച്ച അനുഗ്രഹീത വേദി.
ഓർക്കാൻ നല്ല ഒരുപാട് ഓർമകൾ അവശേഷിച്ചു കൊണ്ട് പാണക്കാട് ഹാദിയ CSE വിട്ടിറങ്ങുമ്പോൾ ഒരിക്കൽ കൂടി ഇതുപോലെ കൂടണമെന്നാഗ്രഹികാത്ത ആരുമില്ല. അത്രയും ഹൃദയം സന്തോഷത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്.
നന്ദി.... ഓർമകൾ സമ്മാനിച്ചതിന്...
നന്ദി.... ഞങ്ങളുടെ കൂടെ ഇരുന്നതിന്...
നന്ദി.... അകമഴിഞ്ഞ പിന്തുണക്കും സഹകരണങ്ങൾക്കും പങ്കാളിത്തത്തിനും...

07/01/2024

Euphoria Stories 03

ഇടുക്കിയുടെ തട്ടുതട്ടായി കിടക്കുന്ന മനോഹരമായ ഭൂപ്രകൃതിപോലെ തന്നെ മനോഹരമാണ് അവിടേക്കുള്ള യാത്രയും. നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ ആദ്യം കാഴ്ചകളെക്കാൾ മറ്റു കാര്യങ്ങളെ മനസ്സിലാക്കിയിരിക്കണം. പ്രമുഖചിന്തകനും എഴുത്തുകാരനുമായ അജയ് പി മങ്ങാട്ട് പറയുന്നുണ്ട്.ഇടുക്കി പൊതുവെ തമിഴ്-മലയാളി കുടിയേറ്റക്കാരുടെയും യാത്രികരുടെയും സംഗമ ഭൂമിയായി ഇടുക്കിയെയും മറ്റു നഗരങ്ങളെയും കാണാവുന്നതാണ്. അഞ്ചു ശതമാനത്തോളം മലയാളികളുള്ള ജില്ല.
ഒരുപാടു വിശേഷണങ്ങളുടെ സങ്കരഭൂമി. ഞങ്ങൾ കൃത്യമായി ഹോട്ടലിലെത്തിച്ചേരുമ്പോൾ സമയം ഇത്തിരി വൈകിയിരുന്നു. ഭക്ഷണവും മറ്റും കഴിഞ്ഞ് ട്രക്കിങ്ങിന് ജീപ്പിൽ കയറി. പിടിച്ചാ കിട്ടാത്ത പോക്ക്. കുന്നിന് മുകളിലെത്തി പാറകൾക്കിടയിലൂടെ നടന്ന് ഇഴഞ്ഞുള്ള യാത്ര. പരസ്പരം പാര വെച്ചുള്ള നിമിഷങ്ങൾ. ഫോട്ടോ എടുക്കലും മറ്റുമായി കളിച്ചു ചിരിച്ച നേരങ്ങൾ.
തിരിച്ച് ഹോട്ടലിലെത്തി. അടുത്ത മല കയറ്റത്തിന് പതിയെ തുടക്കം കുറിച്ചു. നർമങ്ങളിലലിഞ്ഞ് ചേർന്ന കാൽനട യാത്ര. ആകാശം തൊട്ടിരിക്കുന്ന പാറക്കു മുകളിൽ വലിഞ്ഞു കയറി മേഘം തൊട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. കൂടെ പാറപ്പുറത്തിരുന്ന് ശുഹൈബുസ്താദിൻറെ ഒരു ഹുദവിയുടെ നാനാതലങ്ങളെ കുറിച്ചുള്ള ആത്മവിചിന്തനത്തിന്റെ ഏടുകൾ തുറന്നിട്ടു.
പിന്നെ അല്ലാഹുവിന്റെ അത്ഭുതങ്ങളുടെ ലോകത്തെ കുറിച്ചറിയുന്ന മല യാത്ര. അങ്ങനെയങ്ങനെ....
ഒരുപാട് അത്യപൂർവ്വ ചിത്രങ്ങൾ. ഞങ്ങൾ മൂന്നാറിലേക്ക് മടങ്ങുകയാണ്. രാമൽക്കൽ മേടിന്റെ സൗഖുമാര്യതയിൽ മേടുകളെ തേടി വന്ന കാറ്റുകൾക്ക് പലതും ഞങ്ങളോട് പറയാനുണ്ടായിരുന്നു. പലതും ഓർമകളുടെ അറകളിൽ പൂട്ടിട്ട് മൂടി അടുത്തൊരു യാത്രക്കായി കൂപ്പുകൂട്ടി. പറയാൻ കൊതിക്കുന്ന വാക്കുകളിലൊക്കെയും മേടിലെ സാഹസങ്ങളും കഥകളുമായിരുന്നു.
അടുത്തൊരു യാത്രക്കുള്ള ഊർജം കൂടി സമ്മാനിച്ചായിരുന്നു ഈ മടക്കം. ബസ് മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.


