07/06/2024
കോഴിക്കോട് സെന്റ്. ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ ഹെഡ്മാസ്സ്റ്റർ ആയിരുന്ന ഫാ. ജോസഫ് കല്ലേപ്പിള്ളിൽ ഇന്നലെ രാത്രി (06.06.2024) അന്തരിച്ചു. ഫാദറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 🙏🌹
The St. Joseph's Boys' Higher Secondary School, Calicut is one of the oldest educational institutions in India. www.stjosephsboysschool.org
Run by the Society of Jesus the school was started way back in 1793. The Jesuit educators have as their aim the pupil's complete development. The school strives to make the students "agents of social change" or "men for others" so that the principles of social justice, equality of opportunity, genuine freedom, respect for religious and moral values may prevail. To give this ideal, concrete express
07/06/2024
കോഴിക്കോട് സെന്റ്. ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ ഹെഡ്മാസ്സ്റ്റർ ആയിരുന്ന ഫാ. ജോസഫ് കല്ലേപ്പിള്ളിൽ ഇന്നലെ രാത്രി (06.06.2024) അന്തരിച്ചു. ഫാദറിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 🙏🌹
09/12/2022
കലോത്സവ വിജയികളെ സ്കൂൾ തലത്തിൽ അനുമോദിച്ചപ്പോൾ....
09/12/2022
കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് സെന്റ് ജോസഫ്സിന്റെ താരങ്ങൾ 👏👏
09/11/2022
USS Winners👍
08/11/2022
26/07/2022
ഒരു കലാകാരനുള്ള മാതൃവിദ്യാലത്തിന്റെ സമർപ്പണമായി സംഘടിപ്പിച്ച വൈകാരികത നിറഞ്ഞ ഇവന്റ്... അഞ്ച് മാസം മുൻപ് ആകസ്മികമായി യാത്രയായ ഡോ.പി.എസ്. കൃഷ്ണനുണ്ണിയുടെ നാൽപതാം ജന്മദിനമായ ജൂലൈ 24ന്, ഉണ്ണിയുടെ ഇഷ്ടയിനങ്ങളിലെ മിമിക്രി, മോണോആക്റ്റ് എന്നിവയിലെ കൗമാരപ്രതിഭകളെ കണ്ടെത്താൻ സെന്റ് ജോസഫ്സ് ബോയ്‌സ് സ്‌കൂളിൽ നടത്തിയ 'ഉജ്ജ്വലം ഉണ്ണി' എന്ന സംസ്ഥാനതല മത്സരം... വിവിധ ജില്ലകളിൽ നിന്നും അപേക്ഷിച്ച വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത, ഏറ്റവും മികച്ച പത്ത് പേർ വീതം മിമിക്രിയിലും മോണോആക്റ്റിലും മാറ്റുരച്ചപ്പോൾ വിധികർത്താക്കളായത് സ്‌കൂളിലെ തന്നെ പൂർവ വിദ്യാർത്ഥികളും 1990 കളിലെ മിമിക്രി - മോണോആക്റ്റ് താരങ്ങളുമായിരുന്ന റോഷൻ ബിജ്‌ലിയും രാഹുൽ ലക്ഷ്മണും... കൂടെ ഉണ്ണിയുടൊപ്പം കുട്ടിക്കാലത്ത് മിമിക്രിയിൽ മത്സരിച്ചിരുന്ന, ഇപ്പോൾ മഴവിൽ മനോരമയിലെ 'മറിമായം' എന്ന ഹാസ്യപരിപാടിയുടെ സംവിധായകനായ മിഥുൻ ചേറ്റൂരും...സമ്മാനദാനത്തിന് എത്തിയത് നടനും സ്‌കൂളിലെ മറ്റൊരു പൂർവിദ്യാർത്ഥിയും ഉണ്ണിയുടെ ഗുരുസ്ഥാനീയനുമായ വിനോദ് കോവൂരും...
