12/01/2024
പൊന്നാംകണ്ണി ചീര
ഏതു കാലാവസ്ഥയിലും തഴച്ചുവളരുന്ന ഔഷധച്ചെടിയാണ് പൊന്നാംകണ്ണിയെന്ന അക്ഷരച്ചീര. ഉഷ്ണമിതോഷ്ണ മേഖലകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇവ വാണിജ്യാടിസ്ഥാനത്തിൽ ഇതു കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. സ്വാദിഷ്ഠമായ ഈ ഇലച്ചെടി ഉപയോഗിച്ചു കറികളും തോരനും മറ്റും ഉണ്ടാക്കാം. തൊടിയിലും പറമ്പിലും വയൽവരമ്പുകളിലും ധാരാളമായി കാണുന്ന ഈ ചെടി മൂപ്പെത്തിയാൽ വെളുത്ത പൂവുണ്ടാകും. ഇളംതണ്ടുകളോ തൈകളോ ആണ് വംശവർധനയ്ക്ക് ഉപയോഗിക്കുന്നത്. നിലത്ത് പടർന്ന് പന്തലിച്ചു കിടക്കുന്ന പൊന്നാംകണ്ണിക്ക് മീൻചപ്പ്, മീനാങ്കണ്ണി എന്നീ പേരുകളുമുണ്ട്. തണുത്ത ചുറ്റുപാടിൽ വലിയ ഇലകൾ കടുത്ത പച്ചനിറത്തിൽ കാണാം. മൂപ്പെത്താത്ത ഇലകളും തണ്ടുകളുമാണ് വിഭവങ്ങളുണ്ടാക്കാനെടുക്കുന്നത്.
കണ്ണിനും കുടലിനും സംരക്ഷണം നൽകാനും കാഴ്ചശക്തി കൂട്ടാനും വയറുവേദന ശമിപ്പിക്കാനും പൊന്നാംകണ്ണിച്ചീരയ്ക്ക് കഴിവുണ്ട് ആയുർവേദം. പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പന്നമാണ്.
Visit us,
Moonleaf Nursery
VIP AIRPORT ROAD
ATHANI, ANGAMALY
CONTACT :9895887771
09/01/2024
വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി
വലിയൊരു ശീമക്കൊന്ന മരത്തിന്‍റെ ഉയരത്തിൽ മാത്രം വളരുന്ന പ്ലാവിൽ ഒന്നരവർഷം കൊണ്ടുതന്നെ ചക്ക വിരിയും. ഏറെ രുചികരമായ, സുഗന്ധം നിറഞ്ഞ, കറുമുറെ തിന്നാവുന്ന ചുളയുള്ള ചക്ക. ഇതിനെ അദ്ഭുത പ്ലാവ് എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. തായ്‍ലൻഡിൽ ജനിച്ച് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്ന പേരിൽ ലോകമെമ്പാടും പ്രചാരം നേടിയ പ്ലാവിനത്തെ കുറിച്ചാണ് പറയുന്നത്.
പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ ഇതിനുണ്ടാകുന്ന പരമാവധി ഉയരം പതിനഞ്ച് അടി. ഇലത്തഴപ്പിന്റെ പരമാവധി വ്യാസമാകട്ടെ പത്തടിയും. അതായത് വലിയൊരു ശീമക്കൊന്ന മരത്തിന്റെ വലുപ്പം പോലും പ്ലാവിനുണ്ടായിരിക്കില്ലെന്നു ചുരുക്കം.
നന്നായി പരിപാലിക്കുന്ന സൂപ്പര്‍ ഏര്‍ലിയില്‍ നിന്ന് 18 മാസം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലന്‍ഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരില്‍. തായ്‌ലന്‍ഡിലെ കര്‍ഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതില്‍ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നല്‍കിയ പേരാകട്ടെ 'മിറ്റ് തായ് സുയി സോം'. പേരിന്റെ അര്‍ഥം തായ്‌ലന്‍ഡ് സൂപ്പര്‍ ഏര്‍ലി. എന്നാല്‍ ഇനം കണ്ടെത്തുന്നതിനും പേരു നല്‍കുന്നതിനുമപ്പുറം പ്രചരിപ്പിക്കാന്‍ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നല്‍കാന്‍ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെല്‍റ്റയില്‍ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേര്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്നാക്കുകയും ചെയ്തു.
ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വി.എസ്.ഇ എന്നു വിളിക്കാവുന്ന സൂപ്പര്‍ ഏര്‍ലിക്കാവും. പഴുത്തു കഴിഞ്ഞാല്‍ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളത്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകര്‍ഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കുകയേയുള്ളൂ. ഇടിച്ചക്ക തോരന്‍ മുതല്‍ ചക്കവരട്ടി വരെ കേരളത്തിനു പരിചിതമായ ചക്ക വിഭവങ്ങളെല്ലാം തയ്യാറാക്കാന്‍ സൂപ്പര്‍ ഏര്‍ലി കൊണ്ടു സാധിക്കും. പുഴുക്ക് തയ്യാറാക്കാന്‍ ഒന്നാന്തരം. ചിപ്‌സ് വറുക്കാന്‍ അതിലേറെ മികച്ചത്. പഴം കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനും ഇതു പിന്നിലല്ല.
ഒരു വർഷം രണ്ടു തവണ ചക്ക വിരിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയില്‍ മാത്രം. അതായത് മരംകയറ്റക്കാരെ ആരെയും കിട്ടിയില്ലെങ്കിലും വിളവെടുപ്പ് പ്രശ്‌നമേയല്ല. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് 25-45 ടണ്‍ വിളവാണു ലഭിക്കുക. ചക്കയൊന്നിന് ശരാശരി പത്തു കിലോഗ്രാം ഭാരമുണ്ടാകുമെന്നു കണക്കാക്കുന്നു.
സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളത്. 25-38 ഡിഗ്രി സെല്‍ഷ്യസ് താപനില, പ്രതിവര്‍ഷം 1000-3000 മില്ലിമീറ്റര്‍ മഴ, സമുദ്രനിരപ്പില്‍ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനല്‍ക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ വളര്‍ച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ പ്രധാനമായി ശ്രദ്ധിക്കാനുള്ളത് ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതു മാത്രമാണ്.
Visit us,
Moonleaf Eco Nursery
VIP Airpirt Road, Athani
Angamaly.
Contact : 098958 87771
08/01/2024
മാങ്കോസ്റ്റിന്‍
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ച പഴവര്‍ഗമാണ് മാങ്കോസ്റ്റിന്‍. നന്നായി വെളളം ലഭിക്കുന്ന സ്ഥലമാണ് ഇത് കൃഷി ചെയ്യാന്‍ നല്ലത്. തെങ്ങിന്‍ തോപ്പുകളിലും വീട്ടുവളപ്പിലുമെല്ലാം നട്ടുവളര്‍ത്താം. പടര്‍ന്ന് പന്തലിക്കുന്ന ചെടികള്‍ കുറഞ്ഞ വേഗത്തില്‍ മാത്രമെ വളരുകയുളളൂ. വേനല്‍മഴ നന്നായി പെയ്യുന്ന സമയത്തും ജൂണ്‍, ജൂലൈ മാസങ്ങളിലുമെല്ലാം മാങ്കോസ്റ്റീന്‍ തൈകള്‍ നടാവുന്നതാണ്. ഗുണമേന്മയുള്ള മാങ്കോസ്റ്റിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രായമുള്ളതും, ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം.
ഗുണമേന്മയുള്ള മാങ്കോസ്റ്റിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രായമുള്ളതും, ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം. ധാരാളം ഫലങ്ങള്‍ ഉണ്ടാവാന്‍ വിത്തു വഴി ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വളര്‍ത്താറുണ്ടെങ്കിലും മികച്ച വിളവ് ലഭിക്കാന്‍ പ്രയാസമാണ്.
ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസ്സാണ് മാങ്കോസ്റ്റിന്‍. കടുംവയലറ്റ് നിറത്തിലുളള ഇതിന്റെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ജ്യൂസ്, വൈന്‍, ഐസ്‌ക്രീം എന്നിവയുടെ നിര്‍മ്മാണത്തിന് മാങ്കോസ്റ്റിന്‍ ഉപയോഗിക്കാറുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴവര്‍ഗം. പഴത്തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ചര്‍മരോഗങ്ങള്‍ക്കുളള പരിഹാരമായും ഉപയോഗിക്കാറുണ്ട്. മാങ്കോസ്റ്റിന്റെ ഇലകളിട്ട് ചായ തയ്യാറാക്കിയാല്‍ പനി കുറയും. മൂത്രാശയ സംബന്ധമായ തകരാറുകള്‍ക്ക് പരിഹാരം കാണാനും മാങ്കോസ്റ്റിന്‍ ഉത്തമമാണ്.