07/01/2024

Euphoria Stories 02

അറബിക്കടലിന് മന്ദമാരുതൻ പതിയെയാണെങ്കിലും ഞങ്ങളെ വലയം ചെയ്യാൻ തുടങ്ങി. കിഴക്കിൻറെ വെനീസിലെ ഹൌസ് ബോട്ടിലൂടെ പുന്നമടക്കായലിൻറെ ഓളങ്ങളിലൂടെ ഒരു യാത്ര. സൌഹൃദം തുളുമ്പുന്ന സന്തോഷത്തിൻറെയും ആനന്ദത്തിൻറെയും നിമിഷങ്ങൾ... ഏകദേശം നാലരയോടടുത്ത് ബോട്ടിൽ കയറിയ ഞങ്ങൾ രണ്ടു മണിക്കൂറോളം ‍‍‍‍‍‍പുന്നമടക്കായലിലൂടെ അനന്തമായി ഒഴുകികൊണ്ടേയിരുന്നു. അതിനിടയിൽ ചൂടുള്ള ചായയും പഴംപൊരിയും...
കൂടെ സാഹസികന്മാരുടെ സ്പീട് ബോട്ട്...എന്തൊരു വൈബ്. പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ. തിരമാലകളെ വകഞ്ഞുമാറ്റി മുന്നോട്ടു കുതിക്കുന്ന ബോട്ടുകൾ. അതിൽ ആർത്തുവിളിക്കുന്ന കൂട്ടുകാർ. ഏറെ ആനന്ദനിർഭരത്താൽ കഴിഞ്ഞ രണ്ടുമണിക്കൂർ. ഇതേ സമയം ബോട്ടിലിരുന്ന് കച്ചേരി നടത്തുന്നവർ...പാടാൻ അറിയുന്നവരുടെയും അല്ലാത്തവരുടെയും സംഗമം. ചെറുപ്പത്തിലെ കേട്ട് പരിജയിച്ച കാവ്യലോകത്തിലെ അനർഘനിമിഷങ്ങൾ...
പറയാനും കാണാനും ഒരുപാടുണ്ടായിരുന്നു. കാരണം അനുഭവിക്കാത്തവയുടെ വിരോധികളാണ് നാം. ആര് എന്ത് പറഞ്ഞാലും അതിന് വ്യക്തമായ ഉത്തരം കിട്ടാതെ നമുക്ക് നിർവാഹമില്ല. ആലപ്പുഴയുടെ ഹൃദയത്തെ തൊട്ടൊഴുകുന്ന കായലിലൂടെ ആശ്വാസത്തിൻറെ സവാരി ഞങ്ങളുടെ ഭാവനയുടെ പുലരിക്ക് നാന്ദി കുറിച്ചു.
ഇനി സുന്ദരിയായ ഇടുക്കിയുടെ ഹൈറേഞ്ചിലൂടെ യാത്ര തുടരുകയാണ്. ഹൃത്തിൻറെ തമസ്സിൽ പുളകം ചുരത്തുന്ന ദേശീയ പാതയിലൂടെ മുന്നോട്ടു നീങ്ങി. പുലരി സമ്മാനിക്കുന്നത് ഒരുപക്ഷേ മനോഹരമായ കാഴ്ചകളായിരിക്കും.


