24/03/2025
👆സമന്വയയിൽ എയ്ഡഡ് സ്കൂൾ സീനിയോരിയിരിറ്റി ലിസ്റ്റ് തയ്യാറാക്കൽ
അപ്രൂവൽ ലഭിക്കാത്തവരുടെയും അപ്രൂവൽ ലഭിച്ചിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്ത നോഷണൽ അധ്യാപകരുടെയും കൂട്ടായ്മ?
24/03/2025
👆സമന്വയയിൽ എയ്ഡഡ് സ്കൂൾ സീനിയോരിയിരിറ്റി ലിസ്റ്റ് തയ്യാറാക്കൽ
24/03/2025
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമ അംഗീകാരം ലഭിക്കാത്ത കണ്ണൂർ ജില്ലയിലെ അധ്യാപകർക്ക് ഉടൻ നിയമന അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം കണ്ണൂർ ഡി ഡി ഓഫീസിൽ കൈമാറി.
അധ്യാപക നിയമനവുമായി
ബന്ധപ്പെട്ട്
സമൂഹത്തിനുമുന്നിൽ
പുതിയ ചോദ്യം ഉയരുകയാണ്.
കേരളത്തിലെ വിദ്യാലയങ്ങളിൽ
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന
അധ്യാപകരിൽ പലരും
പുറത്തു പോകേണ്ട അവസ്ഥ
ഉണ്ടാകുന്നു.
അതിൽ ഒരു കാലയളവ് വെച്ച്
കുറച്ചുപേർക്ക്
ഇളവ് തുടരാൻ തീരുമാനിക്കുന്നു.
ഒരുപാട് വശങ്ങളുള്ള
ഈ വിഷയം കേരളം
വേണ്ടത്ര ഗൗരവത്തോടെ
ചർച്ച ചെയ്യുന്നുണ്ടോ?
അധ്യാപകരെ നിയമിക്കുമ്പോൾ
ബിരുദവും ബി. എഡും
അല്ലെങ്കിൽ ടിടിസി
യോഗ്യതയ്ക്ക് പുറമേ
മറ്റൊരു കടമ്പ കൂടി നിശ്ചയിക്കപ്പെട്ടിട്ട് വർഷങ്ങളായി.
ഓരോ വർഷവും
ബി. എഡും
അല്ലെങ്കിൽ ടിടിസി
യോഗ്യതയുള്ള
പതിനായിരക്കണക്കിന് ആളുകൾ
ഈ പരീക്ഷ എഴുതുന്നു.
ജയിക്കുന്നതാകട്ടെ
10 ശതമാനത്തിൽ താഴെ
ആളുകൾ മാത്രം.
2012 മുതൽ സർവീസിൽ കയറി
പലതവണ പരീക്ഷ എഴുതിയിട്ടും
പാസാക്കാത്ത ആളുകൾ
ആദ്യത്തെ ഇൻക്രിമെൻറ്
മാത്രം വാങ്ങി
ഇപ്പോഴും സർവീസിൽ തുടരുകയാണ്.
അതിനുമപ്പുറം കുറെ പേർ
സർവീസിൽ കയറിയിട്ടും
അംഗീകാരമില്ലാതെ
ശമ്പളമില്ലാതെ നിൽക്കുകയാണ്.
അതെങ്ങനെ സംഭവിച്ചു?
യോഗ്യതയില്ലാത്തവർ
എങ്ങനെ ജോലിയിൽ കയറി
എന്ന ചോദ്യം
സ്വാഭാവികമായും ഉയരാം.
കെ ടെറ്റ് യോഗ്യതയില്ലാത്തവർക്കും
സമന്വയയിൽ
എൻട്രി വരുത്താം എന്ന രീതിയിൽ
സംവിധാനത്തിൽ വന്ന ഒരു പിഴവാണ്
ഈ ഒരു ദുര്യോഗത്തിന് കാരണം.