Visit us,
Moonleaf Eco Nursery
VIP Aorport Road, Athani
Angamaly
Contact us : 098958 87771
05/01/2024
കെപ്പൽ
അപൂർവ സസ്യജാലങ്ങളുടെ പറുദീസയാണ് ഇന്തോനീഷ്യ. അവിടെ നിന്നെത്തിയ ഫലസസ്യമാണ് കെപ്പൽ. ഇവയുടെ പഴങ്ങൾ കഴിച്ചശേഷം മനുഷ്യശരീരത്തുനിന്നും ഉണ്ടാകുന്ന വിയർപ്പിനും മറ്റും സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുമെന്നതിനാൽ 'പെർഫ്യൂം ഫ്രൂട്ട്' എന്നും കെപ്പൽ പഴം അറിയപ്പെടുന്നു.
ഇരുപത്തഞ്ചു മീറ്ററോളം ഉയരെ മുകൾഭാഗത്ത് ശിഖരങ്ങളായികാണപ്പെടുന്ന നിത്യഹരിത സസ്യമാണ് കെപ്പൽ. തായ്ത്തടിയിലും വലിയ ശാഖകളിലും ഗോളാകൃതിയുള്ള കായ്കൾ കൂട്ടത്തോടെ വിരിയുന്നു.
പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങൾ ശേഖരിച്ച് നേരിട്ടു കഴിക്കാം. മാമ്പഴങ്ങൾക്ക് സമാനമായ രുചിയാണിതിന്. വൃക്കസംബന്ധമായ രോഗങ്ങൾക്ക് ഇത് പ്രതിവിധിയായി കരുതുന്നു
കെപ്പൽപ്പഴങ്ങളിൽനിന്ന് എടുക്കുന്ന ചെറു വിത്തുകളാണ് നടീൽ വസ്തു. ഇവ മരമായി വളർന്നു ഫലംതരാൻ എട്ടു വർഷമെങ്കിലും എടുക്കും. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിലെ പഴവർഗ സ്നേഹികളായ കർഷകർ കെപ്പൽ ഇപ്പോൾ തോട്ടത്തിൽ വളർത്തുന്നു.
Visit us,
Moonleaf Nursery
VIP Airport Road
Athani
Contact : 098958 87771
01/01/2024
ബറാബ
മാങ്കോസ്റ്റീൻ പഴ വർഗത്തിൽപ്പെട്ട ബറാബ, ലമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ, ചെറി മാങ്കോസ്റ്റീൻ തുടങ്ങിയ പേരുകളിലും അറിയിപ്പെടുന്നുണ്ടെന്ന് ഇഖ്ബാൽ പറയുന്നു. നഴ്‌സറികളിൽ ബാറാബയുടെ തൈകൾ യഥേഷ്ടം വാങ്ങാൻ കിട്ടുന്നുണ്ടെങ്കിലും ഇവ എല്ലാ മണ്ണിലും ഒരേ പോലെ കായ്ക്കുന്നവ അല്ല. കായ്ഫലം നൽകുന്നവയാകട്ടെ മികച്ച രോഗ പ്രതിരോധ ശേഷിയുള്ളവയും, മികച്ച വിളവ് നൽകുന്നവയുമാണ്. ചെറിയ പുളിയോട് കൂടിയ മധുരമാണ് ബറാബയുടെ രുചി. റംബൂട്ടാനിലേത് പോലെയുള്ള പൾപ്പ് ആണ് ഇതിലും കാണപ്പെടുന്നത്.
വർഷത്തിൽ മൂന്ന് തവണ എങ്കിലും കായ്ക്കുന്ന ബറാബയുടെ കായിൽ രണ്ടോ, ചിലപ്പോൾ മൂന്നോ വിത്തുകൾ വരെ കാണപ്പെടുന്നു. ഒരുപാട് ഉയരത്തിൽ വളരാത്ത, നിറയെ ചില്ലകൾ വരുന്ന ബറാബയുടെ കായകൾ മഞ്ഞ നിറത്തോട് കൂടിയതും, നിലത്ത് നിന്ന് പറിച്ചെടുത്തു കഴിക്കാൻ സാധിക്കുന്ന തരത്തിൽ ചില്ലകൾ നിറയെ കായ്ക്കുന്നവയാണ്.
