തിരികെ 2026
ജനുവരി 26
10:30 മുതൽ
BMC
Bharata Mata College Thrikkakara
Bharata Mata College is an arts and science co-educational institution established in July 1965 and
This is community for all the students who studied there,studying and going to study..!! This community helps the whole students to share and recollect their college memories again..!!
24/01/2026
Big thanks to Siji Paul, Viju P J
for all your support! Congrats for being top fans on a streak 🔥!
05/11/2024
🚣ബോട്ടുകൾ:
🚤മോട്ടോർ ഘടിപ്പിക്കാത്ത വള്ളങ്ങളെ നമ്മൾ ബോട്ട് എന്നു വിളിക്കാറില്ലാത്തതിനാൽ അവ ബോട്ടുകളല്ലാതാവുന്നില്ലല്ലോ.
🛶 പണ്ട് കമ്പനി വള്ളങ്ങളിലായിരുന്നു പൊതു ജലഗതാഗതം . മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ വന്നത് പിന്നീടാണ്. ആദ്യമൊക്കെ സ്വകാര്യ സംരഭമായിരുന്നു. ഓർക്കുന്നുണ്ടല്ലോ, പല്ലനയിൽ മഹാകവിയുമായി ചെരിഞ്ഞു മുങ്ങിയ ബോട്ടിന്റെ പേര് റിഡീമർ എന്നായിരുന്നു !
എന്റെ ചെറുപ്പത്തിൽ വേമ്പനാട്ടുകായലിൽ ചെങ്ങണ്ട - ചീപ്പുങ്കൽ സർവ്വീസായി സതീശ് എന്ന ബോട്ടും, പമ്പയാറ്റിൽ ഫ്ലെയിംഗ് സോസർ , ഫോക്കർ ഫ്രണ്ട്ഷിപ്പ് , സെന്റ് പോൾ എന്നീ ബോട്ടുകളും കണ്ടിട്ടുണ്ട്.
🚢60 കൾക്കു മുമ്പേ തന്നെ സർക്കാർ വക KWTC വക ബോട്ടുകൾ കായലും പുഴകളും കയ്യേറിയിരുന്നു. ഒന്നു മുതൽ നൂറ്റി ച്ചില്വാൻ വരെയുള്ള നമ്പർ ഇട്ട ബോട്ടുകൾ കണ്ടിട്ടുണ്ട്.
🛳️ അറുപതുകളുടെ മദ്ധ്യത്തോടെ കോർപ്പറേഷൻ പിരിച്ചു വിട്ട് State Water Transport Department തുടങ്ങി.
യാത്രാബോട്ടുകൾ ലൈൻ ബോട്ടുകളെന്നറിയപ്പെട്ടു. No 1 മുതൽ 12 വരെയൊക്കെയുള്ളത് കൂറ്റൻ ജലയാനങ്ങളായിരുന്നു. നീലച്ചായമടിച്ച അവ കാർഗോ ബോട്ടുകളായിരുന്നു. രാത്രിഞ്ജരരായ അവർ ചാക്കു കെട്ടുകളും വല്ലങ്ങളും നിറച്ച് റാന്തൽ വിളക്കുകളും കൊളുത്തി ഉച്ചത്തിൽ ബഹളമുണ്ടാക്കിയും മണിയടിച്ചും സാവധാനം കായൽ നീന്തിക്കടന്നു.
🛳️ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി കൊല്ലത്തിനു പോയിരുന്ന രണ്ടാം നമ്പർ ബോട്ടാണ് ഏറ്റവും ദീർഘ ദൂരസഞ്ചാരി ! വൈകുമ്പോൾ എറണാകുളം ജെട്ടിയിൽ നിന്ന് തള്ളുന്ന കൊല്ലം ബോട്ട് വെളുപ്പാങ്കാലത്ത് ആലപ്പുഴയെത്തി ദീർഘമായി വിശ്രമിച്ച് പകൽ കൊല്ലത്തിനു വിടുന്നു. ചരക്കുടമകളും അല്ലാത്തവരുമായ യാത്രക്കാർ ഉറങ്ങിയും ഉറക്കം തൂങ്ങിയും , ബീഡിവലിച്ച് തണുപ്പകറ്റിയും യാത്രാ വിരസതയിൽ അലിഞ്ഞുചേരുന്നു.
🛶മെലിഞ്ഞു സുന്ദരികളായ മറ്റു ബോട്ടുകൾ പകൽ നേരങ്ങളിൽ അണിഞ്ഞൊരുങ്ങി , യാത്രികരെ ഉദരത്തിൽ വഹിച്ച്, പുഴയ്ക്കക്കരെയിക്കരെ സിഗ് സാഗ് നൃത്തം ചെയ്ത് ലക്ഷ്യമണയുന്നു.
