Arshanadam - Narendrabhooshan - Vedaprakash

Arshanadam - Narendrabhooshan - Vedaprakash Arshanadam, means sagely voice in Malayalam, This magazine is published since 1970. Aparajitam..

Propagation of the Vedic Sanskrit, fundamentals, values, ethics & philosophy without superstition is the motto of “Arshanadam”.

ലിങ്ക് ആദ്യ കമന്റില്‍കൈരളീസമക്ഷംധര്‍മപാഠങ്ങള്‍ (ശ്രുതി)--------------------സനാതന വൈദികധര്‍മത്തിലെ സിദ്ധാന്തങ്ങളെക്കുറിച്...
25/10/2024

ലിങ്ക് ആദ്യ കമന്റില്‍

കൈരളീസമക്ഷം

ധര്‍മപാഠങ്ങള്‍ (ശ്രുതി)
--------------------
സനാതന വൈദികധര്‍മത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ചു് നരേന്ദ്രഭൂഷണ്‍ എഴുതിയ ഈ ഗ്രന്ഥം വൈദിക പാഠശാലയിലെ പ്രഥമ പാഠപുസ്തകമാണു്. ഇതിലെ പത്തു് പാഠങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും, സനാതനധര്‍മത്തെപ്പറ്റി, വൈദികസിദ്ധാന്തങ്ങളെപ്പറ്റി സാമാന്യ ബോധം നേടുന്നു. കുട്ടികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥം വളരെപ്പെട്ടന്നു് മുതിര്‍ന്നവരെയും ആകര്‍ഷിക്കുകയുണ്ടായി. ഇതിന്റെ 6-ാം പതിപ്പു് ധര്‍മബന്ധുക്കള്‍ക്കു് സമര്‍പ്പിക്കുവാന്‍ സന്തോഷമുണ്ടു്. (ഓഡിയോ ബുക്കു് സഹിതം)
എല്ലാവരും ഈ പി.ഡി.എഫ് കഴിയുന്നത്ര ആളുകളിലേക്കു് ഷെയര്‍ ചെയ്താല്‍ ആര്‍ഷനാദത്തിന്റെ ശ്രമം സാര്‍ഥകമായി. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ഇരുനൂറാം ജന്മവര്‍ഷത്തോടനുബന്ധിച്ചു് പ്രസിദ്ധീകരിച്ചതാണീപ്പതിപ്പു്. ഉപാസനയെന്ന ഗ്രന്ഥത്തോടൊപ്പം ധര്‍മപാഠങ്ങളും കഴിയുന്നത്ര സനാതനധര്‍മാനുയായികളിലേക്കു് എത്തട്ടെ എന്ന പ്രാര്‍ഥനയോടെ കൈരളീ സമക്ഷം സമര്‍പ്പിക്കുന്നു.
ആര്‍ഷനാദം
22-10-2024

ലിങ്ക് ആദ്യ കമന്റില്‍കൈരളീസമക്ഷംധര്‍മപാഠങ്ങള്‍--------------------സനാതന വൈദികധര്‍മത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ചു് നരേന്...
22/10/2024

ലിങ്ക് ആദ്യ കമന്റില്‍

കൈരളീസമക്ഷം
ധര്‍മപാഠങ്ങള്‍
--------------------
സനാതന വൈദികധര്‍മത്തിലെ സിദ്ധാന്തങ്ങളെക്കുറിച്ചു് നരേന്ദ്രഭൂഷണ്‍ എഴുതിയ ഈ ഗ്രന്ഥം വൈദിക പാഠശാലയിലെ പ്രഥമ പാഠപുസ്തകമാണു്. ഇതിലെ പത്തു് പാഠങ്ങളിലൂടെ കടന്നുപോകുന്ന ഓരോ വ്യക്തിയും, സനാതനധര്‍മത്തെപ്പറ്റി, വൈദികസിദ്ധാന്തങ്ങളെപ്പറ്റി സാമാന്യ ബോധം നേടുന്നു. കുട്ടികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ ഈ ഗ്രന്ഥം വളരെപ്പെട്ടന്നു് മുതിര്‍ന്നവരെയും ആകര്‍ഷിക്കുകയുണ്ടായി. ഇതിന്റെ 6-ാം പതിപ്പു് ധര്‍മബന്ധുക്കള്‍ക്കു് സമര്‍പ്പിക്കുവാന്‍ സന്തോഷമുണ്ടു്.

എല്ലാവരും ഈ പി.ഡി.എഫ് കഴുന്നത്ര ആളുകളിലേക്കു് ഷെയര്‍ ചെയ്താല്‍ ആര്‍ഷനാദത്തിന്റെ ശ്രമം സാര്‍ഥകമായി. മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ഇരുനൂറാം ജന്മവര്‍ഷത്തോടനുബന്ധിച്ചു് പ്രസിദ്ധീകരിച്ചതാണീപ്പതിപ്പു്. ഉപാസനയെന്ന ഗ്രന്ഥത്തോടൊപ്പം ധര്‍മപാഠങ്ങളും കഴിയുന്നത്ര സനാതനധര്‍മാനുയായികളിലേക്കു് എത്തട്ടെ എന്ന പ്രാര്‍ഥനയോടെ കൈരളീ സമക്ഷം സമര്‍പ്പിക്കുന്നു.

