18/01/2017
congrats dears
DUDE and DAD is the concept of son and father. The role models in every parants in the world
18/01/2017
congrats dears
20/12/2016
05/08/2016
10,000 കിക്ക് ഒരു പ്രാവശ്യം പ്രാക്ടീസ് ചെയ്ത ആളെ എനിക്ക് ഭയം ഇല്ല, പക്ഷെ ഒരു കിക്ക് 10,000 പ്രാവശ്യം പ്രാക്ടീസ് ചെയ്‌ത ഒരാളെ എനിക്ക് ഭയം ഉണ്ട് ഉണ്ട്.
PRACTICE MAKES A MAN PERFECT
17/06/2016
യോഗ ചെയ്യുമ്പോള്‍ എന്തിനു കണ്ണടയ്ക്കണം ജീവിതത്തിലെ ദുഃഖങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഉറവിടം ശരീരവും മനസ്സുമാണ്. സ്വന്തം ശരീരത്തേയും മനസ്സിനേയും
യോഗ ചെയ്യുമ്പോള്‍ എന്തിനു കണ്ണടയ്ക്കണം സദ്ഗുരു :ഇത്തവണത്തെ കൈലാസയാത്രയില്‍ ഏതാണ്ട് എട്ടു പത്തുദിവസം ഞങ്ങള്‍ ചിലവഴിച്ചത് ..
14/06/2016
ഞാന്‍ യുവാക്കളെ ബഹുമാനിക്കുന്നു
ഇന്‍ഫോസിസ് എന്ന വലിയ സ്ഥാപനത്തിന്റെ സ്ഥാപകന്‍ മാത്രമല്ല എന്‍.ആര്‍. നാരായണമൂര്‍ത്തി. കാലത്തിനു മുമ്പേനടന്ന മനസ്സിനുടമയും പ്രചോദനാത്മകമായ ചിന്തകളുടെ ശില്പിയുമാണ്......
നാരായണമൂര്‍ത്തിയുടെ ഏറ്റവും പുതിയ പുസ്തകം 'THE WIT & WISDOM OF NARAYANAMURTHY' കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പുസ്തകത്തില്‍നിന്നുള്ള ചില ഉദ്ധരണികള്‍ വായിക്കാം. ജീവിതത്തെ നേരിടുന്ന എല്ലാവര്‍ക്കും ഊര്‍ജം നല്‍കുന്നവയാണ് ഈ വാക്കുകള്‍......
*വിജയത്തിലേക്കുള്ള വഴികള്‍ അറിവിനായുള്ള തുറന്ന സമീപനം: അഹംഭാവത്തെ കീഴ്പ്പെടുത്തി മറ്റുള്ളവരില്‍നിന്ന് അറിവ് സ്വീകരിക്കാനുള്ള മനസ്സ്.
*കഴിവിനനുസരിച്ച് അണികളെ തിരഞ്ഞെടുക്കുന്ന അധികാരവ്യവസ്ഥ: അടിസ്ഥാനവിവരങ്ങള്‍ ഉപയോഗിച്ച് മികച്ച തീരുമാനത്തിലെത്തുന്നതിനായി മികച്ച ആശയങ്ങള്‍ സ്വീകരിക്കുകയും പ്രയോഗത്തില്‍വരുത്തുകയും ചെയ്യുക.......
*വേഗം: ഇന്നലത്തേക്കാള്‍ വേഗത്തില്‍ ഇന്ന് കാര്യങ്ങള്‍ ചെയ്തുതീര്‍ത്തുവെന്ന് ഉറപ്പാക്കല്‍.
*സങ്കല്പശക്തി: തുടര്‍ച്ചയായി മികച്ച ആശയങ്ങളും പുതുമകളും കൊണ്ടുവരിക.
*കര്‍മനിര്‍വഹണത്തിലെ മികവ്: ഇന്നലെത്തേക്കാള്‍ മികവോടെയും ശ്രേഷ്ഠതയോടെയും മികച്ച ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുക.
പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, രക്ഷപ്പെടൂ......
ശാരീരികവും മാനസികവുമായി തളര്‍ന്നാണ് ഓരോ മനുഷ്യനും എല്ലാ വൈകുന്നേരങ്ങളിലും ജോലി സ്ഥലത്തിന്റെ പടിയിറങ്ങുന്നത്. ഊര്‍ജസ്വലരും ഉത്സാഹശീലരുമായാണ് ഇവര്‍ ഓരോരുത്തരും അടുത്തദിവസം രാവിലെ തിരിച്ചുവരുന്നതെന്ന് ഉറപ്പാക്കുന്നവരാണ് വിജയംവരിച്ച സ്ഥാപനങ്ങള്‍.
പ്രകടനമാണ് തിരിച്ചറിയലിലേക്കുള്ള വഴി. തിരിച്ചറിയല്‍ ബഹുമാനത്തിലേക്കുള്ള പാതയാണ്. ബഹുമാനം കരുത്ത് വര്‍ധിപ്പിക്കുന്നു. ഒരു മുറിയില്‍ കയറിച്ചെല്ലുമ്പോള്‍ ചിരിച്ച മുഖങ്ങളാണ് നിങ്ങളെ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ച വ്യക്തിയാണെന്ന് ഉറപ്പിക്കാം. നിങ്ങള്‍ നിങ്ങള്‍ അവരെ പരിഗണിക്കുന്നു, വിശ്വസിക്കുന്നു എന്നതൊക്കെയാണ് അവരുടെ ചിരിയുടെ പിന്നിലെ കാരണം.
സംരംഭകത്വം എന്നതൊരു ദീര്‍ഘദൂര ഓട്ടമാണ്. സംരംഭകനാകാന്‍ പണക്കാരന്റെ മകനായി ജനിക്കേണ്ടതില്ല. ഇതിനായി സമ്പന്നമായ ആശയങ്ങളും കഠിനാധ്വാനവും മൂല്യങ്ങളും ശുഭപ്രതീക്ഷയും ധാരാളമാണ്.
സംശയമുണ്ടാകുമ്പോള്‍ അത് സ്പഷ്ടമാക്കണം.
ഞാന്‍ യുവാക്കളെ ഒരുപാട് ബഹുമാനിക്കുന്നു. ഓരോ തലമുറയും അതിനുമുമ്പുള്ളവരേക്കാള്‍ മികച്ചവരാണ്.
ആഴത്തില്‍ കുടുംബവേരുകളുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഉള്ളില്‍ത്തന്നെയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അതില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗം. നേതൃപാടവമെന്നാല്‍ വലിയ കാണാനുള്ള ധൈര്യമാണ്.......
ഞാന്‍ യുവാക്കളെ ബഹുമാനിക്കുന്നു നാരായണമൂര്‍ത്തിയുടെ ഏറ്റവും പുതിയ പുസ്തകം 'THE WIT & WISDOM OF NARAYANAMURTHY' ..
04/06/2016
എനര്‍ജി മാനേജ്‌മെന്റ്' മികച്ച കരിയര്‍ ഊര്‍ജ സംരക്ഷണം ചര്‍ച്ചകള്‍ക്കപ്പുറം അടിയന്തരമായി പരിഹാരം കാണേണ്ട പ്രതിസന്ധിയാണ്. ഇവിടെയാണ് എനര്‍ജി മാനേജ്‌മെന്റ്...
'എനര്‍ജി മാനേജ്‌മെന്റ്' മികച്ച കരിയര്‍ ഊര്‍ജ സംരക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത് 1970 - കളിലാണ് ..
03/06/2016
ആതിഥ്യ ബിസിനസില്‍ ചടുലതാളമായി ശ്രുതി ഷുബുലാല്‍
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായ ശ്രുതി ഫോബ്‌സിന്റെ ഇന്ത്യന്‍ റിച്ച് പട്ടികയില്‍ 99-ാം സ്ഥാനം നേടിയിരുന്നു. 200 മില്ല്യണ്‍ ഡോളറിനടുത്താണ് ശുത്രിയുടെ സമ്പാദ്യം.