🏛️ആലപ്പുഴെ നിന്നു പുറപ്പെടുന്ന ബോട്ടുകൾ കൂടുതലും കോട്ടയത്തിനും ചങ്ങനാശ്ശേരി ക്കുമാണ്. തകഴി , എടത്വ, നീലമ്പേരൂർ, ചെങ്ങന്നൂർ, തലവടി , മുതലായ സ്ഥലങ്ങളിലേക്കും ബോട്ടുകളുണ്ട്.
🪂പ്രധാന ജെട്ടികൾക്ക് കനാലാപ്പീസ് എന്നു പറയും. അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ കനാലാപ്പീസർ എന്നറിയപ്പെടും. യാത്രാവഴികളിൽ ഇടയ്ക്കുള്ള കനാലാപ്പീസുകൾ പുളിങ്കുന്നിലും നെടുമുടിയിലുമാണ്. അവിടങ്ങളിൽ കാത്തിരിപ്പുപൂരകളുണ്ട്.
🤕ബോട്ടിലെ അധികാരി ബോട്ടു മാഷാണ്. അദ്ദേഹം ടിക്കറ്റു കൊടുക്കുന്നു. എൻജിൻ ഡ്രൈവർ എൻജിൻ പ്രവർത്തിപ്പിക്കുന്നു. ബോട്ടിന്റെ മുകളിൽ ഒരു ക്യാബിനുണ്ട്. അവിടെ അദൃശ്യനായി ഒരു ഒടേ തമ്പുരാനുണ്ട് - സ്രാങ്ക് ! അയാളാണ് നാവിഗേറ്റർ ! ബോട്ടിന്റെ ദിശനിർണ്ണയിക്കുന്ന ചക്രം അയാളുടെ കൈവശമാണ്. അയാളുടെ കയ്യിലാണ് എൻജിൻ മുറിയിൽ തൂങ്ങിയാടുന്ന മണിയുടെ ചരട് . ആ മണിയടി ശബ്ദത്തിനനുസരിച്ചാണ് എൻജിൻ ഓണും ഓഫും ആക്കുന്നത്.... മുന്നോട്ടും പുറകോട്ടും നീക്കുന്നത്, സ്ലോയും ഫാസ്റ്റും ആക്കുന്നത്.
🛩️എൻജിനിൽ നിന്ന് ബോട്ടിന്റെ പുറകിലേയ്ക്കു നീളുന്ന , വേഗത്തിൽ തിരിഞ്ഞും മറിഞ്ഞും കറങ്ങുന്ന വലിയ ഉലക്കയാണ് ബോട്ടിന്റെ പ്രധാന മോട്ടോർ മസിൽ! ഉലക്കയുടെ അറ്റത്ത് വെള്ളത്തിൽ കറങ്ങുന്ന ഒരു ചുക്ക (ഫാൻ) യുണ്ട്. ബോട്ട് പുറകോട്ടെടുക്കുമ്പോൾ ഈ ഷാഫ്റ്റ് എതിർ ദിശയിൽ ക്കറങ്ങി പ്രതിക്ഷേധിക്കും. കില്ലപ്പട്ടി തല്ലു കൊണ്ടു മോങ്ങുമ്പോഴുള്ള വവ്വവ്വവ്വാ ശബ്ദമായിരിക്കും ബോട്ടിന്നപ്പോൾ !
🪂സ്രാങ്കിന്റെ കയ്യിലെ സുദർശന ചക്രത്തിൽ നിന്ന് ബോട്ടിന്റെ മുകളിലൂടെ പുറകോട്ടു പോകുന്ന ചെയിനാണ് , മേൽപ്പറഞ്ഞ ചുക്കയ്ക്കു സമീപെ വെള്ളത്തിലേയ്ക്കു തൂങ്ങിക്കിടക്കുന്ന പങ്ക തിരിച്ച് ദിശാനിർണ്ണയം നടത്തുന്നത്.
ഈ ഇരുവർ സംഘമാണ് ബോട്ടിന്റെ കണ്ണും കരളും !
ബോട്ടിന്റെ മദ്ധ്യഭാഗത്താണ് താഴെ എൻജിൻ മുറിയും മേലെ സ്രാങ്കിന്റെ കാബിനും .
😁എൻജിൻ മുറിയുടെ മുന്നിലെ ഇടത്ത് ചെറുപ്പക്കാരായ ആണുങ്ങളും പുറകിലെയിടത്ത് കൂലിക്കാരായ പെണ്ണുങ്ങളും . ഇത് രണ്ടാം ക്ലാസ്സാണ്. ഒന്നാം ക്ലാസ്സിലിരുന്നു പത്രം വായിക്കുകയും മുറുക്കിത്തുപ്പുകയുമൊക്കെ ചെയ്ത് ഗൗരവംപൂണ്ടിരിക്കുന്ന കാരണവന്മാരെ മറഞ്ഞ് കൊച്ചു തമ്പ്രാന്മാർക്കിരുന്നു പുകവിടാനുള്ള ഒരു പെർമിറ്റ് ഏരിയ കൂടിയാണീ രണ്ടാം ക്ലാസ്സ് .
