Beauty of Islam

Beauty of Islam just study what is Islam & what is for it? not from the Muslims you can study it from the Qur'an, Hadith & life of Muhammad SAW

29/05/2020

ഹദീസ് മലയാളം -

ആയിശ:(റ) നിവേദനം: ഹിശാമിന്‍റെ മകന്‍ ഹാരീസ്‌ ഒരിക്കല്‍ നബി തിരുമേനി(സ) യോട്‌ ചോദിക്കുകയുണ്ടായി. അല്ലാഹുവിന്‍റെ പ്രവാചകരേ! താങ്കള്‍ക്ക്‌ ദൈവീകസന്ദേശം വന്നുകിട്ടുന്നതെങ്ങനെയാണ്‌? തിരുമേനി(സ) അരുളി: മണിനാദം മുഴങ്ങുന്നതുപോലെ ചിലപ്പോള്‍എനിക്ക്‌ ദിവ്യസന്ദേശം ലഭിക്കും. ഇതാണ്‌ എനിക്ക്‌ താങ്ങാന്‍ ഏറ്റവും പ്രയാസമായിട്ടുള്ളത്‌. പിന്നീട്‌ അത്‌ നിലക്കുമ്പോഴേക്കും ആ സന്ദേശവാഹകന്‍ പറഞ്ഞത്‌ ഞാന്‍ ശരിക്കും ഹൃദിസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മറ്റുചിലപ്പോള്‍ പുരുഷരൂപത്തില്‍ മലക്ക്‌ എന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കും. മലക്ക്‌ പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കുകയും ചെയ്യുന്നു. ആയിശ(റ) പറയുന്നു: കഠിനശൈത്യമുള്ള ദിവസം തിരുമേനിക്ക്‌ ദിവ്യസന്ദേശം കിട്ടുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. അതില്‍ നിന്ന്‌ വിരമിച്ച്‌ കഴിയുമ്പോള്‍ അവിടുത്തെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും. (ബുഖാരി.1.1.2)

ഹദീസ് മലയാളം അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട...
28/05/2020

ഹദീസ് മലയാളം

അല്‍ഖമ(റ) നിവേദനം ചെയ്യുന്നു: ഉമര്‍ബ്‌നുല്‍ ഖത്താബ്‌(റ) മിമ്പറിന്‍മേല്‍ വെച്ച്‌ പ്രസംഗിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌ ഉദ്ദേശ്യമനുസരിച്ച്‌ മാത്രമാകുന്നു. ഓരോ മനുഷ്യനും അവനുദ്ദേശിച്ചതെന്തോ അതാണ്‌ ലഭിക്കുക. ഒരാള്‍ പാലായനം ചെയ്യുന്നത്‌ താന്‍ നേടാനുദ്ദേശിക്കുന്ന ഐഹികക്ഷേമത്തെയോ വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീയേയോ ലക്ഷ്യമാക്കിയാണെങ്കില്‍ അവനു ലഭിക്കുന്ന നേട്ടവും അതു മാത്രമായിരിക്കും. (ബുഖാരി.1.1.1)

https://youtu.be/37jaeDPthlk
24/10/2018

https://youtu.be/37jaeDPthlk

HADITHS - The record of the words, actions, and the silent approvals OF PROPHET MUHAMMED NABI SALLALLAHU ALAYHI WA SALLAM

19/05/2018

🎈🎈🎈🎈🎈🎈

_*ചിന്തിക്കാന്‍ ചില കാര്യങ്ങള്‍;*_
*❁═══════════════════════════❁*

_1. *പണം* മരണം വരെ, ഭാര്യ പടിവാതില്‍ക്കല്‍ വരെ, മക്കള്‍ കുഴിമാടം വരെ. നന്മകള്‍ നിന്നോടൊപ്പം..._

_2. *ഇസ്‌ലാം* അധ്വാനമില്ലാതെ നമുക്ക് ലഭിച്ചതാണ്, ഈമാന്‍ അധ്വാനത്തിലൂടെ നേടിയെടുക്കേണ്ടതാണ്._

_3. *കുളി,* ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ആദ്യ കുളിയും, അവസാന കുളിയും അവന്‍ കുളിക്കുകയല്ല. അവനെ കുളിപ്പിക്കുകയാണ്._

_*4. ജിമ്മില്‍* പോയി 100 കിലോ ഉയര്‍ത്തുന്നതിനേക്കാള്‍ ശക്തി ഉള്ളവനാണ്._ _സുബ്ഹി നിസ്കാരത്തിന് ഉറക്കത്തില്‍ നിന്ന്‍ പുതപ്പ് ഉയര്‍ത്തി നിസ്കരിക്കാന്‍ പോകുന്നവന്‍._

_*5. ജനിച്ചാലും* എടുക്കണം നിന്നെ മരിച്ചാലും എടുക്കണം. പിന്നെ ഇടക്കെപ്പോഴോ സ്വയം നടന്നെന്നപേരില്‍ ഇത്രയും അഹങ്കരിക്കുന്നതെന്തിനു നീ...._

_*6. മുഖം കണ്ട്* സ്നേഹിക്കരുത്, മനസ്സ് കണ്ടു സ്നേഹിക്കണം. മനസ്സ് കണ്ടു സ്നേഹിച്ചാല്‍ മാത്രം പോരാ മരിക്കുവോളം സ്നേഹിക്കണം._

_*7. ഓര്‍ക്കുന്നുണ്ടോ* നാം? ഓരോ സെക്കന്‍റെ് കഴിയുമ്പോഴും നാം മരണത്തോട് അടുക്കുകയാണെന്ന്._

_*8. നാളെ* മുതല്‍ മാറാമെന്ന്‍ കരുതിയ എത്ര ആളുകളാണ് ഇന്ന്‍ ഖബറില്‍ കിടക്കുന്നത്._

_*9.തെറ്റായ* വഴിയിലൂടെ പലതും സമ്പാദിച്ചു പത്രാസ് കാണിക്കുന്ന മനുഷ്യാ...... നീ ചിന്തിച്ചുവോ? നിന്‍റെ നാഥനു ഒരു നിമിഷം മതി നിന്നെ യാചകനാക്കാണെന്ന എന്ന സത്യം._

_*“തഖ്‌വയുള്ളവന് അള്ളാഹു നല്‍കുന്ന പ്രത്യേക ഔദാര്യങ്ങള്‍:”*_

_• ഖല്‍ബില്‍ വെളിച്ചം._
_• മുഖത്ത് പ്രകാശം._
_• ശരീരത്തിന് ശക്തി._
_• ഭക്ഷണത്തില്‍ വിശാലത._
_• സൃഷ്ടികളുടെ പ്രത്യേക സ്നേഹം._

_*“ഖബര്‍ ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന 4 പ്രധാന കാര്യങ്ങള്‍:”*_

_1. ഏഷണി പറയല്‍._
_2. നുണ പറയല്‍._
_3. വഞ്ചന ചെയ്യല്‍._
_4. അശുദ്ധിയോടെ നടക്കല്‍. (മൂത്രം ശരിക്ക് വൃത്തിയാകാതിതിരിക്കല്‍)_

_*“ഖബര്‍ രക്ഷ ലഭിക്കാന്‍ കാരണമാകുന്ന 4 പ്രധാന കാര്യങ്ങള്‍:”*_

_1. നിസ്കാരം നിലനിര്‍ത്തല്‍._
_2. ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്യല്‍._
_3. ധാരാളമായി തസ്ബീഹ് ചൊല്ലല്‍._
_4. സ്വദഖ ചെയ്യല്‍._


_*“വെറുതെ നോക്കി ഇരുന്നാല്‍ പ്രതിഫലം കിട്ടുന്ന 3 കാര്യങ്ങള്‍:”*_

_1. ഖുര്‍ആന്‍._
_2. കഅ്ബ._
_3. മാതാവ്._

✅✅✅✅✅✅✅✅✅✅✅

*ലോകം ഭരിച്ച സുലൈമാൻ നബി (അ) ചരിത്രം* ➖➖➖➖➖➖➖➖ഖുർആനിൽ പറഞ്ഞ സുലൈമാൻ നബി(അ)നെ ബൈബിൾ സോളമൻ എന്ന പേരിൽ പരിചയപ്പെടുത്തുന്നു ...
11/12/2017

*ലോകം ഭരിച്ച സുലൈമാൻ നബി (അ) ചരിത്രം*
➖➖➖➖➖➖➖➖
ഖുർആനിൽ പറഞ്ഞ സുലൈമാൻ നബി(അ)നെ ബൈബിൾ സോളമൻ എന്ന പേരിൽ പരിചയപ്പെടുത്തുന്നു

മുവ്വായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ച ആ മഹാനുഭവന് അല്ലാഹു നൽകിയ രാജാധികാരവും മറ്റു അനുഗ്രഹ ഔദാര്യങ്ങളും

പക്ഷികൾ,കാറ്റ് ,ചെമ്പ് ,ജിന്ന് ,പിശാച് തുടങ്ങിയവയെ സ്രഷ്ടാവ് സുലൈമാൻ നബിക്ക് കീഴ്പ്പെടുത്തി പ്രസ്തുത പ്രവാചകന്റെ ലോഹഖനിയെക്കുറിച്ച് ഖുർആനും ബൈബിളും പ്രസ്താവിക്കുന്നു എന്നാൽ ലോഹ ഖനനം ആരംഭിച്ചിട്ട് 2500 കൊല്ലത്തിൽ അധികമായിട്ടില്ലെന്ന ശാസ്ത്രവാദത്തെ ഖണ്ഡിക്കുന്നതാണ് ഇപ്പോൾ ജോർദാനിൽ കണ്ടെത്തിയ സുലൈമാൻ നബി(അ)യുടെ ചെമ്പുഖനികൾ ഇവർക്ക് 3000 വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രം സമ്മതിക്കുന്നു

ഖുർആൻ പ്രസ്താവിച്ച ഈ സത്യം അംഗീകരിക്കേണ്ടിവന്നതോടെ ശാസ്ത്രത്തിന്റെ തെറ്റായ വാദമാണ് തകർന്നത്

ദാവൂദ് (അ) പ്രവാചകനും രാജാവുമായിരുന്നു പുത്രൻ സുലൈമാൻ (അ) പിതാവിനെപ്പോലെ പ്രവാചകനും രാജാവുമായിത്തീർന്നു അവരുടെ ജീവിതത്തിൽ നിന്ന് മഹത്തായ മാതൃകകളാണ് ആധുനിക സമൂഹത്തിന് സ്വീകരിക്കാനുള്ളത് അതുകൊണ്ടു തന്നെ അവരുടെ ചരിത്രം പഠിക്കൽ അനിവാര്യമായിത്തീർന്നു ഇരുമ്പ് എന്ന ലോഹത്തിന്റെ ഉപയോഗം ലോകത്തെ പഠിപ്പിച്ചത് ദാവൂദ് (അ) ആകുന്നു

ഇരുമ്പ് ഉരുക്കി പലവിധ ഉപകരണങ്ങളുണ്ടാക്കി യുദ്ധരംഗത്ത് സൈനികർ ധരിക്കുന്ന ഇരുമ്പുകവചം എങ്ങനെ നിർമ്മിക്കാമെന്ന് ദാവൂദ്(അ) പഠിപ്പിച്ചു

ചെമ്പ് എന്ന ലോഹത്തിന്റെ ഉപയോഗമാണ് സുലൈമാൻ (അ) പഠിപ്പിച്ചത്

ഒരു ലോക ചക്രവർത്തി അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ഭരണം നടത്തുന്നു എക്കാലത്തെയും ഭരണാധികാരികൾ അത് മനസ്സിരുത്തി പഠിക്കണം ഭരിക്കുന്നതിലൂടെ അല്ലാഹുവിനെ നേടാൻ ശ്രമിക്കുക അപ്പോൾ ഭരണം സൽക്കർമ്മമായിത്തീരും

പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഭരിക്കുന്നവർ സുലൈമാൻ നബി(അ)ന്റെ ഭരണം കണ്ട് പഠിക്കട്ടെ

(നാളെ ഇൻശാ അല്ലാഹ്)

31/07/2017
*🌹ഖുർആൻ പാരായണം 🌹**🍇 അല്ലാഹു പറയുന്നു: 'നിശ്ചയമായും അല്ലാഹുവിന്റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലന...
27/02/2017

*🌹ഖുർആൻ പാരായണം 🌹*

*🍇 അല്ലാഹു പറയുന്നു: 'നിശ്ചയമായും അല്ലാഹുവിന്റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലനിര്‍ത്തുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകള്‍, തീരെ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്...' (സു: ഫാത്വിര്‍:29)*

*🍇 'അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്: പരസ്പര സാദൃശ്യമുള്ള ആവര്‍ത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതു നിമിത്തം വിറകൊള്ളുന്നതാണ്. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് മയമായി വരുകയും ചെയ്യുന്നു.' (സൂ: സുമര്‍:23).*

*🍇 'നിശ്ചയമായും സത്യവിശ്വാസികള്‍ എന്നാല്‍, അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവ തങ്ങള്‍ക്ക് സത്യവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നതാകുന്നു' (അന്‍ഫാല്‍: 2).*

❓ക്വുര്‍ആനില്‍ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥകള്‍, നോവലുകള്‍ മുതലായവയില്‍ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക: 'മനുഷ്യരിലുണ്ട് ചിലര്‍: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകളെ അവര്‍ വാങ്ങുന്നു. അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുള്ളവന്ന് നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവന്‍ അഹംഭാവം പ്രകടിപ്പിച്ചുകൊണ്ട്-അതു കേട്ടിട്ടില്ലാത്ത ഭാവത്തില്‍ -അവന്റെ രണ്ടു കാതിലും ഒരു ഭാരമുള്ളതുപോലെ- തിരിഞ്ഞു കളയും. (നബിയേ), അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക!'(ലുക്വ്മാന്‍: 6,7)

❓അല്ലാഹു പറയുന്നു: 'നീ ക്വുര്‍ആന്‍ വായിച്ചാല്‍, നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍, ശക്തിമത്തായ ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്. അതു ഗ്രഹിക്കുന്നതിന്ന് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ ഒരു തരം ഭാരവും നാം ഏര്‍പ്പെടുത്തുന്നതാണ്........' (ബനൂ ഇസ്‌റാഈല്‍:45,46)

💥 നബി (സ.അ) അരുള്‍ചെയ്തതായി ഉഥ്മാന്‍ (റ) ഉദ്ധരിക്കുന്നു: خيركم من تعلم القران وعلمه - البخاري (നിങ്ങളില്‍ ഉത്തമനായുള്ളവന്‍, ക്വുര്‍ആന്‍ പഠിക്കുകയും അതു പഠിപ്പിക്കു കയും ചെയ്യുന്നവനാകുന്നു)

💥 അബൂഹുറയ്‌റഃ (റ) പറയുന്നു: നബി (സ.അ) ചോദിച്ചു: 'നിങ്ങളില്‍ ഒരുവന്‍ തന്‍റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?'. ഞങ്ങള്‍ ഉത്തരം പറഞ്ഞു: 'അതെ'. അപ്പോള്‍ തിരുമേനി പറഞ്ഞു: فثلاث ايات يقرأ من احدكم في صلاة خير له من ثلاث خلفات عظام - مسلم (എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്).