ഒരാള്‍ തുറന്നിട്ട പാതയിലൂടെ മുന്നോട്ട് നടക്കാന്‍ എളുപ്പമാണ്. എന്നാല്‍ പുതിയ പാത വെട്ടിത്തുറന്ന് അതിലൂടെ നടന്നു മുന്നേറുക തീര്‍ത്തും സാഹസികവും പ്രയാസകരവും തന്നെ. ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുന്നവരാണ് പക്ഷേ യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ വിജയിച്ച സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ബിസിനസ് കുടുംബത്തില്‍ പിറന്നെങ്കിലും തനിക്കു മുമ്പേ നടന്നവരുടെ വഴികളില്‍ നിന്നും മാറി സ്വന്തമായ വീഥിയിലൂടെയാണ് ശ്രുതിയുടെ യാത്ര.
ഇന്‍ഫോസിസ് സഹസ്ഥാപകനായ ഷിബുലാലിന്റെ പുത്രിയായ ശ്രുതി ഒരിക്കലും തന്റെ കുടുംബത്തില്‍റെ തണലില്‍ ഒതുങ്ങിയില്ല. സ്വന്തം ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമൊപ്പം മുന്നോട്ടുപോയ ശ്രുതി ഇന്ന് അറിയപ്പെടുന്നത് വിജയിച്ച സംരംഭക എന്ന നിലയിലാണ്.
പെനസ്വേലയിലെ ഹാവര്‍ഫോര്‍ഡ് കേളെജില്‍നിന്നും ബിരുദം കരസ്ഥമാക്കിയ ശ്രുതിയുടെ കരിയര്‍ ആരംഭിക്കുന്നത് ന്യൂയോര്‍ക്കിലെ മെറില്‍ ലിഞ്ചില്‍ ആണ്. പക്ഷേ സ്വന്തമായി എന്തെങ്കിലും ചെയ്യാനായിരുന്നു ശ്രുതിയുടെ ആഗ്രഹം. ഭക്ഷണത്തോടുള്ള താല്‍പ്പര്യം ശ്രുതിയെ റസ്റ്റോറന്റ് ബിസനസിലേക്കെത്തിച്ചു. ഷെഫ് അഭിജിത്ത് നേഹയുമായി സഹകരിച്ച് 2008 ല്‍ ശ്രുതി കാപ്പര്‍ബെറി, ഫേവ എന്നിങ്ങനെ രണ്ട് റസ്റ്റോറന്റുകള്‍ തുടങ്ങി.
റിസ്റ്റോറന്റി ബിസിനസില്‍ നിന്ന് ഇടവേളയെടുത്ത് 2012ല്‍ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ എംബിഎയ്ക്ക് ചേര്‍ന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രുതി ഹോട്ടല്‍ ബിസിനസ് കുറച്ചു കൂടി വിപുലീകരിച്ചു.
താമര എന്ന ബ്രാന്‍ഡിനു കീഴിലേക്ക് ഹോസ്പിറ്റാലിറ്റി ബിസിനസുകളെ കൊണ്ടുവന്നു. ഷിബുലാല്‍സ് ഫാമിലി ഇന്നൊവേഷന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റി(ഐഐഎം)ന്റെ ഭാഗമാണ് താമര. ശുത്രി തന്നെയാണ് താമരയുടെ ഡയറക്റ്ററും പ്രമോട്ടറും.
കൂര്‍ഗിലായിരുന്നു താമരയുടെ ആദ്യത്തെ ആഡംബര റിസോര്‍ട്ട്്. പശ്ചിമഘട്ടത്തില്‍ 170 ഏക്കറോളം വരുന്ന കാപ്പിതോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ കാപ്പി, കുരുമുളക്, തേന്‍ തുടങ്ങിയവയെല്ലാം ഇവിടെ കൃഷിചെയ്യുന്നു.
പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന പ്രൊജക്റ്റുകളാണ് താമരയുടേത്. നഗരങ്ങളിലെ അനാരോഗ്യകരവും തിരക്കേറിയതുമായ ജീവിതം മടുത്തിരിക്കുന്നവര്‍ക്ക് പ്രകൃതിയുടെ കുളിര്‍മ്മയും ശുദ്ധവായുവുമൊക്കെ നല്‍കുകയാണ് താമരയുടെ ലക്ഷ്യമെന്ന് ശ്രുതി പറയുന്നു.
ആഗോള താപനത്തിന്റെ ഇക്കാലത്ത്, ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ ഉത്തരവാദിത്വത്തോടെ ടൂറിസം രംഗം പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നാണ് ശുത്രിയുടെ അഭിപ്രായം. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിക്കു നാശം സംഭവിക്കാതിരിക്കാന്‍ താമര ഗ്രൂപ്പ് പരമാവധി ശ്രദ്ധിക്കുന്നുണ്ട്.
ബംഗലൂരുവിലും മധുരയിലും താമരയുടെ ബ്രാന്‍ഡില്‍ ഹോട്ടലുകള്‍ തുടങ്ങാനിരിക്കുകയാണ്. കേരളത്തിന്റെ പരമ്പരാഗത നാലുകെട്ടുശൈലിയില്‍ ആലപ്പുഴ വേമ്പനാട് കായലിനടുത്തു നിര്‍മിച്ചിരിക്കുന്ന ലക്ഷ്വറി വില്ലയാണ് താമരയുടെ പ്രോജക്ടുകളില്‍ ഏറ്റവും മനോഹരമായ നിര്‍മിതിയെന്ന് ശ്രുതി പറയുന്നു.
തിരുവനന്തപുരത്ത് 150 റൂമുകളുള്ള ഹോട്ടലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
കാലാവസ്ഥ, ജീവനക്കാര്‍, വിപണിയിലെ ഏറ്റകുറച്ചിലുകള്‍ തുടങ്ങിയ പല കാര്യങ്ങളെ ആശ്രയിച്ചാണ് ഹോസ്പിറ്റാലിറ്റി രംഗത്തെ വിജയം. ഹോസ്പിറ്റാലിറ്റി രംഗത്ത് വെബ് പോര്‍ട്ടലുകള്‍ കൂടി വന്നതോടെ ഈ രംഗത്തെ മത്സരം വര്‍ദ്ധിച്ചതായി ശ്രുതി പറയുന്നു.
വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ ഹോസ്പിറ്റാലിറ്റി രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രുതിയ്ക്കു സാധിച്ചു. 200 മില്ല്യണ്‍ ഡോളറിനടുത്താണ് ശുത്രിയുടെ സമ്പാദ്യം. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായ ശ്രുതി ഫോബ്‌സിന്റെ ഇന്ത്യന്‍ റിച്ച് പട്ടികയില്‍ 99-ാം സ്ഥാനം നേടിയിരുന്നു.
കൊളബിയ ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന വില്യം ദുഗ്ഗന്‍ പരിചയപ്പെടുത്തിയ നെപ്പോളിയന്‍സ് ഗ്ലാന്‍സ് ആണ് ശുത്രിയുടെ വിജയആയുധം. ഒരാളുടെ തീവ്രമായ ആഗ്രഹത്തെ ദീര്‍ഘകാലത്തേക്കുള്ള തന്ത്രപരമായ ലക്ഷ്യമാക്കി മാറ്റുന്നതിന് സഹായിക്കുന്ന പരിശീലനമാണത്.
നമ്മുടെ താല്‍പ്പര്യം മനസിലാക്കി ഏത് മേഖലയിലാണ് നമ്മുക്ക നല്ല ഭാവിയുള്ള ഉള്ളതെന്നു കണ്ടെത്താനാകുമെന്നാണ് ശുത്രിയുടെ അഭിപ്രായം. ഹോസ്പിറ്റാലിറ്റി രംഗം കഴിഞ്ഞാല്‍ ശ്രുതിയുടെ അടുത്ത ഇഷ്ടം യാത്രകളാണ്.
