Sio KMCT Technical Campus Unit
STUDY(പഠനം),STRUGGLE(സമരം),SERVIS(സേവനം)
05/07/2016
നബി കരഞ്ഞ രാത്രി..
..........................
ഒരിക്കല്‍ അനുയായികള്‍ നബിയെ പെരു ന്നാള്‍ നിസ്കാരത്തിനു കാത്തുനില്‍ക്കുകയായിരുന്നു.. ഏറെ വൈകിയിട്ടും നബിയെ കാണുന്നില്ല..
കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുന്ന് ഒരു ചെറിയ ആണ്‍കുട്ടിയുടെ കൈ പിടിച്ചു പള്ളിയിലേക്ക് വരുന്നു...
ആ കുട്ടി പറഞ്ഞു
''എനിക്കാരുമില്ല.. അനാഥനാണ് ..പെരുന്നാളിന് പുതു വസ്ത്രം വാങ്ങിച്ചു തരാനും ആരുമില്ലാത്ത വിഷമം കൊണ്ട് ഞാന്‍ കരഞ്ഞത് നബി (സ) കണ്ടു.. അവിടുന്ന് വീട്ടിലേക്കു എന്നെ വിളിച്ചു കൊണ്ട് പോയി.. വസ്ത്രം തന്നിട്ട് പറഞ്ഞു
'' ഇനി ഞാനാണ് നിന്‍റെ ബാപ , എന്‍റെ ഇണ ആയിശയാണ് ഇനി നിന്‍റെ ഉമ്മയെന്ന്...''
അവനു സന്തോഷം അടക്കാനായില്ല...
ഇത് പള്ളിയില്‍ അനാഥത്വത്തെ പറ്റി ഒരു ചര്‍ച്ചയ്ക്കു വഴിയൊരുക്കി...
പലരും തങ്ങള്‍ അനാഥരായി വളര്‍ന്നതിന്‍റെ വേദന നബിയോട് പങ്കു വെച്ചു...
യുവാക്കള്‍, വൃദ്ധര്‍ അങ്ങനെ പലരും തങ്ങള്‍ അറിയാതെ പോയ മാതാ പിതാക്കളെ പറ്റി പറഞ്ഞു കരഞ്ഞു.. നബി അവരോടു പറഞ്ഞു...
'' എല്ലാ അനാഥര്‍ക്കും നാഥനാണ് ഞാന്‍.. ആരുമിനി വിഷമിക്കരുത്...''
ആ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമായി..
അന്ന് രാത്രി പത്നി ആയിഷ നബിയെ മുറിയില്‍ കാണാഞ്ഞു പരിഭ്രമിച്ചു..
പാതിരാത്രി നബി എവിടെ പോയതാണ്..?
ശത്രുക്കള്‍ വല്ലതും..?
അവര്‍ ശിഷ്യരെ വിവരമറിയിച്ചു
എല്ലാരും നബിയെ തിരഞ്ഞു നടന്നു...
അവസാനം അവര്‍ നബിയെ കണ്ടെത്തി...
അവിടുന്ന് സ്വന്തം മാതാവിന്‍റെ ഖബറിനടുത്ത് ഇരുന്നു ''ഉമ്മാ..'' എന്നും പറഞ്ഞു
ശബ്ദമില്ലാതെ തേങ്ങുകയായിരുന്നു..
ആരും അങ്ങോട്ട് പോയില്ല...
അന്നാണ് ശിഷ്യര്‍ ഒരു കാര്യമോര്‍ത്തത്..
അനാഥത്വത്തെ പറ്റി പറഞ്ഞു കരഞ്ഞ ആരും ഓര്‍ത്തില്ല ജനിക്കും മുന്‍പേ പിതാവും, ആറാം
വയസ്സില്‍ മാതാവും നഷ്ട്ടമായ ആളാണ് നബിയെന്ന്...!
ആ നബിയാണ് മറ്റുള്ളവരെ ആശ്വസിപ്പിച്ചത്..!!
അതായിരുന്നു മുഹമ്മദ് നബി..
."അറിയുക, ഈ സന്ദേശം കിട്ടിയവർ അത് കിട്ടാത്തവർക്ക് എത്തിച്ച്കൊടുക്കട്ടെ
'ഇവിടെ ഈ പള്ളിയോട് ചേർന്ന് ഒരു ക്രൈസ്തവ
വനിതയുടെ വീണ്ടുണ്ടായിരുന
്നുവല്ലോ' ?
ഈജിപ്തിലെ ബന്ധുവായ
സ്ത്രീയെ കാണാനെത്തിയതായി
രുന്നു ആ ബത്ലേഹമുകാരൻ, വർഷങ്ങൾക്ക് മുൻപ്
വന്നപ്പോൾ കണ്ട വീട് ഇപ്പോൾ
കാണ്മാനില്ല, അന്വേഷിച്ച വീട്
കണ്ടെത്താനാവാതെ കുഴങ്ങിയ യുവാവ്
തൊട്ടടുത് കണ്ട ആളോട് തിരക്കി
ഓ അവരോ! അവരിപ്പം അങ്ങോട്ടേക്ക്
താമസം മാറ്റി.
ചൂണ്ടി കാണിച്ച വഴിയിലൂടെ നടന്നു അയാൾ
വൃദ്ധയുടെ വീട്ടിനു മുന്നിലെത്തി
ആദ്യമുണ്ടായിരുന്ന വീടിനേക്കാൾ
വലുപ്പമുള്ള വീട് , ഇവർക്ക് അവസാന
കാലത്ത് ഇത്രയും പണം എവിടുന്നു കിട്ടി
എന്ന ജിജ്ഞാസയിൽ ഉള്ളിൽ കയറിയ യുവാവ് കണ്ട
കാഴ്ച്ച ശോക മൂകമായിരുന്നു
മെലിഞ്ഞുണങ്ങി ഒട്ടിയ ഒരു സ്ത്രീ
രൂപം കരഞ്ഞു കൊണ്ടിരിക്കുന്നു,
തന്റെ ബന്ധുവായ സ്ത്രീ
തന്നെയാണ് അതെന്നു ഒരിക്കൽ കൂടി
ഉറപ്പിച്ച് ആശങ്കയോടെ അയാൾ ചോദിച്ചു ;
എന്ത് പറ്റി ? എന്താണ് നിങ്ങളിങ്ങനെ
എല്ലും തോലുമായിരിക്കുന്നത് ?
കണ്ണ്നീർ വാർത്ത് കൊണ്ടിരുന്ന
ആ വൃദ്ധ മെല്ലെ മുഖമുയർത്തി ,
അയാളെ കണ്ടതും വീണ്ടും
എന്തോ ഓർത്തെന്ന വണ്ണം
പിന്നെയും ആ സ്ത്രീ എങ്ങി
കരഞ്ഞു
സ്ത്രീയുടെ അടുത്ത് പോയി ഇരുന്നു
സാന്ത്വനിപ്പിച് അയാൾ കാര്യങ്ങൾ ആരാഞ്ഞു
വൃദ്ധ പറഞ്ഞ് തുടങ്ങി ; നിനക്കറിയാലോ പള്ളിയോട്
ചേർന്നുള്ള ആ കൊച്ചു വീട്,
എന്റെ പിതാവും, ഭർത്താവും
മകനുമൊത്ത് ഞാൻ കഴിഞ്ഞ സ്ഥലം
, അവർ മരണപ്പെട്ടതിനു ശേഷം
അവിടെ തന്നെയായിരുന്നു അടക്കം
ചെയ്തത് , അവിടെ താമസിക്കുന്ന
സമയം അവരൊക്കെ
എന്നോടൊപ്പം ഉള്ള പ്രതീതി
ആയിരുന്നു , ആ സ്ഥലവും അവിടുത്തെ
നല്ല ഓർമ്മകളും എനിക്ക് സന്തോഷം
പകർനന്നു കൊണ്ടേയിരുന്നു ,
അങ്ങനെയിരിക്കെ ഒരു ദിവസം
ഇവിടുത്തെ നഗര ഭരണാധികാരികൾ
എന്നെ വന്നു കണ്ടു , വിശ്വാസി
ബാഹുല്യം നിമിത്തം അവർ പള്ളി
വലുതാകുന്നുണ്ടെന്നും എന്റെ
വീട് ഇരിക്കുന്ന സ്ഥലം ലഭിച്ചാലേ
അവർക്കത് സാധ്യമാകൂ എന്നുമായിരുന്നു അവർ
അറിയിച്ചത്, ഓർമ്മകൾ ഉറങ്ങുന്ന ആ മണ്ണ്
വിൽക്കില്ല എന്നവരോട് ഞാൻ തീർത്തു
പറഞ്ഞു.
