MSM Higher Secondary School Kayamkulam

MSM Higher Secondary School Kayamkulam The school MSMHSS KAYAMKULAM is located in the area KAYAMKULAM . MSMHSS KAYAMKULAM is in the ALAPPUZHA district of KERALA state. pincode is 690502. Aided.

The school MSMHSS KAYAMKULAM is located in the area KAYAMKULAM. MSMHSS KAYAMKULAM KAYAMKULAM was establised in the year 1957. The management of MSMHSS KAYAMKULAM is Pvt. MSMHSS KAYAMKULAM is a U. Prim. + Sec/H.Sec school. The coeducation status of MSMHSS KAYAMKULAM is Co-Educational. The residential status of MSMHSS KAYAMKULAM is No. and the residential type of MSMHSS KAYAMKULAM is Not Applicable.

The total number of students in MSMHSS KAYAMKULAM KAYAMKULAM is 574. The total number of teachers in MSMHSS KAYAMKULAM KAYAMKULAM is 19. The total number of non teaching staff in MSMHSS KAYAMKULAM is 5. The medium of instruction in MSMHSS KAYAMKULAM is Malayalam. The total number of class rooms in MSMHSS KAYAMKULAM is 40. The total number of other rooms in MSMHSS KAYAMKULAM is 14.

നിങ്ങൾ ഒരു തൊഴിൽ അന്വേഷിച്ചു നടക്കുകയാണോ. മുതൽ മുടക്കമില്ലാതെ വീട്ടിൽ ഇരുന്നു തന്നെ ചെയ്യുവാൻ കഴിയുന്ന ഒരു part time job...
11/11/2021

നിങ്ങൾ ഒരു തൊഴിൽ അന്വേഷിച്ചു നടക്കുകയാണോ. മുതൽ മുടക്കമില്ലാതെ വീട്ടിൽ ഇരുന്നു തന്നെ ചെയ്യുവാൻ കഴിയുന്ന ഒരു part time job. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Are you looking for a job? A part time job that can be done at home without any investment. Contact the number given below for more information.

05/09/2021
05/03/2021

ഇപ്പോൾ MSM Higher Secondary School Kayamkulam പഠനം നടത്തുന്ന ആരെങ്കിലും ഈ page follow ചെയ്യുന്നവരിൽ ഉണ്ടോ.

നമ്മുടെ  വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും ഗായികയും ആയ hridhya sathyadas  ആലപിച്ച മനോഹരമായ ഗാനം           on
07/06/2020

നമ്മുടെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും ഗായികയും ആയ hridhya sathyadas ആലപിച്ച മനോഹരമായ ഗാനം
on

അഭിലാഷമേ... സംവിധാനം : മിഖിൽ അജിത് & അനന്ദു ശാന്തജൻ ക്യാമറ, എഡിറ്റിങ് :മിഖിൽ അജിത് സംഗീതം : അനന്ദു ശാന്തജൻ രചന : അരുൺ .....

ആ ഇടനാഴികളിൽ വീണ്ടും ..... ഭാഗം 2നടന്നു നടന്നു ചെന്ന് നിൽക്കുന്നത് ഒരു സ്റ്റാഫ് റൂമിനു മുന്നിലാണ്. അവിടെ നിന്ന് പിന്നെ അ...
27/05/2020