എൻട്രി വന്നതുകൊണ്ട്
തങ്ങൾ പെട്ടെന്ന് തന്നെ
അംഗീകരിക്കപ്പെടും എന്ന്
കരുതി കാത്തിരിക്കുന്നവരാണ്
അവർ
ഇപ്പോഴത്തെ ഉത്തരവിൽ
ഇളവ് ലഭിക്കുന്നവരിൽ പക്ഷേ
അവരില്ല.
വർഷങ്ങളായി ഓരോ ദിവസവും
അവർ സ്കൂളിൽ പോകുന്നു
ജോലി ചെയ്യുന്നു.
അംഗീകാരം എന്ന ഉത്തരവ്
കാത്തിരിക്കുന്ന
അവരുടെ പ്രതീക്ഷകൾ
എന്നെന്നേക്കുമായി അവസാനിക്കുമ്പോൾ
എങ്ങനെയായിരിക്കും
പ്രതികരണം ഉണ്ടാവുക.
സമന്വയ സംവിധാനത്തിന്റെ വീഴ്ചകൊണ്ട്
എൻട്രി വരുത്തിയ ആളുകൾക്ക് കൂടി
ഇളവ് ബാധകമാക്കിയാൽ
തൽക്കാലം പ്രശ്നം
ഒരു പരിധി വരെ ഒതുങ്ങും.
എങ്ങനെയാണ് ഇതിന്
ശാശ്വത പരിഹാരം ഉണ്ടാവുക
KTET പോലുള്ള
ഒരു പരീക്ഷ സംവിധാനം
വേണ്ടെന്ന് വെക്കാൻ കഴിയില്ല.
അനിശ്ചിതമായി ഇളവ്
നീട്ടിക്കൊടുക്കാനും കഴിയില്ല.
എന്തുചെയ്യും?
100 പേർ പരീക്ഷ എഴുതുമ്പോൾ
ഏഴോ എട്ടോ പേർ മാത്രം ജയിക്കുന്ന
അവസ്ഥ ഉണ്ടാകുന്നത്
എന്തുകൊണ്ടാണ്
ബിരുദവും ബിരുദാനന്തര ബിരുദവും
ബി എഡും ടിടിസിയും കഴിഞ്ഞ
അധ്യാപകർ എന്തുകൊണ്ടാണ്
കൂട്ടത്തോടെ
ഇത്തരം പരീക്ഷകളിൽ
പരാജയപ്പെട്ടു പോകുന്നത്?
എന്നും എന്തിനും ജയിച്ചവരെ
ചേർത്തുനിർത്തുന്ന നമ്മൾ
ഇത്രയും കൂടുതൽ ആളുകൾ
എന്തുകൊണ്ട് തോറ്റുപോകുന്നു
എന്ന വിഷയവും
ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതല്ലേ...?
പത്താം ക്ലാസ് വരെയുള്ള
വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ
ശിശുമനശ്ശാസ്ത്രത്തിൽ
പ്രൈമറിവിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട ഭാഗങ്ങൾ
വിദ്യാഭ്യാസ ശാസ്ത്രം
പൊതുവിജ്ഞാനം
തുടങ്ങിയ വിഷയങ്ങളിൽ
അവർക്കുള്ള അറിവ്
തീർച്ചയായും പരിശോധിക്കപ്പെടണം.
അതുതന്നെയാണോ
പരിശോധിക്കപ്പെടുന്നത് എന്നത്
അവരുടെ ചോദ്യപേപ്പറുകൾ
പരിശോധിച്ചാൽ
മനസ്സിലാകും.
ഏതാനും ചില ബുദ്ധിജീവികൾ
അവരുടെ റഫറൻസിന്റെ
ആക്കവും തൂക്കവും കാണിക്കാൻ
തയ്യാറാക്കുന്ന
ചോദ്യക്കൂട്ടങ്ങളാണ്
അധ്യാപകർക്ക് മുന്നിൽ
തെളിയുന്നത്
അറിവും കഴിവും അഭിരുചിയുമുള്ള
ഒരു കൂട്ടം അധ്യാപകർ
കേവലം ഒരു
മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയുടെ
ഏണിപ്പടികളിൽ തട്ടി
ഇല്ലാതായി പോകുന്ന അവസ്ഥ
ഉണ്ടായിക്കൂടാ.