🙏ബോട്ടിന്റെ ഏറ്റവും മുൻഭാഗം ഉയർന്നതും ഉന്നതമാരുടെ ഇരിപ്പിടങ്ങളുമാണെങ്കിൽ പിന്നിലെ ഉയർന്ന ഭാഗം കുലസ്ത്രീകൾക്കുള്ളതും ആകുന്നു. അവിടെയിരുന്നാൽ ബോട്ടിൽ നടക്കുന്ന സർവ്വ സംഭവങ്ങളും കാണാം. പെണ്ണുങ്ങൾക്കുള്ള എല്ലാ സംവിധാനങ്ങൾക്കും ഈ പ്രത്യേകതയുള്ളതായി കാണാം. അവരുടെ കണ്ണുകൾ പോലും മറ്റുള്ളവരറിയാതെ മറ്റുള്ളവരെക്കാണാൻ പര്യാപ്തമായ രീതിയിലാണത്രേ! ഇതിലെ ശാസ്ത്രീയ വശം അന്വേഷിച്ചു നാം ബുദ്ധിമുട്ടണമെന്നില്ല! ഇതൊക്കെയാണെങ്കിലും കൊച്ചമ്മമാരുടെ ഈ കൊച്ചു മുറി കടന്നു വേണം ബോട്ടിലെ ശൗചാലയത്തിലേക്കു പോകാൻ ! മൂത്രത്തിന്റെ സുഗന്ധം നുകർന്നിരിക്കാനുമാണവരുടെ വിധി!
🦘
മുൻഭാഗം പണ്ട് ഫസ്റ്റ് ക്ലാസ്സും അവിടുത്തെ ടിക്കറ്റ് നിരക്ക് അൽപ്പം ഉയർന്നതുമായിരുന്നു!
👯ബോട്ടിലെ ജോലിക്കാരിൽ ഇനിയുള്ളത് രണ്ട് നീലകളേബരന്മാരാണ് - ലസ്കർമാർ ! ഈ നകുല-സഹദേവന്മാർ കഴുക്കോൽ കുത്തിയും കയറുമായി ചാടി ജെട്ടിയിലിറങ്ങി വലിച്ചും ബോട്ടിനെ ജെട്ടിയിലേയ്ക്കു ചേർത്ത് യാത്രികരെ കയറ്റിയിറക്കുകയും ചെയ്യുന്നു.
🏂അല്ലാത്ത സമയങ്ങളിൽ ബോട്ടിന്റെ ഹള്ളിൽ നിന്ന് അടിയിലൂടെ ഊറിയടിയുന്ന വെള്ളം തേവി വറ്റിക്കുന്നു. കൂടുതൽ വെള്ളക്കേടുള്ള ബോട്ടുകളിൽ ചാമ്പു പൈപ്പ് വെച്ച് വെള്ളം വറ്റിക്കുന്നു.🪅
എക്സ്പ്രസ്സ് ബോട്ടുകളും അവയിൽ പുതിയ പെർക്കിൻസ് എൻജിനും മറ്റും വന്നപ്പോൾ ബോട്ടുകൾ പരിഷ്ക്കാരിണികളായി. ഫസ്റ്റ് ക്ലാസ്സും ലാസ്റ്റ് ക്ലാസ്സുമെല്ലാം ഇപ്പോൾ ഒരേ നിരപ്പ് - അപ്പോൾ EMS ന്റെ രണ്ടാം മന്ത്രിസഭ നിലവിൽ വന്നിരുന്നു! സർവ്വത്ര സമത്വം!!
അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരിക്കുന്ന പലക ബെഞ്ചുകൾക്കു പകരം ബസ്സിലേതു പോലെ മുൻഭാഗത്തേക്കു നോക്കിയിരിക്കുന്ന, പച്ച നിറമുള്ള,ചകിരി കുഷ്യനിട്ട സീറ്റുകൾ!
🛩️ഇടയ്ക്ക് സ്റ്റോപ്പില്ലാത്ത കോട്ടയം എക്സ്പ്രസ്സിൽ ചായക്കട പരീക്ഷണവും നടത്തി നോക്കി. എന്തുകൊണ്ടോ അത് വിജയിച്ചില്ല!🪅
04/11/2024
🪑മുഖ്യാതിഥികൾ - അന്നും, ഇന്നും :🥳
🌹തൊണ്ണൂറുകളുടെ ആരംഭം വരെ ക്യാമ്പസുകളിലെ ചടങ്ങുകൾക്ക് പ്രശസ്ത സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യം ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. എന്നാൽ സിനിമാ നടന്മാരോടുള്ള അമിതാരാധന, അവരെ ഒഴിവാക്കുന്നതിനോ അവർ സ്വയം ഒഴിഞ്ഞു പോകുന്നതിനോ ഒക്കെ സാഹചര്യമൊരുക്കി !