ആ ഇടനാഴികളിൽ വീണ്ടും ..... ഭാഗം 2

നടന്നു നടന്നു ചെന്ന് നിൽക്കുന്നത് ഒരു സ്റ്റാഫ് റൂമിനു മുന്നിലാണ്. അവിടെ നിന്ന് പിന്നെ അനങ്ങാൻ പറ്റുന്നുണ്ടാകില്ല . പഠിത്തത്തിൽ അത്ര മുന്നിലൊന്നും ആയിരുന്നില്ല . എന്നാൽ അത്ര പിന്നിലും ആയിരുന്നില്ല. പക്ഷെ അന്ന് കയ്പായി തോന്നിയ ഗുരുക്കന്മാരുടെ ശാസന ഇന്ന് ഉള്ളിലെ നന്മയാണെന്നു മനസ്സിലാക്കുമ്പോൾ ഒരു പിടി കണ്ണീർ പൊഴിയും. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു വീട്ടിലിരുന്നപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്.ഒരിക്കൽ കൂടി ആ അങ്കണത്തിൽ ചെല്ലണം എന്ന്. പക്ഷെ ധൈര്യമുണ്ടായില്ല. കാരണം ഇന്ന് ഞാൻ അവിടെ ആരുമല്ല. പരിചയമുള്ള പല മുഖങ്ങളും ഇന്ന് അവിടെയില്ല. അവിടെയുള്ള പുതിയ മുഖങ്ങൾക്കു എന്നെ അറിയില്ല. അവർ അപരിചതയായ എന്നെ നോക്കും. ഒരിക്കൽ ഞങ്ങളുടെ രാജ്യമായിരുന്ന ആ അങ്കണം ഇന്ന് മറ്റാരുടെയൊക്കെയോ സ്വന്തം. നമ്മൾ അവിടെ വെറും അതിഥികൾ മാത്രം.

എല്ലാ വിദ്യാര്ത്ഥികൾക്കും ഫസ്റ്റ് ബഞ്ച് , ലാസ്റ്റ് ബഞ്ച് എന്നിങ്ങനെ കഥകൾ പറയാനുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് എല്ലാ ബഞ്ചിന്റേയും കഥകൾ പറയാനുണ്ട്. കാരണം. ഞങ്ങൾ ഇരുന്നിരുന്നത് റൊട്ടെഷൻ മോഡിൽ ആയിരുന്നു.പക്ഷെ അന്നും ഞങ്ങൾക്ക് പ്രിയം ബാക് ബഞ്ച് തന്നെ. ആ ഓർമ്മ നിലനിർത്താൻ ആ ബഞ്ചിൽ ഞങ്ങൾക്കു ഒരു അടയാളം വരെ ഉണ്ടാക്കേണ്ടി വന്നു. പക്ഷെ ആ വിദ്യാലയത്തിന്റെ പടികൾ ഇറങ്ങുമ്പോൾ ഞങ്ങളിൽ പലരും കൂട്ടുകാർ ആയിരുന്നില്ല. അന്ന് ആ പടി ഇറങ്ങുമ്പോൾ ആ ബഞ്ചിൽ സൗഹൃദത്തിന് പകരം വെറുപ്പും വിദ്വേഷവുമാണ് കാണാൻ സാധിച്ചത്.സ്നേഹം കൊണ്ടെഴുതിയ വാക്കുകളിൽ കൂട്ടുകാരിയുടെ വിദ്വേഷത്തിന്റെ അടയാളം കണ്ടു. അതാകെ മായ്ക്കപ്പെട്ടിരുന്നു. ചിലപ്പോൾ അത് കാണുമ്പോൾ ഒരിക്കൽ കൂടി കണ്ണുകൾ ഈറൻ അണിഞ്ഞേക്കാം.

അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോൾ ,ഞാനിവിടെയുണ്ട് കേട്ടോ എന്ന് പറഞ്ഞു ഒരാൾ കൈവീശിക്കാണിക്കുന്നുണ്ടാകാം.അപ്രതീക്ഷിതമായി ഒരു ദിവസം ഞങ്ങളുടെയെല്ലാം കണ്മുന്നിൽ നിന്ന് മാഞ്ഞുപോയ ഞങ്ങളുടെ പ്രിയ കൂട്ടുകാരി. അവൾ ഒരു അമ്മയായിരുന്നു.ലോകത്തിൽ എന്തിനേക്കാളും വലുത് മാതൃത്വമാണെന്നു തെളിയിച്ച ഒരു അമ്മ . സ്വന്തം കുഞ്ഞിനെ രക്ഷിക്കാൻ തന്റെ ജീവൻ പോലും നഷ്ടപ്പെടിത്തിയവൾ.സ്വന്തം സ്വാർഥ താത്പര്യങ്ങൾക്കായി നൊന്തുപെറ്റ പൊന്നോമനകളെ ഉപേക്ഷിച്ചു പോകുകയും കൊല്ലുകയും ചെയ്തതിനു ശേഷവും താൻ ഒരു അമ്മയാണെന്ന് ഒരു ഉളുപ്പും കൂടാതെ പറയുന്നവർ കാണണം 'അമ്മ എന്ന വാക്കിന്റെ അർദ്ധം പോലും മനസ്സിലാക്കാനുള്ള പക്വത എത്തുന്നതിനു മുൻപ് അവളിലെ 'അമ്മ കാണിച്ചുതന്ന ധൈര്യം, ജീവിതം .സമയത്തിനെ പിന്നിലേക്കാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവളുടെ കൊച്ചു കൊച്ചു വർത്തമാനങ്ങളും തമാശകളും ഇന്നും ആസ്വദിക്കാൻ കഴിഞ്ഞേനെ. ഓരോ നിമിഷവും ഈ അങ്കണം നിന്റെ വേർപാട് ഞങ്ങളെ എത്രത്തോളം ഓർമ്മപ്പെടുത്തു ന്നുവെന്നു നിന്നോട് പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല കൂട്ടുകാരി.

അവളോട് യാത്ര പറഞ്ഞു പടിയിറങ്ങുമ്പോൾ ,ഞാൻ ചിന്തിക്കുന്നുണ്ടാകാം "ഇനി എന്നാണ് ആ ഇടനാഴികളിൽ വീണ്ടും...."

നന്ദി

ആ ഇടനാഴികളിൽ വീണ്ടും ..... ഭാഗം 12020 , 30 വര്ഷം കഴിയുമ്പോൾ ഞാൻ എന്തായിരിക്കും ചിന്തിക്കുക? അന്ന് ഞാൻ എവിടെയായിരിക്കും? ...
25/05/2020

ആ ഇടനാഴികളിൽ വീണ്ടും ..... ഭാഗം 1

2020 , 30 വര്ഷം കഴിയുമ്പോൾ ഞാൻ എന്തായിരിക്കും ചിന്തിക്കുക? അന്ന് ഞാൻ എവിടെയായിരിക്കും? എങ്ങിനെയായിരിക്കും?എവിടെ ആയിരുന്നാലും വാർദ്ധക്യം എന്നെ ചുംബിക്കാൻ തുടങ്ങിയിട്ടുണ്ടാകും. എന്റെ മുഖത്തു ആ ചുംബനത്തിന്റെ അടയാളങ്ങൾ ചുളിവുകളായി മാറിത്തുടങ്ങിയിട്ടുണ്ടാകും . ഞാൻ ജീവിതത്തിൽ കൊഴിഞ്ഞുപോയ ആ നല്ലനാളുകളുടെ ഓർമ്മയിൽ മുഴുകിത്തുടങ്ങിയിട്ടുണ്ടാകും. മനസ്സ് ഒരു ചെറിയ പുഞ്ചിരിയുമായി മറഞ്ഞുപോയ ആ ബാല്യത്തിന്റെ ഇടനാഴികളിലൂടെ നടന്നു തുടങ്ങിയിട്ടുണ്ടാകും . ആ ഇടനാഴിയിലൂടെ ആദ്യം കടന്നു ചെല്ലാൻ ഞാൻ ആഗ്രഹിക്കുക എവിടെക്കായിരിക്കും?..................+2 . അതെ . കൊഴിഞ്ഞുപോയ ഓർമ്മകളുടെ ഏടുകളിൽ നിന്ന് ഞാൻ ആദ്യം പെറുക്കിയെടുക്കുന്നതു ആ ഇലകൾ തന്നെയായിരിക്കും. കാരണം ആ ഇലകൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു . ഭൂമിയുടെ ചുവപ്പു നിറം കണ്ടുതുടങ്ങുന്നതിനു മുൻപുള്ള പച്ചപ്പ്‌.ഈ ഭൂമിയിലെ കപടമുഖങ്ങളും കപടമായ വാക്കുകളും പരിചയപ്പെടുന്നതിനു മുൻപ് ഞാൻ കണ്ടറിഞ്ഞ അവസാനത്തെ നന്മ.