ആര്‍ഷനാദം
30-10-2024

പ്രിയബന്ധോ സാദരം നമസ്തേ,ആര്‍ഷനാദം മാസികയുടെ 616-ാം ലക്കം (2024 ഒക്ടോബര്‍) പ്രസിദ്ധീകരിച്ചിരിക്കുന്നു.ലിങ്കു് ആദ്യകമന്റില...
21/10/2024

പ്രിയബന്ധോ സാദരം നമസ്തേ,
ആര്‍ഷനാദം മാസികയുടെ 616-ാം ലക്കം (2024 ഒക്ടോബര്‍) പ്രസിദ്ധീകരിച്ചിരിക്കുന്നു.

ലിങ്കു് ആദ്യകമന്റില്

ലിങ്ക് ആദ്യ കമന്റില്‍മനുസ്മൃതികമലാ നരേന്ദ്രഭൂഷണ്‍ രചിച്ച മലയാള ഭാഷാഭാഷ്യം അമൃതമനന-പ്രക്ഷിപ്താനുശീലന സമീക്ഷാ സഹിതം.സമ്പൂര...
20/10/2024

ലിങ്ക് ആദ്യ കമന്റില്‍

മനുസ്മൃതി
കമലാ നരേന്ദ്രഭൂഷണ്‍
രചിച്ച മലയാള ഭാഷാഭാഷ്യം
അമൃതമനന-പ്രക്ഷിപ്താനുശീലന സമീക്ഷാ സഹിതം.
സമ്പൂര്‍ണ (ഈബുക്കു്) ലിങ്ക്

ആഗ്രഹം സഫലമാകട്ടെ...
----------------------------------
മലയാള ഭാഷയിൽ അപൂർവമായി സംഭവിക്കുന്ന ചില കൃതികൾ ഉണ്ടു് , മറ്റാർക്കും അനുകരിക്കാൻ സാധിക്കാത്ത ഒരു നിയോഗം പോലെ പിറവിയെടുക്കുന്ന ചില രചനകൾ , വർത്തമാന കാലത്തിന്റെ വായനയെ അത്ഭുതപ്പെടുത്തുകയും ഭാവിയുടെ വായനയെ ധന്യമാക്കുകയും ചെയ്യുന്ന രചനകൾ, നിസ്സംശയം പറയാം അത്തരം ഒരു രചനയാണു് അമ്മയുടെ മനുസ്മൃതി ഭാഷാഭാഷ്യം. ചെറിയൊരു ലേഖനം എഴുതുമ്പോൾ പോലും വല്ലാത്തൊരു വിങ്ങല്‍ ഞാന്‍ അനുഭവിക്കാറുണ്ടു്, അതിനാല്‍ത്തന്നെ വീട്ടിലെ മറ്റു് കാര്യങ്ങളിൽ നിന്നു് എല്ലാം ഉൾവലിഞ്ഞു എഴുത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു് പലരുടേയും രീതി. ആ സ്ഥാനത്താണു് ഒരു വ്യാഴവട്ടകാലം മുഴുവൻ ഈ രചനയ്ക്കായുള്ള നിരന്തരമായ തന്റെ പഠനത്തോടൊപ്പം തന്നെ പ്രധാനമായി ഒരു വീട്ടമ്മയായും, ഒപ്പം ആര്‍ഷനാദം മാസികയുടെ പത്രാധിപയായും , ഗുരുകുലാചാര്യയായും , മറ്റ് സ്ഥാപനങ്ങളുടെ ഉത്തരാധികാരിയായും ഇരുന്നുകൊണ്ടു് തന്റെ കർത്തവ്യങ്ങളിൽ ഒന്നും മുടക്കം വരുത്താതെ ഈ ബൃഹദ് ഗ്രന്ഥം രചിച്ചതു്. അതുകൊണ്ടു് ആണെഴുത്തിനെക്കാള്‍ ഒരു പടി മേലേ തന്നെയാണു് പെണ്ണെഴുത്തു് എന്നു് ചിന്തിക്കേണ്ടി വരുന്നതു്... നമ്മുടെ എഴുത്തമ്മമാരിൽ എനിക്കു് ആദരവ് തോന്നിയതു് രണ്ടുപേരോടാണു്. കമലാ നരേന്ദ്രഭൂഷണിനോടും, ഡോ എം. ലീലാവതി ടീച്ചറിനോടുമാണതു്. ടീച്ചറിന്റെ വാല്മീകി രാമായണ പരിഭാഷയ്ക്കു് ലഭിച്ചതു് പോലെ, അമ്മയുടെ ഈ രചനയ്ക്കു് ഒരു പരിഗണയും ലഭിക്കില്ലെന്നറിയാം. അതിന്റെ കാരണം വിഷയം മനുസ്മൃതിയായതും ഒപ്പം അതു് വൈദിക സാഹിത്യമായതുമാണു്. എന്നാല്‍ ഈ പ്രവര്‍ത്തനത്തിനു് അംഗീകാരം ലഭിക്കണം എന്ന ആഗ്രഹം സഫലമാകട്ടെ എന്നു് പ്രാര്‍ഥിക്കാന്‍ ഈയുള്ളവനു് കഴിയും. കൃതിയുടെ മൂല്യ നിർണ്ണയം നടത്താനുള്ള അറിവൊന്നും എനിക്കില്ല. പക്ഷെ നമ്മുടെ പല ധാരണകളെയും തിരുത്തി കുറിക്കുവാനും നിരവധി ചർച്ചകൾക്കും വഴി മരുന്നിടാനും ഉള്ള ശേഷി ഈ കൃതിക്കു് ഉണ്ടെന്നാണു് എന്റെ അഭിപ്രായം.

വിഷ്ണു അശോക്...
(മനുസ്മൃതി പ്രകാശനത്തോടനുബന്ധിച്ച് രേഖപ്പെടുത്തിയ അഭിപ്രായം...)