നിലവിൽ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന
മുഴുവൻ അധ്യാപകർക്കും വേണ്ടി
അവരെ മാത്രം പരിഗണിച്ചുകൊണ്ട്
പരീക്ഷ നടത്തിയിരുന്നു.
പക്ഷേ അപ്പോഴും ചോദ്യങ്ങൾക്ക്
ഒരു മയവും ഉണ്ടായിരുന്നില്ല
അതുകൊണ്ടുതന്നെ
10% നും താഴെയായി വിജയം.
പഠനം
നടക്കണം.
1. നിലവിൽ ഇളവു ലഭിക്കുന്ന ലിസ്റ്റിൽ എത്ര അധ്യാപകരുണ്ട്.
2. കേവലമായ
സാങ്കേതികതയിൽ കുരുങ്ങി
ഇളവ് ലഭിക്കാതായിപ്പോകുന്ന എത്ര അധ്യാപകരുണ്ട്?
അവർക്ക് വേണ്ടി മാത്രം ഒരു പരീക്ഷ നടത്തിയപ്പോൾ
അതിൽ ചോദിച്ച ചോദ്യങ്ങളെ
വിമർശന ബുദ്ധിയോടെ
നോക്കിക്കാണണം.
ഇളവ് നൽകിയവർക്ക്
ഏറ്റവും ചുരുങ്ങിയത്
രണ്ടുവർഷം കൂടി
അവസരം നൽകണം
ആ നാല് പരീക്ഷകളിലും
കുറച്ചുകൂടി
ഈ മേഖലയുമായി ബന്ധപ്പെട്ട
ചോദ്യങ്ങൾ തന്നെ
ഉൾപ്പെടുത്തുന്നു എന്ന്
ഉറപ്പാക്കണം.
അടുത്ത പരീക്ഷയിൽ
അങ്ങനെ ഉണ്ടായിക്കൂടാ.
ഇവിടെ വേണ്ടത്
മാനുഷിക പരിഗണനയല്ല
ദാക്ഷിണ്യമല്ല
നീതിയാണ്.
ജോർജ് KT fb post
23/03/2025
*സ്വാതന്ത്ര്യദിനത്തിലും ഗാന്ധിജയന്തിക്കും ഇനി അവധിയില്ലപ്രവൃത്തിദിനമാക്കാൻ ആലോചന*
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയുംഅവധികൾ ഒഴിവാക്കാനുള്ള ആലോചനയിൽ പൊതുവിദ്യാഭ്യാസ വകുപ്പ്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളിൽ അവധി നൽകുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ്ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒരു മലയാള ദിനപത്രമാണ് ഇക്കാര്യംറിപ്പോർട്ട്ചെയ്തത്. നിശ്ചിതഅദ്ധ്യയന ദിനങ്ങൾഉറപ്പാക്കാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനെക്കുറിച്ച്പഠിക്കുന്നസമിതിയാണ്ഇക്കാര്യംപരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികൾക്ക്അറിവുപകർന്ന് നൽകാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ ക്ളാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെവിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ 800 പഠനമണിക്കൂറുള്ള 200 പ്രവൃത്തിദിനങ്ങളും ആറുമുതൽ എട്ടുവരെ ക്ളാസുകളിൽ 1000 പഠനമണിക്കൂറുള്ള 220 പ്രവൃത്തിദിനങ്ങളും വേണം. എട്ടുവരെ മാത്രമേ വിദ്യാഭ്യാസ അവകാശനിയമം ബാധകമാവൂ.