03/06/2016
ഡ്രൈവറില്‍ നിന്നും സംരംഭകനിലേക്ക്
നവ സംരംഭകര്‍ക്ക് മാതൃകയാക്കാവുന്ന വളര്‍ച്ചയാണ് ശ്രീലങ്കയിലെ പ്രമുഖ മാര്‍ക്കറ്റിംഗ് കമ്പനികളിലൊന്നായ എക്സ്ട്രീം സിഇഒ നെറ്റിന്റെ സ്ഥാപകനായ ശരണ്യന്‍ ശര്‍മയുടെത്. വെറുമൊരു ഡ്രൈവറായിരുന്ന ശരണ്യന്‍ ഇന്ന് പ്രിവിലെജ്സര്‍വര്‍ ടെക്നോളജീസിന്റെയും 7അരെന ടെക്നോളജീസിന്റെയും അമരക്കാരന്‍ കൂടിയാണ്.
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധമാണ് ശരണ്യന്റെ ജീവിതത്തെ തകര്‍ത്തത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ശരണ്യന് ഫീസടക്കാനുള്ള തുകയില്ലാത്തതിനാല്‍ പഠനം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. നിലനില്‍പ്പിനായി ഒരുപാടിടങ്ങളില്‍ ജോലി അന്വേഷിച്ചു നടന്നെങ്കിലും ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ ശരണ്യന് സാധിച്ചില്ല. പിന്നെ ഒരു സ്ഥലത്ത് ഡ്രൈവറായി ജോലികിട്ടി. സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വരുമാനം പോലും ഈ ജോലിയില്‍ നിന്ന് ലഭിച്ചിരുന്നില്ല.
മാത്രമല്ല തന്റെ മേഖല ഇതല്ല എന്ന് ശരണ്യന്‍ തിരിച്ചറിയുകയും ചെയ്തു. പിന്നെ സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ശ്രമിങ്ങളിലായി. ഇ-കൊമേഴ്‌സ് രംഗത്തേക്ക് കടക്കാനായിരുന്നു ശരണ്യന്റെ ശ്രമം.
എന്നാല്‍ അതിന് ആവശ്യമായി വരുന്ന മൂലധനം ലഭ്യമാക്കുക ശരണ്യനെ സംബന്ധിച്ച് അത്ര നിസാരമായിരുന്നില്ല. 22,000 ശ്രീലങ്കന്‍ റൂപ്പിയാണ് ആകെ കൈയ്യിലുണ്ടായിരുന്നത്. കമ്പ്യൂട്ടറിന് 48,000 ശ്രീലങ്കന്‍ റുപ്പിയായിരുന്നു വില. നഗരത്തിലുണ്ടായിരുന്നവരില്‍ നിന്നും പണം കടമെടുക്കാന്‍ തീരുമാനിച്ചെങ്കിലും വിചാരിച്ച പോലെ അത് നേടിയെടുക്കാന്‍ സാധിച്ചില്ല. ഈ സമയത്ത് ശരണ്യന് സഹോദരന്‍ തുണയായി.
സഹോദരന്റെ ഉറപ്പിന്‍മേല്‍ അയല്‍ക്കാരില്‍ ചിലര്‍ പണം നല്‍കി സഹായിച്ചു.
ഒരു ബ്രാഹ്മിണ കുടുംബത്തില്‍ നിന്നുമുള്ള ശരണ്യന്‍ തന്റെ ജീവിതം ദൈവീക കാര്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായുള്ള ശരണ്യന്റെ നീക്കങ്ങള്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി. രണ്ട് മാസത്തോളം സ്വന്തം സംരംഭത്തിനു വേണ്ടി പ്രവര്‍ത്തിച്ചെങ്കിലും കാര്യമായ വരുമാനം നേടാന്‍ സാധിച്ചില്ല.