🌾എന്നാൽ സാനുമാഷിനും ശ്രീകുമാരൻ തമ്പിക്കുമുള്ള സ്വീകാര്യത ഇന്നും കുറഞ്ഞു പോയിട്ടില്ല!
🎺മാഷ് നൂറു വാര ഓട്ടത്തിൻ്റെ അവസാന ലാപ്പിലാണ് - ഓർമ്മയ്ക്കും കണ്ണിനും യാതൊരു മങ്ങലുമില്ല! സാനുമാഷ് ഏറെ പേർക്ക് ഗുരുവും അതിലുമേറെപ്പേർക്ക് ഗുരുതുല്യനുമത്രേ!
ഈ ഗുരുപ്പട്ടം അദ്ദേഹം ആർജ്ജിച്ചെടുക്കുന്നത് അനായാസേനയാണ്. സ്വതസിദ്ധമായ വിനയം കൊണ്ടാണത് സാധിക്കുന്നത്! - അറിയാനുള്ള ത്വര ഒരു കൊച്ചു കുട്ടിയുടേതാണ്.
" ബദാം കരുവാണ് മാഷേ, ഒന്നുരണ്ടെണ്ണം ആരോഗ്യത്തിനു നല്ലതാണ് "
" ഓ... അതെയോ !"
മാഷ് അതിൽ നിന്ന് രണ്ടെണ്ണം എടുക്കുന്നു.
നൂറുവാര നടക്കുന്നതിന് മാഷ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല - ചേർത്തുപിടിച്ചു നടക്കാൻ ആളുണ്ടല്ലോ!
മുന്നോടികളായ പ്രസംഗകരുടെ വാക്കുകൾക്ക് മാഷ് കാതോർക്കുന്നു. മാഷ് അക്ഷമനാകുന്നില്ല, തിടുക്കം കൂട്ടുന്നില്ല!
പോഡിയത്തിൽ വന്നു നിന്നാൽ പിന്നെ ധാരമുറിയാതെ ചൊരിയുകയാണ് - അർത്ഥമുള്ള വാക്കുകൾ, ഗാംഭീര്യം ചോരാത്ത ആശയങ്ങൾ ! മാഷ് ബോറടിപ്പിക്കുന്നില്ല - മാഷ് മാഷ്തന്നെയാണ്. അതിനാലാണദ്ദേഹം ഏറെ പോപ്പുലറായ പ്രതിയോഗിയോട് അസംബ്ലി ഇലക്ഷനിൽ വിജയിച്ചത് ! സഭയിൽ അദ്ദേഹം ശാന്തനായിരുന്നു. പിന്നീടാ വഴിക്കു പോയതുമില്ല! പൂജ്യനായതിനാലാവാം കേരളത്തിലെ മന്ത്രിപദം മാഷ് ന് ചേരാതെ പോയത്! മാഷ് എല്ലാവരേയും കരുതുന്നു, സ്നേഹിക്കുന്നു.
✍️ശ്രീകുമാരൻ തമ്പി സാഹിത്യത്തിലും സിനിമയിലും എല്ലാമെല്ലാമാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമ്മാണം, ഗാനരചന , അങ്ങനെ......
പള്ളികൂടത്തിൽ ഏറെയൊന്നും പഠിപ്പിച്ചിട്ടില്ലെങ്കിലും അദ്ദേഹം തമ്പിസ്സാറാണ്!
🏦അടുത്ത കാലങ്ങളിൽ രണ്ടു പേരെയും നേരിൽ പരിചയപ്പെടാനായത് ജന്മപുണ്യം എന്നുതന്നെ കരുതാം !💞
03/11/2024
😃ശേഷിക്കുന്നത് :
👣പാലത്തിങ്കൽ പാലത്തെ ഓർമ്മിക്കാൻ മറ്റൊരു തെളിവും കയ്യിലില്ല.
എന്റെ കല്യാണ ആൽബത്തിൽ നിന്നാണിത് - 1990 സെപ്തംബർ രണ്ട് (ഉത്രാടം നാൾ ) രണ്ടു മണി കഴിഞ്ഞ സമയം:
🌈ഈ ഗോവണിപ്പാലം നാട്ടിലെ ഒരു സംഭവമാണെന്ന് യാതൊരു അതിശയോക്തിയുമില്ലാതെ പറയാം. കാരണം പുരാതന കോക്കമംഗലം ഗ്രാമത്തെ അടയാളപ്പെടുത്തുന്ന പ്രധാന നീരൊഴുക്കാണ് കട്ടച്ചിറയാറ് .