ദേശസ്നേഹികളുടെരക്തസാക്ഷിത്വംകമലാ നരേന്ദ്രഭൂഷണ്‍-----------------------------ഏകദേശം 167 വര്‍ഷം മുമ്പു് 1857-ല്‍ ഭാരതീയ സ്...
19/10/2024

ദേശസ്നേഹികളുടെ
രക്തസാക്ഷിത്വം
കമലാ നരേന്ദ്രഭൂഷണ്‍
-----------------------------
ഏകദേശം 167 വര്‍ഷം മുമ്പു് 1857-ല്‍ ഭാരതീയ സ്വാതന്ത്ര്യസമരവീരന്മാര്‍ ഈസ്റ്റ് ഇന്‍ഡ്യാ കമ്പിനിയില്‍ നിന്നു് അഥവാ ബ്രിട്ടീഷുകാരില്‍നിന്നു് ഭാരതത്തെ മോചിപ്പിക്കാന്‍ ഒരു യുദ്ധം നടത്തി. ഈ സ്വാതന്ത്ര്യസമരയുദ്ധത്തെ ധാരാളം ലേഖകന്മാര്‍ ലഹളയെന്നും വിപ്ലവം എന്നും മറ്റുമാണു് നാമകരണം ചെയ്തതു്. എന്നാല്‍ വാസ്തവത്തില്‍ അതൊരു ലഹളയോ പ്രക്ഷോഭമോ ഒന്നുമായിരുന്നില്ല. മറിച്ചു് ധാര്‍മികവും ശുദ്ധവുമായ യുദ്ധം തന്നെയായിരുന്നു. ബ്രിട്ടീഷ് ഇതിഹാസലേഖകനായ ജസ്റ്റിന്‍ മൈക്കാര്‍ഥി ഇതിന്റെ സത്യാവസ്ഥ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ടു്. 'എ നാഷണല്‍ ആന്‍ഡ് റിലിജിയസ് വാര്‍'എന്നാണു് അദ്ദേഹം 'ഹിസ്റ്ററി ഓഫ് ഔവര്‍ ഓണ്‍ ടൈംസ്' എന്ന ഗ്രന്ഥത്തിന്റെ മൂന്നാംഭാഗത്തില്‍ എഴുതിയിരിക്കുന്നതു്. അതുകൊണ്ടു് 1857-ലെ ധര്‍മയുദ്ധത്തെ ലഹളയെന്നോ പ്രക്ഷോഭമെന്നോ പറയുന്നതു് ആയിരക്കണക്കിനു് ധീരദേശാഭിമാനികളായ രക്തസാക്ഷികളോടു് ചെയ്യുന്ന അനീതിയാണു്. അവര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സര്‍വാത്മനാ സര്‍വസ്വവും സമര്‍പ്പിച്ചവരാണു്. അതിനാല്‍ ഈ യുദ്ധത്തിന്റെ നാമം 'ഭാരതീയ-സ്വാതന്ത്ര്യ-യുദ്ധം' എന്നായിരിക്കണം. കാരണം ഇതു് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു് വേണ്ടിയുള്ള ആദ്യത്തെ യുദ്ധമാണു്. ഈ സത്യം ആദ്യമായി ഭാരതീയരോടു് വിളിച്ചു് പറഞ്ഞതു് മഹര്‍ഷി ദയാനന്ദസരസ്വതിയാണു്. മഹര്‍ഷി ദയാനന്ദന്‍ തന്റെ പ്രിയശിഷ്യനായ പണ്ഡിറ്റ് ശ്യാംജികൃഷ്ണവര്‍മയോടു് ബ്രിട്ടനോടു് യുദ്ധം ചെയ്യേണ്ടതു് ഭാരതത്തിലല്ല മറിച്ചു് ബ്രിട്ടനിലാണു് എന്നു് ഉപദേശിക്കുകയും. ആ മണ്ണില്‍ നിന്നു് ഭാരതത്തിന്റെ സ്വാതന്ത്ര്യം രൂപപ്പെടുത്തണമെന്നു് നിര്‍ദ്ദേശിക്കുകയും ചെയ്തു. 1870-കളുടെ രണ്ടാം പാദത്തില്‍ വീര ശ്യാംജികൃഷ്ണവര്‍മയെ ബ്രിട്ടണിലേക്കു് യാത്രയാക്കുകയും ചെയ്തു. ആ ശ്യാംജികൃഷ്ണവര്‍മയാണു് ബ്രിട്ടണില്‍ ഇന്‍ഡ്യാ ഹൗസ് സ്ഥാപിച്ചതും, ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിനു് പുതിയ പോര്‍മുഖം തുറന്നതും. ഈ ചരിത്രം ദേശസ്നേഹികള്‍ എന്നു് പ്രഖ്യാപിക്കുന്നവര്‍പോലും ഇന്നു് സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു... കാലം മാറും കഥമാറും എന്നതു് സത്യമാണെങ്കിലും, രക്തസാക്ഷിത്വത്തിന്റെ മഹത്വം കാലത്തിനു് മുന്നേ പറന്നവരുടേതാണു് എന്നു് നമുക്കു് ഓര്‍മയുണ്ടാവണം...
(നരേന്ദ്രഭൂഷണ്‍)

ലിങ്കു് ഒന്നാം കമന്റില്‍വൈദിക ശൈലീവിചാരംകമലാ നരേന്ദ്രഭൂഷണ്‍----------------------വേദങ്ങളുടെ രചനയും ശൈലിയും മറ്റുള്ള ശാസ്...
18/10/2024