പിന്നെ ഒരു യുഎസ് കമ്പനിയില്‍ നിന്നും ശരണ്യന് വര്‍ക്കുകള്‍ ലഭിച്ചു. എല്ലാ ദിവസവും രാവിലെ ലഭിക്കുന്ന ലേഖനങ്ങള്‍ 500 സൈറ്റുകളില്‍ വിതരണം ചെയ്യണം. ഇതില്‍ നിന്നും വളരെ തുച്ഛമായ വരുമാനമാണ് ലഭിച്ചിരുന്നത്. അതില്‍ അതൃപ്തി പ്രകടിപ്പാക്കാതെ മുന്നോട്ടുപോയി.
ഒരു മാസം തുടര്‍ച്ചയായി ആ പ്രോജക്ടിനായി രാത്രിയും പകലും ജോലി ചെയ്തു. അതില്‍ നിന്നും ദിവസവും അഞ്ച് ഡോളര്‍ വരുമാനം നേടാന്‍ സാധിച്ചു. അത്യാവശ്യം വരുമാനം ലഭിച്ചതോടെ രണ്ട് ജീവനക്കാരെക്കൂടി നിയമിച്ചുകൊണ്ട് ബിസിനസ് വിപുലപ്പെടുത്തി. ഇന്ന് എക്സ്ട്രീം സിഇഒ എന്ന സംരംഭത്തില്‍ 65 പേര്‍ ജോലിചെയ്യുന്നു. ഇതില്‍ ആറ് പേര്‍ ഭിന്നശേഷിയുള്ളവരാണ്. ശ്രീലങ്കയില്‍ ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും മികച്ച 17 കമ്പ്യൂട്ടറുകളാണ് ശരണ്യന്റെ പക്കലുള്ളത്.
ഓഫീസിന്റെ എല്ലാ നിലകളിലും ജനറേറ്ററിന്റേയും എസിയുടേയും സേവനവും ലഭ്യമാണ്.
ജീവനക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്താന്‍ ശരണ്യന്‍ ശ്രമിക്കുന്നുണ്ട്. വിവാഹത്തിനും വീട് നിര്‍മാണത്തിനും ഇവിടുത്തെ ജീവനക്കാര്‍ക്ക് വായ്പാ സൗകര്യങ്ങളും നല്‍കുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി കമ്പനി 38,000 സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ നടത്തി. ആദ്യത്തെ അമേരിക്കന്‍ കസ്റ്റമര്‍ ഇപ്പോഴും ശരണ്യനോടൊപ്പമുണ്ട്. മുന്‍പത്തേതിനേക്കാള്‍ പതിന്‍മടങ്ങ് വരുമാനം നേടാന്‍ ഇപ്പോള്‍ കമ്പനിയ്ക്കു സാധിക്കുന്നുണ്ടെന്നു ശരണ്യന്‍ പറയുന്നു.
പണമല്ല ഒരു സംരംഭത്തിന് ആദ്യം വേണ്ടതെന്നാണ് സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരോട് ശരണ്യന്‍ പറയുന്നത്. പണം അത്യാവശ്യഘടകമാണ്. എന്നാല്‍ പ്രാഥമികമായി വേണ്ടത് പണമല്ല.വളരെ പെട്ടെന്ന് സംരംഭങ്ങള്‍ വിജയമായി മാറുന്നതില്‍ നമ്മുടെ നിലപാടിനും പങ്കുണ്ട്. വലിയ പരിചയസമ്പത്തൊന്നും ഇല്ലെങ്കിലും വിജയത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും ചിന്തിക്കാതെയാണ് ഈ മേഖലയിലേക്ക് കാലെടുത്ത് വച്ചതും ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതും. സമയമാണ് എല്ലാം നിയന്ത്രിക്കുന്നത് അല്ലാതെ സമയത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല.
