*രണ്ട് അന്ധ സുഹൃത്തുക്കൾ*
*അറബിക്കഥ*
അന്ധന്മാരായി രണ്ട് സുഹൃത്തുക്കൾ എല്ലാദിവസവും രാജ്ഞിയുടെ വാതിൽപ്പടിക്കൽ ഭിക്ഷ ലഭിക്കാനായി ഇരിക്കാറുണ്ടായിരുന്നു. അതിലൊരാൾ എല്ലാ ദിവസവും ഇങ്ങനെ പറയാറുണ്ടായിരുന്നു. "രാജ്ഞിയുടെ മഹത്വം കൊണ്ട് എനിക്ക് സമ്പത്ത് ലഭിക്കട്ടെ". രണ്ടാമത്തെ എല്ലാദിവസവും ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. "എനിക്ക് അല്ലാഹുവിൻറെ മഹത്വം കൊണ്ട് സമ്പത്ത് ലഭിക്കണേ".
രാജ്ഞിയുടെ പേര് പറയുന്ന ആൾക്ക് എല്ലാദിവസവും 10 സ്വർണ്ണനാണയം ഉള്ളിൽ വെച്ച് പൊരിച്ച കോഴി രാജ്ഞി നൽകിക്കൊണ്ടിരുന്നു. അല്ലാഹുവിനെ പ്രാർത്ഥിച്ചയാൾക്ക് രണ്ട് വെള്ളി നാണയം നൽകി. 10 ദിവസം ആയിട്ടും വീണ്ടും സ്വർണനാണയം കിട്ടിയവനെ വാതിൽക്കൽ കണ്ടപ്പോൾ രാജ്ഞി ചോദിച്ചു നിനക്ക് ഇനിയും സന്പത്ത് മതിയായില്ലേ. അയാൾ പറഞ്ഞു. എനിക്ക് വളരെ കുറച്ച് മാത്രമാണ് ലഭിച്ചത്. അപ്പോൾ ഞാൻ നിനക്ക് തന്ന കോഴി ഇനി എന്തു ചെയ്തു. അയാൾ പറഞ്ഞു ഞാൻ രണ്ട് വെള്ളി നാണയത്തിന് മറ്റേ അന്ധനായ മനുഷ്യന് വിറ്റു അതുകേട്ട് രാജ്ഞി പറഞ്ഞു:" അല്ലാഹുവിനോട് ചോദിച്ചവന് കിട്ടേണ്ടത് കിട്ടി".
Let us think
Think and be with truth
അവസാനം അവര്‍ നമ്മെത്തേടി എത്തുന്നതിന് മുന്പ്
...............................................................................................
ഒരിക്കല്‍ അവര്‍ അഖ് ലാക്കിലനെത്തേടിയെത്തി. പിന്നെ നുഅ്മാനെ തല്ലിക്കൊന്നു. അതിന് മുന്‍പേ സാംസ്കാരിക പ്രവര്‍ത്തകരെ വകവരുത്തി. പലരേയും ഭയപ്പെടുത്തി നിശ്ശബ്ദരാക്കി. അങ്ങനെ നാം ഭയപ്പെട്ടതെല്ലാം സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലങ്ങളോളം ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തിയ സംസ്കാരത്തെന്‍റെ കണ്ണികള്‍ അറുത്ത് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യം സംരക്ഷിക്കേണ്ടവര്‍ അക്രമികളുടെ ആലയങ്ങളിലേക്ക് കടന്നുചെന്ന് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ വിധ്വംസക പ്രവര്‍ത്തകരുടെ സാംസ്കാരിക വിരുദ്ധ കടന്നുകയറ്റങ്ങള്‍ സര്‍വ്വ സാധാരണയായി മാറിയിരിക്കുന്നു. തോളില്‍ കയ്യിട്ട് നടക്കുന്ന മുസ്ലിമിനേയും ഹിന്ദുവിനേയും അകറ്റാന്‍ രാഷ്ട്രീയ ഹിന്ദുത്വം ശക്തമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്‍റെ പ്രഥപുരുഷന്‍ പോലും ഭയം പങ്കുവെക്കുന്ന കലികാലം. രാജ്യത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ ജനാധിപത്യ വിശ്വാസികളെല്ലാം ഒത്തൊരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഖുറൈഷികള്‍ അമുസ് ലിമായിരിക്കെ ഹസ്സാനുബ്‌നു സാബിത്തിനെ നബിക്കെതിരെ കവിത രചിക്കാന്‍ പണവുമായി തിരു സന്നിധിയിലേക്കയച്ചു. തിരുനബിയുടെ സാന്നിധ്യത്തില്‍ ഹസ്സാനിന് മനം മാറ്റമുണ്ടായി. പണം മടക്കി നല്‍കാന്‍ ഖുറൈഷികളുടെ അടുത്തേക്ക് പോയ അദ്ദേഹത്തോട് അവര്‍ കാര്യമന്വേഷിച്ചു.