Visit us for more info,
Moonleaf Eco Nursery
VIP Airport Road, Athani
Angamaly
Contact :9895887771
01/01/2024
ബറാബ
മാങ്കോസ്റ്റീൻ പഴ വർഗത്തിൽപ്പെട്ട ബറാബ, ലമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ, ചെറി മാങ്കോസ്റ്റീൻ തുടങ്ങിയ പേരുകളിലും അറിയിപ്പെടുന്നുണ്ടെന്ന് ഇഖ്ബാൽ പറയുന്നു. നഴ്‌സറികളിൽ ബാറാബയുടെ തൈകൾ യഥേഷ്ടം വാങ്ങാൻ കിട്ടുന്നുണ്ടെങ്കിലും ഇവ എല്ലാ മണ്ണിലും ഒരേ പോലെ കായ്ക്കുന്നവ അല്ല. കായ്ഫലം നൽകുന്നവയാകട്ടെ മികച്ച രോഗ പ്രതിരോധ ശേഷിയുള്ളവയും, മികച്ച വിളവ് നൽകുന്നവയുമാണ്. ചെറിയ പുളിയോട് കൂടിയ മധുരമാണ് ബറാബയുടെ രുചി. റംബൂട്ടാനിലേത് പോലെയുള്ള പൾപ്പ് ആണ് ഇതിലും കാണപ്പെടുന്നത്.
വർഷത്തിൽ മൂന്ന് തവണ എങ്കിലും കായ്ക്കുന്ന ബറാബയുടെ കായിൽ രണ്ടോ, ചിലപ്പോൾ മൂന്നോ വിത്തുകൾ വരെ കാണപ്പെടുന്നു. ഒരുപാട് ഉയരത്തിൽ വളരാത്ത, നിറയെ ചില്ലകൾ വരുന്ന ബറാബയുടെ കായകൾ മഞ്ഞ നിറത്തോട് കൂടിയതും, നിലത്ത് നിന്ന് പറിച്ചെടുത്തു കഴിക്കാൻ സാധിക്കുന്ന തരത്തിൽ ചില്ലകൾ നിറയെ കായ്ക്കുന്നവയാണ്.
30/12/2023
പുലാസൻ ❤️
വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ. ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്.
ഇടത്തരം ഉയരത്തിൽ ശാഖകളും ഉപശാഖകളുമായി കാണപ്പെടുന്ന ഒരു നിത്യ ഹരിത സസ്യമാണിത്. തളിരിലകൾക്ക് മഞ്ഞ മലർന്ന പച്ച നിറം. പകൽ ചൂടും രാത്രി മഞ്ഞുമുള്ള ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവയയുടെ ശാഖാഗ്രങ്ങളിൽ കുലകളായി പൂക്കൾ വിടരുന്നത്. നേരിയതും അഗ്രം പരന്നതുമായ മുള്ളുകൾ ഉള്ള കായ്കൾ തുടക്കത്തിൽ പച്ച നിറത്തിലും വിളഞ്ഞ് പാകമാകുമ്പോൾ മഞ്ഞ നിറത്തിലും പഴുക്കുമ്പോൾ ചുവപ്പു നിറത്തിലുമാകും. മാംസളമായ ഉൾഭാഗമാണ് ഭക്ഷ്യയോഗ്യമായത്. ബദാം പരിപ്പിന്റെ ആകൃതിയിലുള്ള വിത്ത് ചിലയിടങ്ങളിൽ വറുത്തും കഴിക്കാറുണ്ട്.
നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും പുലാസൻ നന്നായി വളരും. നടാനായി ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കാം. വളർന്നു വികസിക്കുവാൻ റമ്പൂട്ടാന് വേണ്ടിവരുന്നതിലും കുറവ് സ്ഥലം മതിയെന്നതും മേന്മയാണ്. കാഴ്ചയ്ക്ക് മനോഹരമായ പുലാസൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താം. റമ്പുട്ടാനേക്കാൾ ഇരട്ടിയോളം കട്ടിയുള്ളതും പുറംനാരുകളുടെ വലുപ്പം കുറവുമാണ് പുലാസൻ പഴങ്ങളുടെ തൊലിക്ക്. ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യമുള്ള പുലാസൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണ്. ചർമത്തെ മൃദുലമാക്കാനും മുടിയുടെ സംരക്ഷണവും പുലാസന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.