ലിങ്കു് ഒന്നാം കമന്റില്‍

വൈദിക ശൈലീവിചാരം
കമലാ നരേന്ദ്രഭൂഷണ്‍
----------------------
വേദങ്ങളുടെ രചനയും ശൈലിയും മറ്റുള്ള ശാസ്ത്രഗ്രന്ഥരചനപോലെയല്ല. അസാധാരണമായ ഒരു രീതിയാണതു്. വേദങ്ങള്‍ പോലെ തന്നെ സ്മൃതിഗ്രന്ഥങ്ങളും ധര്‍മശാസ്ത്രമാണു്. എന്നാല്‍ ഇവയുടെ ശൈലിയില്‍ വലിയ അന്തരമുണ്ടു്. സ്മൃതി ഗ്രന്ഥങ്ങളില്‍ ഓരോ വിഷയങ്ങളും ക്രമാനുഗതമായി പ്രത്യേകം പ്രത്യേകമാണു് വര്‍ണിച്ചിരിക്കുന്നതു്. അതുപോലെതന്നെ അവയുടെ ഓരോ നിയമങ്ങളും വിഷയാനുക്രമമായി വിശദമായിക്കൊടുത്തിരിക്കുന്നു. എന്നാല്‍ വേദത്തില്‍ അങ്ങനെ ഒരാഖ്യാനരീതി ഒരിടത്തും ദൃശ്യമല്ല. വേദങ്ങളില്‍ വിഷയസൂചനകള്‍ മാത്രമേയുള്ളൂ. മന്ത്രങ്ങള്‍ മനനം കൊണ്ടു് അര്‍ഥം വെളിപ്പെടുത്തേണ്ടവയാണു്. സ്മൃതി ഭാഷാശൈലി സ്പഷ്ടവും വ്യക്തവും നിശ്ചിതമായ അര്‍ഥം തരുന്നതുമാണു്. വൈദിക സാഹിത്യം ഗോപ്യവും, രഹസ്യമയവും സാധാരണരീതിയില്‍ അപ്രാപ്യവുമാണു്. അതിനെ സൂക്ഷ്മദൃഷ്ടിയാല്‍ പരിചിന്തനം ചെയ്തു് അവനവന്റെ കഴിവിനും ബുദ്ധിക്കുമനുസിച്ചു് അര്‍ഥം കണ്ടുപിടിക്കണം.മനനം ചെയ്യുന്തോറും തിളങ്ങി വിളങ്ങുന്നതാണു് മന്ത്രാര്‍ഥം. അതുപലര്‍ക്കും പല രീതിയിലായിരിക്കുമെന്നുമാത്രം. വേദം സൂചനാമാത്രമായ വ്യാഖ്യാനമേ വിധിപരമായും നിഷേധപരമായും തരുന്നുള്ളൂ. ബാക്കി സ്വയം കണ്ടെത്തേണ്ടവയാണു്. ചില സന്ദര്‍‍ഭങ്ങളില്‍ എന്തുകൊണ്ടു വേദത്തെ ധര്‍മശാസ്ത്രത്തിന്റെ ഉത്തുംഗശൃംഗത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു എന്ന സംശയം പോലും ഉണ്ടാകാം. വേദത്തിന്റെ ശൈലിയില്‍ അനഭിജ്ഞരാകുമ്പോള്‍ നമ്മുടെ മുമ്പില്‍ സംശയങ്ങളുണ്ടാവുന്നില്ല. കാരണം സംശയം അല്പജ്ഞാനത്തിന്റെ ലക്ഷണമാണു്. അജ്ഞാനിക്കു് ഒരു കാര്യത്തിലും സംശയമില്ല. വേദത്തില്‍ പ്രകാശിപ്പിക്കപ്പെട്ടിട്ടുള്ള ജ്ഞാനം സര്‍വരിലും ഒരു പോലെ പ്രകാശിക്കുന്നതാണു്. അതില്‍ പണ്ഡിത-പാമരഭേദമില്ല ജ്ഞാനം വിളങ്ങേണ്ട മനസ്സു് എത്രമാത്രം ശുദ്ധമായ പ്രകാശത്തെ ആഗിരണം ചെയ്യുന്നു എന്നതാണു് വിഷയം. വിദ്വാന്റെ മനസ്സ് പവിത്രമായാല്‍ അതില്‍ വിദ്യ തിളങ്ങി വിളങ്ങുന്നു. വിദ്യവിളങ്ങേണ്ടതു് അതു് ആവശ്യമുള്ളവരിലാണു്. വേദവിദ്യ വിളങ്ങുന്നതു് ബ്രഹ്മചാരിയുടെ പവിത്രഹൃദയത്തിലാണു്. ആ വേദവിദ്യ ബ്രഹ്മചാരിയെ ഋഷിത്വത്തിലേക്കു് നയിക്കുന്നു. (നരേന്ദ്രഭൂഷണ്‍)

17/10/2024
ലിങ്ക് ആദ്യ കമന്റില്‍...ഷോഡശസംസ്കാരംവേദാരംഭംകമലാ നരേന്ദ്രഭൂഷണ്‍----------------------ഉപനയനത്തിനു് ശേഷം ഗുരുകുലത്തില്‍ വെ...
15/10/2024

ലിങ്ക് ആദ്യ കമന്റില്‍...