തന്റെ വിശ്വാസം പ്രഖ്യാപിച്ച ശേഷം അദ്ദേഹം പാടി:
ചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങുന്ന ആ മുഖത്തിന്റെ ശോഭ എന്നെ അമ്പരപ്പിച്ചിരിക്കുന്നു.
ആ പ്രകാശം കാരണം എന്റെ കാഴ്‌ച നഷ്ടപ്പെടുമോ എന്ന് ഭയപ്പെട്ട കാരണം
ഞാന്‍ കൈ കൊണ്ട് എന്റെ മുഖം മറച്ചു.
ആ പ്രകാശകേന്ദ്രത്തിനെതിരെ
എങ്ങനെ ഞാന്‍ കവിതയെഴുതും.
ലോകം അറിയട്ടെ ഈ ഭരണാധികാരിയെ.
പെരുന്നാള്‍ ദിവസം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങിവന്ന മകളോട് രണ്ടാം ഉമര്‍(റ) കാരണം തിരക്കി. മകള്‍ മറുപടിപറഞ്ഞു " കുട്ടികളെല്ലാം പുതിയ വസ്‌ത്രവുമണിഞ്ഞിരിക്കുന്നു. എനിക്കും വേണം പുതിയ വസ്‌ത്രം"
ഖജനാവ് സൂക്ഷിപ്പുകാരന്റെ അടുത്തെത്തിയ അമീര്‍ അടുത്ത മാസത്തെ ശമ്പളം മുന്‍കൂട്ടി വാങ്ങാമോ എന്നന്വേഷിച്ചു. നിങ്ങള്‍ അടുത്ത മാസം ജീവിക്കുമെന്നുറപ്പുണ്ടെങ്കില്‍ തരാമെന്നായി സൂക്ഷിപ്പുകാരന്‍.
വിഷമിച്ച് വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തോട് അമീര്‍ പറഞ്ഞു.
"നമ്മെളെല്ലാവരും ക്ഷമിക്കുക അല്ലെങ്കില്‍ നിങ്ങളുടെ പിതാവ് നരകത്തില്‍ പ്രവേശിക്കുക ഇതില്‍ ഏതാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് ".
നമുക്ക് ക്ഷമിക്കാമെന്നായിരുന്നു കുടുംബത്തിന്റെ മറുപടി.
10/01/2014
നിങ്ങളെ ഉപേക്ഷിക്കാത്തതോ നിങ്ങള്‍ ഉപേക്ഷിക്കാത്തതോ ആയ ഒന്നും പ്രപഞ്ചത്തിലില്ല. അല്ലാഹു മാത്രം നിങ്ങളെ ഉപേക്ഷിക്കില്ല.നിങ്ങള്‍ അവനോടടുത്താല്‍ സര്‍വ്വതും നിങ്ങള്‍ക്ക് നല്‍കുന്നു. അവനെ ഉപേക്ഷിക്കുന്നുവെങ്കില്‍ പോലും നിങ്ങളെ അടുത്തേക്ക് വിളിക്കുന്നു.
10/01/2014
നിങ്ങളെക്കുറിച്ച് ആളുകള്‍ എന്തുപറയുന്നുവെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ആളുകള്‍ എന്തെങ്കിലും പറയട്ടെ മരണത്തില്‍ ഞാനും അവരും തുല്യരാണ്. ഞാന്‍ എന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ അവര്‍ അവരുടെ ചോദ്യത്തിനും ഉത്തരം പറയണം. അവര്‍ക്ക് എന്നെക്കുറിച്ച് എന്തും പറയാം.
എന്റെ സൈന്യത്തിലെ ഒരു ഭീരുവാണ് എതിര്‍ സൈന്യത്തിലെ പത്ത് ധീരരെക്കാള്‍ എനിക്ക് പേടി- നെപ്പോളിയന്‍
തിന്മ തകര്‍ക്കുന്നതിനേക്കാള്‍ ക്ലേശകരം നന്മയുടെ സംസ്ഥാപനമാണ്- മണ്ടേല
വില കുറഞ്ഞ കൊച്ചു മുട്ടയിടുന്ന കോഴി ലോകത്തെ ശബ്ദമുണ്ടാക്കി അറിയിക്കുന്നു.
ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന മത്സ്യം പ്രസവിച്ചത് ആരേയും അറിയിക്കുന്നില്ല
حـوار أعجبني
ــــــــــــــــــ
ﻗﺎﻝ : ﺃﻧـﺎ ﺭﺟـﻞ ,,
ﻗﺎﻟﺖ : ﺃﻧـﺎ ﺃﻧﺜـﻰ ,,
ﻗﺎﻝ ﻟﻬﺎ: ﺍﻟﺮﺟﺎﻝ ﻗﻮﺍﻣـﻮﻥ ﻋﻠﻰ ﺍﻟﻨﺴـﺎﺀ ,,
ﻗﺎﻟﺖ ﻟﻪ : أﺳﺘﻮﺻـﻮﺍ ﺑﺎﻟﻨﺴـﺎﺀ ﺧﻴـﺮﺍً ,,
ﻗﺎﻝ ﻟﻬﺎ : ﻧﺤﻦ ﻧﻤﺘﻠﻚ ﺍﻟﻌﻘﻞ ﻭﺍﻟﺤﻜﻤﺔ ,, ولا تنسي الكيد أيضـاً
ﻗﺎﻟﺖ ﻟﻪ : ﻧﺤﻦ ﻧﻤﺘﻠﻚ ﺍﻟﻌﻄﻒ ﻭﺍﻟﺤﻨﺎﻥ ,, ولا تنسى القسوة أيضاً
ﻗﺎﻝ ﻟﻬﺎ : ﻧﺤﻦ ﻧﺘﻌﺐ ﻃﻮﺍﻝ ﺍﻟﻨﻬﺎﺭ ﻣﻦ ﺃﺟﻠﻜﻢ ,,
ﻗﺎﻟﺖ ﻟﻪ : ﻧﺤﻦ ﻧﺮﺑﻲ ﺃﺟﻴﺎﻝ ﺍﻟﻤﺴﺘﻘﺒﻞ ,,
ﻗﺎﻝ ﻟﻬﺎ : ﻧﺤﻦ ﻋﻈﻤﺎﺀ ,,
ﻗﺎﻟﺖ ﻟﻪ : ﻭﺭﺍﺀ ﻛﻞ ﺭﺟﻞ ﻋﻈﻴﻢ إﻣﺮﺃﺓ ﻋﻈﻴﻤﺔ ,,
ﻗﺎﻝ ﻟﻬﺎ : ﻧﺤﻦ ﺑِﻴَﺪِﻧﺎ ﻛﻞ ﺷﻲﺀ ,,
ﻗﺎﻟﺖ ﻟﻪ : ﻟﻠﻪ ﻣﻠﻚ ﺍﻟﺴﻤﻮﺍﺕ ﻭﺍﻷﺭﺽ ,,
ﻗﺎﻝ ﻟﻬﺎ : ﻣﻨﺰﻟﺘﻨﺎ ﻋﻨﺪ ﺍﻟﻠﻪ ﺃﻛﺒﺮ ,,
ﻗﺎﻟﺖ ﻟﻪ : ﺍﻟﺠﻨﺔ ﺗﺤﺖ ﺃﻗﺪﺍﻡ ﺍﻷﻣﻬﺎﺕ ,,
ﻗﺎﻝ ﻟﻬﺎ : ﺃﺣﺐ ﺃﻣﻲ ﺃﻛﺜﺮ ﻣﻨﻚِ ,,
ﻗﺎﻟﺖ ﻟﻪ : ﺃﻣﻚ ﺛﻢ ﺃﻣﻚ ﺛﻢ ﺃﻣﻚ ,,
ﻗﺎﻝ ﻟﻬﺎ : ﺍﻟﻜﺮﺍﻫﻴﺔ ﻣﺆﻧﺚ ,,
ﻗﺎﻟﺖ ﻟﻪ : ﺍﻟﺤﻘﺪ ﻣﺬﻛﺮ ,,
ﻗﺎﻝ ﻟﻬﺎ : ﺍﻟﻜﻮﻥ ﻣﺬﻛﺮ ,,
ﻗﺎﻟﺖ ﻟﻪ : ﺍﻟﺠﻨﺔ ﻣﺆﻧﺚ ,,
ﻗﺎﻝ ﻟﻬﺎ : ﻟﻘﺪ ﺟﺮﺣﺘﻚِ ,, ﺃﻋﺘﺬﺭ ,,
ﻗﺎﻟﺖ ﻟﻪ : ﺍﻟﺮﺟﺎﻝ ﻗﻮﺍﻣﻮﻥ ﻋﻠﻰ ﺍﻟﻨﺴﺎﺀ ,,!!
2
ആലിന്‍തറയിലിരുന്ന ഗുരു സംസാരത്തിനിടെ ഒരു തമാശ പറഞ്ഞു. ആളുകള്‍ പൊട്ടിച്ചിരിച്ചു. വീണ്ടും അതേ തമാശ പറഞ്ഞു ചിലര്‍ ചിരിച്ചു. വീണ്ടും അതേ തമാശ തുടര്‍ന്നു. കുറച്ചുപേര്‍ ചിരിച്ചു. അവസാനം ആരും ചിരിച്ചില്ല.
ഗുരു അപ്പോഴാണ് ചിരിച്ചത്.
സംശയം ചോദിച്ച ശിഷ്യരോട് ഗുരു തുടര്‍ന്നു.
ഒരു തമാശക്ക് വീണ്ടും വീണ്ടും ചിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരേ മുറിവിന് വേണ്ടി എന്തിനാണ് ആളുകള്‍ ആയിരം വട്ടം കരയുന്നത്.
ബ്രിട്ടീഷുകാരന്‍ ശൈഖിനോട് ചോദിച്ചു:
മുസ്ലിം സ്‌ത്രീകള്‍ പുരുഷന്മാരുമായി ഹസ്‌തദാനം ചെയ്യാത്തതെന്താണ്?.
........................
........................
ശൈഖ് തിരിച്ച് ചോദിച്ചു:
ബ്രിട്ടീഷ് രാജ്ഞിയുമായി നിങ്ങള്‍ ഹസ്‌തദാനം ചെയ്യാറുണ്ടോ?
ഇല്ലെന്നായി ബ്രിട്ടീഷുകാരന്‍
എങ്കില്‍ മുസ്‌ലിം സ്‌ത്രീകള്‍ മുഴുവനും ബ്രിട്ടീഷ് രാജ്ഞികള്‍ക്ക് തുല്യരാണ്...................
Click here to claim your Sponsored Listing.
Location
Category
Website
Address
Calicut