ഉണ്ണിയുടെ സഹപാഠികളായിരുന്ന 1998 എസ്.എസ്.എൽ.സി ബാച്ചുകാർ സ്പോൺസർ ചെയ്‌ത പരിപാടി അതിഗംഭീരമായി സംഘടിപ്പിക്കാൻ സ്‌കൂളിലെ ടോമി സാറും ജോഷി സാറും സംഘവും കൈകോർത്തപ്പോൾ, ഉണ്ണിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പല ദിക്കിൽ നിന്നും എത്തിച്ചേർന്ന മത്സരാർത്ഥികൾക്കും കാണാൻ വന്നവർക്കുമൊക്കെ സമ്മാനിക്കാനായത്, ഉണ്ണിയുടെ ഓർമ്മകളാൽ ഉജ്ജ്വലമായ ഒരു ദിനം... അതുല്യ കലാകാരന്റെ സ്‌മരണ എന്നെന്നും നിലനിർത്താൻ ഇങ്ങനെയൊരു മെഗാ ടാലന്റ് ഹണ്ട് മത്സരം, ഈ സ്‌കൂളിന്റെ മണ്ണിൽ എല്ലാ വർഷവും നടത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ കടന്നുപോയ അവിസ്മരണീയമായ ദിനം...
19/07/2022
രണ്ട് വരികളിലായി ഇട്ടിരിക്കുന്ന ഡെസ്‌ക്കുകളുടെയും ബെഞ്ചുകളുടെയും ഏറ്റവും മുന്നിലുള്ള ഡെസ്ക്കിന്റെ ഒരറ്റത്ത് കയറിയിരുന്നായിരുന്നു വർഗ്ഗീഷ് മാഷ് ക്ളാസെടുക്കാറുണ്ടായിരുന്നത്. ക്ലാസിലെ അമ്പതോളം കുട്ടികളെ മുഴുവനായി കാണാൻ പറ്റുന്ന വിധത്തിൽ രണ്ട് കാലുകളും ബെഞ്ചിൽ കയറ്റിവെച്ച് ഇരിക്കും. കട്ടി മീശയ്ക്ക് താഴെ വിരിയുന്ന ഒരു പുഞ്ചിരിയോടെ, അടഞ്ഞ ശബ്‌ദത്തിൽ മലയാളം ക്ലാസ് തുടങ്ങും. മുഖം ചെരിച്ച് പിടിച്ച് കൈകൾ ചലിപ്പിച്ച് കൊണ്ടുള്ള സംസാരത്തിൽ, റിസ്റ്റ് വാച്ചിന്റെ കിലുങ്ങുന്ന ശബ്‌ദം ഞങ്ങൾ ബാക്ക് ബെഞ്ചുകാർക്ക് പോലും വ്യക്തമായി കേൾക്കാൻ പറ്റും.
ഒൻപതാം ക്ലാസിലായിരുന്നു വർഗ്ഗീസ് മാഷ് ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. ആ പ്രായത്തിലെ ആൺകുട്ടികളിൽ പ്രണയ-ലൈംഗിക ചിന്തകളും നിഷേധ മനോഭാവവുമടക്കുമുള്ള വൈകാരിക മാറ്റങ്ങൾക്ക് കാരണമാവുന്ന ഹോർമോണൽ വ്യതിയാനത്തെക്കുറിച്ചൊന്നും അധികമാരും പറയാത്ത കാലഘട്ടത്തിലും, ആ പ്രായക്കാരുടെ പെരുമാറ്റത്തെ മനസ്സിലാക്കി അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് മാഷിന് വ്യക്തമായി അറിയാമായിരുന്നു.
കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നിയമങ്ങളോ ചിന്തകളോ പോലും ഉയർന്ന് വരാത്ത അക്കാലത്തും കുട്ടികളെ സമന്മാരായി കണ്ട്, അവരോട് ഏറ്റവും സൗഹാർദ്ദത്തോടെ പെരുമാറുന്ന ഒരു തികഞ്ഞ സമത്വവാദിയായിരുന്നു ഇ.കെ. വർഗ്ഗീസ് എന്ന കറകളഞ്ഞ ഇടതുപക്ഷ ചിന്താഗതിക്കാരൻ. അദ്ധ്യാപകരോട് ഭയഭക്തി ബഹുമാനത്തോടെ ഇടപെട്ടിരുന്ന നൂറ്റാണ്ടിലും, വർഗ്ഗീസ് മാഷ് എന്നാൽ ഏത് കുട്ടിക്കും ചെന്ന് എന്ത് തമാശയും പറയാൻ സാധിക്കുന്ന രീതിയിൽ സ്വാതന്ത്ര്യം തോന്നുന്ന അദ്ധ്യാപകനായിരുന്നു. ആ സ്വാതന്ത്ര്യം കൊണ്ട് തന്നെയായിരിക്കാം ജീവിതത്തിൽ ആദ്യമായി എഴുതിയ പ്രണയകവിത മാഷിന് വായിക്കാൻ കൊടുക്കാൻ എനിക്കൊരു മടിയും തോന്നാതിരുന്നത്.