ഷോഡശസംസ്കാരം
വേദാരംഭം
കമലാ നരേന്ദ്രഭൂഷണ്‍
----------------------
ഉപനയനത്തിനു് ശേഷം ഗുരുകുലത്തില്‍ വെച്ച് ആചാര്യന്‍ നടത്തുന്ന പതിനൊന്നാമതു് സംസ്കാരമാണു് വേദാരംഭം. വേദാരംഭമെന്നാല്‍ ഗായത്രീമന്ത്രം മുതല്‍ സാംഗോപാംഗം നാലു് വേദങ്ങളും പഠിക്കുന്നതിനു് നിയമപൂര്‍വമായി ബ്രഹ്മചര്യവ്രതം ധരിക്കുകയെന്നാണു്. ശിക്ഷാ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണു് വേദാംഗങ്ങള്‍. മീമാംസകള്‍, വൈശേഷികം, ന്യായം, സാംഖ്യം, വേദാന്തം, യോഗം ഇവ ഉപാംഗങ്ങളും, ആയുര്‍‍വേദം, ധനുര്‍വേദം, ഗാന്ധര്‍വവേദം, അര്‍ഥവേദം ഇവ ഉപവേദങ്ങളുമാണു്. ഐതരേയം, ശതപഥം, സാമം, ഗോപഥം ഇവ ബ്രാഹ്മണങ്ങളും, ആരണ്യകങ്ങളാകട്ടെ ബ്രാഹ്മണങ്ങളുടെ തന്നെ ഭാഗമെങ്കിലും വിഷയത്തിന്റെ വ്യതിരിക്തത കാരണം അതു് ബ്രാഹ്മണബാഹ്യമായാണു് ഇന്നുകരുതുന്നതു്. ആരണ്യകങ്ങളുടെ അവസാനഭാഗത്തു് പ്രത്യക്ഷപ്പെടുന്ന ജ്ഞാന മീമാംസാപരമായ വേദഭാഷ്യമാണു് ഉപനിഷത്തുകള്‍. ഋക്, യജു, സാമ അഥര്‍വം എന്നീ ചതുര്‍വേദങ്ങളുടെ വൈവിധ്യമാര്‍ന്ന വേദഭാഷ്യങ്ങളാണു് വേദാംഗങ്ങളും വേദോപാങ്ഗങ്ങളും. മറ്റുവൈദിക ഗ്രന്ഥങ്ങളും എല്ലാം തന്നെയും, സാംഗോപാംഗം പഠിക്കുകയെന്നാല്‍ ഇവയെല്ലാം ശാസ്ത്രീയമായ വൈദിക വിധിവിധാനത്തോടെ ക്രമാനുഗതമായി പഠിക്കുകയെന്നാണര്‍ഥം.
(നരേന്ദ്രഭൂഷണ്‍)

ലിങ്കു് ആദ്യ കമന്റില്‍ഷോഡശസംസ്കാരംവാനപ്രസ്ഥംകമലാ നരേന്ദ്രഭൂഷണ്‍-----------------------വാനപ്രസ്ഥാശ്രമം പതിനാലാമത്തെ സംസ്ക...
14/10/2024

ലിങ്കു് ആദ്യ കമന്റില്‍

ഷോഡശസംസ്കാരം
വാനപ്രസ്ഥം
കമലാ നരേന്ദ്രഭൂഷണ്‍
-----------------------
വാനപ്രസ്ഥാശ്രമം പതിനാലാമത്തെ സംസ്കാരമാണു്. സ്വന്തം ഗൃഹത്തില്‍ ചെയ്യേണ്ട അവസാനത്തെ സംസ്കാരമാണു് വാനപ്രസ്ഥം. ആദ്യമൂന്നുസംസ്കാരങ്ങള്‍ - ഗര്‍ഭാധാനം, പുംസവനം, സീമന്തം - മാതൃഗര്‍ഭത്തിലും, അടുത്ത ആറു് സംസ്കാരങ്ങള്‍ - ജാതകര്‍മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകര്‍മം, കര്‍ണവേധം - ജന്മഗൃഹത്തിലും, ശേഷമുള്ള മൂന്നു് സംസ്കാരങ്ങള്‍ -ഉപനയനം, വേദാരംഭം, സമാവര്‍ത്തനം - ഗുരുകുലത്തിലും, അവസാന നാലു് സംസ്കാരങ്ങള്‍ - വിവാഹം, വാനപ്രസ്ഥം, സന്ന്യാസം, അന്ത്യേഷ്ടി - സ്വഗൃഹത്തിലും നടത്തുന്നു. വാനപ്രസ്ഥസംസ്കാരം വീട്ടിലാണുനടക്കുന്നതെങ്കില്‍ പിന്നെ സന്ന്യാസം ആശ്രമത്തിലും, അന്ത്യേഷ്ടി ശ്മശാനത്തിലുമാണു് നടത്തുന്നതു്. ബ്രഹ്മചര്യപൂര്‍വം, വിവാഹം കഴിച്ചു് സന്താനങ്ങള്‍ക്കു ജന്മം നല്‍കി, ബ്രഹ്മചാരിയായ പുത്രനെ വിവാഹം കഴിപ്പിച്ചു്, ആ പുത്രനു പുത്രന്‍ ജനിക്കുമ്പോള്‍ വാനപ്രസ്ഥാശ്രമദീക്ഷ സ്വീകരിച്ചു് ഗൃഹകാര്യങ്ങളില്‍ നിന്നു് സമ്പൂര്‍ണമായി ഒഴിഞ്ഞുമാറി, ബ്രഹ്മചര്യത്തില്‍ നിര്‍‍ത്തിവച്ച പഠനം തുടരുക എന്നതാണു് വാനപ്രസ്ഥാശ്രമത്തിന്റെ ലക്ഷ്യം. ഇക്കാലത്തു് യജ്ഞം, ജപം, ധ്യാനം എന്നിവയ്ക്കായി മാത്രം ജീവിതം മാറ്റിവെയ്ക്കുന്നു. ശാന്തമായ വാര്‍ദ്ധക്യകാലജീവിതത്തിനു് അനുയോജ്യമായ മറ്റൊരു ലളിതഗൃഹം തിരഞ്ഞെടുത്തു് അവിടെ ജീവിക്കുന്നതാണു് വാനപ്രസ്ഥാശ്രമത്തിനു് അത്യുത്തമം. കാടുകയറലല്ല വാനപ്രസ്ഥം. അധികം ജനവാസമില്ലാത്തയിടങ്ങളും നദീതീരങ്ങളുമാണു് വാനപ്രസ്ഥത്തിനനുകൂലം. കാരണം തപസ്വാധ്യായം, മനനനിധിധ്യാസനങ്ങള്‍, പ്രാര്‍ഥനോപാസനകള്‍ ഇവയാണു് വാനപ്രസ്ഥിയുടെ നിത്യകര്‍മങ്ങള്‍. അങ്ങനെ അറിവിന്റെ വനത്തിലേക്കും പരമാത്മപ്രാപ്തിയാകുന്ന വാനത്തിലേക്കുയരാനുമുള്ള ആധാരശിലയാണു് വാനപ്രസ്ഥം. അന്‍പതുവയസ്സുകഴിഞ്ഞാണു് വാനപ്രസ്ഥത്തിന്റെ സമയം. ജരയും നരയും വന്നുകഴിഞ്ഞു് പൗത്രന്റെ ജനനവും കണ്ടു് എല്ലാ കുടുംബഭാരങ്ങളും ഒഴിച്ചു് സ്വതന്ത്രനായി വേണം വാനപ്രസ്ഥം സ്വീകരിക്കുവാന്‍.
(നരേന്ദ്രഭൂഷണ്‍)