തന്റെ ജീവനക്കാരില്‍ പലര്‍ക്കും സ്വന്തം പേര് പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ല. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് ദാരിദ്ര്യം അനുഭവിക്കുന്നര്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരെ നിയമിച്ചത്-ശരണ്യണ്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വടക്കന്‍ ശ്രീലങ്കയിലെ ചില ചെറുകിട സംരംഭങ്ങള്‍ക്കായി ശരണ്യന്‍ പണം മുടക്കുന്നുണ്ട്. സംരംഭകനാകാനുള്ള യാത്രയില്‍ ലഭിക്കുന്ന ഒരവസരവും നഷ്ടപ്പെടുത്തരുതെന്നാണ് ശരണ്യന്‍ യുവ സംരംഭകര്‍ക്ക് നല്‍കുന്ന ഉപദേശം.
നിരവധി പുരസ്‌കാരങ്ങളും ശരണ്യന്റെ വിജയത്തെ തേടിയെത്തിയിട്ടുണ്ട്. 2012ലും 2013ലും പ്രവിശ്യാ തലത്തിലും ദേശീയ തലത്തിലും മികച്ച സംരംഭകനുള്ള അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടു. 2013ല്‍ ഏഷ്യ പസഫിക് റീജിയണിലെ അവാര്‍ഡിന് അര്‍ഹമായി. കഴിഞ്ഞ വര്‍ഷത്തെ യുവ സംരംഭകനുള്ള അവാര്‍ഡും ലഭിച്ചു.
01/06/2016
പട്ടിണി കിടന്നിട്ടുണ്ട്, ബാക്ക് ബെഞ്ചിലിരുന്നു പഠിച്ചു, ഇന്ന് ആസ്തി 336 കോടി!...
പട്ടിണി കിടന്നിട്ടുണ്ട്, ബാക്ക് ബെഞ്ചിലിരുന്നു പഠിച്ചു, ഇന്ന് ആസ്തി 336 കോടി! എൻജിനീയറിംഗ് കഴിഞ്ഞ് ജോലിയില്ലാതിരുന്ന കാലത്ത് ഭക്ഷണത്തിനു പോലും പണമില്ലാതെ പട്ടിണികിടന്നിട്ടുണ്ട്. പഠനസമയത്തും അതിനുശേഷവും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പരാജയം സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. ഹിന്ദി മീഡിയത്തില്‍ നിന്നുവന്ന എനിക്ക് ഇംഗ്ലീഷിലുള്ള എൻജിനീയറിംഗ് പഠനം
20/05/2016
ബിഹാറിന്റെ 'സൂപ്പര്മാന്' ഇനി കേരളത്തിലേക്ക് ഒറ്റനോട്ടത്തില്‍ ഒരു പാരലല്‍ കോളേജ് അധ്യാപകന്‍, അല്ലെങ്കില്‍ ഒരു ..
18/05/2016
Edmund Thomas Clint
ക്ലിന്റ് നീ ദൈവത്തിന്റെ വിരലല്ല ദൈവം തന്നെ ആയിരുന്നു.
ഭൂമിയിൽ ജീവിച്ച 6 വർഷവും 10 മാസവും 26 ദിവസവും 3 മണിക്കൂറും കൊണ്ട് നീ വരച്ച് ലോകത്തിന് സമ്മാനിച്ചത് 26000 ചിത്രങ്ങൾ. നീ ഈ സുന്ദരമായ ലോകത്തിൽ ജീവിച്ചത് വെറും 2522 ദിവസങ്ങൾ മാത്രമാണ്. ജീവിച്ചിരുനങ്കിൽ മെയ് 19ന് 40 താം പിറന്നാൾ ഈ ലോകം ആഘോഷിക്കുമായിരുന്നു. നിന്റെ മാതാപിതാക്കളോടൊപ്പം ഞങ്ങളും നിന്നെയോർത്ത് വിങ്ങുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ മെയ് 15 ഞായർ മലയാള മനോരമ ദിനപത്രം സപ്ലിമെന്റ് വായിക്കുക