എൽപിയിൽ200ദിനങ്ങൾകണ്ടെത്താനാവും.എന്നാൽ യുപിയിലുംഹൈസ്‌കൂളിലും 220 പ്രവൃത്തിദിനം ഉറപ്പാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഇപ്പോൾ ശരാശരി 195 പ്രവൃത്തി ദിനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ .ഇതിനുള്ള പോംവഴിയാണ് കണ്ടെത്താൻശ്രമിക്കുന്നത്.ശനിയാഴ്ച പ്രവൃത്തിദിനമാക്കണമെന്ന നിർദേശം ഉയർന്നെങ്കിലും ഭൂരിപക്ഷം അദ്ധ്യാപക സംഘടനകളും ഇതിനെ എതിർക്കുകയാണ്. തുടർച്ചയായി ആറുപ്രവൃത്തിദിവസം വരാതെ ശനിയാഴ്ച അദ്ധ്യയനദിനമാക്കാമെന്ന ധാരണയായിട്ടുണ്ട്. ഇതിലൂടെ അടുത്ത അദ്ധ്യയനവർഷം മുതൽ ഏഴ് അദ്ധ്യയന ദിനങ്ങൾ അധികം ലഭിക്കും. സ്കൂൾ സമയം അരമണിക്കൂർ അധികമാക്കുന്നതും സജീവപരിഗണനയിലുണ്ട്.ഇങ്ങനെചെയ്യുന്നതിലൂടെ മാസത്തിൽ രണ്ടുദിവസംഅധികമായിലഭിക്കും.ഇതിനുപുറമേകലാകായികമേളകൾശനിയാഴ്ചയിലേക്കുകൂടിക്രമീകരിച്ച്കൂടുതൽ അദ്ധ്യയന ദിനങ്ങൾ ഒരുക്കാമെന്നാണ് അധികൃതർകണക്കുകൂട്ടുന്നത്. എന്നാൽ മഴപോലുളളഅപ്രതീക്ഷിത അവധികൾ അദ്ധ്യയന ദിനങ്ങൾ കവർന്നെടുക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്.
*22/3/25 പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ QIP യോഗ തീരുമാനങ്ങൾ*
⚫ എട്ടാം ക്ലാസ് മിനിമം മാർക്ക് ഇല്ലാത്തവർക്ക് ആവിഷയങ്ങൾക്ക് പ്രത്യേക പരിശീലനം നൽകും.
ഏപ്രിൽ 4 ന് മുമ്പ് പേപ്പർ നോക്കി 5 ന് പ്രധാനാധ്യാപകന് കൈമാറണം.
പഠന പിന്തുണ നൽകുന്നതിന് അന്ന് തന്നെ SRG കൂടണം
ഏപ്രിൽ 6, 7 തിയ്യതികളിൽ പഠന പിന്തുണ സംവിധാനത്തെ കുറിച്ച് രക്ഷകർത്താക്കളെ അറിയിക്കണം.
ഏപ്രിൽ 8 മുതൽ 24 വരെ 9:30 മുതൽ 12:30 വരെ പഠന പിന്തുണ ക്ലാസ്സ്
ഏപ്രിൽ 25 മുതൽ ൽ 28 വരെ പഠന പിന്തുണ പരീക്ഷ
ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം
⚫ അധ്യാപക പരിശീലനം മെയ് 19 മുതൽ 23 വരെ ഒറ്റ സ്പെൽ ആയി നടത്തും ആവശ്യമെങ്കിൽ അതിന് ശേഷം അടുത്ത സ്പെൽ നടത്തും.
മെയ് 2 മുതൽ 3 വരെ SRG
മെയ് 13 മുതൽ 17 വരെ DRG
ഏപ്രിൽ 22-26 കോർ എസ്. ആർ. ജി
⚫ ലഹരിക്കെതിരെ ശക്തമായ പ്രവർത്തനം നടത്തും
⚫ സ്കൂൾ തുറക്കുന്നതോടൊപ്പം കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ ലഭ്യമാക്കും.