കൈരളീസമക്ഷംആര്‍ഷനാദം സ്വ. നരേന്ദ്രഭൂഷണിന്റെ വിയോഗശേഷം (2010-ല്‍) പ്രസിദ്ധീകരിച്ച (2011-ല്‍) രണ്ടാമത്തെ ഗ്രന്ഥമാണു് ഉപാസന...
13/10/2024

കൈരളീസമക്ഷം

ആര്‍ഷനാദം സ്വ. നരേന്ദ്രഭൂഷണിന്റെ വിയോഗശേഷം (2010-ല്‍) പ്രസിദ്ധീകരിച്ച (2011-ല്‍) രണ്ടാമത്തെ ഗ്രന്ഥമാണു് ഉപാസന. മലയാള വൈദികസാഹിത്യരംഗത്തെ മാറ്റിമറിച്ച ഗ്രന്ഥമാണിതു്. ഒരു പക്ഷെ വൈദികസാഹിത്യരംഗത്തു് ഏറ്റവുമധികം അനുകരണങ്ങള്‍ ഉണ്ടായ ഗ്രന്ഥവുമിതാവാം. പ്രസിദ്ധീകരിക്കപ്പെട്ട പല അനുകരണങ്ങളും ഉപാസനയുടെ പ്രസിദ്ധി വര്‍ധിപ്പിച്ചിട്ടേയുള്ളൂ. അസ്സല്‍ ഗ്രന്ഥം അന്വേഷിച്ചു് നേരിട്ടെത്തുന്ന വൈദികധര്‍മാവലംബികളുടെ നിരന്തരാവശ്യം പ്രമാണിച്ചാണു് ഇപ്പോള്‍ ഈ ഗ്രന്ഥം ആര്‍ഷനാദം തന്നെ പുനഃപ്രകാശിപ്പിക്കുന്നതു്. ആര്‍ഷനാദം മാത്രമായിരുന്നു കാലാകാലങ്ങളായി ഉപാസന പ്രസിദ്ധീകരിച്ചിരുന്നതു്. അതിനാല്‍‍ത്തന്നെ പേരും പ്രസിദ്ധിയും നേടിയ നരേന്ദ്രഭൂഷണിന്റെ ഗ്രന്ഥങ്ങളില്‍ ഉപാസന പ്രഥമസ്ഥാനത്താണു് എന്നും. അതിനാല്‍ത്തന്നെയാവണം അനുകരണങ്ങള്‍ വ്യാവസായികലക്ഷ്യത്തോടെ പുറത്തുവന്നു കൊണ്ടിരിക്കുന്നതും. നരേന്ദ്രഭൂഷണ്‍ വളരെ സന്തോഷത്തോടെയെ ഈ അനുകരണശ്രമങ്ങളെ കണ്ടിട്ടുള്ളൂ. അതേ മനോനിലയില്‍ ആര്‍ഷനാദം പ്രവര്‍ത്തകരും എല്ലാവിധ ആശംസകളും ഇവര്‍ക്കേകുന്നു. ഓരോ വ്യക്തികളെയും ഋഷിജന്യജീവിതമാര്‍ഗത്തിലേക്കു് നയിക്കുവാന്‍ സഹായിക്കുന്ന ഈ ചെറുഗ്രന്ഥം മനുഷ്യന്റെ ആദ്ധ്യാത്മികചിന്തയെ വര്‍ധിപ്പിക്കുന്ന വഴിതെളിയിച്ചു നല്കട്ടെ എന്ന പ്രാര്‍ഥനയോടെ കൈരളീസമക്ഷം സമര്‍പ്പിക്കുന്നു. ഈ പതിപ്പു് മഹര്‍ഷി ദയാനന്ദസരസ്വതിയുടെ 200-ാം ജന്മവര്‍ഷത്തില്‍ പ്രസിദ്ധീകരിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ടു്. വിദ്യവില്ക്കുന്ന നാട്ടില്‍ മരുന്നും ആഹാരവും വില്‍ക്കേണ്ടിവരും എന്നു് ഋഷിമാര്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ വിദ്യ വില്ക്കുന്നതു് പാപമെന്നു് ബോധിപ്പിച്ചു. ഈ ഉപാസനയും വില്പനയ്ക്കല്ല... എന്നാല്‍ വില അച്ചടിക്കേണ്ട നിയമത്തെ മാനച്ചു് വില അച്ചടിച്ചിരിക്കുന്നു... വിതരണം സൗജന്യം തന്നെ...
സവിനയം
കമലാനരേന്ദ്രഭൂഷണ്‍
വേദപ്രകാശ് എന്‍.