ഒരിക്കൽ ക്ലാസ് തുടങ്ങാൻ നേരമായിരുന്നു, മുൻബെഞ്ചിലുള്ള ഡിജു എന്നെ ചൂണ്ടി കാണിച്ചിട്ട് 'സാറേ, ഇവനൊരു ഉഗ്രൻ സാധനം എഴുതിയിട്ടുണ്ട്' എന്ന് പറഞ്ഞത്. 'കാണട്ടെ' എന്ന് മാഷ് പറയേണ്ട താമസം കവിത എന്ന് അവകാശപ്പെട്ടിരുന്ന ആ സാധനം എടുത്ത് കൊടുക്കാൻ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നിരുന്നില്ല. പതിനാലുകാരന്റെ ലക്ഷണമൊത്ത പൈങ്കിളി സൃഷ്ടിയായിരുന്നിട്ട് കൂടി മാഷ് അത് ക്ലാസിൽ ഉറക്കെ വായിക്കുകയും അഭിനന്ദിക്കുകയും കുട്ടികളോട് കൈയ്യടിക്കാൻ പറയുകയും ചെയ്‌തത് ഓർക്കുമ്പോൾ, അന്ന് തോന്നിയ ആത്മവിശ്വാസത്തിന്റെ കൊടുമുടി ഇന്നും മനസ്സിൽ അനുഭവപ്പെടുന്നുണ്ട്.
പാഠഭാഗങ്ങൾ കുട്ടികളുടെ കൊണ്ട് ഉറക്കെ വായിപ്പിക്കുക എന്നതായിരുന്നു വർഗ്ഗീഷ് മാഷിന്റെ മറ്റൊരു രീതി. മലയാളം സെക്കന്റിലെ 'ധർമ്മരാജ'യിലെ കാളിയുടയാൻ ചന്ത്രക്കാറൻ, ഉഗ്രഹരിപഞ്ചാനൻ, അരത്തമപ്പിള്ള തങ്കച്ചി പോലുള്ള വായിൽ കൊള്ളാത്ത കഥാപാത്രങ്ങളെയും അവരുടെ സംഭാഷണങ്ങളുമൊക്കെ ഞങ്ങൾ കുറച്ച് പേർ എഴുന്നേറ്റ് നിന്ന് ഉറക്കെ വായിക്കും. ഇടയ്ക്ക് വെച്ച് മാഷ് കൈയുയർത്തി കാണിക്കുമ്പോൾ ഞങ്ങൾ വായന നിർത്തുകയും, അതിലെ മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഗങ്ങൾ മാഷ് വിശദീകരിക്കുകയും ചെയ്യും. ആ വിശദീകരണം ചിലപ്പോൾ റിച്ചാഡ് ആറ്റൻബറോയുടെ സിനിമകളിലേക്കും മറ്റ് ആഗോള വിഷയങ്ങളിലേക്കുമൊക്കെ വഴിമാറി പോവുകയും ചെയ്യും.