💫ഒരു നദിയുടെ സ്വഭാവമൊന്നും കട്ടച്ചിറയാറിനില്ല - ഇമ്മണി വെല്യ തോട് എന്ന് ഇത്തിരി വെല്യ ആളുകൾ പറയും.
🏛️ എങ്കിലും, ഇന്ത്യൻ ഫിഷറീസ് വിദ്യാഭ്യാസത്തിന്റെ ബൈബിൾ എന്നു പറയാറില്ലെങ്കിലും വേദപാഠ പുസ്തകമെന്നെങ്കിലും പറയാവുന്ന, Fish and Fisheries of India എന്ന,
Jhingran Ka Kitab എന്ന് ഞങ്ങളുടെ സേത്ത് സാബ് പറയുന്ന, മുട്ടൻ പുസ്തകത്തിൽ ഇതിന്റെ Map ഉം അടയാളപ്പെടുത്തലുമുണ്ട്.
💨ശുദ്ധജലവും ഓരു വെള്ളവും മാറി മാറിവരുന്ന ഇതിൽ , രണ്ടിലും സസുഖം വാഴാൻ പര്യാപതമായ ഘടനകളുള്ള ധാരാളം തരം ജലജീവികളുണ്ടായിരുന്നതു കൊണ്ടാണ് വടക്കെ ഇന്ത്യക്കാരുടെ ആധിപത്യമുള്ള ആ കിത്താബിൽ കൊച്ചു കേരളത്തിലെ 44 കുഞ്ഞു നദികളുടെ കൂട്ടത്തിലെങ്ങും പേരില്ലാത്ത കട്ടച്ചിറയാറ് പരാമർശിക്കപ്പെടുന്നത്.
🎋കാടും മലയുമില്ലാത്ത ആലപ്പുഴ ജില്ലയിലെ , എറണാകുളം ഭാഗത്തേയ്ക്ക് ഒരു വാല് പോലെ നീണ്ടുകിടക്കുന്ന ഒരു തുരുത്താണല്ലോ ചേർത്തല പ്രദേശം!
🪅പുന്നമട മുതൽ അരൂർവരെ ഒരു ഉപദ്വീപായിക്കിടക്കുന്ന ഈ കരപ്പുറം പ്രദേശത്ത്, വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെ
ക്കരയിൽ തണ്ണീർമുക്കം ബണ്ടിനും കോക്കമംഗലം പള്ളിക്കും മദ്ധ്യേയാണ് കട്ടച്ചിറയാറിന്റെ മുഖം.
കഷ്ടിച്ച് ഒരു കിലോമീറ്റർ ചെന്നാൽ ഇത് രണ്ടായി പിരിയുന്നു.
ഒന്ന് മുട്ടത്തിപ്പറമ്പിനടുത്തു വെച്ചും മറ്റൊന്ന് ചാലിപ്പള്ളി കഴിഞ്ഞും തോടുകളായി നേർത്തും പിരിഞ്ഞും തീരുന്നു.
🎁സമതലത്തിൽ കിടക്കുന്ന കട്ടച്ചിറയാറിലെ ഒഴുക്ക് എന്നു പറഞ്ഞാൽ, വേലിയേറ്റത്തിലും ഇറക്കത്തിലും സംഭവിക്കുന്ന ജല ചലനം മാത്രമാകുന്നു.
ശുദ്ധജലത്തിലും ഓരു വെള്ളത്തിലും ജീവിക്കാൻ കഴിവുള്ള Euryhaline മത്സ്യങ്ങളേ വേമ്പനാട്ടുകായലിലും കട്ടച്ചിറയാറിലും ഉണ്ടാകാറുള്ളൂ. കടലിൽ നിന്ന് ജെല്ലിഫിഷ്, ട്രൈഡോൺ ,
ടെട്രഡോൺ മത്സ്യങ്ങളും , അത്യപൂർവ്വമായി
മാത്രം ആഴക്കടൽ മത്സ്യമായ
ആന്റിന്നേറിയസും ഇവിടെ വന്നു കണ്ടിട്ടുണ്ട്.
🪂കട്ടച്ചിറയാറ് ഞങ്ങളുടെ പ്രദേശത്തെ മൂന്നായി മുറിക്കുന്നു. ഒരിടത്ത് കയറ് കെട്ടിവലിക്കുന്ന മരത്തോണിയും മറ്റൊരിടത്ത് കടത്തും ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഭാഗത്ത് കടത്ത് സൗകര്യമുണ്ടായിരുന്നില്ല.
🤕ആണുങ്ങൾ മുണ്ടഴിച്ച് തലയിൽക്കെട്ടി നീന്തിയും പെണ്ണുങ്ങൾ ചെറുവള്ളങ്ങളിലും അക്കരയിക്കരെ കടന്നു. 🚣
🦘ഇതിനൊരു പരിഹാരമുണ്ടായത് 1940 കളിൽ മാത്രമാണ്. താഴെക്കൂടി കെട്ടുവള്ളം പോക്കത്തക്കവിധം പൊക്കി, ഇരുവശവും 11 പടികൾ വീതമുള്ള ഒരു ഗോവണിപ്പാലം നിലവിൽ വന്നു! ഇരു വശവും വിളക്കുകാലുകളും അതിൽ പതിവായി വിളക്കുവെക്കാനുള്ളസംവിധാനവുമായി !
🪂നാട്ടിലെ ഏറ്റവും ഉയരമുള്ള പൊതു ഇടമായിരുന്നു ഗോവണിപ്പാലം. 2000-ാം ആണ്ടിനുശേഷമാണ് ഗോവണിപ്പാലത്തിനുപകരം കാറ് കയറുന്ന പാലം വന്നത്.
എന്റെ കല്യാണക്കാലത്ത് പാലം പ്രായമായി വേച്ചുവേച്ചു നിന്നാടുന്ന നിലയിലായിരുന്നു.
🏛️വീട് കിഴക്കെക്കരയിലും (കരിക്കാട് ) പള്ളി പടിഞ്ഞാറെക്കരയിലും ( ശ്രീകണ്ഠമംഗലം ) ആയിരുന്നു. ചെറുക്കന്റെ പാർട്ടി പാലമറങ്ങിവന്ന് കാറിൽ കയറുന്ന ദൃശ്യമാണിത്......🪅
😃ശേഷം ചിന്ത്യം !😃
01/11/2024
⛩️കസവും കുറിയും പിന്നെ കുറച്ചു കേരളപ്പിറവിയോർമ്മകളും !
✍️ഒന്നും ചിത്രത്തിലെഴുതിയിട്ടില്ല, മനം വരച്ചു തരുന്ന ചില രേഖാചിത്രങ്ങൾ മാത്രം !
🏦എൺപതുകളുടെ ഒടുക്കത്തിലെ ഭാരത മാതാ - ഒരു ക്ഷീണത്തിൽ നിന്ന് കരേറി എല്ലാക്കാര്യത്തിലും മുൻപന്തിയിലെത്തി നിൽക്കുന്ന കാലം! കരിയാട്ടിയച്ചൻ എന്ന പ്രിൻസിപ്പാളിൻ്റെ സ്ട്രിക്റ്റ് ഡിസിപ്ലിൻ പ്രിൻസിപ്പിളിൽ കാലം കഴിഞ്ഞു പോകുന്ന കാലം!
🥴പ്രിൻസ് സാറും ചുണക്കുട്ടന്മാരും കുട്ടികളും നാഷനൽ സർവീസ് സ്ക്കീമിൻ്റെ യൂണിറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാമതെത്തിച്ചിരിക്കുന്നു.
🥰 ആരുടെയോ കാഞ്ഞ ബുദ്ധിയിലുദിച്ച ആശയമാണ് കേരളപ്പിറവി ആഘോഷം എന്നത്.
🎠പ്രിൻസ് പ്രിൻസിപ്പാളിൻ്റെ യുവതുർക്കി ഗ്രൂപ്പിലെ പ്രമുഖനായതുകൊണ്ട് ഏതാനും വ്യവസ്ഥ കളിൻമേൽ സമ്മതം കിട്ടി - ക്ലാസ്സ് നടത്തിപ്പിന് തടസ്സമുണ്ടാവില്ല, സൗകര്യമുള്ളവരെല്ലാം മുണ്ടും ഷർട്ടും പെമ്പിള്ളേർ കേരള സാരിയോ സെറ്റുമുണ്ടോ ധരിക്കാം.
😁ഭവാന്മാരും ഭവതികളും കളഭവും മനസ്സുമായി ഗെയ്റ്റിൽ നിന്ന് കയറി വരുന്നവരെ കുറിയണിയിക്കാം. അവിടെയുമുണ്ട് വ്യവസ്ഥ - ഭവാന്മാർ ഭവാന്മാരെയും ഭവതികൾ ഭവതികളെയും മാത്രമേ കുറിയണിയിക്കുകയുള്ളൂ, നെറ്റിയുടെ നടുക്ക് ചൂണ്ടുവിരൽ കൊണ്ട് മാത്രം!
😃സംഗതി നടന്നു! അത്ഭുതമായി!!!
🚧 ബെല്ലടിച്ചു, ഏതാനും പേർ കൂടി പടികടന്നു വരുന്നു. അവരെ കൂടി കുറിതൊട്ടു വിടുന്നതിനെന്താ കുഴപ്പം?
🐅അപ്പോഴാണ് പുലി പുറത്തു ചാടുന്നത്!