ദയാനന്ദഭവനം
ചെങ്ങന്നൂര്‍
3.10.2024

ലിങ് ആദ്യ കമന്റില്‍ഷോഡശസംസ്കാരംവിവാഹംകമലാ നരേന്ദ്രഭൂഷണ്‍----------------------വേദങ്ങളിലെ വൈവാഹികസൂക്തങ്ങളുടെ ഉപക്രമം സോമ...
13/10/2024

ലിങ് ആദ്യ കമന്റില്‍

ഷോഡശസംസ്കാരം
വിവാഹം
കമലാ നരേന്ദ്രഭൂഷണ്‍
----------------------
വേദങ്ങളിലെ വൈവാഹികസൂക്തങ്ങളുടെ ഉപക്രമം സോമന്റെയും സൂര്യായുടെയും വിവാഹത്തോടെയാണു് ആരംഭിക്കുന്നതു്. ഇവരുടെ വിവാഹമെന്ന രൂപകം, മാനവരാശിയുടെ വിവാഹത്തിന്റെ ഒരു ഏകദേശ രൂപത്തിലുള്ള വിവ
രണമാണു് കാഴ്ചവയ്ക്കുന്നതു്. വരന്‍ സ്വയം പ്രകാശമില്ലാത്ത ചന്ദ്രനാണു്. സവിതാവിന്റെ അഥവാ സൂര്യന്റെ പുത്രിയായ സൂര്യാ വധുവാണു്. സ്വയം അപൂര്‍‍ണനായ സോമന്‍ പൂര്‍ണതയ്ക്കുവേണ്ടിയാണു് സൂര്യായെ വിവാഹം ചെയ്യാന്‍ ആഗ്ര
ഹിക്കുന്നതു്. വധുവിന്റെ പിതാവായ സൂര്യനെ അശ്വിനീദേവതകളാണു് സോമന്റെ ഇംഗിതം അറിയിക്കുന്നതു്. സസന്തോഷം സൂര്യന്‍ തന്റെ പുത്രി സൂര്യായെ സോമനു് വിവാഹം ചെയ്തുകൊടുക്കുന്നു. ചന്ദ്രന്‍ സ്വയം പ്രകാശഹീനനാണു്.
എന്നാല്‍ സൂര്യന്റെ സുഷുമ്നാ എന്നു പേരുള്ള പ്രകാശകിരണസംഘാതമാണു് സൂര്യാ എന്ന പുത്രി. അവള്‍ പ്രകാശ സ്വരൂപിയാണു്. അതിനാലാണു് ചന്ദ്രന്‍ അവളെ ആഗ്രഹിക്കുന്നതു്. സൂര്യന്റെ അനുവാദത്താല്‍ വിവാഹവും നടന്നു. വിവാഹത്തോടെ ചന്ദ്രന്‍ പ്രകാശരൂപനായി. ഈ പ്രപഞ്ചസംഭവം വേദത്തില്‍ പ്രഹേളികാത്മകശൈലിയില്‍ വര്‍ണിച്ചിരിക്കുന്നു. ഇതു് സൂചിപ്പിക്കുന്നതു് വിവാഹം ന്യൂനതകളെ പരിഹരിച്ചു് പൂര്‍ണത കൈവരിക്കാനുള്ള പവിത്രകര്‍മമാണെന്നാണു്. സൂര്യായുമായുള്ള സഹവാസം അന്ധകാരമയമായിരുന്ന ചന്ദ്രലോകത്തെ പ്രകാശമാനമാക്കുകയും, ഇരുട്ടില്‍ പ്രകാശം ഉദിക്കുകയും ചെയ്തു. ഇതോടെ അല്പപ്രാണനായ ചന്ദ്രന്‍ ചന്ദ്രികയുടെ ശക്തിയാല്‍ മനോഹരനും
സൗമ്യനുമായ പൂര്‍ണചന്ദ്രനായി ഉയിര്‍ത്തെഴുന്നേറ്റു. ഫലമോ പ്രകൃതി വൃക്ഷലതാദികളും ഔഷധിവനസ്പതികളും കൊണ്ടു സസ്യപുഷ്പഫലഭൂയിഷ്ടമായി. സമുദ്രം പൂര്‍വാധികം ഓജസ്സും തേജസ്സും നേടി, ഭൂമിവേലിയേറ്റവും വേലിയിറക്കവുമെന്ന പ്രതിഭാസത്താല്‍ വരുണനെ പുണര്‍ന്നു. സമുദ്രതിരയും നാഗങ്ങളും സ്ത്രീയെ ഭ്രമിപ്പിച്ചു് സൃഷ്ടിനിയമത്തിന്റെ ഋതവും സത്യവും കണ്ടെത്തി. ഋതുഭേദങ്ങളിലൂടെ സൃജനതാളത്തെ നിലനിര്‍ത്തി മനുഷ്യരാശിയെ സംരക്ഷിച്ചു. ഇതോടെ വിവാഹം മനുഷ്യരുടെ സംസ്കാരമായി.
(നരേന്ദ്രഭൂഷണ്‍)