ബെല്ലടിക്കുന്നതിന് അഞ്ച് മിനിറ്റ് മുൻപേ മിക്കവാറും തന്റെ ക്ളാസ് മാഷ് അവസാനിപ്പിക്കും. പിന്നെയുള്ള ഇത്തിരിനേരം ഞങ്ങൾ കുട്ടികൾക്ക് പാട്ട് പാടാനോ മറ്റ് കലാപ്രകടനങ്ങൾ നടത്താനോ ഉള്ള അവസരമായിരിക്കും. മറ്റുള്ളവരെ രസിപ്പിക്കാനായി പാരഡി പാട്ടുകളും മറ്റുമായിരുന്നു ഞങ്ങളൊക്കെ പലപ്പോഴും പാടികൊണ്ടിരുന്നത്. ഒരുദിവസം വെറൈറ്റിക്ക് വേണ്ടി 'ചെയിൻ സോങ്ങ്' എന്നൊരു നമ്പർ ഞാനിറക്കി. ഓരോ പാട്ടിന്റെയും രണ്ടാം വരിയുടെ അവസാന വാക്കിൽ തുടങ്ങുന്ന മറ്റൊരു പാട്ട് പാടി, അതങ്ങനെ തുടർന്ന് കൊണ്ടുപോവുന്നതായിരുന്നു ചെയിൻ സോങ്ങ്. കുറെ ദിവസം കുത്തിയിരുന്ന് ഉണ്ടാക്കിയ ഐറ്റം, 'പത്ത് മിനിറ്റിൽ നൂറ് ഗാനങ്ങൾ' എന്ന മുഖവുരയോടെ ക്ലാസിൽ അവതരിപ്പിച്ചത് മാഷിന് നന്നായി ബോധിച്ചു. ഹെഡ്‌മാസ്റ്ററായിരുന്ന കല്ലേപ്പള്ളിൽ അച്ചനോട് പറഞ്ഞ്, സ്‌കൂൾ അസംബ്ലിയിൽ അത് പാടിപ്പിക്കുകയും ചെയ്‌തു. 1500 ഓളം കുട്ടികളും അദ്ധ്യാപകരും നിരന്ന് നിൽക്കുന്ന ആ അസംബ്ലിയുടെ മുന്നിൽ ചെന്ന് നിന്നാൽ മുട്ട് വിറയ്ക്കും എന്ന പേടിയുണ്ടായിരുന്ന എന്നോട്, 'നീ അത് ഉഷാറായി അവതരിപ്പിക്കും' എന്ന ധൈര്യം ഉണ്ടാക്കിയത് മാഷ് തന്നെയായിരുന്നു.
നല്ല രസികനായിരുന്ന മാഷിന്റെ ക്ലാസിൽ വ്യക്തിപരമായി ഉണ്ടായ മറ്റൊരു അനുഭവം കൂടെയുണ്ട്. പരീക്ഷാ പേപ്പറുകൾ കിട്ടുമ്പോൾ ആദ്യ റാങ്കുകൾ വിട്ടുകൊടുക്കാതെ വെച്ചിരുന്ന സുഹൃത്തുക്കൾ ക്ലാസിൽ ഉണ്ടായിരുന്നുവെങ്കിലും, മാതൃഭാഷ എന്റെ കുത്തകയായിരുന്നു. ഒൻപതാം ക്ലാസിലെ ഓണപ്പരീക്ഷയുടെ പേപ്പറുകൾ, ഒരു വെള്ളിയാഴ്ച അവസാന പീരിഡിൽ മാഷ് തന്നപ്പോൾ അമ്പതിൽ 46 കിട്ടി സംതൃപ്തിയോടെ ബാഗിൽ വെച്ച് ഞാൻ വീട്ടിലേക്ക് വന്നു. എവിടെയെങ്കിലും ഒന്നോ രണ്ടോ മാർക്കുകൾ വിട്ടുപോയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുന്ന ഏർപ്പാട് ഞങ്ങൾക്കൊക്കെ അന്ന് ഉണ്ടായിരുന്നു. അങ്ങനെ നോക്കിയപ്പോൾ രണ്ട് മാർക്കിന്റെ കുറവ് കണ്ട ഞാൻ, രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച മാഷ് ക്ലാസിൽ വന്നപ്പോൾ സംഗതി അവതരിപ്പിച്ചു. കാര്യം ശരിയാണെങ്കിലും മാർക്കുകൾ നേരത്തെ തന്നെ പ്രോഗ്രസ്സ് കാർഡിൽ എഴുതാനായി ക്ലാസ് ടീച്ചർക്ക് കൊടുത്തുപോയല്ലോ എന്നും പറഞ്ഞ് മാഷ് ഒരു നിമിഷം ഇങ്ങനെ ആലോചിച്ച് ഇരുന്നു. പിന്നെ ഒരു ചിരിയോടെ 'സാരമില്ല, നിനക്ക് ഞാൻ ക്രിസ്‌മസ് പരീക്ഷയിൽ രണ്ട് മാർക്ക് കൂട്ടിയിട്ട് തരാം' എന്ന് മാഷ് പറഞ്ഞപ്പോൾ, ക്ലാസിൽ ചിരിയുയർന്നു.
