07/08/2022
അതേ ഞങ്ങൾ കൊല്ലക്കാരാണ്. നിങ്ങൾ പറയുന്ന, കേൾക്കുന്ന കൊല്ലമല്ല. 'കൊല്ലം കണ്ടവനില്ലം' വേണ്ട എന്ന് പറയിപ്പിക്കുന്ന കൊല്ലം.❤️
കൊല്ലത്തിന്റെ വീരകഥയിലെ പുതിയ നാഴികകല്ലാണ് ഈ വരുന്ന ഓഗസ്റ്റ് 14 ന് രാത്രിയിലെ ഔദ്യോഗിക പ്രഖ്യാപനം. ഓഗസ്റ്റ് 14 ന് അർദ്ധ രാത്രിയിൽ ഇന്ത്യ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ കൊല്ലത്തിനെ ഇന്ത്യ മഹാരാരാജ്യത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കും. മറ്റൊരു പൊൻതൂവൽ കൂടി അറബിക്കടലിന്റെ രാജകുമാരന്!❤️💕❤️
പ്രളയം വന്ന് സർവ്വതും തകർത്ത നാളുകളിൽ പിറ്റേന്നാൾ സ്വന്തം വീട്ടിലെ അടുപ്പ് പുകയില്ലെങ്കിലും മതമേതെന്ന് അറിയാത്ത ജാതിയെന്നറിയാത്ത മനുഷ്യന്റെ ജീവൻ രക്ഷിക്കുവാൻ പ്രളയ ജലത്തിലെ ആഴങ്ങളിലേക്ക് ഊളിയിട്ട കേരളത്തിന്റെ സൈന്യം ഞങ്ങളുടെ കൊല്ലം കാരായിരുന്നു.ഏതെങ്കിലും തുരുത്തുകളിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് ജില്ലയുടെ പ്രതിച്ഛായ നൽകി നാലെഴുത്ത് എഴുതി ഞങ്ങളെ അങ്ങ് മോശമാക്കി കളയാം എന്ന് വിചാരിക്കണ്ട
കൊല്ലത്തെ ട്രോള്ളുന്നവർ ഞങ്ങടെ ജില്ലയുടെ മറ്റ് സവിശേഷതകൾ അറിയൂ👇
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ജടായു ഞങ്ങളുടെ ചടയമംഗലത്താണ്. കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ഞങ്ങളുടെ കൊല്ലം ആശ്രാമം മൈതാനത്ത് ആയിരുന്നു. തിരുവതാംകൂറിൽ ആദ്യമായി ട്രെയിൻ ഓടിയത് ഞങ്ങളുടെ കൊല്ലം - ചെങ്കോട്ട റൂട്ടിലാണ്. ഇന്ത്യയിലെ ആദ്യത്തെയും, ഏഷ്യയിലെ രണ്ടാമത്തെയും ഇക്കോ ടൂറിസം ഞങ്ങളുടെ തെന്മലയിലാണ്.
145 വർഷം പഴക്കമുള്ള സിവിൽ എഞ്ചിനീയറിങ് വിസ്മയമായി ഇന്നും തല ഉയർത്തി നിൽക്കുന്ന തൂക്കുപാലവും, കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലും ഞങ്ങളുടെ പുനലൂരിലാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഉയരമുള്ള വിളക്കുമാടം സ്ഥിതി ചെയ്യുന്നത് ഞങ്ങളുടെ തങ്കശ്ശേരിയിലാണ്. അഷ്ടമുടിക്കായലും, നീണ്ടകരയും, മൺട്രോത്തുരുത്തും, ശാസ്താംകോട്ടക്കായലും, അച്ചൻകോവിലും, ആര്യങ്കാവും, കുളത്തൂപ്പുഴയും, സാമ്പ്രാണിക്കൊടിയും ഞങ്ങൾക്ക് തിലകക്കുറികളാണ്.
1809 ജനുവരി 16 ന് വേലുതമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചത് ഞങ്ങളുടെ കുണ്ടറയിലാണ്.1938 ൽ കടക്കലിൽ നീതിരഹിതമായ കരങ്ങള്‍ക്കും ചുങ്കങ്ങള്‍ക്കും എതിരെ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭം പിന്നീട് സര്‍ക്കാര്‍ ശക്തികള്‍ക്കെതിരെ നടന്ന സായുധവിപ്ലവമായി മാറിയ കടയ്ക്കല്‍വിപ്ലവം നടന്നതും, 5 ധീരന്മാർ തൂക്കുമരത്തിലേക്ക് നടന്നു കയറിയതും ഞങ്ങളുടെ ദേശ സ്നേഹത്തിന്റെ ചരിത്രം.