07/01/2024

Euphoria Stories 01

യൂഫോറിയയുടെ യാത്ര ഇവിടം തുടങ്ങുകയാണ്. അറിവന്വേഷിയുടെ സുന്ദരമായ യാത്ര. ഏറെ സുകൃതവും മനോഹരവുമായതാണ് ഓരോ പ്രയാണങ്ങളും...സംസ്കാരത്തിന്റെ വ്യാപ്തിയും സംഗമവും കാഴ്ചപ്പാടുകളിലെ പുരോഗമനവും സമ്മാനിക്കുന്ന അപൂർവം ചില നിമഷങ്ങളാണ്.
വ്യാഴായ്ച രാത്രി പതിനൊന്ന് മണിയോടെ ബസിലും ട്രാവറിലുമായി ഞങ്ങൾ യാത്ര പുറപ്പെട്ടു. പെരിയോൻ കനിഞ്ഞ അനുഗ്രഹത്തിൽ ലയിച്ചുള്ള യാത്ര. മന്ദം മന്ദം തഴുകി വരുന്ന മന്ദമാരുതനും ഞങ്ങളോട് എന്തൊക്കെയോ പറയാൻ തുനിയുന്നതുപോലെ.....
സുബ്ഹി ബാങ്കിൻറെ വശ്യതയിൽ ലയിച്ചിരിക്കുന്ന അബ്റാർ ഇസ്ലാമിയ്യയിലായിരുന്നു ആദ്യ സന്ദർശനം. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെ അനുഗ്രഹീത പണ്ഡിതൻ മൂസ മൗലവിയുടെ സ്ഥാപനം. ഏറെ ഉഷ്മളമായ ആതിഥ്യം. ഹൃദയം തൊടുന്ന വാക്കുകളാൽ സ്വീകരിച്ചിരുത്തിയവർ. മനസ്സു നിറയുന്ന സമീപനങ്ങൾ. എല്ലാത്തിലുപരി അച്ചടക്കമുള്ള ജ്ഞാന സമുച്ചയം. അങ്ങനെയങ്ങനെ...
നവാസുസ്താദിൻറെയും ശുഹൈബുസ്താദിൻറെയും ഹൃദയഹാരിയായ ക്ലാസുകൾ... ഞങ്ങളുടെ ഉപഹാര സമർപ്പണം. കൃതജ്ഞത രേഖപ്പെടുത്തൽ എല്ലാം ഞങ്ങളുടെ മാനസ്സകങ്ങളിൽ കുളിർമഴ പെയ്യിച്ചു കൊണ്ടേയിരുന്നു. ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് കിഴക്കിൻറെ വെനീസിലേക്ക് പുറപ്പെടാനിരിക്കുമ്പോൾ അവിടെയും ഞങ്ങളെ തോൽപിച്ചു കൊണ്ട് അവർ അവരുടെ ക്യാമ്പസിൻറെ ഭാവി പരിവാടികളും പ്രതീക്ഷകളുമായി ഞങ്ങളുമായി സംഭാഷണം നടത്തി. അസാസും സ്വദയും ഇക്കാലയളവിൽ ചെയ്ത പ്രവർത്തനങ്ങളെ പരസ്പര കൈമാറ്റം ചെയ്യപ്പെട്ടു. എല്ലാം കേട്ട് ഉന്നതമായൊരു പ്രവർത്തനത്തിന് ചർച്ചകൾ വഴിമാറി.
ഒടുവിൽ ഇനിയും വരാമെന്ന് പറഞ്ഞ് പിരിയുമ്പോൾ എന്തൊക്കൊയോ പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ. കുറഞ്ഞ നേരമാണെങ്കിലും കോളേജും വിദ്യാർത്ഥികളും ഒരു സൗഹൃദത്തിൻറെ പുതുനാമ്പിൽ നിന്ന് തേൻ നുകർന്നിരുന്നു...
അപ്പോഴേക്കും കിഴക്കിൻറെ വെനീസ് ലക്ഷ്യമാക്കി ഞങ്ങൾ യാത്ര പുറപ്പെട്ടിരുന്നു...

