10/02/2022
അൽ മുജമ്മഉൽ ഇസ്‌ലാമി- തൃക്കരിപ്പൂർ
(തൃക്കരിപ്പൂർ ഇസ്ലാമിക് കോംപ്ലക്സ്)
മുജമ്മഅ് സ്ഥാപക ദിനം ഫെബ്രു.10
1988 ല്‍ സുന്നത്ത് ജമാഅത്തിന്റെ ഇടയിലുണ്ടായ നിർ-ഭാഗ്യ-കരമായ ഭിന്നത. ഫലമെന്നോണം നമ്മുടെ മുൻഗാമികൾ ഒന്നു് കൂടി ഉണർന്നു. ദീനീ - വിജ്ഞാന- കാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കാൻ കേന്ദ്രങ്ങൾ നമുക്ക് അത്യാവശ്യമായി. കേരളക്കരയിലെ പല ഇസ്ലാമിക മുറ്റേങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച തൃക്കരിപ്പൂരിന്റെ അഭിമാന പണ്ഡിതന്‍ നൂറുല്‍ ഉലമ എം.എ. ഉസ്താദ്, ഉസ്താദിന്റെ ചിന്തകള്‍ക്കൊപ്പം നിന്ന ആദര്‍ശധീരനായ പണ്ഡിതന്‍ സി. കുഞ്ഞഹമ്മദ് മുസ്ലിയാര്‍, തൃക്കരിപ്പൂരിന്റെ ആത്മീയ ജ്യോതിസ് ഹാഫിള് ഷാഹുല്‍ഹമീദ് തങ്ങളുടെ പ്രിയ പുത്രന്‍ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, എ.ബി. മുഹമ്മദ് കുഞ്ഞി ഹാജി, യു.പി. കുഞ്ഞഹ്മദ് ഹാജി, മാത്തിൽ ഹാജി, ആയിറ്റി കുട്ടി ഹാജി, എം.വി. മൂസ ഹാജി, ടി. അബൂബക്കർ മുസ്‌ലിയാർ, ടി. കരീം ഹാജി ഉദിനൂർ, ടി.എം.സി. മുഹമ്മദ് കുഞ്ഞി ഹാജി പടന്ന യെപ്പോലുള്ള ഒരു പറ്റം മാതൃകാ ഉമറാക്കള്‍; എല്ലാവരും ഒരുമിച്ച് നിന്നപ്പോള്‍ 1992 ഫെബ്രുവരി 10 ന് വടകര മമ്മദാജി തങ്ങളുടെ തൃക്കരങ്ങളാല്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി തുടക്കം കുറിച്ചു.
പ്രഥമ സ്ഥാപനം അനാഥ - അഗതി മന്ദിരം 13 വിദ്യാർഥികളുമായി ആരംഭിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് അനാഥ-അഗതി മന്ദിരം, ദർസ്, ദഅവ, അസ്ന, ഹിഫ്ള് വിഭാഗങ്ങളിലായി *250* ലധികം വിദ്യാർത്ഥികളാണ് മുജമ്മഇന്റെ തണലിൽ വളരുന്നത്. അവർ ഉന്നതമായ മതപഠനങ്ങൾ കരസ്ഥമാക്കുന്നതോടൊപ്പം ഭൗതിക തലത്തിൽ +2, ഡിഗ്രി, പി.ജി. കൂടി പൂർത്തിയാക്കുന്നത് സഹായിക്കുന്നവർക്ക് കൺകുളിർമ്മയാണ്.
ആദ്യ കാലങ്ങളിൽ അപശബ്ദങ്ങള്‍ ധാരാളം വന്നെങ്കെിലും മുജമ്മഇന്റെ പ്രവര്‍ത്തകര്‍ വിശിഷ്യാ സ്ഥാപനത്തിന്റെ ജീവനാഡി സി. ഉസ്താദ് അതെല്ലാം കലര്‍പ്പില്ലാത്ത ഇഖ്ലാസോടെ -വായ കൊണ്ട് മറുപടി പറയുന്നതിനേക്കാൾ പ്രവർത്തനം കൊണ്ട്- നേരിട്ട് പടിപടിയായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പിറകുവശം തുടങ്ങിയ സ്ഥാപനം ഇന്ന് മൂന്നു ക്യാമ്പസുകളിലായി 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ അറിവ് നുകരുന്ന ഉദ്യാനമായി വ്യാപിച്ചു കിടക്കുന്നു.
1500 ഓളം കുട്ടികൾ പഠിക്കുന്ന മുജമ്മഅ് സ്കൂൾ പ്രദേശത്തുകാരുടെ ആശ്വാസ പഠന കേന്ദ്രമാണ്.
മുജമ്മഇന്റെ മക്കളിലൂടെ ഉത്തമ ഭാവി വാഗ്ദാനങ്ങൾ നമുക്ക് ലഭിക്കുന്നത് അനുഭവമാണ്.
മുജമ്മഅ് (കോംപ്ലക്സ്) എന്ന നാമം ഇന്ന് തൃക്കരിപ്പൂര് ഏറ്റെടുത്തു. പുനർനാമകരണം ചെയ്യപ്പെട്ട നാട്ടിലെ പഴയ സ്ഥാപനത്തിന്റെ പേരിൽ പോലും മുജമ്മഅ് കയറി വന്നു.
മുജമ്മഇന്റെ വിജയത്തിന്റെ പിന്നിലെ ഏറ്റവും വലിയ ഘടകം ഇതിന്റെ നേതൃത്വമാണ്. എം.എ. ഉസ്താദ്, സി. ഉസ്താദ്, ഹുസൈൻ കോയ തങ്ങൾ, ളിയാഉൽ മുസ്ഥഫാ... ഇപ്പോൾ ത്വയ്യിബുൽ ബുഖാരി തങ്ങൾ തുടങ്ങി കരുത്തരായ ലീഡർമാരും അവരോട് ചേർന്ന് നിൽക്കുന്ന നിഷ്കളങ്കരായ പ്രവർത്തകരുമാണ് മുജമ്മഇന്റെ വിജയത്തിന്റെ അടിത്തറ.
വന്ദ്യരായ ത്വയ്യിബ് തങ്ങളാണ് ഇന്ന് മുജമ്മഇന്റെ വ്യാപനത്തിന് ചുക്കാന്‍ പിടിക്കുന്നതും മസ്ജിദ് കേന്ദ്രീകരിച്ചു നടക്കു വൈജ്ഞാനിക വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്നതും.
സഹായങ്ങൾ നല്‍കി ഏവര്‍ക്കും മുജമ്മഇന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാം.( ഗൂഗിള്‍ പേ നമ്പര്‍ 7306263307)
2022 ഫെബ്രുവരി 11, 12, 14 തിയ്യതികളിൽ നടക്കുന്ന 30-ാം വാർഷിക സമ്മേളനത്തില്‍ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ 50 ലധികം യുവ പണ്ഡിതര്‍ക്ക് ബിരുദം നല്‍കുകയാണ്. നമ്മുടെ അനുഗൃഹീത നേതൃത്വങ്ങളെല്ലാം മുജമ്മഇലേക്ക് എത്തിച്ചേരും. നമ്മളെല്ലാവരും ഉണ്ടാകണം. സഹായിക്കുന്നവര്‍ക്കെല്ലാം നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, മരണപ്പെട്ടവർക്ക് മഗ്ഫിറത്ത് നൽകുമാറാകട്ടേ.. ആമീന്‍.
ജാബിർ സഖാഫി മുജമ്മഅ്.
10.02.2022