1915ൽ മഹാനായ അയ്യങ്കാളി ജാതീയതയുടെ അടയാളമായി അടിച്ചേൽപ്പിക്കപ്പെട്ട കല്ലുമാല വലിച്ചെറിയാൻ സ്ത്രീകളോട് ആവശ്യപ്പെട്ടതും നവോത്ഥാന കേരളത്തിന് ശിലപാകിക്കൊണ്ട് ജാതി തമ്പുരാക്കന്മാരുടെയും, പ്രമാണിത്തത്തിന്റെയും മുഖത്തേക്ക് അവർ കല്ലുമാലകൾ വലിച്ചെറിഞ്ഞതും ഞങ്ങളുടെ പീരങ്കി മൈതാനത്താണ്.
രാജ്യത്തെ 70% വരുന്ന കശുവണ്ടി കയറ്റുമതിയും കൈയാളുന്ന,മത്സ്യ സമ്പത്തിന് പേരുകേട്ട ജില്ലയാണ് ഞങ്ങളുടെ കൊല്ലം. കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാനും, അമ്മയാം ഭൂമിയെ പാടിയുണർത്തിയ കവി ഓ.എൻ.വി യും ഞങ്ങളുടെ സ്വത്താണ്.ആദ്യ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ശൂരനാട് കുഞ്ഞൻപിള്ളയും, ആദ്യ വയലാർ അവാർഡ് നേടിയ ലളിതാംബിക അന്തർജ്ജനവും ഞങ്ങളുടെ സാഹിത്യ സംഭാവനകളുടെ സാക്ഷ്യങ്ങളാണ്.
മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും അടയാളപ്പെടുത്തുന്ന അനശ്വര നടൻ ജയനും, നാടക കുലപതി ഓ. മാധവനും, കഥാപ്രസംഗകലയെ മലയാള മണ്ണിൽ ജനകീയമാക്കിയ സാംബശിവനും അരങ്ങത്തെ ഞങ്ങളുടെ ജില്ലയുടെ അഭിമാനങ്ങളാണ്. ഓസ്‌കർ വേദിയിൽ മലയാളത്തെ എത്തിച്ച റസൂൽ പൂക്കുട്ടിയും, മലയാള ചലച്ചിത്ര ഗാനശാഖയെ പതിറ്റാണ്ടുകളോളം നയിച്ച രവീന്ദ്രൻ മാഷും, ദേവരാജൻ മാഷും ഞങ്ങളുടെ കൊല്ലത്തിന്റെ സ്വത്താണ്.
പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്.
അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങളും, അഭിമാനം പേറുന്ന ചരിത്രങ്ങളും, വർഗീയ ലഹളകൾ ഇല്ലാത്തതും, മതം പറഞ്ഞ് തമ്മിൽതല്ലാത്തതുമായ നല്ല മനുഷ്യരുടെ നാടാണ് ഞങ്ങളുടെ കൊല്ലം. നേട്ടങ്ങളുടെ പട്ടികയിൽ സ്വന്തം ചരിത്രത്തോട് മത്സരിക്കുവാൻ ഞങ്ങളുടെ കൊല്ലം ഇനിയുമുണ്ടാവും.
©
കടപ്പാട് - അഡ്വ. ശ്യാം. എസ്
with KOLLAM JILLA , Kollam Next, Kollam Metropolitan Region
03/11/2018
പിന്നിട്ടവഴിയിലേക്ക് തിരിച്ചു നടക്കാൻ കൊതിക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ 😘😣
02/10/2018
മഞ്ഞിൽ മൂടിയ ജടായു പാറ 😍😍ചടയമംഗലത്തിന് സ്വന്തം
05/05/2018
NIKE (നൈക്കി) കമ്പനി ഉണ്ടായ കഥ
Nike (നൈക്കി) ലോകത്തെ മികച്ച സ്പോർട്സ് ഷൂസുകളും മറ്റനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന ഏറ്റവും വലിയ കമ്പനിയാണ്. ഇതിന്റെ സ്ഥാപകൻ ആയിരുന്നു ഫിൽ നൈറ്റ് (Phil knight). കോളേജിലെ പരീക്ഷയ്ക്ക് വന്ന ചോദ്യത്തിന് ഫിൽ നൈറ്റ് അലസമായി എഴുതിയിട്ട ഉത്തരമാണ് ഇതിന് പ്രചോദനമായത്. ചോദ്യമിതായിരുന്നു " ചെറിയ ബിസ്സിനസ്സും അതിന്റെ മാർക്കറ്റിംഗ് പ്ലാനും..?"
ഫിൽ നൈറ്റ് എഴുതി, ജപ്പാനിലെ ഷൂ നിർമ്മാതാക്കളുടെ സഹായത്തോടെ അഡിഡാസ്,പ്യൂമ മുതലായ കമ്പനികള് നിർമ്മിക്കുന്ന ഷൂസുകളെക്കാൾ വിലകുറഞ്ഞതും, ഉറപ്പുള്ളതും നല്ല ഗുണ നിലവാരമുള്ളതുമായ ഷൂ നിർമ്മിച്ചു വിൽക്കാൻ കഴിയും. പരീക്ഷയിൽ ജയിച്ചുകഴിഞ്ഞപ്പോൾ പലപ്പോഴും താനെഴുതിയ ഉത്തരം ചോദ്യമായി അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നുവന്നു. നല്ല ഓട്ടക്കാരനായിരുന്നു ഫിൽ അതുകൊണ്ടായിരുന്നു അദ്ദേഹം ഷൂ ഒരു വിഷയമായി തിരഞ്ഞെടുത്തത്.
പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഫിൽ ഷൂ നിർമ്മാണത്തെപ്പറ്റി കാര്യമായിത്തന്നെ ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം അഡിഡാസ് ഷൂ നിർമ്മിക്കുന്ന ജപ്പാനിലെ ഓനിറ്റ്സുക ഫാക്ടറി ഉടമയെ നേരിട്ട് പോയിക്കണ്ടു. താൻ ബ്ലൂ റിബ്ബൺ എന്ന കമ്പനിയുടെ ഉടമയാണെന്നു അദ്ദേഹം സ്വയം പരിചയപ്പെടുത്തി. അവിടുത്തെ ഉൽപാദന വിപണന രീതികളെല്ലാം കണ്ടു മനസ്സിലാക്കി. ബ്ലൂ റിബ്ബൺ എന്ന കമ്പനി ഫിൽ നൈറ്റിന്റെ ഭാവനയായിരുന്നു അന്ന് അങ്ങനെ ഒരു കമ്പനി തന്നെ നിലവിലില്ലായിരുന്നു. അമേരിക്കയിൽ തിരിച്ചെത്തിയ ഫിൽ തന്റെ പിതാവിനോട് കുറച്ചു പണം കടമായി ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ആ പണം പിന്നീട് ലോകത്തെ ബൃഹത്തായ ഒരു സ്ഥാപനത്തിന്റെ അടിത്തറയായി മാറി.
ജപ്പാനിൽ അദ്ദേഹം കണ്ട ഷൂ നിർമ്മാണ വിദ്യ അല്പ്പം മോഡിഫൈ ചെയ്ത് അദ്ദേഹം ചെറിയതോതിൽ ഷൂസുകൾ നിർമ്മിച്ചു വിപണനം ആരംഭിച്ചു. കുറച്ചു സാമ്പിൾ അദ്ദേഹം തന്റെ കോച്ച് (ഫിൽ നൈറ്റ് ഒരു ഓട്ടക്കാരനായിരുന്നു ) ബിൽ ബോവർമാന് അയച്ച് കൊടുത്തു. കോച്ചിന് ഷൂസ് ഏറെ ഇഷ്ടമായി. പിന്നീട് ബിൽ ബോവർമാൻ ഫില്ലിനൊപ്പം ബിസ്സിനസ്സിൽ പങ്കാളിയായി മാറി. ഫിൽ പുതുമയാർന്ന ഒരു തുടക്കം ആഗ്രഹിച്ചു. ആദ്യമായി തന്റെ കമ്പനിക്ക് അദ്ദേഹം ഡയമെൻഷൻ 6 എന്ന് പേരിടാൻ തീരുമാനിച്ചു. എന്നാൽ ഫില്ലിന്റെ സുഹൃത്തും കമ്പനിയിലെ ആദ്യ ഷെയർ ഹോൾഡറുമായ ജെഫ് ജോൺസൻ നിർദ്ദേശിച്ച 'നൈക്കി' (Nike) എന്ന പേര് ഫില്ലിനും നന്നായി ബോധിച്ചു. ആ പേര് സ്വീകരിക്കപ്പെട്ടു. യൂനാൻ ദേവതയായ 'നായ് - കീ' അതായത് വിജയത്തിന്റെ ദൈവങ്ങൾ (God's Of Victory) ആണ് നൈക്കി എന്നായത്. നൈക്കിയുടെ ടിക്കും ലോഗോയും ഡിസൈൻ ചെയ്തത് കാരൊലിൻ ഡേവിഡ്സൺ എന്ന വിദ്യാർഥിനിയായിരുന്നു. ഇതിനു പ്രതിഫലമായി കാരൊലിന് നൽകിയത് വെറും 35 ഡോളറായിരുന്നു. അത് കൊടുക്കാൻ മനസ്സില്ലാത്തത് കൊണ്ടായിരുന്നില്ല, തുടക്കത്തിലെ തന്നെ സാമ്പത്തിക ഞെരുക്കമുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം നൈക്കി ബ്രാൻഡ് പോപ്പുലറായി മാർക്കറ്റുകൾ കീഴടക്കിയപ്പോൾ നൈക്കി ഡിസൈനുള്ള ഒരു ഡയമണ്ട് റിങ്ങും കമ്പനിയുടെ കുറച്ചു ഷെയറുകളും ഫിൽ , കാരോലിനു സൗജന്യമായി നൽകി.
നിലവിൽ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നൈക്കിയുടെ ഹെഡ്ക്വാർട്ടറുകളുണ്ട്. എന്നാൽ അത്ഭുതകരമായ വസ്തുത എന്തെന്നാൽ നൈക്കിക്ക് ലോകത്തൊരിടത്തും സ്വന്തമായി ഫാക്ടറി ഇല്ല എന്നതാണ്. നൈക്കിയുടെ പ്രോഡക്ടുകൾ കരാറുകാർ അവരുടെ തന്നെ ഫാക്ടറികളിലാണ് നിർമ്മിക്കുന്നത്. മേൽനോട്ടമൊക്കെ നൈക്കി അധികാരികളാണ് നടത്തുക.1970 കളിൽ ലോകത്ത് ലഭ്യമായ സ്പോർട്സ് സ്നീക്കർ ബോക്സുകളെല്ലാം വെള്ള ,നീല നിറങ്ങളിലുള്ളവയായിരുന്നു. ഷിക്കാഗോയിൽ നടന്ന സ്പോർട്സ് ഗുഡ്സ് അസോസിയേഷനിൽ നൈക്കിയുടെ പ്രോഡക്റ്റുകൾ ആദ്യമായി പ്രദർശിപ്പിക്കാൻ അവസരം കൈവന്നു. എന്നും പുതുമകൾ ഇഷ്ടപ്പെട്ടിരുന്ന ഫിൽ നൈറ്റ് അതുവഴി ജനങ്ങളുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ തന്റെ ഷൂസുകളുടെ പാക്കിംഗ് നിയോണ് ഓറഞ്ച് നിറത്തിൽ അവതരിപ്പിച്ചു. അത് ഫലം കണ്ടു, ആകർഷകമായ കളർ... ആൾക്കാരുടെ ആദ്യശ്രദ്ധ അതിലേക്കു തന്നെ പതിഞ്ഞു. ഇതിനു ഫിൽ പറയുന്ന കാരണം, മഴവില്ലിലെ ഓറഞ്ച് നിറമാണ് മറ്റെല്ലാ നിറങ്ങളെക്കാളും മുന്നിൽ തെളിയുന്നത് എന്നാണ്. ഇന്ന് നൈക്കിയുടെ ബ്രാൻഡ് കളർ ലോകമെങ്ങും പോപ്പുലറാണ്.
നൈക്കി ഷൂസിനെപ്പോലെ അതിന്റെ പരസ്യം ' Just do it ' എന്നതും പ്രസിദ്ധമാണ്. എന്നാൽ വിജ്ഞാപനത്തെക്കാൾ ഗുണനിലവാരമാണ് ഒരു പ്രോഡക്റ്റിന്റെ നിലനില്പ് എന്നുറച്ചു വിശ്വസിക്കുന്നയാളാണ് ഫിൽ നൈറ്റ്. ടൈഗർ വുഡ്സ്, മൈക്കിൾ ജോർഡൻ,റോജർ ഫെഡറർ, റാഫേൽ നദാൽ, സെറീന വില്യംസ്, ക്രിസ്ട്യാനോ റൊണാൾഡോ തുടങ്ങിയവർ ഇന്ന് Nike ന്റെ അറിയപ്പെടുന്ന മുഖങ്ങളാണ്. 2016 ജൂൺ മാസം കമ്പനിയിൽ നിന്ന് റിട്ടയർമെന്റെടുത്ത ഫില് നൈറ്റ് ഇപ്പോൾ ചാരിറ്റി പ്രവർത്തനങ്ങളുമായി ജീവിതം തുടരുന്നു....
04/05/2018
മുദ്ര നോക്കി കലക്കി എടുക്കണം മിഷ്ടർ 😎
ന്നാലും ജീവിതാവസാനം ഇതായിരിക്കുമോ വിധി 🙄😩😓😷