💥 നബി (സ.അ) പറഞ്ഞതായി ആഇശാഃ (റ) ഉദ്ധരിക്കുന്നു الماھر بالقرآن مع السغرة الكرام البررة والذي يقرأ القرآن ويتتعتع ف يه وھو عليه شاق له اجران – متفق عليه (ക്വുര്‍ആനില്‍ നൈ പുണ്യം നേടിയവന്‍, പുണ്യവാളന്മാരായ മാന്യദൂതന്മാരോടുകൂടിയായിരിക്കും. ക്വുര്‍ആന്‍ ഓതുന്നതു ഞെരുക്കമായിരിക്കുകയും, അതില്‍ വിക്കിവിക്കിക്കൊണ്ടിരി ക്കുകയും ചെയ്യുന്നവനാകട്ടെ, അവന്നു രണ്ടു പ്രതിഫലമുണ്ട്). ഇവിടെ 'ദൂതന്മാര്‍' ( السغرة ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്കു വായിക്കുവാന്‍ സാധിക്കാതെ, വിഷമിച്ചു ഞെരുങ്ങിക്കൊണ്ട് വായിക്കുന്നവന്ന് അതു പാരായണം ചെയ്തതിന്‍റെ പേരിലും -വിഷമം സഹിച്ചതിന്‍റെ പേരിലും-രണ്ടു നിലക്കും- പ്രതിഫലം ലഭിക്കുമെന്നു താല്‍പര്യം.

💥 ബറാഉ് (റ) പറയുന്നു : ഒരാള്‍ (സ്വഹാബി) സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ രണ്ടു പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബി (സ.അ) യുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: تلك السكينة تنزلت بالقرآن – متفق عليه (അത് ശാന്തിയാണ്. അത്, ക്വുര്‍ആന്‍ നിമിത്തം ഇറങ്ങി വന്നതാണ്).

💥 ഉസൈദുബ്‌നു ഹുദൈ്വര്‍ ( اسيد بن حضير – رض ) എന്ന സ്വഹാബി സൂറത്തുല്‍ ബക്വറഃ ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ കുതിര വട്ടം ചുറ്റിക്കൊണ്ടിരിക്കുകയുണ്ടായി. അതു നിമിത്തം തന്‍റെ പുത്രനായ യഹ്‌യാക്കു വല്ല ആപത്തും പിണഞ്ഞേക്കുമോ എന്നു ഭയന്ന് അദ്ദേഹം ഓത്തു നിറുത്തി. അദ്ദേഹം മേല്‍പ്പോട്ട് നോക്കുമ്പോള്‍, മേഘം പോലെ ഒരു വസ്തു കാണുകയും, അതില്‍ വിളക്കുകളെന്നപോലെ എന്തോ ചിലതു കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ നബി തിരുമേനി (സ.അ) പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു: تلك الملئكة دنت لصوتك ولو قرأت لاصبحت ينظر الناس اليها لاتتوارى عنهم (അത് മലക്കുകളാണ്. താങ്കളുടെ (ഓത്തിന്‍റെ) ശബ്ദം നിമിത്തം അടുത്ത് വന്നിരിക്കുകയാണ്. താങ്കള്‍ ഓതിക്കൊണ്ടിരുന്നുവെങ്കില്‍-ജനങ്ങളില്‍ നിന്നു മറഞ്ഞുപോകാതെ അവര്‍ക്കു നോക്കിക്കാണാവുന്നവിധത്തില്‍-അത് രാവിലെയും ഉണ്ടാകുമായിരുന്നു).

💥 നബി (സ.അ) പറഞ്ഞതായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്ന അല്പം ദീര്‍ഘമായ ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده - مسلم ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്‍റെ വീടുകളില്‍ പെട്ട ഒരു വീട്ടില്‍ (പള്ളിയില്‍) ഒരുമിച്ചുകൂടി അല്ലാഹുവിന്‍റെ കിതാബ് പാരായണം ചെയ്യുകയും, അവര്‍ അന്യോന്യം അത് പഠിക്കുകയും ചെയ്യുന്ന പക്ഷം, അവരില്‍ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകള്‍ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യേ അവരെപ്പറ്റി അവന്‍ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല).