ബോറടിപ്പിക്കാതെ ഒരു തിരിച്ചു പോക്കാകാം . നമ്മുടെ എല്ലാവരുടെയും ലൈഫിൽ പൂത്തിരി കത്തിച്ച ഒരു കാലം ഉണ്ടെങ്കിൽ അത് 90 % ആളുകൾക്കും സ്കൂൾ കാലഘട്ടം ആയിരിക്കും. ഈ ഇടനാഴിയിൽ അന്ന് ഞാൻ കാണാൻ ആഗ്രഹിക്കുന്നതും ആ കാലഘട്ടമാണ്. ആ ഇടനാഴിയിലൂടെ നടക്കുമ്പോൾ എനിക്ക് കാണാം. ഒരു ക്ലാസ്സ്മുറി . ജീവിതത്തിലെ ഒരുപാടു നിമിഷങ്ങൾ ആടിത്തീർത്ത എന്റെ ക്ലാസ് മുറി. ആ ക്ലാസ് മുറിയിലെ ചുവരും ബഞ്ചുമൊക്കെ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടാകാം. ചിലപ്പോൾ എന്നോട് ചോദിക്കുന്നുണ്ടാകാം . " ദൈവമേ നീ വീണ്ടും വന്നോ ?"എന്ന് . ഹ ഹ . ഓർമ്മകൾ ചിലപ്പോളൊക്കെ അങ്ങനെയാണ്. നമ്മളെക്കാൾ നമ്മളുടെ കൊച്ചു കൊച്ചു കുസൃതികളെയും തമാശകളെയും അത് നമ്മളെക്കാൾ കൂടുതൽ സ്നേഹിക്കും. പിന്നീട് ചിലപ്പോൾ അത് നമ്മളുടെ അടയാളമായി തന്നെ മാറും. എന്റെ കുസൃതികൾ എന്റെ ഇണക്കങ്ങൾ, പിണക്കങ്ങൾ, നൊമ്പരങ്ങൾ, ആഘോഷങ്ങൾ എല്ലാം ഒരു സിൽവർ സ്‌ക്രീനിലെന്നപോലെ ഞാൻ കാണും. അന്ന് ചിലപ്പോൾ കൂടെ ഇണങ്ങിയവരും കൂട്ടുകൂടി പിണങ്ങിയവരും ഒക്കെ എവിടെയായിരിക്കും? അവരും എന്നെപോലെ ജീവിതത്തിലെ ഉയർച്ചയിലൂടെയും താഴ്ചയിലൂടെയും കടന്നുപോയിരിക്കും. എന്നെപ്പോലെ ഒരുപക്ഷെ ആ നന്മയുടെ ഓർമ്മകളെ ഒപ്പിയെടുത്തു ഈ ഇടനാഴയിലൂടെ കടന്നു പോയിട്ടുണ്ടാകാം ..........

"ആ ഇടനാഴികളിൽ വീണ്ടും .....ഭാഗം 1", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:
https://malayalam.pratilipi.com/story/amtvxs48wshc?utm_source=android&utm_campaign=content_share
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!

05/01/2020

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലേക്ക് അഭിമുഖം നടക്കുന്നു ...
തസ്തിക :മെക്കാനിക്കൽ ഫാക്കുലിറ്റി
യോഗ്യത :ബിടെക് /എം ടെക് (മെക്കാനിക്കൽ ), പ്രവൃത്തി പരിചയം ഇല്ലാത്തവർ,കായംകുളം മേഖലയിൽ നിന്നുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം നിയമനം :കായംകുളം .യോഗ്യരായ ഉദ്യോഗാർത്ഥികൾ 06/01/2020 നു മുമ്പായി ബന്ധപെടുക
ഫോൺ :0477-2230624,9656421872