'24

Photos from Team Swada's post 05/01/2024
Photos from Team Swada's post 05/01/2024

പാരമ്പര്യത്തെ കൂടെ കൂട്ടിയ മഹാനായ മൂസ ബർദലി(റ)യുടെ ശ്രമബലത്താൽ തെക്കൻ കേരളത്തിന്റെ രണ്ടാം പൊന്നാനിയെന്ന് വിശേഷിപ്പിക്കുന്ന വടുതലയിലെ ക്യാമ്പസിലാണ് ഇന്നത്തെ സന്ദർശനം. ഏറെ ഹൃദമായ സ്വീകരണം. ഉഷ്മളമായ പെരുമാറ്റ രീതി. സുബിഹിയോടാടുത്ത സമയം ക്യാമ്പസിൻ്റെ തിരുമുറ്റത്ത് എത്തിച്ചേർന്ന നങ്ങൾ നമസ്കാരം കഴിഞ്ഞ് സ്ഥാപനത്തിന്റെ ബഹുമാന്യ സാനിധ്യമായ ശിഹാബുദ്ദീൻ ഉസ്താദിൻ്റെ നേതൃത്വത്തിൽ പതിവുപോലെ നടന്നുവരുന്ന മഹാനായ മൂസ ബർദലി(റ) യുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും തുടർന്നുണ്ടായ ഉൽഘാടന സദസ്സിൽ ഉസ്താദവർകളുടെ സരളമായ ഭാഷണം ശ്രവിക്കാനും സാധിച്ചു. അൽഹംദുലില്ലാഹ്

Photos from Team Swada's post 05/01/2024

പാരമ്പര്യത്തെ കൂടെ കൂട്ടിയ മഹാനായ മൂസ ബർദലി(റ)യുടെ ശ്രമബലത്താൽ തെക്കൻ കേരളത്തിന്റെ രണ്ടാം പൊന്നാനിയെന്ന് വിശേഷിപ്പിക്കുന്ന വടുതലയിലെ ക്യാമ്പസിലാണ് ഇന്നത്തെ സന്ദർശനം. ഏറെ ഹൃദമായ സ്വീകരണം. ഉഷ്മളമായ പെരുമാറ്റ രീതി. സുബിഹിയോടാടുത്ത സമയം ക്യാമ്പസിൻ്റെ തിരുമുറ്റത്ത് എത്തിച്ചേർന്ന ഞങ്ങൾ നമസ്കാരം കഴിഞ്ഞ് സ്ഥാപനത്തിന്റെ ബഹുമാന്യ സാനിധ്യമായ ശിഹാബുദ്ദീൻ ഉസ്താദിൻ്റെ നേതൃത്വത്തിൽ പതിവുപോലെ നടന്നുവരുന്ന മഹാനായ മൂസ ബർദലി(റ) യുടെ മഖ്ബറ സിയാറത്ത് ചെയ്യുകയും തുടർന്നുണ്ടായ ഉൽഘാടന സദസ്സിൽ ഉസ്താദവർകളുടെ സരളമായ ഭാഷണം ശ്രവിക്കാനും സാധിച്ചു. അൽഹംദുലില്ലാഹ്