പിന്നെ എന്നെ തേടിയെത്തിയത്
ഗവർണ്ണരുടെ പ്രതിനിധി ആയിരുന്നു
,നിയമപരമായി സ്ഥലം സർക്കാറിന്
ഏറ്റെടുക്കാൻ വകുപ്പുകളുണ്ടെന
്നും , ഞാൻ മറ്റൊരു മത വിശ്വാസി
ആയതിനാലാണ് പരമാവധി അനുരജ്ഞനത്തിലൂട
െ പ്രശ്നം പരിഹരിക്കാൻ
ശ്രമിക്കുന്നതെന്നും സ്ഥലത്തിനു നല്ല
വില നൽകാമെന്നും അത് വാങ്ങി
വീട് ഒഴിയണമെന്നും
ഒക്കെ പ്രതിനിധി ആവിശ്യപ്പെട്ടു ,
അതും ഞാൻ അംഗീകരിച്ചില്ല
അവർ പ്രലോഭനങ്ങൾ തുടർന്നു
കൊണ്ടേയിരുന്നു അവസാനം
വിലയുടെ ഇരട്ടിയിലും ഇരട്ടിയും
കൂടെ വേറെ മാളികയും
നൽകാമെന്ന വാക്കുകൾ ഒരു നിമിഷം
എന്റെ ബുദ്ധിയെ വിലക്ക് വാങ്ങി , ആ
സമയം ഉപയോഗപ്പെടുത്തി
സ്ഥലമേറ്റെടുത്ത് അവർ അവിടെ
പള്ളിയും കെട്ടി.
അതിന് ശേഷം ഇവിടെ വന്ന ഞാൻ വിരഹ
വേദനയിൽ ഉരുകി ഉരുകി ജീവിതം
തീർക്കുന്നു, ഓർമ്മകൾ ഉറങ്ങുന്ന ആ
മണ്ണിൽ ദിനവും ഇത്തിരി നേരം
ഇരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ
തന്നെ മരണപ്പെടും, കൂടുതൽ
പറയാനാവാതെ വിതുമ്പി കൊണ്ട്
ഗൃഹനാഥ പറഞ്ഞു നിർത്തി
അവരുടെ മാനസിക നില മനസ്സിലായ
വിരുന്നുകാരൻ എന്ത് പറയണം
എന്നറിയാതെ ഇതികർത്തവ്യമൂഢനായി നിന്നു ,
അൽപ്പനേരം കഴിഞ്ഞു സ്ത്രീയോടായി
പറഞ്ഞു ''നമ്മുടെ പക്കൽ ന്യായമില്ല
എങ്കിലും ഒന്ന് മുസ്ലിങ്ങളുടെ
ഖലീഫയെ പോയി കണ്ടാലോ?
അദ്ദേഹം വലിയ നീതിമാനും കരുണ
ഉള്ളവനുമൊക്കെയാണെന്നാണ്
അറിയാൻ കഴിഞ്ഞത് നിങ്ങളുടെ മാനസികാവസ്ഥ
മനസ്സിലാക്കാൻ ഖലീഫയ്ക്ക്
കഴിഞ്ഞെങ്കിലോ! ഒരു പക്ഷെ
ദിവസവും അവിടെ ചെന്നിരിക്കാനുള
്ള അനുമതിയും കിട്ടും'
പ്രായത്തിന്റെ അവശതകൾ വക
വെക്കാതെ ആ സ്ത്രീ
അനുകൂലമായി തലയാട്ടി
---------------------------------------------
---
മദീന
ഇസ്ലാമിക സാമ്രാജത്തിന്റെ ഭരണ
സിരാകേന്ദ്രം ലാളിത്യമുള്ള നഗരം, പ്രവാചക
ശിഷ്യനായ ഉമർബിൻ ഖഥാബ് ആണ്
ഇപ്പോഴത്തെ ഭരണാധിപൻ
നഗരത്തിൽ പ്രവേശിച്ച ആ ക്രൈസ്തവ
വൃദ്ധയും ബന്ധുവും
ഖലീഫയെ മുഖം കാണിക്കാൻ
എന്താണ് വഴി എന്നാരാഞ്ഞു
ചിരിച്ച് കൊണ്ട് മദീന നിവാസികൾ
പറഞ്ഞു; അവിടെ കാണുന്ന
പ്രവാചകന്റെ പള്ളിയിൽ ഉണ്ടാകും
വിശ്വാസികളുടെ നേതാവ് , ആർക്കും
അദ്ദേഹത്തെ കാണാം അതിനു പ്രതേകിച്ചു
ഉപചാരങ്ങൾ ഒന്നുമില്ല
അത്ഭുതോടെ ആവർ പള്ളി ലക്ഷ്യമാക്കി
നടന്നു , പള്ളിക്കരികെ എത്തി
ഖലീഫയുടെ വരവും നോക്കി അവർ
അവിടെ കാത്തു നിന്നു , 'എന്താണ്
ഇവിടെ നിൽക്കുന്നത്?' വൃദ്ധയും
യുവാവും കാത്തു നിൽക്കുന്നത് കണ്ട ഒരാൾ
കാര്യമന്വേഷിച്ചു
ഞങ്ങൾ മിസ്റിൽ നിന്നും വരികയാണ്
ഖലീഫയെ കണ്ടു പരാതി
ബോധിപ്പിക്കാൻ
ഖലീഫ അകത്തുണ്ടല്ലോ ..ദാ ആ
കാണുന്നതാണ് ഖലീഫ ദൃഡഗാത്രനായ
മനുഷ്യനെ ചൂണ്ടി ആഗതൻ പറഞ്ഞു
അല്ല ഇത് നിങ്ങളുടെ ആരാധനാലയമല്ലേ...
ഞങ്ങൾ മുസ്ലിങ്ങൾ അല്ല .... അതാണ് പുറത്ത്'
മുറിഞ്ഞ വാക്കുകളാൽ യുവാവ് നിർത്തി നിർത്തി മറുപടി
നൽകി
''സ്രഷ്ടാവിന്റെ ഭവനത്തിൽ സൃഷ്ടികൾക്ക്
വിലക്കില്ല ... മടിക്കാതെ കയറി
കൊള്ളുക'' പള്ളിയിൽ നിന്നുമിറങ്ങി വരുന്ന
ഒരു പൂച്ചയെ നോക്കി ചിരിച്ചു
കൊണ്ട് ആഗതൻ മറുപടി നല്കി
അവരിരുവരും പള്ളിയിലേക്ക് കയറി
ഖലീഫക്കരികിലെത്തി കാര്യം
ബോധിപ്പിച്ചു എല്ലാം കേട്ടതിനു ശേഷം ഉമർ
അടുത്തുണ്ടായിരുന്ന ആളോട് ചോദിച്ചു;
അവലോകനത്തിനു വന്ന ഈജിപ്ത് ഗവർണ്ണർ
മടങ്ങി പോയോ ?
ഇല്ല എന്ന മറുപടി ലഭിച്ചതും
'ഖലീഫ ഉമർ' ദൂതനെ വിട്ടു
ഗവർണ്ണരോട് തന്നെ വന്നു കാണാൻ
കൽപ്പിച്ചു
മിസ്റിലെ ഗവർണ്ണർ
ഖലീഫക്കരികിലെത്തി കാര്യങ്ങൾ
വിശദീകരിച്ചു , വിശദീകരണം
കേട്ട് അൽപ്പ നേരം മൗനം പാലിച്ച
ഖലീഫ പിന്നീട്
സ്ത്രീയെ നോക്കി ചോദിച്ചു
''നിങ്ങൾക്ക് ന്യായ വിലയുടെ
ഇരട്ടികളോളം പണം ലഭിച്ചു , താമസിക്കാൻ
ആദ്യത്തെക്കാളും വലിയ മാളിക
വീടും , നിങ്ങളുടെ പഴയ
വീട് പൊളിച്ചു അവിടെ പള്ളി
ഉയർന്നു വിശ്വാസികൾ ആരാധന നടത്തുകയും
ചെയ്യുന്നു എന്നിരിക്കെ ഇപ്പോൾ
നിങ്ങൾ പരാതി പറയുന്നതിൽ എന്തുണ്ട്
ന്യായം''
പ്രതീക്ഷകൾ അസ്ഥാനത്തായി
എന്നൂഹിച്ചു കൊണ്ട് ഇടറുന്ന
കണ്ഠത്തോടെ ആ സ്ത്രീ പറഞ്ഞു:
‘ ആ വീട്ടുവളപ്പിലാണ് അച്ഛനും
ഭര്ത്താവും മകനും അന്ത്യവിശ്രമം
കൊള്ളുന്നത്. വല്ലാത്ത സുരക്ഷിത
ബോധമായിരുന്നു എനിക്ക് അവിടെ ,
അവരെപ്പോഴും കൂടെ ഉള്ളത്
പോലെ ഒരു തോന്നൽ . സകലം
മറന്നുറങ്ങാന് അന്നെനിക്ക് കഴിഞ്ഞിരുന്നു.
അവിടുന്ന് മാറിയത് മുതൽ ഞാൻ പിന്നെ
ഉറങ്ങിയിട്ടില്ല
,കണ്ണുനീരൊഴിഞ്ഞ നാളില്ല ,
ഞാൻ.. ഞാൻ... മനസ്സറിഞ്ഞു നൽകിയതല്ല
എന്റെ വീട്, .ഇപ്പോഴും
എന്റെ മനസ്സ് അവിടെയാണ്,ആരോരു
മില്ലാത്ത എനിക്ക് രക്ഷയായിരുന്നു എന്റെ
പഴയ ആ വസതി' പറഞ്ഞ് മുഴുമിപ്പിക്കാന
ാവാതെ പൊട്ടികരഞ്ഞു
കൊണ്ട് ആ സ്ത്രീ
കുനിഞ്ഞിരുന്നു മുഖം പൊത്തി
അവരെ എങ്ങിനെ
ആശ്വസിപ്പകണം എന്നറിയാതെ
പള്ളിയിലുണ്ടായിരുന്നവർ ഖലീഫയെ
നോക്കി, ഉമർ നിശബ്ദനായി ആ ക്രൈസ്തവ
വനിതയെ തന്നെ ഉറ്റു നോക്കി
കൊണ്ടിരുന്നു, പിന്നെ
മെല്ലെ തല താഴ്ത്തി കണ്ണുകളടച്ചു,
വേദ വചനങ്ങളും, പ്രവാചക വചനങ്ങളും
ആ മനസ്സിലൂടെ മിന്നി മാഞ്ഞ്
കൊണ്ടിരുന്നു
നിമിഷങ്ങൾ പിന്നിട്ടു, പതിയെ മിഴികൾ തുറന്ന്
ഉമർ തന്റെ സഹചാരികളായ പ്രവാചക
ശിഷ്യന്മാരെ നോക്കി പിന്നെ ആ
സ്ത്രീയെയും .. എന്നിട്ട്
ഗവർണ്ണരോടായി പറഞ്ഞു ; 'പള്ളി
പൊളിച്ചു ഇവരുടെ വീട്
മുൻപുണ്ടായത് പോലെ പുനർ നിർമ്മിച്ചു
നൽകുക , സൃഷ്ട്ടിയുടെ കളങ്കമില്ലാത്ത
കണ്ണുനീർ വീണയിടത്ത്
സ്രഷ്ടാവിനെ ആരാധിക്കുന്നത്
അവനിഷ്ട്ടപ്പെടുകയില്ല ''
കേട്ട വാക്കുകൾ വിശ്വസിക്കാനാവാതെ
അമ്പരന്നു നിൽക്കുന്ന സ്ത്രീയുടെ
അരികിലേക്ക് മെല്ലെ നടന്നടുത്ത്
മന്ദഹസിച്ചു ഖലീഫ ഉമർ ഇപ്രകാരം