💥 നബി (സ.അ) യില്‍ നിന്ന് അബൂഹുറയ്‌റഃ (റ) ഉദ്ധരിച്ചിരിക്കുന്നു: لا تجعلوا بيوتكم مقابر ان الشيطان ينفر من البيت الذى يقرأ فيه سورة البقرة - مسلم (നിങ്ങളുടെ വീടുകള്‍ ക്വബ്ര്‍ സ്ഥാനങ്ങളാക്കരുത് . നിശ്ചയമായും സൂറത്തുല്‍ ബക്വറഃ ഓതപ്പെടാറുളള വീട്ടില്‍ നിന്നു പിശാച് വിറളിയെടുത്ത് പോകുന്നതാകുന്നു). 'ക്വബ്ര്‍ സ്ഥാനങ്ങളാക്കുക' എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം.

💥 د والترمذي وابوداود والنسائى
(ക്വുര്‍ആന്‍റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്‍റെ താവളം). അതായത്, ഇഹത്തില്‍ വെച്ച് ഓതിയിരുന്ന പോലെ സാവകാശത്തില്‍ നന്നാക്കിക്കൊണ്ടുള്ള ഓത്ത് എത്ര ദീര്‍ഘിച്ചു പോകുന്നുവോ അതനുസരിച്ച് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ അവര്‍ക്കു ലഭിക്കുമെന്ന് സാരം. ക്വുര്‍ആന്‍ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുള്ള പ്രോത്സാഹനമാണ് ഈ ഹദീഥില്‍ ഉള്ളത്.

*💥 നബി (സ.അ) അരുളിയതായി ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب لله فله به حسنة والحسنة بعشرة امثالها لا اقول الم حرف الف حرف ولام حرف وميم حرف- الترمذى والدارمى (ആരെങ്കിലും, അല്ലാഹുവിന്‍റെ കിതാബില്‍നിന്നു ഒരക്ഷരം ഓതിയാല്‍ അതിനു പകരം അവനു ഒരു നന്മയുണ്ട്. നന്മയാകട്ടെ (ക്വുര്‍ആനില്‍ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുള്ളതാണ്.അലിഫ്-ലാം-മീം എന്നുള്ളത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. 'അലിഫ്' ഒരക്ഷരം, 'ലാം' ഒരക്ഷരം, 'മീം' ഒരക്ഷരം എന്നിങ്ങനെയാണ്)*

*💥 അബൂ ഉമാമഃ (റ) നബി ( (സ.അ) )യില്‍ നിന്ന് ഉദ്ധരിക്കുന്നു: فانه يأتي يوم القيامة شفيعا لاصحابه – مسلم (നിങ്ങള്‍ ക്വുര്‍ആന്‍ ഓതുവീന്‍, നിശ്ചയമായും അതു ക്വിയാമത്തുനാളില്‍ അതിന്‍റെ ആള്‍ക്കാര്‍ക്ക് ശുപാര്‍ശകനായി വരുന്നതാകുന്നു).*

*💥 നബി ( (സ.അ) ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: لَا حَسَدَ إِلَّا عَلَى اثْنَتَيْنِ رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ وَرَجُلٌ أَعْطَاهُ اللَّهُ مَالًا فَهُوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ – متفق عليه (രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന്ന് ക്വുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന്നു ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു). 'അസൂയ' കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ. എന്നല്ലാതെ അവന്‍റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല.*

*✅ പഠിച്ച ഭാഗം മറന്നുപോകുവാന്‍ ഇടയാക്കരുതെന്നും നബി (സ.അ) പ്രത്യേകം താക്കീത് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറയുന്നു: تعا ھدوا ال قرآن فوا لذى نف سى ب يده ل هو ا شد (നിങ്ങള്‍, ക്വുര്‍ആനെ ഗൗനിച്ചുകൊണ്ടിരിക്കണം. കാരണം, എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിശ്ചയമായും അത്, കെട്ടിയിട്ട ഒട്ടകത്തെക്കാള്‍ വേഗം കുതറിപ്പോകുന്നതാണ്). മറ്റൊരു വചനത്തില്‍ وا ستذكروا ال قرآن (നിങ്ങള്‍ ക്വുര്‍ആനെ ഓര്‍മ പുതുക്കിക്കൊണ്ടിരിക്കണം) എന്നാണുള്ളത്.*

*ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*
☆☆☆☆☆☆☆☆☆☆☆☆☆☆
*ഇസ്ലാം സമാധാനത്തിന്റ മതം !*
https://chat.whatsapp.com/H2mZlBETaFY3dzAa1ZQplP
*അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين*
☆☆☆☆☆☆☆☆☆☆☆☆☆ ☆

Follow this link to join

25/10/2016

റിയാദുസ്വാലിഹീൻ - വിഷയം:
സത്യസന്ധത

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക. (തൗബ:119 )

സത്യസന്ധരായ പുരുഷന്‍മാരും, സ്ത്രീകളും (അഹ്‌സാബ്:35)

അവര്‍ അല്ലാഹുവോട് സത്യസന്ധത കാണിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ ഉത്തമം (മുഹമ്മദ്: 21)

36. അബ്ദുല്ലഹിബ്‌നുമസ്ഊദ് (റ) നിവേദനം: സത്യം പറയല്‍ നന്മയിലേക്കും സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്ന പക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തും. കള്ളം പറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും, ദുര്‍വൃര്‍ത്തി നരകത്തിലേക്കുമാണ് നയിക്കുക. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേരണ്ട് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും. (ബുഖാരി)

37. ഹസന്‍ ബിന്‍ അലി(റ) നിവേദനം: ഞാന്‍ നബി(സ) യില്‍ നിന്നും താഴെ പറയുന്ന കാര്യം മനഃപാഠമാക്കുകയുണ്ടായി. സംശയമുള്ള സംഗതികള്‍ വിട്ട് സംശയ രഹിതമായ കാര്യങ്ങള്‍ നീ സ്വീകരിക്കുക. കാരണം സത്യം മനസ്സിന് സമാധാനം നല്‍കുന്നതും കളവ് സംശയവുമാണ്. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ് വിധിക്കുകയും ചെയ്തത്)

38. അനസ് (റ) നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും സത്യസന്ധമായി രക്തസാക്ഷിത്വത്തിന്നായി അല്ലാഹുവോട് ചോദിച്ചാല്‍ തന്റെ വിരിപ്പില്‍ കിടന്ന് മരിച്ചാലും രക്തസാക്ഷികളുടെ പദവിയില്‍ എത്തിക്കും. (മുസ്‌ലിം)

39. ഹകീം ഇബ്‌നു ഹിസാം(റ) നിവേദനം: റസൂല്‍(സ) പറയുകയുണ്ടായി: ക്രയവിക്രയങ്ങള്‍ നടത്തുന്ന രണ്ട് പേര്‍ പരസ്പരം പിരിഞ്ഞ് പോകുന്നത് വരെ അതില്‍ നിന്ന് പിന്‍മാറുവാനോ, നടപ്പിലാക്കുവാനോ സ്വാതന്ത്ര്യമുള്ളവരാണ്. എന്നാല്‍ അവരിരുപേരും സത്യം പാലിക്കുകയും യദാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കുകയുമാണെങ്കില്‍ അവരുടെ കച്ചവടത്തില്‍ അനുഗ്രഹം ചൊരിയുന്നതാണ്. മറച്ചു വെക്കുകയോ കളവുപറയുകയോ ചെയ്താല്‍ അവരുടെ കച്ചവടത്തിലെ അനുഗ്രഹം നീക്കപ്പെടുന്നതാണ്. (മുത്തഫഖുന്‍ അലൈഹി)

Address

Punalur

Website

Alerts

Be the first to know and let us send you an email when Beauty of Islam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share