05/01/2024

"യൂഫേറിയ" അഥവാ സന്തോഷം. അനുഭവങ്ങളെയും ഓർമ്മകളെയും അതിലൂടെ സന്തോഷളേയും തേടിയാണ് ഓരോ യാത്രകളും പുറപ്പെടുന്നത്. അത്തരമൊരു സന്തോഷത്തിന്റെ നിധി തേടിയുള്ള ഒരു കൊച്ചു യാത്രയുടെ തുടക്കമാണിത്. വന്ദ്യ പിതാവിനോടും ഗുരുവിനോടും സലാം പറഞ്ഞ് , മൗനമായി അൽപ്പം പ്രാർത്ഥിച്ച്,പുതിയ ആകാശങ്ങളെ തേടി, എന്നെന്നും ഓർത്തുവെക്കാൻ ഇത്തിരി ഓർമ്മകളെ തേടി, ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരിറ്റ് മനുഷ്യരെ തേടി തെക്കിന്റെ കാശ്മീരിലേക്ക് ഒരു യാത്ര.നാഥാ.. എല്ലാത്തിനും നീ കാവൽ 💓

Euphoria'24

04/01/2024

ഇമാം അഹ്‌മദ്(റ) പതിനാറ് വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് ഹദീസ് തേടിയുള്ള പുറപ്പാട്. കൂഫയിലേക്കുള്ള ആദ്യ യാത്ര ഹിജ്റ 183-ലായിരുന്നു. മൂന്നു വർഷം അവിടെ തങ്ങി. 186-ൽ ബസ്വറയിലേക്ക് വിട്ടു. 187-ൽ പിന്നെ സുഫ്യാനുബ്നു ഉയയ്നയെ തേടി മക്കയിലേക്ക്. ഈ യാത്രയിൽ ആദ്യ ഹജ്ജ് ചെയ്തു. പിന്നെ ശൈഖ് അബ്‌ദുറസാഖിനെ തേടി 197-ൽ യമനിലെ സ്വൻആഇലെത്തി. ഇവിടേക്ക് യഹ്‌യബ്നു മുഈനും സഹയാത്രികനായുണ്ടായിരുന്നു. വിജ്ഞാനവും ഹദീസും തെരഞ്ഞു രാജ്യാതിർത്തികൾ കടന്നു. ശാമിലെ മുക്കുമൂലകൾ നടന്നു. ചെങ്കടൽ തീരത്തെ നാടുകളും പടിഞ്ഞാറൻ നാടുകളും അൾജീരിയയും മക്കയും മദീനയും ഹിജാസും യമനും ഇറാഖും പേർഷ്യയും ഖുറാസാനും യാത്ര ചെയ്തു. വിദൂരദിക്കുകൾ സന്ദർശിച്ചു. ഒടുവിൽ ബഗ്ദാദിൽ തിരിച്ചെത്തി. പണ്ഡിതകേസരികളുടെ ജ്ഞാനയാത്രയുടെ ഒരു വിവരണമാണ് മുകളിൽ സൂചിപ്പിച്ചത്. യാത്ര പൂർവകാല സമീപനമാണ്. സംസ്കാരങ്ങളുടെ അജഗജാന്തരത്തെ അനൽപമല്ലാത്ത രീതിയിൽ സമീപിക്കുമ്പോൾ യാത്രകളുടെ ആവശ്യകത സംജാതമാകുന്നു. ഇസ്ലാം കൽപിക്കുന്നതും അത്തരമൊരു ദർശനത്തെയാണ്. ശാഫിഈ (റ)വിന്റെ കർമശാസ്ത്രത്തിലെ ഖദീമും ജദീദും പ്രതിനിധാനം ചെയ്യുന്നത് ഇതിനുദാഹരണം. ബുഖാരി(റ), മുസ്ലിം(റ) തുടങ്ങി ഹദീസ് ലോകത്തെ അനവധി ജ്ഞാനികളുടെ രചനകളെല്ലാം യാത്രകളും അഖൺഡതയുടെ ശേഷിപ്പാണ്.