എന്നാൽ പിന്നീട് നടന്ന ക്രിസ്‌മസ് പരീക്ഷയിൽ, മലയാള ഭാഷയോടുള്ള എന്റെ ഒടുക്കത്തെ സ്നേഹം മൂലം വാക്കുകൾ അനർഗള നിർഗളമായി ഉത്തരക്കടലാസിലേക്ക് ഒഴുകിയപ്പോൾ അമ്പതിൽ 49 ആയിരുന്നു ഫലം. 'അവന്റെ ഓണപ്പരീക്ഷയുടെ രണ്ട് മാർക്കുകൾ ഇനിയെന്ത് ചെയ്യും മാഷേ' എന്നു ചോദിച്ച് ചിലർ മാഷിനെ അന്നേരം ധർമ്മസങ്കടത്തിലാഴ്ത്തി. പത്താം ക്ലാസിൽ മലയാളം വേറെ അദ്ധ്യാപകനായിരിക്കും പഠിപ്പിക്കുക എന്നത് കൊണ്ട്, വർഗ്ഗീസ് മാഷ് മാർക്കിട്ട് പേപ്പറുകൾ തരുന്ന അവസാന പരീക്ഷയാണത്. ഒരെത്തും പിടിയും കിട്ടാതെ മാഷ് ഇങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ്, പുറകിൽ നിന്നും 'നത്ത്' എന്ന് ഞങ്ങൾ വിളിക്കുന്ന നിത്തിൻ എന്നൊരു വിരുതൻ വിളിച്ചു പറയുന്നത്, "സാറേ അവന്റെ അനിയൻ ഇപ്പോ ഇവിടെ അഞ്ചാം ക്ളാസിലുണ്ട്. അവൻ എട്ടിലെത്തുമ്പോൾ സാറ് ആ മാർക്ക് അവന് കൊടുത്താ മതി" എന്ന്. ക്ലാസിലെ കൂട്ടചിരികൾക്കൊപ്പം മാഷും പൊട്ടിച്ചിരിച്ചു. ഇത്തരത്തിലുള്ള കുട്ടികളുടെ തമാശകൾ അതേ റേഞ്ചിൽ നിന്നുകൊണ്ട് തന്നെ ആസ്വദിക്കാനും അവരോടൊത്ത് കൂടാനും മാഷിന് ഒരു പ്രത്യേക കഴിവ് തന്നെയായിരുന്നു.
ഒന്നരമാസം മുൻപാണ് വർഗ്ഗീസ് മാഷിനെ അവസാനമായി കണ്ടത്. എഴുപത് പിന്നിട്ടവരെ ആദരിക്കുന്ന റിട്ടയേഡ് അദ്ധ്യാപകരുടെ ചടങ്ങിൽ പങ്കെടുക്കാനും മാഷടക്കമുള്ള ഏതാനും പേരെ ആദരിക്കാനുമുള്ള ഭാഗ്യം അന്നുണ്ടായി. മാഷിന്റെ ഒരുപക്ഷെ അവസാനത്തെ പൊതുചടങ്ങും അതായിരിക്കണം. കുറെ അനുഭവക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്നും അത് പ്രസിദ്ധീകരിക്കാനുള്ള ആലോചനയിലാണെന്നും വിളിക്കാമെന്നുമാണ് അന്ന് മാഷ് അവസാനമായി പറഞ്ഞത്.
അദ്ധ്യാപകർ പക്ഷെ മരണമില്ലാത്തവരാണ്. അവരുടെ സ്വാധീനം അവർ പഠിപ്പിച്ചു വിട്ട അനേകായിരം വിദ്യാർത്ഥികളിലൂടെ ഈ ലോകത്ത് അങ്ങനേ നിലനിൽക്കും. പ്രിയപ്പെട്ട വർഗ്ഗീഷ് മാഷിന് ആദരാഞ്ജലികൾ.