ലിങ്കു് ആദ്യ കമന്റില്‍ഷോഡശസംസ്കാരംഉപനയനംകമലാ നരേന്ദ്രഭൂഷണ്‍----------------------------മനുഷ്യനെ പഠിപ്പിക്കാതെ ഒന്നും പഠി...
12/10/2024

ലിങ്കു് ആദ്യ കമന്റില്‍

ഷോഡശസംസ്കാരം
ഉപനയനം
കമലാ നരേന്ദ്രഭൂഷണ്‍
----------------------------
മനുഷ്യനെ പഠിപ്പിക്കാതെ ഒന്നും പഠിക്കുകയില്ല. മറ്റൊരു ജീവിയേയും ഒന്നും പഠിപ്പിക്കേണ്ട. പെറ്റിട്ടതു് വെള്ളത്തിലായിപ്പോയാല്‍ നീന്തിരക്ഷപ്പെടാന്‍ മനുഷ്യേതര ജീവികള്‍ക്കു കഴിയും. പത്തുമാസം ജലത്തില്‍ വസിച്ചിട്ടും മനുഷ്യനെ നീന്താന്‍ പഠിപ്പിക്കണം. പറക്കാന്‍ മനുഷ്യനു കഴിയുമെന്നു് പറയുന്നതില്‍ വിശേഷമായി ഒന്നുമില്ല. അതും അവന്‍ ദീര്‍ഘകാല പരിശ്രമം കൊണ്ടു സ്വായത്തമാക്കിയതാണു്. പറക്കാന്‍ പഠിച്ചതാണെന്നു സാരം. ഈ പഠനത്തില്‍ സ്വയം പ്രചോദനത്തിലധികം പരപ്രേരണയാണുള്ളതെന്നു് നിശ്ചയം. പറവയുടെ പക്ഷവും വാലും ചുണ്ടും മാലാഖയുടെ പറക്കലും എല്ലാം ഇതില്പെടുന്നു. വിമാനാവിഷ്കരണത്തിനു പിന്നിലെ അദൃശ്യപ്രേരണകളാണു് ഇവയെന്നു് നമുക്കറിയാം. മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ ഇത്തരം പ്രേരണകളുടെ സംസ്കാരം ദൃശ്യമാണു്. മാനവസംസ്കാരനഭസ്സില്‍ അത്യുന്നതമേഖലകളില്‍ പറന്നു വിഹരിക്കുന്നതിനു മനുഷ്യനെ പര്യാപ്തനാക്കുന്ന ശിക്ഷണമാണു് ഗര്‍ഭാധാനം മുതല്‍ സമാവര്‍ത്തനം വരെയുള്ള വൈദികസംസ്കാരങ്ങളില്‍ സംവിധാനം ചെയ്തിരിക്കുന്നതു്. ഇവ യഥാക്രമം ഗര്‍ഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകര്‍മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകര്‍മം, കര്‍ണവേധം, ഉപനയനം, വേദാരംഭം, സമാവര്‍ത്തനം എന്നിവയാണു്. പത്താമത്തെ സംസ്കാരമാണു് ഉപനയനം. ഇവയ്ക്കു പുറമേ വൈദികവിധി പ്രകാരം വിവാഹം വാനപ്രസ്ഥം സന്ന്യാസം അന്തിമഇഷ്ടി (അന്ത്യേഷ്ടി-ശവദാഹം) എന്നീ നാലെണ്ണമേയുള്ളു. വാനപ്രസ്ഥവും സന്ന്യാസവും മാറ്റി വേറെ ചില സംസ്കാരങ്ങള്‍ നടപ്പിലാക്കിയാണു് ഇക്കാലത്ത് ദ്വിജന്മാര്‍ ഷോഡശസംസ്കാരം രൂപകല്പന ചെയ്തിരിക്കുന്നതു്. വേദങ്ങളും അവയുടെ ശാഖകളും മാറുന്നതുകൊണ്ടും ഗോത്രഭിന്നത നിമിത്തവും സംസ്കാരക്രിയകളിലും മന്ത്രങ്ങളിലും പല വ്യത്യാസങ്ങളും ഇന്നു് നിലവിലുണ്ടു്. ദേശാന്തരവും ഈ വ്യത്യാസത്തിനു് കാരണമാണു്. ഭാരതീയതയുടെ വരവും ശാപവും ഈ വ്യത്യാസങ്ങളാണു്. ജാതിവ്യത്യാസം മുതല്‍ നീചമായ അനേകം ആചാരങ്ങള്‍ വരെ ഈ ഷോഡശസംസ്കാര ഭേദം നിമിത്തം ഉണ്ടായിവന്നതാണു്.
(നരേന്ദ്രഭൂഷണ്‍)

Address

Dayananda Bhavan, Narendrabhooshan Road, East Nada Temple Road
Chengannur
689121

Alerts

Be the first to know and let us send you an email when Arshanadam - Narendrabhooshan - Vedaprakash posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Arshanadam - Narendrabhooshan - Vedaprakash:

Shortcuts

Share