05/01/2020

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ മേഖലയിലേക്ക് അഭിമുഖം നടക്കുന്നു ...
തസ്തിക :കമ്പ്യൂട്ടർ ഫാക്കുലിറ്റി
യോഗ്യത :ബിടെക് /എം ടെക് (സി എസ്), പ്രവൃത്തി പരിചയം ഇല്ലാത്തവർ,കായംകുളം മേഖലയിൽ നിന്നുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം നിയമനം :കായംകുളം .യോഗ്യരായ ഉദ്യോഗാർത്ഥികൾ 06/01/2020 നു മുമ്പായി ബന്ധപെടുക
ഫോൺ :0477-2230624,9656421872

04/10/2019

"അവരവരുടെ പഠന കാലത്ത് നമ്മുടെ വിദ്യാലയത്തിൽ അവശ്യവും എന്നാൽ ഇപ്പോഴും സാധ്യമാകാത്തതുമായ, വിദ്യാലത്തിനനുയോജ്യമായ സൗകര്യങ്ങൾ നിർദ്ദേശിക്കുക"

കലാകായിക ശാസ്ത്രമേളകളിൽ കളർ പൊടികളും മറ്റും വിതറുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ
04/10/2019

കലാകായിക ശാസ്ത്രമേളകളിൽ കളർ പൊടികളും മറ്റും വിതറുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ

മുനീബ മസാരി; പാകിസ്താന്റെ ഉരുക്ക് വനിത......"പതിയെപ്പതിയെ അവള് ജീവിതത്തെ സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷ...
25/09/2019

മുനീബ മസാരി; പാകിസ്താന്റെ ഉരുക്ക് വനിത......

"പതിയെപ്പതിയെ അവള് ജീവിതത്തെ സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രരചന അവള് വീണ്ടുമാരംഭിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്ത്തി. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് എന്തുചെയ്യാന് പറ്റുമെന്നായി അടുത്ത ചിന്ത. വീല്ച്ചെയറില് ജീവിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ധാരണ മാറ്റിയെടുക്കണമെന്ന് അവള്ക്ക് തോന്നി......
ശരീരം തളര്ന്നാല് ജീവിതം തളര്ന്നു എന്ന് അര്ഥമില്ല. ജീവിതം ജീവിച്ചു തന്നെ തീര്ക്കാനുള്ളതാണ്, ആ ജീവിതം മറ്റുള്ളവര്ക്കുള്ള പ്രചോദനം കൂടിയാകുമ്പോള് അത് അതിവിശിഷ്ടവുമാകുന്നു......."

മുനീബാ മസാരി എന്ന പാകിസ്താന് വനിതയുടെ ജീവിതവും അങ്ങനെയാണ്. ലോകമെമ്പാടുമുള്ള നിരവധി പേര്ക്ക് ധൈര്യവുo പ്രചോദനവുമാണവര്
2007 മുതല് വീല്ചെയറിലാണ് മുനീബാ. വിധിയോട് തോറ്റ് ജീവിതത്തില് നിന്ന് ഒളിച്ചോടാനോ കിടക്കയിലോ മുറിക്കുള്ളിലോ മാത്രമായി തന്റെ ജീവിതം തളച്ചിടാനോ മുനീബാ തയ്യാറായില്ല എന്നത്തന്നെയാണ് ലോകത്തിനായി അവര് കാത്തുവച്ച ഏറ്റവും വലിയ സമ്മാനം.......

2007ല് ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് വിധി കാറപകടത്തിന്റെ രൂപത്തില് മുനീബയുടെ ജീവിതത്തിലേക്ക് എത്തിയത്. യാത്രക്കിടെ ഡ്രൈവര് ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. മുനീബയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റു. വാരിയെല്ലിലും കൈകളിലുമായി നിരവധി ഒടിവ്. ആശുപത്രിക്കിടക്കയില് വച്ച് തന്നെ മുനീബ തിരിച്ചറിഞ്ഞു, തനിക്കിനിയൊരിക്കലും നടക്കാനാവില്ലെന്ന്.......