മൊഴിഞ്ഞു ''സഹോദരീ ; നിങ്ങൾ
ആരോരും ഇല്ലാത്തവരല്ല , നിങ്ങളെ
സേവിക്കാനാണ് ഈ ഭരണകൂടം , സേവകനായി
ഞാനും ; സന്തോഷത്തോടെ നാട്ടിലേക്ക്
തിരിച്ചു പോയ് കൊള്ളുക , നിങ്ങളുടെ
വീട് അവിടെ തന്നെ
പുനർനിർമ്മിച്ച് നൽകപ്പെടും ''
അസ്തമയ സൂര്യന്റെ ചെഞ്ചായ
വർണ്ണത്തെ സാക്ഷിയാക്കി ഒട്ടക പുറത്തേറി
നാട്ടിലേക്കു തിരിച്ചു പോകുമ്പോയും ആ
സ്ത്രീയുടെ കണ്ണ് തുളുമ്പുന്നുണ്ട
ായിരുന്നു; ഒരു മഹത്തായ നീതി ബോധത്തിൻ
സംസ്കാരമോർത്തെന്ന വണ്ണം .
Courtesy; Writer
.Assalamu Alaikum
പ്രിയ സഹപ്രവർത്തകരെ,
മാർച്ച് 5 ന് വൈകിട്ട് തൃശൂർ നഗരത്തിൽ എസ് ഐ ഒ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും എസ്ഐഒ എന്ന ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ദൗത്യനിർവഹണപാതയിലെ സുപ്രധാനമായ ഒരു പരിപാടിയാണ്. "വിദ്യാർത്ഥി പ്രതിപക്ഷം'' എന്ന ആശയവും മുദ്രാവാക്യവും ഹൈലൈറ്റ് ചെയ്തു കൊണ്ടാണ് നാം പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. സംഘ്പരിവാറിനെതിരിൽ വിശേഷിച്ചും, അധസ്ഥിതരെയും അടിച്ചമർത്തപ്പെട്ടവരെയും പുനരുൽപാദിപ്പിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിനും അധികാരശക്തികൾക്കുമെതിരിൽ പൊതുവിലും രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിരോധങ്ങളെയാണ് നാമവിടെ പ്രതിനിധീകരിക്കുവാൻ പോകുന്നത്. കെജ്രിവാളിനും കാരാട്ടിനും രാഹുൽ ഗാന്ധിക്കും മുമ്പേ സംഘ് പരിവാറിന്റെ പട്ടികയിലിടം പിടിച്ച ഡൽഹിയിലെയും ഹൈദരാബാദിലെയും പോണ്ടിച്ചേരിയിലെയും കേരളത്തിലെയും സ്റ്റുഡന്റ്സ് ഒപ്പോസിഷൻ വേദിയിൽ അണിനിരക്കും; അവർ നിങ്ങളെ അഭിവാദ്യം ചെയ്യും. ദേശം, ദേശീയത്വം, സവർണത, ജനാധിപത്യം, അപരവൽകരണം, അന്തസ്സ്, സ്വാതന്ത്ര്യം, പൊതുബോധം, ഓർമകൾ , അവകാശം , നീതി .... "സൈലൻസ് " പറയുന്നവരോട് മുദ്രാവാക്യങ്ങളിലൂടെ, മുഷ്ടിയിലൂടെ, പ്ലകാർഡിലൂടെ, പ്രഭാഷണത്തിലൂടെയൊക്കെ പറയാനുള്ളതൊക്കെ നാം ഉച്ചത്തിൽ തന്നെ പറയും. മുസ് ലിമിനെയും ദലിതനെയും ആദിവാസിയെയും അപരനാക്കുന്ന വ്യവസ്ഥകളോടും ഭാഷ്യങ്ങളോടുമുള്ള നമ്മുടെ കലഹം. നീതിബോധമുള്ള മുസ് ലിമാകുകയെന്നാൽ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാകലാണ് എന്ന സമവാക്യം നിലനിൽക്കുന്ന കാലത്ത് 'വജ്ജഹ്തു' വിലെ വരികൾ നാം പുതുക്കിക്കൊണ്ടേയിരിക്കുക. കൈകൾ കോർത്ത് നിങ്ങൾ വരുക. ഈ മുദ്രാവാക്യം ഏറ്റുവിളിക്കാൻ കൂട്ടുകാരെയും കൂടെ കൂട്ടുക.