`*K.A.M.A മുന്നോട്ടു വെച്ച പ്രത്യേക നിർദ്ദേശങ്ങൾ*`
⚫ *സ്കൂൾ കലോൽസവ മാന്വൽ പരിഷ്കരണത്തിലെ അറബിക്, സംസ്കൃത കലോൽസവങ്ങളെ ബാധിക്കുന്ന ഭേദഗതി ഉത്തരവ് പിൻവലിക്കുക*
⚫ *പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് അനുവദിച്ച് വന്നിരുന്ന ഫണ്ട് അനുവദിക്കുക*
*⚫K-Tet സർവ്വീസിലുള്ളവർക്ക് ഇളവ് അനുവദിക്കുക* *⚫ ഭിന്ന ശേഷി നിയമനങ്ങളുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പൊതു ഉത്തരവ് ഇറക്കുക*
*സംഘടന ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.*
*K.A.M.A യെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ യോഗത്തിൽ പങ്കെടുത്തു*
*അറബി അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കണം*
"ഏപ്രിൽ 10 ന്
വിദ്യാഭ്യാസ ഓഫീസ് ധർണ്ണ"
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 10 ന് ജില്ലയിലെ എ ഇ ഒ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്താൻ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള അറബിക് മുൻഷീസ് അസോസിയേഷൻ സമര പ്രഖ്യാപന സംഗമം തീരുമാനിച്ചു. തുടർന്ന് ഏപ്രിൽ 19 ന് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം ചേരും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരിൽ കണ്ടു നിവേദനം നൽകാനും തീരുമാനിച്ചു.
അറബിക് സർവകലാശാല യാഥാർത്ഥ്യമാക്കുക,
അറബിക് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് അനുവദിച്ചു വന്നിരുന്ന സാമ്പത്തിക വിഹിതം ലഭ്യമാക്കുക,
അറബിക് - സംസ്കൃതം കലോത്സവങ്ങളെ ഇല്ലാതാക്കുന്ന പുതിയ കലോത്സവ മാന്വൽ പരിഷ്കരണം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന സമര പ്രഖാപന സംഗമം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സെക്രട്ടറി
നിസാർ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ട്രഷറര്‍
പി പി ഫിറോസ് മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ്
നൗഷാദ് ഇ .സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ ഷജീർഖാൻ വയ്യാനം, മുസ്‌ലിഹ് പെരിങ്ങൊളം, ഫൈസൽ ഫാറൂഖി, ഡോ. സിദീഖ്, പി .അബ്ദുൽ ജലീൽ,
പി.ടി അബൂബക്കർ, ഷരീഫ് കിനാലൂർ, കെ.കെ ഷുക്കൂർ,അബ്ദുൽ ഖയ്യൂം, അൻസാർ നന്മണ്ട, ഷീർഷാദ് എസ്.വി,എന്നിവർ പ്രസംഗിച്ചു.
*സമര പ്രഖ്യാപന സംഗമം ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങൾ*
* അറബിക് ഭാഷധ്യാപകരുടെ ഹെഡ്മാസ്റ്റർ പ്രമോഷൻ നടപ്പിൽ വരുത്തുക
* നോഷണലായി നിയമനാംഗീകരം ലഭിച്ച അധ്യാപകർക്ക് തടഞ്ഞുവെച്ച വർഷങ്ങളിലെ ശമ്പളം ഉടൻ അനുവദിക്കുക
* ഭിന്നശേഷി സംവരണത്തിന്റെ പേരിൽ നിയമനാംഗീകാരം തടഞ്ഞു വെച്ച 16500 -ൽ പരം അധ്യാപകർക്ക് അംഗീകാരം ലഭ്യമാക്കുക.
* അശാസ്ത്രീയമായ രീതിയിലുള്ള വിദ്യാഭ്യാസ കലണ്ടറിന്റ മാറ്റം ഒഴിവാക്കുക.
* പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക.