05/06/2022
യുമായി ബന്ധപ്പെട്ട് ദാറുൽ ഹിദായ ദഅ്വാ കോളേജിലെ വിദ്യാർത്ഥി യൂണിയൻ സ്വലാഹും DEPARTMENT OF QUR'AN AND RELATED SCIENCESഉം സംയുക്തമായി "Discourse on environment in Qur’an" എന്ന പ്രമേയത്തിൽ ഗ്രൂപ്പ് ഡിസ്കഷൻ സംഘടിപ്പിച്ചു.
പ്രസ്തുത ചർച്ചയുടെ രത്നചുരുക്കം ഇവിടെ ചേർക്കുന്നു…
മനുഷ്യ ചരിത്രത്തോളം പഴക്കമുളള ഒരു ചോദ്യമാണ് "How we should live?" എന്നത്. സത്യസന്ധമായ വിജയത്തിന്റെ മാനദണ്ഡം, മൂല്യമുള്ള ജീവിതം നയിക്കുക എന്നതാണ്. Ethics ന് വളരെ പ്രാമുഖ്യം നൽകുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിക വീക്ഷണത്തിൽ ധർമത്തിന് വിശാലമായ കാഴ്ചപ്പാടുകളാണ് ഉള്ളത്. Ethics നെ നാല് വശങ്ങളിലൂടെയാണ് ഇസ്ലാം നോക്കികാണുന്നത്. മനുഷ്യനും ദൈവവും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രപഞ്ചവും, മനുഷ്യന് തന്റെ സ്വന്തം സ്വത്തത്തോടുമുള്ള Relation
കളിൽ ആണ് ധർമ്മത്തെ പുലർത്തേണ്ടത്.
Ethics the relationship between human and universe നെയാണ് പരിസ്ഥിതി നീതി ശാസ്ത്രം Environmental ethics എന്ന് പറയുന്നത്.
June 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനമായി ആചരിക്കുമ്പോൾ, ഇസ്ലാമിക അടിത്തറയിൽ നിന്ന് പരിസ്ഥിതി സംരക്ഷണം നടത്താനും ദിനാചരണം കൊണ്ടാടാനുമുള്ള ആവശ്യകതകളേയും ഇഴകീറി പരിശോധിക്കുകയാണ് ഇവിടം.
ഇസ്ലാമിൽ Ethics നെ പരിചയപ്പെടുത്താൻ خلق എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. സൂറത്തുൽ ഖലമിൽ പ്രവാചകരോട് അള്ളാഹു (സു) അഭിസംബോധനം ചെയ്യുന്നതായി കാണാം:
وإنك لعلى خلق عظيم
മനുഷ്യന് പരിസ്ഥിതിയോടുള്ള ധർമ്മത്തെ സൂചിപ്പിക്കാനാണ്,
وفي أنفسكم أفلا تبصرون" وفي الأرض ءايات للموقنين " “ദൃഢവിശ്വാസികൾക്ക് ഭൂമിയിലും നിങ്ങളിൽ തന്നെയും വിവിധ ദൃഷ്ടാന്തങ്ങളുണ്ട്; എന്നിട്ട് അവ കണ്ടറിയുന്നില്ലേ നിങ്ങൾ?” എന്ന സൂക്തം അവതരിച്ചത്.
മൃഗപക്ഷി-സസ്യലതാദികളെ സംരക്ഷിക്കാൻ ഇസ്ലാമിനോളം പ്രോത്സാഹനം നൽകിയ മറ്റൊരു മതമില്ല. കൃത്യമായി ആരാധനാ കർമ്മങ്ങൾ നിർവഹിച്ചിരുന്ന, കേവലം ഒരു പൂച്ചയെ ബന്ധനസ്ഥനാക്കി നോവിച്ചതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിനിരയായ സ്ത്രീയുടെയും, വിശന്ന് വലഞ്ഞ നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ സ്വർഗ്ഗാർഹനായ യുവാവിന്റെയും കഥ പ്രവാചകൻ (സ്വ) തങ്ങൾ തന്റെ ഉമ്മത്തിന് പറഞ്ഞ് കൊടുത്തത് പരിസ്ഥിതിയോടുള്ള നീതിശാസ്ത്രം അവിടുത്തെ അനുചരർ പുലർത്താനാണ്.
സസ്യങ്ങളെയും മൃഗങ്ങളെയും പരിപാലിച്ചാൽ കൂലിയുണ്ടോയെന്ന അനുചരരുടെ ചോദ്യത്തിന് "ആരെങ്കിലും മരം നടുകയോ മൃഗങ്ങളെയോ പക്ഷികളെയോ പരിപാലിക്കുകയും ചെയ്താൽ അതിന് സ്വദഖയുടെ കൂലിയുണ്ട്." എന്നായിരുന്നു പ്രവാചകൻ (സ്വ) പ്രതികരിച്ചത്.
ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനമായിരുന്നു അത്. എന്നാൽ പ്രകൃതിക്ക് ഭീഷണി വരുത്തുന്ന പ്രവണതകൾ പുലർത്തുന്നവർക്ക് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകാനും ഇസ്ലാം മറന്നില്ല.
ولا تفسدوا في الأرض بعد إصلاحها وادعوه خوفا وطمعا
(അവൻ) ഭൂമിയെ നന്നാക്കിതീർത്ത ശേഷം അതിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്, ആശങ്കയോടും ആശയോടുമൊപ്പം നിങ്ങൾ അവനോട് പ്രാർത്ഥിക്കുക എന്ന് ഖുർആൻ താക്കീത് നൽകുന്നു. "വഴിപോക്കരും മൃഗങ്ങളും തണൽ കൊള്ളുന്ന വെളിപ്രദേശത്തുള്ള മരങ്ങളാരെങ്കിലും മുറിച്ചാൽ അവന്റെ തല അള്ളാഹു നരകത്തിലെറിയും' എന്ന പ്രവാചക വചനവും ഇതിനെ സ്ഥിതീകരിക്കുന്നു.
മേൽപറഞ്ഞ ഖുർആനിക വചനങ്ങളും ഹദീസുകളും പാരിസ്ഥിതിക നീതിശാസ്ത്രത്തിലുള്ള ഇസ്ലാമിന്റെ വീക്ഷണത്തെയാണ് സ്ഥാപിക്കുന്നത്. പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഒരു സമുദായമെന്ന നിലക്ക് മുസ്ലിം അറിയൽ അനിവാര്യമാണ്.