" അല്ലാഹു സ്നേഹിക്കുന്നതോ, സുഭദ്രമായ ഭിത്തിയെന്നോണം ഒറ്റക്കെട്ടായി അണിനിരന്ന്, അവന്റെ മാര്‍ഗത്തില്‍ പോരാടുന്നവരെയത്രെ." ( ഖുർആൻ)
അഭിവാദ്യങ്ങളോടെ,
ഷംസീർ ഇബ്രാഹിം
ജന.സെക്രട്ടറി
എസ് ഐ ഒ കേരള
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ അനുശോചിച്ചു
കോഴിക്കോട്: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖപണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അനുശോചിച്ചു. ലളിതജീവിതം മുഖമുദ്രയായി സ്വീകരിച്ച അദ്ദേഹം മികച്ച സംഘാടകനും മതവിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയെ കെട്ടിപ്പടുക്കുന്നതിലും വിദ്യാഭ്യാസരംഗത്തും സേവനരംഗത്തും നിരവധി സംരംഭങ്ങളുടെ സ്ഥാപനത്തിലും മുന്നില്‍ നിന്നയാളായിരുന്നു അദ്ദേഹം. സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക വേളയിലെ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും മുസ്‌ലിം ജനസമൂഹത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. സംഘടനയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
മത്സ്യകന്യകയുടെ വേഷത്തിൽ വന്ന അഭിരാമി ഒരു കോടി ഫ്ലാറ്റിന് അർഹരായ ദമ്പതികളുടെ പേര് പ്രഖ്യാപിച്ചു..
'അഷ്കർ -ഫസ്ന...'
വിജയികൾ ആഹ്ളാദത്താൽ പരിസരം മറന്ന് ആലിംഗനബദ്ധരായി...
അത് കഴിഞ്ഞ് അഷ്കർ അഭിരാമിയെ ആലിംഗനം ചെയ്തു...
അഭിരാമി അഷ്കറിനോട് ചോദിച്ചു...
"ഈ നേട്ടത്തെക്കുറിച്ച് എന്ത് പറയുന്നു..."
അഷ്കർ പറഞ്ഞു...
"അൽഹംദുലില്ലാ...."
പരിപാടി കണ്ട് കൊണ്ടിരിക്കുന്ന ഉമ്മുമ്മയുടെ കമൻറ് വന്നു
"നല്ല ദീനീ ബോധമുള്ള ചെക്കൻ..."
Mubarack ....
Married to a person who doesn't pray or fast can
be difficult. Here's some great advice from our
HOTD Imam Team http://askaquestion.had ithoftheday.com/index.php?p=/discussion/448/
married-to-a-non-practising-muslim
Click here to claim your Sponsored Listing.
Location
Category
Website
Address
Calicut
CALICUT,