"പ്രിൻസാറേ .... സ്നേഹമൊക്കെ സ്നേഹം..... അതങ്ങ് റിട്രീറ്റ് ഹൗസിൽ! ബെല്ലടിച്ചാൽ ഒറ്റണ്ണത്തിനെ പുറത്തു കാണാമ്പാടില്ല''
എന്നുവച്ചാൽ കാണാൻ പാടില്ല !
🪗പക്ഷേ തുടർവർഷങ്ങളിലും സംഗതി നടന്നു.
🪑 പിൽക്കാലത്ത് NSS ൽ നിന്ന് സംഗതി കോളെജ് യൂണിയൻ കാർ ഏറ്റെടുത്തു. അപ്പോഴേക്കും കോയിൽ പറമ്പിലച്ചൻ പ്രിൻസിപ്പാളായി - സ്ട്രിക്റ്റ് ഡിസിപ്ലിൻ പ്രിൻസിപ്പിളല്ലാതായി! രാവിലെ ക്ലാസ്സ് - ഉച്ചകഴിഞ്ഞ് വിവിധ പരിപാടികൾ !
💞ക്ലാസ്സ് എന്നതും ഒരു മത്സരം തന്നെ! ഏറ്റവും നന്നായി അലങ്കരിക്കുകയും ഏറ്റവും അധികം കുട്ടികൾ കേരള സ്റ്റൈലിൽ വസ്ത്രം ധരിച്ചു വരുകയും ചെയ്യുന്ന ക്ലാസ്സുകൾക്ക് ഷീൽഡ് !- മൂന്നാം വർഷ സുവോളജീ വിദ്യാർത്ഥികൾ ആ ഷീൽഡ് എന്നും കൈപ്പിടിയിലൊതുക്കി !
🌀പിന്നെ പൂക്കളമത്സരം - 'പുഷ്പസദ്യ'! അവിടെ കേമത്തം കെമിസ്ട്രി, ബോട്ടണി, കൊമേഴ്സ്!
🎠പിന്നെ ഓഡിറ്റോറിയത്തിൽ കേരള ശ്രീമാൻ, മലയാളി മങ്ക മത്സരങ്ങൾ! കുട്ടികളുടെ മലയാളത്തിലുള്ള വാക്ചാതുരിയും അറിവും മാറ്റുരയ്ക്കുന്ന ഈ മത്സരങ്ങൾ ആവേശകരമായിരുന്നു !
🚣ഒടുവിൽ - വടംവലി മത്സരം , പഴക്കുല ട്രോഫി !
🚗ഒരു ദിവസത്തെ ഉടുപ്പും നടപ്പും എടുപ്പും - അതൊക്കെയാണ് ന്യൂജെൻ കേരളം!
🎺അനന്തരം :
🛋️ഈവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും വായ്നോട്ടവുമൊക്കെയായുള്ള പരിചയം ഞങ്ങളെ പിന്നീട് പലയിടത്തും വിധികർത്താക്കളായെത്തിച്ചു.
🌹 നാലുകൊല്ലം മുമ്പ് ലുലുമാളിലെ മത്സരത്തിനു വിധികർത്താവായി പോയതാണ്. അവിടുന്നു പ്രതിഫലമായി കിട്ടിയ ഞൊള്ളു ഞൊളികളുടെ ഭംഗി നോക്കി വീട്ടിലിരിക്കെയാണ് അടുക്കളയിൽ വെള്ളം തിളച്ചു തൂവുന്ന ബഹളം കേട്ടത് !
🌾 ഓടിച്ചെന്ന് സ്റ്റൗ ഓഫ് ചെയ്ത് പാത്രം പൊക്കിയെടുത്തതും അതു മറിഞ്ഞ് എൻ്റെ ഇരുകാലിലും!
🦵 പത്തു ദിവസം ആശുപത്രിയിൽ, പിന്നെ രണ്ടാഴ്ച ഡ്രെസ്സ് ചെയ്യിക്കൽ ! ബൈപ്പാസ് സർജറി നടത്തിയതിൻ്റെ കേട് അത്രമാത്രം വന്നില്ല!🤩
30/10/2024
🙏ക്ഷമിക്കണം, ഈ രണ്ട് ഗ്രൂപ് ഫോട്ടൊ അല്ലാതെ ഒന്നും കൈവശമില്ല
🛕 - അല്ലെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ കൂടുതലൊന്നും ആവശ്യവുമില്ല, കൊമേഴ്സ് പ്രൊഫെസ്സർ സീതാദേവി ടീച്ചറെ ഓർമ്മിക്കാൻ !
🌹ഇന്നിപ്പോൾ പതിനൊന്നു വർഷമാകുന്നു അവർ ഈ ഭൂമിയിൽ നിന്നും പോയിട്ട് !