യാത്ര ഒരു സംസ്കാരമാകണം. ജീവിതത്തിന്റെ മാലിന്യത്തിൽ നിന്നുള്ള മോചനവും ശുദ്ധീകരണത്തിന്റെ നാന്ദിയുമാണ്. യാത്രകൾക്കൊക്കെയും പറയാൻ നീണ്ട ചരിത്രങ്ങളുണ്ട്. ബുസ്റഖ് ബ്നു ഷഹ്റിയാറും അൽ ബിറൂനിയും ഇബ്നു ബത്തൂ ത്തയുമെല്ലാം സ്നേഹിച്ച് പരിപാലിച്ച യാത്രകളെ എത്ര പ്രിയപ്പെട്ടതായാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. ഉന്നതസ്ഥാനീയനായ മൂസാ നബി(അ) വിശിഷ്ട ദാസൻ ഖളിർ(അ)നോടൊപ്പം നടത്തിയ വിജ്ഞാന യാത്രയുടെ ഉജ്ജ്വലവിവരണം വിശുദ്ധ ഖുർആനിലെ അൽകഹ്ഫ് അധ്യായത്തിലുണ്ട്. വിജ്ഞാന ദാഹശമനത്തിനുവേണ്ടി ത്യാഗം സഹിക്കാൻ സ്ഥാനമഹത്ത്വങ്ങൾ ഒരു തടസ്സമാകരുതെന്ന് അക്കഥ നമ്മെ ഉണർത്തി. അതിലുപരി, ജ്ഞാനം സമ്പാദിക്കാൻ വേണ്ടി നാടും വീടുമുപേക്ഷിച്ച് കരയും കടലും താണ്ടുവാൻ അക്കഥ മുസ്ലിം ഉമ്മത്തിന് കനത്ത പ്രേരണ നൽകുകയുണ്ടായി. പ്രസ്‌തുത സംഭവത്തിന്റെ പാഠങ്ങൾ അനാവരണം ചെയ്‌തുകൊണ്ട് ഹാഫിളുദുൻയാ ഇബ്നു ഹജർ അസ്ഖലാനി(റ) പറഞ്ഞു: “വിജ്ഞാനാന്വേഷണമാർഗത്തിൽ പ്രയാസങ്ങളും ദുരിതാവസ്ഥകളും സഹിക്കാനുള്ള പ്രേരണയാണ് ഈ ഹദീസ് ഉൾക്കൊള്ളുന്നത്. കാരണം ഔന്നത്യനേട്ടം സാധ്യമാകാൻ ദുർഘട സ്ഥിതികൾ സഹിക്കുകയെന്നതാണ് പൊതുനിയമം. മൂസാ നബി(അ) മഹത്ത്വത്തിൽ ഉന്നതസ്ഥാനീയനായിട്ടും ജ്ഞാനാന്വേഷണത്തിനും തദാവശ്യാർത്ഥം കരയിലും കടലിലും സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് തടസ്സമുണ്ടായില്ല
വിശുദ്ധ പ്രവാചകരുടെ (സ്വ) തിരുമൊഴികൾ പകർന്നു കേൾക്കാൻ യാത്ര ചെയ്തവരുടെ ഒട്ടേറെ സംഭവങ്ങൾ സമാഹരിച്ചാണ് ഇമാം ഖഥീ ബുൽ ബഗ്ദാദി 'രിഹ്ല' രചിച്ചത്. നല്ലൊരു യാത്രാനുഭവസ്ഥനുമായിരുന്ന, ഇബ്നു ഖൽദൂൻ(റ) മുഖദ്ദിമയിൽ ജ്ഞാനയാത്രയുടെ മഹത് ഫലങ്ങളെക്കുറിച്ച് അപഗ്രഥിക്കുന്നുണ്ട്. ലോകം കറങ്ങിയ ഒട്ടേറെ മഹായാത്രികരെ ഇസ്ലാമിക സമൂഹം സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ യാത്രകളധികവും പ്രബോധനപരമെന്നതോടൊപ്പം ജ്ഞാനാന്വേഷണ ലക്ഷ്യത്തിലുള്ളതുമായിരുന്നു. ജ്ഞാനം തേടുവാൻ ചൈനയിൽ പോകാനുള്ള ആഹ്വാനം ഇസ്ലാമിക സമൂഹം അക്ഷരാർത്ഥത്തിൽ തന്നെ ഏറ്റെടുക്കുകയുണ്ടായി. 