ഡോക്ടറില്നിന്ന് വിവരങ്ങളറിഞ്ഞതോടെ മുനീബാ മാനസികമായി തളര്ന്നു. തനിക്കിനിയൊരിക്കലും അമ്മയാവാനും കഴിയില്ലെന്നറിഞ്ഞതോടെ ഈ ജീവിതം നിരര്ഥകമായെന്ന ചിന്തയായിരുന്നു മുനീബയ്ക്ക്. രണ്ട് വര്ഷത്തോളം ആശുപത്രിക്കിടക്കയില് തന്നെയായിരുന്നു മുനീബ. അതിനിടയിലെപ്പോഴോ ജീവിതം കിടക്കയില്ത്തന്നെ ജീവിച്ചുതീര്ക്കേണ്ടതല്ലെന്ന തോന്നല് മുനീബയ്ക്കുണ്ടായി. ......

പതിനെട്ടാം വയസ്സില്ത്തന്നെ മുനീബ വിവാഹിതയായിരുന്നു. അപകടത്തോടെ അവള്ക്കുണ്ടായ ദുരന്തം ഭര്ത്താവിനെ അവളില് നിന്നകറ്റി. ശരീരത്തിനേറ്റ വൈകല്യങ്ങളേക്കാള് അവളെ തളര്ത്തിയത് ഭര്ത്താവിന്റെ അവഗണനയായിരുന്നു. തളര്ന്ന ഭാര്യയെ തനിക്കാവശ്യമില്ലെന്ന അയാളുടെ നിലപാട് അവളെ ആദ്യം നിരാശയിലും പിന്നീട് വാശിയിലുമെത്തിച്ചു.......

ജീവിക്കുന്നതെങ്ങനെ എന്ന ഭയത്തെ മനസ്സില് നിന്ന് ഇല്ലാതാക്കാനാണ് അവളാദ്യം ശ്രമിച്ചത്.......

പതിയെപ്പതിയെ അവള് ജീവിതത്തെ സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രരചന അവള് വീണ്ടുമാരംഭിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്ത്തി. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്ക്ക് എന്തുചെയ്യാന് പറ്റുമെന്നായി അടുത്ത ചിന്ത. വീല്ച്ചെയറില് ജീവിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ധാരണ മാറ്റിയെടുക്കണമെന്ന് അവള്ക്ക് തോന്നി. അങ്ങനെ സ്വജീവിതത്തില് നിന്ന് പ്രേരണ ഉള്ക്കൊണ്ട് മറ്റുള്ളവര്ക്ക് വാക്കുകളിലൂടെ പകരാന് മുനീബയ്ക്ക് കഴിഞ്ഞു.......
ഒമ്പതുവര്ഷങ്ങള്ക്കിപ്പുറം ലോകമറിയുന്ന മോട്ടിവേഷണല് സ്പീക്കറാണ് മുനീബാ. 2015ല് ബിബിസിയുടെ 'ലോകത്തെ സ്വാധീനിച്ച 100 പ്രചോദകരായ സ്ത്രീകളുടെ പട്ടിക'യിലും മുനീബ ഇടംപിടിച്ചു. 2016ല് ഫോര്ബ്സ് മാസിക കണ്ടെത്തിയ മുപ്പതുവയസ്സില് താഴെയുള്ള 30 പ്രചോദകവ്യക്തിത്വങ്ങളില്...... ഒരാളായി. പാകിസ്താന്റെ ഉരുക്ക് വനിത എന്നാണ് മുനീബയെ ഇന്ന് ലോകം വിശേഷിപ്പിക്കുന്നത്. ......

https://www.th-clip.net/rev/muniba+mazari+motivational+speech+background+music

25/09/2019

"വെളിച്ചമുള്ളിടത്ത് നിൽക്കാൻ ആർക്കും കഴിയും. എന്നാൽ, നിൽക്കുന്നിടത്ത് വെളിച്ചം പകരാൻ ഉള്ളിൽ ജ്വാലയുള്ളവർക്കേ കഴിയൂ. മറ്റുള്ളവർക്ക് വെളിച്ചം പകരാൻ കഴിഞ്ഞാൽ തന്നെ ജീവിതം ധന്യം."

Address

KAYAMKULAM
Alappuzha
690502

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 1pm

Telephone

+914792444905

Website

Alerts

Be the first to know and let us send you an email when MSM Higher Secondary School Kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category