💖ഊർജ്ജസ്വലമാർന്ന ആ സുന്ദരരൂപം മനസ്സിലുണ്ട് , വേഗം വേഗം പെറുക്കിപ്പെറുക്കിപ്പറയുന്ന ആ വാക്കുകളും ശബ്ദവും കൂടെയുണ്ട്.
🥰 കൊമേഴ്സ് സുവോളജിയിൽ നിന്ന് ദൂരെയായിരുന്നെങ്കിലും ഈ അനുജനോട് അവർക്ക് അടുപ്പവും വാത്സല്യവുമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്.
😉മനസ്സു തുറന്നു സംസാരിക്കുമായിരുന്നു. അവർക്ക് ന്യൂമറോളജിയോട് കമ്പം തോന്നിയ കാലത്ത് , എന്റെ സ്വഭാവവും ഭാവിയും പറയുന്ന രണ്ടു പേജ് പ്രവചനം സ്വന്തം കയ്പടയിൽ എഴുതിത്തന്നിട്ടുണ്ട് - Onion Skin Paper ൽ ! അത് ഭദ്രമായി എവിടെയോ സൂക്ഷിച്ചിട്ടുമുണ്ട്.
🏛️🙏ഭർത്താവും രണ്ടു മക്കളും ഉണ്ടെങ്കിലും ടീച്ചർ ജീവിതത്തിന്റെ ഏറ്റവും നല്ല നാളുകളിലെല്ലാം ഒറ്റയ്ക്കായിരിക്കാൻ ധൈര്യപ്പെട്ടു. വാഴൂർ NSS, കോയമ്പത്തൂർ ഒക്കെ പഠിപ്പിച്ചശേഷം ഭാരത മാതായിൽ B.Com തുടങ്ങിയപ്പോൾ ഡിപാർട്ട്മെന്റ് ഹെഡ് ആയി വന്നുചേർന്നു.
⛩️ഹോസ്റ്റലിൽ താമസം. വക്കീൽ സാറും മക്കളും തിരുവല്ല വള്ളംകുളം ക്ഷേത്രത്തിനു പറ്റെ യുള്ള തറവാട്ടു വീട്ടിലും!
🏛️രണ്ടു തവണ ഞാൻ വള്ളംകുളത്തു ചെന്നിട്ടുണ്ട്. തിരുവല്ലയിൽ യൂത്ത് ഫെസ്റ്റിവൽ നടന്നപ്പോൾ പെൺകുട്ടികൾക്ക് താമസ സൗകര്യമൊരുക്കിയതവിടെയാണ്.
😃ഭാര്യയും ഭർത്താവും സംസാരപ്രിയരാണ്. വക്കിൽ സാർ നായർ സർവ്വീസ് സൊസൈറ്റിയെക്കുറിച്ച് വാചാലനാകുമ്പോൾ ടീച്ചർ ഉപന്യസിക്കുന്നത് മോഹിനിയാട്ടത്തെക്കുറിച്ചാണ്.
രണ്ടും ഒരുമിച്ച്, കേൾവിക്കാരനായി ഞാൻ മാത്രം ! അങ്ങോട്ടും ഇങ്ങോട്ടും നോക്കി തല കുലുക്കിക്കൊടുക്കും. അവർക്കു രണ്ടു പേർക്കും അതു മതി!
🏦1980 ൽ ടീച്ചർ തൃക്കാക്കരയമ്പലത്തിനു സമീപം സ്ഥലം വാങ്ങി. പിന്നെ അവിടെ വീടു വെച്ചു ,
"ചെല്ലം" .... അതാണാ വീടിന്റെ ചെല്ലപ്പേരു്. പോകാറുണ്ടായിരുന്നു അവിടെ .
🤩കുട്ടികൾ രണ്ടും കുടുംബമായി ദൂരെ ... അങ്ങനെയിരിക്കെ ഓർക്കാപ്പുറത്ത് വക്കീൽ സാറ് അങ്ങു പോയി ! ടീച്ചർ വീണ്ടും ഒറ്റ!
🏛️എങ്ങോട്ടും മാറിത്താമസിക്കാൻ ടീച്ചറിനു മനസ്സില്ലായിരുന്നു. "ആരും ഇങ്ങോട്ടൊന്നും വരാറില്ല...'' അവർ പരിഭവം പറയും.
👣ടീച്ചർ രോഗിണിയായിരുന്നപ്പോൾ പോയി കാണാൻ മടിയായിരുന്നു. ചികിത്സ കഴിഞ്ഞു മിടുക്കിയായപ്പോൾ അകപ്പറമ്പു പള്ളിയിൽ പയ്യപ്പള്ളിയച്ചന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലിയിൽ പങ്കെടുക്കാൻ ടീച്ചർ എത്തി. അന്ന് സീതാദേവി ടീച്ചറെ അവസാനമായി ഒരു നോക്ക് കണ്ടു !👣
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Address
Thrikkakara
Kalamassery
682021