12/12/2017
*മടിക്കൈ കമ്മാരൻ ബിജെപി ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്*
കേരളത്തിന്റെ വടക്കേ അറ്റമായ കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മുതൽ ചന്ദ്രഗിരി പുഴയുടെ തീരംവരെ, കയ്യൂരും, കരിവെള്ളൂരും, ചിമേനിയുംമടക്കം
കമ്മ്യൂണിസം കൊടികുത്തി വാണിരുന്ന പ്രദേശത്ത്, കമ്മ്യുണിസ്റ്റ് ആശയം അവസാന വാക്കായ പാർട്ടി ഗ്രാമങ്ങളിൽ.... മറ്റു സംഘടന പ്രത്യയശാസ്ത്രങ്ങൾക്ക് കമ്മ്യുണിസ്റ്റ് മാടമ്പികൾ ഊരു വിലക്ക് കല്പിച്ചിരുന്ന കാലത്ത്..... ബിജെപി ക്കു വേണ്ടി നെഞ്ചുവിരിച്ചു ആണത്തത്തോടെ പാർട്ടി പ്രവർത്തകരുടെ ഒപ്പം നടന്ന നേതാവ്...
മടികൈ, കാഞ്ഞങ്ങാട് എന്നീ കമ്മ്യുണിസ്റ്റ് കോട്ടയിൽ കുങ്കുമ ഹരിത പതാക വാനോളമുയർത്താൻ കൊണ്ടും കൊടുത്തും തലയെടുപ്പോടെ, ചങ്കൂറ്റത്തോടെ മുന്നിൽ നിന്നു നയിച്ച നേതാവ്......
കേരളത്തിൽ ഏതു പാർട്ടി ഭരിച്ചാലും കമ്മാരേട്ടനറിയാതെ കാഞ്ഞങ്ങാട് പോലീസ്‌റ്റേഷനിൽ ഒരിലപോലും അനങ്ങാത്ത കാലമുണ്ടായിരുന്നു ബിജെപിക്ക്.
അന്നത്തെ പാർട്ടി പ്രവർത്തകർക്കെന്നും മടിക്കൈ കമ്മാരനെന്ന അതികായൻ ഒരു ആവേശമായിരുന്നു...
ആദരണീയനായ ശ്രീ മടിക്കൈ കമ്മാരേട്ടന്റെ അന്തിമ ചടങ്ങുകൾ നാളെ രാവിലെ കല്ല്യാണത്തെ വീട്ടുവളപ്പിൽ നടക്കും. തുടർന്ന് മുത്തപ്പൻതറയിൽ വെച്ച് സർവ്വകക്ഷി അനുസ്മരണ യോഗം നടക്കും.
എല്ലാ സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കളും പ്രവർത്തകരും അനുഭാവികളും നാളെ രാവിലെ നടക്കുന്ന സംസ്കാര ചടങ്ങുകളിലും സർവ്വ കക്ഷി അനുസ്മരണ ചടങ്ങിലും സംബന്ധിച്ച് അദ്ദേഹത്തിന് യാത്രയയപ്പ് നൽകാൻ അപേക്ഷികുന്നു.