'ഇരുമ്പിൽ നിർമിച്ച പാദുകവും ഊന്നുവടിയും കരുതുക. എന്നിട്ട് അവ രണ്ടും ഉപയോഗശൂന്യമാകും വരെ ജ്ഞാനമന്വേഷിച്ച് നടക്കുക' ദാവൂദ് നബി(അ)ക്കു ലഭിച്ച കൽപ്പന പക്ഷേ, ശരിയാം വണ്ണം പ്രാവർത്തികമായത് വിശുദ്ധ പ്രവാചക നിയോഗാനന്തരമുണ്ടായ നവജാഗരണ കാലശേഷമാണെന്ന് കൂട്ടി വായിക്കണം.
പൂർവസൂരികളുടെ ജ്ഞാന യാത്രാ സംഭവങ്ങൾ ചരിത്രത്തിലെ അതിശയങ്ങളാണ്. ഒരു പദത്തിലെ ഒരക്ഷരത്തെ തേടി മാത്രം യാത്ര പോയിട്ടുണ്ട്. പറഞ്ഞുകേട്ട മൂന്നു ഹദീസുകളുടെ ശരിയായ ഉറവിടം തേടിയാണ് ആമിറുബ്നു ശറീഹബീൽ എന്ന ശഅ്ബി കൂഫയിൽ നിന്നും മക്കത്തെത്തിയത്. താബിഈ പ്രമുഖൻ അബ്‌ദു ഖിലാബ എല്ലാ ആവശ്യങ്ങളും പൂർത്തിയാക്കിയ ശേഷവും മദീനയിൽ മൂന്നു മാസം തങ്ങിയത് ഹദീസ് അറിയുന്ന ഒരാ‍ളുടെ വരവ് കാത്തായിരുന്നു. അങ്ങനെ അദ്ദേഹം വരികയും ഹദീസ് പകർത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പിറന്ന താബിഈ ഗുരു മക്ഹുൽ(റ) ശാമിലെ ഗുരുവാ‍യാണ് വിശ്രുതനായത്. കാരണം ജ്ഞാനം തേടിയുള്ള യാത്രയിൽ അവിടം സ്ഥിരതാമസമാക്കുകയായിരുന്നു. ഇമാമുമാരായ മാലിക്, അബൂ ഹനീഫ, സൗരി(റ) തുടങ്ങിയവരുടെ ശിഷ്യനായിരുന്ന ഇബ്നു ഫർറൂഖ് അൽ ഖൈറുവാനി(റ) തന്റെ അനുഭവം സ്മരണീയമാണ്.
Euphoria'24 അത്തരമൊരു ആശയത്തിന്റെ തുടക്കമാണ്. ഇനിയും ജ്ഞാനലോകത്തിന്റെ വിഹായസ്സുകളെ വെട്ടിപ്പിടിക്കണം. നമ്മെ സുന്ദരമാക്കുന്ന, കാഴ്ചാപ്പാടുകൾക്ക് മിഴിവേകുന്ന ഓരോ മുന്നോട്ടുള്ള ഗമനവും അനന്തമായ ഭാവിയുടെ ബാക്കിപത്രങ്ങളാകണം. അനശ്വരമായ ജീവിതത്തിനു മുമ്പുള്ള ചെറിയ ഇടവേളയിലെ ഉപചരണം മാത്രം... Euphoria'24 സന്തോഷം ആതിഥ്യമരുളുന്ന ഉലകപര്യടനത്തിന്റെ മൂലാധാരം മാത്രം.

Want your school to be the top-listed School/college in Malappuram?

Click here to claim your Sponsored Listing.

Location

Category

Website

Address


Chemmad
Malappuram