~ അനൂപ് ഗംഗാധരൻ
ക്ലാസ് റൂം നവീകരണത്തിനായി 2022 ഫെബ്രുവരി 18ന് രക്ഷിതാക്കളുടെ മുന്നിൽ പിടിഎ ഒരു അപേക്ഷ വെയ്ക്കുന്നു... രക്ഷിതാക്കളുടെ സംഭാവനയായ 17 ലക്ഷം രൂപ, മാർച്ച് 31നുള്ളിൽ അദ്ധ്യാപകർ പിരിച്ചെടുക്കുന്നു... ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഗ്രാനൈറ്റ് വാങ്ങാനും അത് വിരിക്കാനുമുള്ള ക്വട്ടേഷൻ, ഏപ്രിൽ 12ന് ഇൻഫ്രാസ്ട്രക്ച്ചർ കമ്മിറ്റി കൂടി അംഗീകരിക്കുന്നു... ക്ലാസ് മുറികൾ കൂടാതെ വരാന്തകളിലും സ്റ്റെയർ കേസുകളിലും കൂടെ ഗ്രാനൈറ്റ് പാകാനുള്ള തീരുമാനം മാനേജ്‌മെന്റ് എടുക്കുന്നു... അതിലേക്കായി മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും 10 ലക്ഷം രൂപ കൂടെ വകയിരുത്തുന്നു...
എസ്എസ്എൽസി പരീക്ഷ തീരുന്നതിന്റെ പിറ്റേന്ന്, ഏപ്രിൽ 30ന് പണി ആരംഭിക്കുന്നു... 27 ദിവസം കൊണ്ട്, 26 ലക്ഷത്തിൽപരം രൂപ ചെലവിൽ 21,000 സ്‌ക്വയർ ഫീറ്റിന്റെ പണി പൂർത്തിയാവുന്നു... പുതിയ അദ്ധ്യായനവർഷത്തിൽ നമ്മുടെ കുട്ടികൾക്കായി, രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന്, പണി പൂർത്തിയായ ക്ലാസ് മുറികൾ വൃത്തിയാക്കുന്നു...
ആശയം അവതരിപ്പിച്ച്, 100 ദിവസം തികയും മുൻപേ സഫലമായ ഈ വലിയ പ്രൊജക്റ്റിന്റെ വീഡിയോ കാണാം... Yes, Together we can do wonders ❤️
30 വർഷത്തിന് ശേഷം രാഹുൽ ലക്ഷ്മൺ മിമിക്രി പ്രകടനവുമായി വീണ്ടും തന്റെ മാതൃവിദ്യാലയമായ സെന്റ് ജോസഫ്സ് ബോയ്‌സ് സ്‌കൂളിൽ... മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള 1992ലെ സെന്റ് ജോസഫ്‌സ് കൗമാരക്കാരെ ഒന്നാകെ ത്രസിപ്പിച്ചിരുന്ന അതേ ശബ്ദാനുകരണ മികവുമായി 2022ലെ കൗമാരക്കാരെ ഡോ. രാഹുൽ ലക്ഷ്മൺ കൈയ്യിലെടുത്തപ്പോൾ... ❤️
29/06/2022
Kudos to the little heros of the Scout Group of St.Joseph’s Boys’ HSS, Kozhikode, who won the prestigious Rajyapuraskar Award from the Honourable Governor of Kerala. It is the Highest State Level Award, a Scout can achieve. 💙
28/06/2022
1992ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിലും മോണോ ആക്റ്റിലും ഒന്നാം സ്ഥാനം നേടി സെന്റ് ജോസഫ്സ് ബോയ്‌സ് സ്‌കൂളിന്റെ അഭിമാനമായി മാറിയ രാഹുൽ ലക്ഷ്മൺ, 'ഉജ്ജ്വലം ഉണ്ണി' ലോഗോ പ്രകാശനം ചെയ്യുന്ന വികാരനിർഭരമായ ചടങ്ങ്... കൃഷ്‌ണനുണ്ണിയുടെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ചടങ്ങ്...