28/12/2023
അബിയു
വിദേശഫലവൃക്ഷങ്ങള്‍ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടില്‍. റംബുട്ടാനും മാംഗോസ്റ്റിനും ഡ്രാഗണ്‍ഫ്രൂട്ടും അരങ്ങു വാഴുന്ന വിദേശപ്പഴങ്ങളുടെ വിപണിയില്‍ ഭംഗികൊണ്ടും രുചികൊണ്ടും ഏറെ ആരാധകരെ നേടിയ മറ്റു ചില പഴങ്ങളും സ്ഥാനംപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് മഞ്ഞ നിറത്തിലുള്ള അബിയു.
ഇളനീര്‍ കാമ്പിന്റെയും പൈനാപ്പിളിന്റെയുമെല്ലാം രുചിയാണെന്ന് രുചിച്ചവര്‍ പറയുന്നുണ്ടെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ അബിയു എന്ന പഴത്തിന് സൂപ്പര്‍ സ്വാദാണ്. തൊടിയില്‍ ചെറിയ ഫലവൃക്ഷത്തോട്ടമുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഭംഗികൊണ്ടും രുചികൊണ്ടും തിരഞ്ഞെടുക്കാവുന്ന ഇനമാണിത്.
ആമസോണ്‍ കാടുകളില്‍നിന്ന് കടല്‍ കടന്നെത്തിയ അബിയു സപ്പോട്ട കുടുംബത്തിലെ അംഗമാണ്. മാംസളമായ രീതിയില്‍ ഉള്‍ക്കാമ്പ്. 4 വിത്തുകളുണ്ടാകും. വിത്ത് പാകി തൈകളുണ്ടാക്കാം.
ഈര്‍പ്പവും ചൂടുമുള്ള കേരളത്തിലെ കാലാവസ്ഥയില്‍ വളരാന്‍ ഏറെ അനുയോജ്യമാണ് അബിയു. 2 വര്‍ഷംകൊണ്ട് ഫലം നല്‍കിത്തുടങ്ങും. ജൈവാംശമുള്ള മണ്ണ് ആവശ്യം. തണലിലും വളരും. വളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്ന് 100 മുതല്‍ 1000 പഴങ്ങള്‍ വരെ ഒരു സീസണില്‍ പ്രതീക്ഷിക്കാം.
MOONLEAF ECO NURSERY
VIP AIRPORT ROAD
ATHANI, ANGAMALY
CONTACT ; 098958 87771
#ഫ്രൂട്ട്പ്ലാന്റ്സ്
09/05/2023
മാങ്കോസ്റ്റീൻ
പഴത്തിന്റെ സവിശേഷതകൾ പറയുന്നതിന് മുൻപ് ഒരു കാര്യം പറയട്ടെ, നമ്മുടെ അടുത്ത വീടുകളിലും മറ്റും അടുത്തിടെ കായ്‌ഫലം തന്നു തുടങ്ങിയ മാങ്കോസ്റ്റീൻ മരങ്ങൾ കാണുമായിരിക്കും അതിന്റെ കുരു മുളപ്പിച്ചാൽ തൈ ഒക്കെ കിട്ടും പക്ഷെ ഫലം കിട്ടാൻ സാധ്യത കുറവാണ്, കാരണം 50 വർഷം കായ്‌ഫലം തന്നു ജനിതക മാറ്റം സംഭവിച്ച ഒരു മരത്തിൽ നിന്നുള്ള തൈകൾ മാത്രമേ 7 - 10 വർഷത്തിനുള്ളിൽ ഫലം തരികയൊള്ളു, അത്കൊണ്ട് വിശ്വസ്തമായ നഴ്സറി കളിൽ നിന്നും മറ്റും മാത്രം പ്ലാന്റ് മേടിക്കുക.
ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ പഴമാണ് മാങ്കോസ്റ്റിന്‍. മലേഷ്യന്‍ ഉപദ്വീപുകളും തെക്കുകിഴക്കന്‍ രാജ്യങ്ങളുമാണ് ഉത്ഭവകേന്ദ്രങ്ങളെങ്കിലും കേരളത്തിലും ഇന്ന് മാങ്കോസ്റ്റിന് പ്രിയമേറി വരികയാണ്. കേരളത്തിലെ ഉഷ്ണമേഖല കാലാവസ്ഥയില്‍ മാങ്കോസ്റ്റിന്‍ നന്നായി വളരുകയും കായ്ഫലം തരികയും ചെയ്യുന്നുണ്ട്. കേരളത്തില്‍ വയനാട്, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് വലിയ രീതിയില്‍ മാങ്കോസ്റ്റിന്‍ കൃഷി ചെയ്തുവരുന്നത്.
ക്ലോസിയേസി സസ്യകുടുംബത്തില്‍പ്പെട്ട മാങ്കോസ്റ്റിന്റെ ശാസ്ത്രനാമം ഗാര്‍സിനിയ മാങ്കോസ്റ്റാന എന്നാണ്. ഇരുപത്തിയഞ്ചാളം മീറ്റര്‍ ഉയരത്തില്‍ ശാഖകളായി വളരുന്ന മരമാണ്. നട്ട് ആറ്-ഏഴ് വര്‍ഷം മുതല്‍ വിളവെടുക്കാന്‍ സാധിക്കും. പ്രായമായ ഒരു മരത്തില്‍ നിന്ന് പ്രതിവര്‍ഷം രണ്ടായിരത്തോളം പഴങ്ങള്‍ ലഭിക്കും.
പോഷകകലവറയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍. മാങ്കോസ്റ്റിന്‍ കഴിക്കുന്നത് ഹൃദയത്തിന്റെ സംരക്ഷണത്തിന് ഉത്തമമാണ്. ഭക്ഷ്യയോഗ്യമല്ലെങ്കിലും പുറംതോടും ഔഷധനിര്‍മ്മാണത്തിന് ഉപയോഗിച്ചുവരുന്നു.
വേനല്‍മഴ നന്നായി പെയ്യുന്ന വര്‍ഷങ്ങളിലും മണ്‍സൂണ്‍ നേരത്തെ ശക്തി പ്രാപിക്കുമ്പോഴും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. വിത്തുപയോഗിച്ചാണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള, ധാരാളം ജൈവാംശവും പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മണ്ണിനടിയില്‍ പാറയില്ലാത്ത സ്ഥലത്താണെങ്കില്‍ മാങ്കോസ്റ്റിന്‍ നന്നായി വളരും. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും.തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്ലന്റില്‍ വളരെ സാധാരണമാണ്.
വേനല്‍മഴ നന്നായി പെയ്യുന്ന വര്‍ഷങ്ങളിലും മണ്‍സൂണ്‍ നേരത്തെ ശക്തി പ്രാപിക്കുമ്പോഴും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് തൈകള്‍ നടേണ്ടത്. വിത്തുപയോഗിച്ചാണ് പ്രധാനമായും തൈകള്‍ മുളപ്പിക്കുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള, ധാരാളം ജൈവാംശവും പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മണ്ണിനടിയില്‍ പാറയില്ലാത്ത സ്ഥലത്താണെങ്കില്‍ മാങ്കോസ്റ്റിന്‍ നന്നായി വളരും. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. നല്ല ജൈവാംശമുള്ള മണ്ണ് തുടര്‍ച്ചായി ഇട്ടുകൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും.തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളയുടെ ആകൃതിയില്‍ രൂപപ്പെടുത്തുന്ന രീതി തായ്ലന്റില്‍ വളരെ സാധാരണമാണ്.
കാലിവളം, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളാണ് മാങ്കോസ്റ്റിന്റെ വളര്‍ച്ചയ്ക്ക് നല്ലത്. വിത്തുമുളപ്പിച്ചുണ്ടാകുന്ന ചെടികള്‍ കായ്ച്ച് തുടങ്ങാന്‍ 7 വർഷം ആവശ്യം ആണ് കായ്കള്‍ക്ക് വയലറ്റ് നിറമാകുമ്പോള്‍ വിളവെടുക്കാം. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസങ്ങളിലാണ് വിളവെടുപ്പ്.
Contact us ,
Moonleaf eco nursery
VIP Airport Road
Athani,Angamaly
Contact Number;9895887771
21/04/2023
Wishing you a joyous Eid filled with love, peace, and happiness.